tag:blogger.com,1999:blog-57343175246741285672024-02-02T18:07:12.210+05:30കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfastഅരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.comBlogger128125tag:blogger.com,1999:blog-5734317524674128567.post-86651926150360005192020-04-14T01:34:00.001+05:302022-07-31T10:03:09.761+05:30എന്നെ പ്രവചിച്ച ഗുരുനാഥന്<span style="font-size: 115%;"><br />ഒരുപാട് ഗുരുക്കന്മാര് നിങ്ങളുടെ ജീവിതത്തില്‍ കടന്ന് വന്നിരിക്കാം.അവരില്‍ ആരെങ്കിലും നിങ്ങള്‍ ആരാകുമെന്നോ, എന്താകുമെന്നോ പ്രവചിച്ചിട്ടുണ്ടോ.നിങ്ങളുടെ കാര്യം എനിക്ക് അറിയില്ല, എന്നാല്‍ ഞാന്‍ ആരാകുമെന്നും, എന്താകുമെന്നും പ്രവചിച്ച ഒരു ഗുരുനാഥന് എനിക്ക് ഉണ്ട്. ഇന്ന്, ഈ ഓര്‍മ്മകള്‍ അദ്ദേഹത്തെ കുറിച്ച് മാത്രമാണ്.<br />
എന്നെ പ്രവചിച്ച എന്റെ ഗുരുനാഥന്.<br />
<br />
എണ്ണിപറയാന്‍ ഒരുപാട് ഗുരുക്കന്മാര് ജീവിതത്തിലുണ്ട്, എല്ലാവരെയും ഓര്‍ത്ത് പറയാന്‍ സമയമില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ കടന്ന് വരുന്നവരെ പറയാം.അക്ഷരം പഠിപ്പിച്ച ആശാന്, ട്യൂഷന് എടുത്ത് തന്ന മായ അക്ക, ലത അക്ക, ഹരിയണ്ണന്‍ തുടങ്ങിയവര്‍, മലയാളത്തെ സ്നേഹിപ്പിച്ച ഭാഗ്യഭവനത്തെ സാര്‍, ട്യൂട്ടോറിയല്‍ എന്തെന്ന് മനസിലാക്കി തന്ന തമ്പാന്‍സാറും ഹരിസാറും, പുള്ളിക്കണക്കിലെ ശാന്തകുമാരിയമ്മ ടീച്ചറും, സുഭദ്രസാറും, നവോദയയിലെ ശ്രീകല ടീച്ചര്‍, മിനി ടീച്ചര്‍ തുടങ്ങിയവര്‍, കോളേജ് കാലത്തെ ജോര്‍ജ്ജ് ജോണ്‍ സാര്‍, ജയമാതയിലെ ജോര്‍ജ്ജ് സാര്‍, ഉമാ മേഡം, വളര്‍മതി മിസ്സ് തുടങ്ങിയവര്‍.<br />
അങ്ങനെ കൂട്ടിയാല്‍ കൂടാത്ത ഗുരുക്കന്മാര്.<br />
ഇവരെല്ലാം എന്നെ പ്രവചിച്ചിരുന്നു...<br />
ഞാന്‍ ഡോക്ടറാകും, അമേരിക്കയില്‍ പോയി കാശുണ്ടാക്കുന്ന എഞ്ചിനിയര്‍ ആകും, ചിലപ്പോ ഐ എ എസ്സുകാരനാകും, എന്തിനു, ഞാന്‍ കള്ളനാണോ എന്ന് വരെ ചോദിച്ചവര്‍ ആ ലിസ്റ്റിലുണ്ട്.<br />
ക്ഷമിക്കണം ഗുരുക്കന്മാരെ, നിങ്ങളുടെ പ്രവചനം എല്ലാം തെറ്റി.<br />
ഞാന്‍ ഇതില്‍ ആരും ആയില്ല.<br />
<br />
ഇവിടെയാണ് ആ ഗുരുനാഥന്റെ പ്രസക്തി, ഞാന്‍ ആരാകുമെന്ന് വളരെ കൃത്യമായി, വ്യക്തമായി അദ്ദേഹം പ്രവചിച്ചു.ആ ഗുരുനാഥന് മറ്റാരുമല്ല, എന്റെ നവോദയയിലെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ജോണ്‍ സാര്‍ ആണ്.<br />
അതൊരു കഥയാണ്...<br />
<br />
ആലപ്പുഴയിലെ ചെന്നിത്തല നവോദയയിലെ ആദ്യ ബാച്ചായിരുന്നു ഞങ്ങള്‍, ആകെ എണ്‍പത് പേര്. അന്ന് നവോദയ ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല, അക്കേഷ്യ മരങ്ങള്‍ക്ക് ഇടയില്‍ താല്‍ക്കാലികമായി തട്ടി കൂട്ടി ഒരുക്കിയ ഒരു സ്ഥാപനം.എല്ലാം ഒന്നേന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു.ഞങ്ങള്‍ എണ്‍പത് പേരും ആദ്യമായാണ് വീട് വിട്ട് നില്‍ക്കുന്നത്.ഞയറാഴ്ചകളില്‍ മാതാപിതാക്കള്‍ കാണാന്‍ വരുമ്പോള്‍ എല്ലാവരും കരഞ്ഞ് കൊണ്ട് തിരികെ കൊണ്ട് പോകാന്‍ അഭ്യര്‍ത്ഥിച്ചു.പിന്നീട് അന്നേ ദിവസം ആ ദുഃഖത്തില്‍ കഴിഞ്ഞ് കൂടി.</span><br />
<span style="font-size: 115%;"><br />
അങ്ങനെ ഉള്ള ഒരു ഞയറാഴ്ച രാത്രി.<br />
ഞങ്ങളെല്ലാം വിഷമത്തില്‍ ഹാളില്‍ ഇരിപ്പുണ്ട്, അങ്ങോട്ടേക്ക് ജോണ്‍ സാര്‍ വന്നു.സാറിനു അറിയാം എല്ലാവരും നല്ല വിഷമത്തിലാണെന്ന്.സാര്‍ കുറേ കഥകള്‍ പറഞ്ഞു, ആര്‍ക്കും മാറ്റമൊന്നുമില്ല.ഒടുവില്‍ സാര്‍ ചോദിച്ചു, നിങ്ങള്‍ക്ക് ചിരിക്കാന്‍ അറിയുമോ, അറിയാം എന്ന് ഞങ്ങള്‍ തലയാട്ടി.അപ്പോ വന്നു അടുത്ത ചോദ്യം, നിങ്ങള്‍ക്ക് പല രീതിയില്‍ ചിരിക്കാന്‍ അറിയുമോ.<br />
ആരും മിണ്ടിയില്ല.<br />
അങ്ങനെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നിലേക്ക് കടന്ന് വരാന്‍ സാര്‍ പറഞ്ഞു.പല രീതിയില്‍ ചിരിക്കാന്‍ അറിയാത്ത കൊണ്ടാണോ അതോ ഇത്രയും പേരെ അഭിമുഖീകരിക്കാനുള്ള പ്രശ്നം കൊണ്ടാണോ എന്ന് അറിയില്ല, ആരും വന്നില്ല.<br />
ഒരു നിമിഷം സദസ്സ് നിശബ്ദമായി.<br />
സാര്‍ ഒരോരുത്തരെയും നോക്കി, ഒടുവില്‍ ആ നോട്ടം എന്നിലേക്ക് എത്തി.അച്ഛനും അമ്മയും തിരികെ പോയ വിഷമത്തില്‍ മനസ്സില്‍ കരഞ്ഞ് കൊണ്ടിരുന്ന ഞാന്‍ അറിയാതെ എഴുന്നേറ്റു.എന്നിട്ട് സാറിനു അരികിലെത്തി, തുടര്‍ന്ന് കൂട്ടുകാരെ നോക്കി പല രീതിയില്‍ ചിരിച്ച് കാണിച്ചു, പുലിയായും പൂച്ചയായും, കാക്കയായും കഴുകനായും, നരിയായും നരനായും ഞാന്‍ ചിരിച്ചു.<br />
ഒരോ ചിരിക്കും സദസ്സില്‍ നിന്ന് കൂട്ടച്ചിരി ഉയര്‍ന്നു.<br />
ഒടുവില്‍ നീണ്ട കൈയ്യടിക്ക് ഇടയില്‍ തിരികെ വന്ന് ഇരിക്കുമ്പോ എന്റെ മനസിലെ ദുഃഖവും പാടെ മാഞ്ഞിരുന്നു.<br />
<br />
അതൊരു തുടക്കമായിരുന്നു.<br />
പിന്നെ നവോദയയിലെ പല വേദികളിലും ഞാന്‍ കയറി, എന്റെ വിഷമങ്ങള്‍ മറക്കാന്‍ ഞാന്‍ കൂട്ടുകാരെ ചിരിപ്പിച്ചു, ആ നിമിഷത്തില്‍ അവരും അവരുടെ വിഷമങ്ങള്‍ മറന്നു.അങ്ങനെ കാലം കടന്ന് പോയി.ഒടുവില്‍ നവോദയ വിടേണ്ട ഒരു സമയം ആഗതമായി.ഒമ്പതാം ക്ലാസ്സില്‍ മറ്റൊരു സ്ക്കൂളിലേക്ക് മാറാന്‍ തീരുമാനിച്ചതോടെ ഞാന്‍ വീണ്ടും എന്നിലേക്ക് ഒതുങ്ങി.പോകുന്ന അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര പറയാന്‍ ചെല്ലവേ, തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട്, എന്റെ അച്ഛനെയും അമ്മയേയും നോക്കി സാര്‍ പറഞ്ഞു:<br />
"ഹീ ഈസ്സ് എ ജോക്കര്‍"<br />
അതായിരുന്നു ആ പ്രവചനം, ഇവന് ഒരു ജോക്കര്‍ ആണ്.<br />
അഥവാ ഞാന്‍ ഒരു കോമാളിയാണ്.<br />
<br />
എന്റെ അമ്മയ്ക്ക് ആ ഒരു വാചകം താങ്ങാവുന്നതില്‍ അധികമായിരുന്നു, മകന് ഒരു മിടുക്കനാണ്, സമര്‍ത്ഥനാണ്, ഭാവിയുടെ വാഗ്ദാനമാണ് എന്നൊക്കെ കേട്ടിരുന്ന സമയത്താണ്, ഒരു സ്ക്കൂളിന്റെ പ്രധാന അധ്യാപകന് ആ പയ്യന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വച്ച് 'അവന് ഒരു ജോക്കര്‍ ആണെന്ന്' അനുഗ്രഹിക്കുന്നത്.അമ്മയുടെ വിഷമം കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി ഞാന്‍ ജോക്കര്‍ ആവില്ല.നേരെ ചേര്‍ന്നത് മറ്റം സെന്റ് ജോണ്‍സ്സ് സ്ക്കൂളിലാണ്, അവിടെ അടുത്തുള്ള തമ്പാന് സാറിന്റെ ട്യൂട്ടോറിയില്‍ ഞാന്‍ ട്യൂഷനു ചേര്‍ന്നു.അവിടെ വച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഹരിസാര്‍ പറഞ്ഞു, ഇംഗ്ലീഷില്‍ മൂന്ന് ടെന്‍സ്സ് ഉണ്ട്, പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍.<br />
അതില്‍ പ്രപഞ്ച സത്യങ്ങളെ സൂചിപ്പിക്കാന്‍ സിംപിള്‍ പ്രസന്റ് ടെന്‍സ്സ് ഉപയോഗിക്കുമത്രേ.<br />
സണ്‍ റൈസസ്സ് ഇന്‍ ഈസ്റ്റ്!!!<br />
സൂര്യന് കിഴക്ക് ഉദിക്കുന്നു.<br />
ഇതൊരു പ്രപഞ്ച സത്യമാണ്.<br />
ആ നിമിഷം അറിയാതെ ആ വാചകം വീണ്ടും മനസിലേക്ക് തികട്ടി വന്നു...<br />
ഹീ ഈസ്സ് എ ജോക്കര്‍!!!<br />
ഇത് സിംപിള്‍ പ്രസന്റ് ടെന്‍സ് ആണ്.<br />
ഇതൊരു പ്രപഞ്ച സത്യമാണ്...<br />
ഞാനൊരു കോമാളിയാണ്.<br />
അതോടു കൂടി വീണ്ടും ആ കോമാളി വേഷം കെട്ടാന്‍ ഞാന്‍ തീരുമാനിച്ചു.<br />
<br />
പിന്നീട് ചിരിച്ചും ചിരിപ്പിച്ചും പല വേദികള്‍.ആ കഥകള്‍ കേള്‍ക്കുമ്പോള്‍ അമ്മ പറയും, അമ്മയുടെ മനസില്‍ സാര്‍ പറഞ്ഞ വാചകമാണെന്ന്...<br />
'ഹി ഈസ്സ് എ ജോക്കര്‍'<br />
നര്‍മ്മ കഥകള്‍ എഴുതുന്നത് വായിച്ച് ചിലരെങ്കിലും ചിരിച്ച കാര്യം അനുജത്തി പറഞ്ഞപ്പോഴും അമ്മ പറഞ്ഞു,<br />
അന്നേ സാര്‍ പറഞ്ഞിരുന്നു..<br />
ഹീ ഈസ്സ് എ ജോക്കര്‍!!!<br />
എനിക്ക് അന്നും മനസിലാകാത്തത് ഒരു കാര്യം മാത്രമായിരുന്നു, എന്തിനാ അദ്ദേഹം എന്നെ ഒരു കഴിവും ഇല്ലാത്ത ജോക്കറിനോട് ഉപമിച്ചത്.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, കുറേ നാള് മുമ്പ്, 'ജോക്കര്‍' എന്ന റോളിനു സര്‍ക്കസ്സിലുള്ള പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് ബുക്കിന്റെ മലയാളം പതിപ്പ് ഞാന്‍ വായിച്ചു.<br />
ആരാണ് ജോക്കര്‍??<br />
സ്വയം ചിരിക്കുമ്പോഴും സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുന്നവനാകണം ജോക്കര്‍.കൊച്ചു കുട്ടികളേ വരെ ചിരിപ്പിക്കുന്ന മനുഷ്യത്വമുള്ളവനാകണം ജോക്കര്‍.നല്ലൊരു നടനായിരിക്കണം ജോക്കര്‍.ഇതിലൊക്കെ ഉപരിയായി സര്‍ക്കസിലെ ഏറ്റവും നല്ല അഭ്യാസി ആയിരിക്കണം ജോക്കര്‍.അവനു എന്തും കാണിക്കാന്‍ പറ്റണം, അവന് എന്തും കാണിക്കണം.<br />
അവനാണ് ജോക്കര്‍.<br />
കാണികള്‍ കരുതുന്ന പോലെ ജോക്കര്‍ വെറും കോമാളിയല്ല, മുഖത്തെ ചായക്കൂട്ടുകള്‍ അവന്റെ വേഷ പകര്‍ച്ച മാത്രം.അവനാണ് നട്ടെല്ല്, അവനാണ് നെടും തൂണ്, ആട്ടത്തിലെ പാളിച്ചകള്‍ മുഴുവന്‍ പരിഹരിക്കേണ്ടത് അവനാണ്, ശരിക്കും അവനാണ് നായകന്.<br />
ജോക്കര്‍ ഈസ്സ് എ ഹീറോ!!!<br />
ആ നിമിഷം സാറിന്റെ അനുഗ്രഹം ഒരിക്കല്‍ കൂടി മനസ്സില്‍ മുഴുകി...<br />
ഹീ ഈസ്സ് എ ജോക്കര്‍!!!<br />
<br />
ഇത് വരെയുള്ള ജീവിതം ഒരിക്കല്‍ കൂടി ഓര്‍ത്ത് നോക്കി...<br />
പൊട്ടിച്ചിരിക്കുന്ന സമയത്ത് കൂടെ ഉള്ളവരെ ഞാന്‍ ചിരിപ്പിച്ചിട്ടുണ്ട്.<br />
ഇഷ്ടപ്പെടുന്നത് പലതും നഷ്ടപ്പെട്ടപ്പോള്‍ മനസ്സില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട്, മുഖത്ത് ചായക്കൂട്ടുകള്‍ വിതറിയും കൂടെ നിന്നവരെ ഞാന്‍ ചിരിപ്പിച്ചു.<br />
തികഞ്ഞ ഒരു അഭ്യാസി ആയിട്ടും, എന്റെ അഭ്യാസത്തിന്റെ പകുതി പോലും എത്താത്തവരുടെ മുന്നിലും കോമാളി വേഷം കെട്ടിയാടി.</span><br />
<span style="font-size: 115%;">ഇതെന്റെ വിധിയാണ്...</span><br />
<span style="font-size: 115%;">സാറിന്റെ പ്രവചനം സത്യമാണ്.</span><br />
<span style="font-size: 115%;">
ഞാനൊരു ജോക്കര്‍ ആണ്.</span><br />
<span style="font-size: 115%;"><br />
ഓര്‍ക്കുമ്പോള്‍ ഇതൊന്നും എന്റെ കഴിവല്ല.<br />
ദൈവാദീനമാണ്...<br />
എന്റെ കരിമുട്ടത്തമ്മയുടെ അനുഗ്രഹമാണ്...<br />
പിന്നെ ആ ഗുരുനാഥന്റെ ആശിര്‍വാദമാണ്...<br />
തലയില്‍ കൈ വച്ച് മനസ്സ് നിറഞ്ഞ് പറഞ്ഞ ആ വാചകമാണ്...<br />
ഹീ ഈസ്സ് എ ജോക്കര്‍!!!<br />
<br />
മറ്റു ഗുരുക്കന്മാര് ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ പ്രവചനങ്ങളെ സത്യമാക്കാന്‍ പറ്റിയില്ല. ഞാന്‍ ഡോക്ടറായില്ല, അമേരിക്കയില്‍ പോയ എഞ്ചിനിയര്‍ ആയില്ല, രാഷ്ട്രിയക്കാരനോ ഐ എ എസ്സ് കാരനോ ആയില്ല, ദൈവാനുഗ്രഹത്താല്‍ കള്ളനോ കൊലപാതകിയോ ആയില്ല. ഞാനൊരു കോമാളി ആയിരുന്നു, ഇപ്പോഴും ഞാനൊരു കോമാളി ആണ്, ഇനിയും ഞാനൊരു കോമാളി ആയിരിക്കും.<br />
<br />
പ്രിയപ്പെട്ട ജോണ്‍ സാര്‍,<br />
ഇന്നലെ അന്വേഷിച്ചപ്പോ താങ്കള്‍ അമേരിക്കയില്‍ ആണെന്ന് അറിഞ്ഞു. ഈ കുറിപ്പ് താങ്കള്‍ വായിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല, വായിച്ചാല്‍ തന്നെ എന്നെ ഓര്‍ക്കുമെന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ എന്റെ ഓര്‍മ്മയില്‍ താങ്കള്‍ എന്നുമുണ്ട്. കാരണം എന്നെ പ്രവചിച്ച ഒരേ ഒരു ഗുരുനാഥന് താങ്കള്‍ ആണ്.<br />
താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ.<br />
എന്നും എല്ലാവരെയും ചിരിപ്പിക്കാനുള്ള കഴിവ് എനിക്ക് ദൈവം തരട്ടെ.<br />
അത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.<br />
<br />
സാര്‍,<br />
താങ്കള്‍ ശരിയാണ്...<br />
താങ്കളാണ് ശരി...<br />
നൂറ് ശതമാനം ശരി.<br />
<br />
കാരണം ഞാന്‍ ഒരു കോമാളിയാണ്.<br />
ഇതൊരു പ്രപഞ്ച സത്യമാണ്.<br />
<br />
ഐയാം എ ജോക്കര്‍!!!<br />
ഗുരു ചരണം ശരണം.<br />
</span><br />
<span style="font-size: 115%;">ഒരു കാര്യം കൂടി...</span><br />
<span style="font-size: 115%;">ഈ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗ് മുഴുവന്‍ ആ ജോക്കറുടെ കഥകളാണ്, ഞാന്‍ കണ്ട, ഞാന്‍ കേട്ട, എന്നെ ചിരിപ്പിച്ച, എന്നെ ചിന്തിപ്പിച്ച കഥകള്‍.</span><br />
<span style="font-size: 115%;"><br /></span>
<span style="font-size: 115%;">ഏവര്‍ക്കും സ്വാഗതം.</span><br />
<span style="font-size: 115%;"><br /></span>
<span style="font-size: 115%;">എന്റെ ചിന്തകളിലേക്ക്...</span><br />
<span style="font-size: 115%;">എന്റെ ചിരിയിലേക്ക്...</span><br />
<span style="font-size: 115%;">ഈ ജോക്കറുടെ കഥകളിലേക്ക്...</span><br />
<span style="font-size: 115%;"><br /></span>
<span style="font-size: 115%;">
സ്നേഹപൂര്‍വ്വം<br />
അരുണ്‍ കരിമുട്ടം<br />
</span><br />
<span style="font-size: 115%;"><br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com21tag:blogger.com,1999:blog-5734317524674128567.post-59035485411851575062020-04-14T01:32:00.002+05:302020-04-14T01:33:06.247+05:30ദന്തഗോപുര സ്വപ്നനാളുകള്‍...<span style="font-size: 115%;"><br />ഒരു വിഷുക്കാലം.<br />
കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി എട്ടിലെ വിഷുക്കാലം.ഞാന്‍ അന്ന് ബാംഗ്ലൂര്‍ ജോലി ചെയ്യുന്നു.നാട്ടില്‍ ഉത്സവക്കാലം ആയതിനാല്‍ നാട്ടിലേക്ക് വരാന്‍ ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്ന സമയം.പഠിച്ച് ഇറങ്ങിയട്ട് അഞ്ചാറ് വര്‍ഷം കഴിഞ്ഞു, ജീവിതത്തിലെ പല നിര്‍ണ്ണായ ഘട്ടങ്ങളിലും കടന്ന് പോയി, ഇങ്ങനെ എന്താനാ ജീവിക്കുന്നതെന്ന് ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്തിച്ചു, ഐടി മേഖലയില്‍ മല മറിച്ച് നടക്കുന്ന ഒരു എരിപിരി പ്രായം. ഈ സമയത്താണ് ചേച്ചി എന്നെ ഫോണില്‍ വിളിച്ച് എന്നെ കെട്ടിക്കാന്‍ തീരുമാനിച്ച കാര്യം പറയുന്നത്.ശരിക്കും പറഞ്ഞാല്‍ ഒരു കല്യാണത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത, എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും കല്യാണം എന്നൊരു ചിന്ത ഇല്ലാത്ത, ആ വരണ്ട ജീവിത കാലഘട്ടത്തിലാണ് ചേച്ചി, അതായത് എന്റെ വല്യമ്മയുടെ മോള്, വീട്ടില്‍ നിന്ന് കേട്ട ഈ രഹസ്യം എന്നെ അറിയിച്ചത്.<br />
<br />
അങ്ങനെ ആ രഹസ്യവും പേറി ഞാന്‍ നാട്ടിലെത്തി.<br />
രാത്രി ഊണു കഴിക്കുമ്പോ ആണല്ലോ ഇമ്മാതിരി ന്യൂസ്സ് പറയുക, അത് കൊണ്ട് നേരത്തെ ഊണു കഴിക്കാനിരുന്നു.എന്നാല്‍ ആരും ഒന്നും മിണ്ടുന്നില്ല. അച്ഛനെ നോക്കി, അച്ഛന് വളരെ മര്യാദയ്ക്ക് ഇരുന്നു ഉണ്ണുന്നു, അമ്മയെ നോക്കി, അമ്മ അച്ഛനു കറി വിളമ്പുന്നു, പെങ്ങളെ നോക്കി, അവളു ഞാന്‍ എന്താ എല്ലാവരെയും നോക്കുന്നത് എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഇരിക്കുന്നു.<br />
ശെടാ, ഇതെന്താ ഇങ്ങനെ?<br />
ചേച്ചി ഇനി ഏപ്രില്‍ ഫൂളിനു പറയാന്‍ വച്ചിരുന്നത് വല്ലോം പതിനാലു ദിവസം കഴിഞ്ഞ് ഓര്‍ത്ത് പറഞ്ഞതാണോ?<br />
ഒരു പിടിയും കിട്ടുന്നില്ല.<br />
എന്തായാലും പിറ്റേന്ന് ചേച്ചിയോട് ചോദിക്കാമെന്ന് കരുതി ആ രാത്രി കഴിച്ച് കൂട്ടി.<br />
<br />
പിറ്റേന്ന് രാവിലെ ചേച്ചിയുടെ വീട്ടിലെത്തി. എന്നെ കണ്ട പാടെ ചേച്ചി അത് വരെ നടന്ന പല കാര്യങ്ങളുടെയും ഭാണ്ഡക്കെട്ട് അഴിച്ചു.കറുമ്പി പൂച്ച പ്രസവിച്ചതും, കാക്കക്കൂട്ടില്‍ കുയിലു മുട്ട ഇട്ടതും, തെക്കേലെ പൂവന്‍കോഴി ചിക്കന്‍ ഫൈ ആയതും പറഞ്ഞെങ്കിലും എന്റെ കല്യാണക്കാര്യം മാത്രം പറഞ്ഞില്ല. ഇപ്പോ പറയും, ഇപ്പോ പറയുമെന്ന് കരുതി ഉച്ച വരെ ആ വാചകമടി ഞാന്‍ കേട്ട് കൊണ്ടിരുന്നു, ഉച്ചയായപ്പോ, 'അയ്യോ, ചോറും കറിയും ഉണ്ടാക്കാന്‍ മറന്നു, എന്നാ നീ പോയിട്ട് പിന്നെ വാ' എന്നൊരു ഡയലോഗും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് പോയി.<br />
ശെടാ, ഇതെന്ത് പാട്?<br />
ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന പയ്യനാ, വെറുതെ വിളിച്ച് കല്യാണമെന്ന് ഒക്കെ പറഞ്ഞിട്ട് ഇപ്പോ അതിനെ പറ്റി മാത്രം ഒരു അക്ഷരവും പറയുന്നില്ല.ശരിക്കും ചേച്ചി വിളിച്ചിരുന്നോ, അതോ എന്റെ വിഭ്രാന്തി ആണോന്ന് അറിയാന്‍ ഞാന്‍ ഫോണിലെ കാള്‍ ലിസ്റ്റ് നോക്കി, അപ്പോ ഉറപ്പായി, ചേച്ചി വിളിച്ചിട്ടുണ്ട്.<br />
"നീ ചോറ് കഴിക്കുന്നോ?" അടുക്കളയില്‍ നിന്ന് ചേച്ചിയുടെ ശബ്ദം.<br />
വേണ്ടാ!!!<br />
<br />
എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് രാത്രിയില്‍ ആയിരുന്നു. അന്ന് രാത്രി ചോറ് കൊണ്ട് വയ്ക്കവേ അമ്മ പറഞ്ഞു:<br />
"കല്യാണം നടത്തിയാലോന്ന് ആലോചിക്കുവാ"<br />
"ആരുടെയാ അമ്മേ?" എന്റെ നിഷക്കളങ്കമായ ചോദ്യം.<br />
"നിന്റെ, വേറെ ആരുടേത്"<br />
അത് കേട്ട് ഉമ്മറിനെ പോലെ കണ്ണ് രണ്ടും വിടര്‍ത്തി ഞാന്‍ വളരെ ആശ്ചര്യത്തില്‍ :<br />
"എനിക്കോ, ഇപ്പോഴോ?"<br />
എന്നെ സപോര്‍ട്ട് ചെയ്യുന്ന രീതിയില്‍ അനുജത്തി:<br />
"ചേട്ടനിപ്പോ കല്യാണം വേണ്ടന്നാ അമ്മേ പറയുന്നത്"<br />
ഞാന്‍ എപ്പോഴാടീ അങ്ങനെ പറഞ്ഞത് എന്ന് അര്‍ത്ഥത്തില്‍ ഞാന്‍ അവളെ ഒന്ന് നോക്കി. ആ അര്‍ത്ഥം മനസിലാക്കിയട്ട് എന്ന പോലെ അവള് പറഞ്ഞു:<br />
"നിര്‍ബന്ധിക്ക് അമ്മേ, ചിലപ്പോ സമ്മതിക്കുവായിരിക്കും"<br />
പക്ഷേ അമ്മ നിര്‍ബന്ധിച്ചില്ല, അച്ഛനും. അത് കണ്ടിട്ട് ആകണം അനുജത്തി എന്നോട് പറഞ്ഞു:<br />
"ചേട്ടന് കെട്ട് ചേട്ടാ"<br />
കെട്ടണോ??<br />
കെട്ട് ചേട്ടാ.<br />
നീ പറഞ്ഞ കൊണ്ടാ, അല്ലേല്‍ ഞാന്‍ സമ്മതിക്കില്ലാരുന്നു!!!<br />
അവളു നിര്‍ബന്ധിച്ച കൊണ്ട് ഞാന്‍ അങ്ങ് സമ്മതിച്ചു, കെട്ടിയേക്കാം.<br />
<br />
രാത്രി മുറിയില്‍ ഇരുന്ന് ഞാന്‍ ഒന്നൂടെ അതിനെ പറ്റി ആലോചിച്ചു...<br />
വേണോ?...വേണ്ടേ?...വേണ്ടേ?...വേണോ?....<br />
തിരിഞ്ഞും മറിഞ്ഞും ആലോചിച്ച് അവസാനം പെണ്ണ് കാണാന്‍ പോകാമെന്ന് തീരുമാനിച്ചു.കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് കുറേ പെണ്ണു കാണല്‍ സീനുകള്‍ നോക്കി, എല്ലാത്തിലും പൊതുവായി ഒരു കാര്യമുണ്ട്, പെണ്ണിനെ കാണുമ്പോ ചിരിക്കണം.അത് പരിശീലിക്കാനായി കണ്ണാടിയുടെ മുന്നില്‍ പോയി ചിരിച്ച് കാണിച്ചപ്പൊ ദേ പല്ല് മുഴുവന്‍ കറ. ആ രാത്രി ഞാന്‍ ഒരു മുട്ടന്‍ തീരുമാനം എടുത്തു...<br />
ഒരു ദന്ത ഡോക്ടറെ കണ്ട് പല്ല് ക്ലീന്‍ ചെയ്യണം.<br />
രാവിലെ വീട്ടില്‍ ഈ ആവശ്യം പറഞ്ഞപ്പോ അമ്മ പറഞ്ഞു, ടൌണിലെ വിജയലക്ഷ്മി ഡോക്ടറുടെ ക്ലിനിക്കില്‍ തന്നെ പോകാമെന്ന്, അവരു അമ്മയുടെ ഫ്രണ്ട് ആണത്രേ.ആരായാലും പല്ല് നന്നായാല്‍ മതി എന്ന ചിന്തയില്‍ നിന്ന എന്നോട് അമ്മയും കൂടെ വരാം എന്ന് ഏറ്റു.<br />
എന്തായാലും അന്ന് തന്നെ ദന്ത ഡോക്ടറെ കാണാന്‍ തീരുമാനമായി.<br />
<br />
അങ്ങനെ വിജയലക്ഷ്മി ഡോക്ടറുടെ ക്ലിനിക്കില്‍ അമ്മയുമായി എത്തി കാത്തിരുന്നപ്പോഴാണ് എന്റെ മനസിലേക്ക് നേരത്തെ കേട്ടിട്ടുള്ള ഒരു ചിന്താഗതി കുളിര് മഴയായി പെയ്ത് ഇറങ്ങിയത്.ഈ ഡോക്ടറുടെ ക്ലിനിക്കിലെ ദന്ത ഡോക്ടേഴ്സ്സ് എല്ലാം സുന്ദരികളായ പെണ്‍കുട്ടികളാണ്.അതായത് പഠിത്തം കഴിഞ്ഞ് കെട്ടിച്ച് വിടുന്നേനു മുന്നേ ഉള്ള സമയം ചിലവഴിക്കാന്‍ നില്ക്കുന്ന തരുണീ മണികള്‍. ചിലപ്പൊ എന്റെ ജീവിതത്തിലെ ഹാഫ്, ബെറ്റര്‍ ഹാഫ് ആണോ അല്ലയോ എന്നത് പിന്നത്തെ കാര്യം, ആ ഹാഫ് ഇവിടെ ഉണ്ടെങ്കിലോ?<br />
ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി.<br />
അവിടെ ദേ നില്ക്കുന്നു രണ്ട് കുട്ടികള്‍.ഒരാള്‍ എന്റെ സങ്കല്പത്തിലെ പോലെ ഗ്രാമീണ പെണ്‍കൊടി, രണ്ടാമത്തെ ആള് സ്വല്പം മോഡേണ്‍ ആണ്. എങ്കിലും കുഴപ്പമില്ല, രണ്ട് പേരില്‍ ആരായാലും വിരോധമില്ല,അല്ലേല്‍ തന്നെ വീട് തോറും കയറി ഇറങ്ങി പെണ്ണു കാണുന്നതൊന്നും അത്ര സുഖകരമായ കാര്യമല്ല. ഇതാവുമ്പോ രണ്ട് ഗുണം, കല്യാണവും കഴിക്കാം, ഇടയ്ക്ക് ഇടയ്ക്ക് പല്ലും ക്ലീന്‍ ചെയ്യാം.എന്തിനേറെ പറയുന്നു, അവിടെ ഇരുന്ന് ആ രണ്ടില്‍ ഒരാളെ കെട്ടണമെന്ന മുട്ടന്‍ തീരുമാനം ഞാനങ്ങ് എടുത്തു.<br />
<br />
അങ്ങനെ എന്റെ ഊഴമെത്തി, പല്ല് ക്ലീന്‍ ചെയ്യാനാണെന്ന് അറിഞ്ഞപ്പോ വരൂ എന്ന് പറഞ്ഞ് ആ തരുണീ മണികള്‍ എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി. വിജയലക്ഷ്മി ഡോക്ടറെ കാണാനായി അമ്മ അവരുടെ ക്യാബിനിലേക്കും പോയി.<br />
ഇതാണ് പറ്റിയ സമയം.<br />
ഞാന്‍ പതിയെ ഗ്രാമീണ പെണ്‍കൊടിയെ നോക്കി കുശലം ചോദിച്ചു:<br />
"ദന്ത ഡോക്ടര്‍ ആണല്ലേ?"<br />
"പിന്നെ എംബിബിഎസ്സ് കഴിഞ്ഞവരു ഇവിടെ വന്ന് നിക്കുമോ ചേട്ടാ?" ഈ മറുചോദ്യം മോഡേണ്‍ സുന്ദരിയുടേത് ആയിരുന്നു.<br />
അപ്പോ തന്നെ ഇനി അവള് കാലു പിടിച്ചാലും അവളെ കെട്ടില്ലെന്ന് ഞാനങ്ങ് തീരുമാനിച്ചു.<br />
ശ്രദ്ധമുഴുവന്‍ ശാലീന സുന്ദരിയിലേക്ക് ആയി.<br />
"എന്താ പേര്?"<br />
"തുളസി" ഒരു കളമൊഴി.<br />
അറിയാതെ ഒരു മൂളി പാട്ട് പാടി...<br />
ചെത്തി, മന്ദാരം, തുളസി, പിച്ചക പൂ മാല ചാര്‍ത്തി<br />
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം.<br />
അടുത്ത നമ്പരിട്ടു:<br />
"ഞാന്‍ മനു, എഞ്ചിനിയറാ, ബാംഗ്ലൂരാ ജോലി. ഈ ബാംഗ്ലൂരൊക്കെ ദന്ത ഡോക്ടേഴ്സ്സിനു നല്ല സ്ക്കോപ്പാ"<br />
അത് കേട്ട് മോഡേണ്‍ ഗേള്‍:<br />
"അതെന്താ ചേട്ടാ അങ്ങനെ?"<br />
"അതിപ്പോ...."<br />
സത്യം പറഞ്ഞാ എന്താണെന്ന് ചോദിച്ചാ എന്ത് പറയണമെന്ന് ഞാന്‍ പ്രിപ്പേര്‍ഡ് അല്ലാരുന്നു.അത് കൊണ്ട് തന്നെ ആ ഒരു ചോദ്യം എന്നെ ഒന്ന് കുഴക്കി.<br />
അതിപ്പോ....<br />
"നമ്പരിട്ടതാണല്ലേ?" അവളുടെ ചോദ്യം.<br />
അല്ല, ശരിക്കും ഉള്ളതാ...<br />
"ചേട്ടന് കിടക്ക്"<br />
എ.സിയിലും ചെറുതായി ഒന്ന് വിയര്‍ത്തോ എന്ന സംശയത്തില്‍ അവള് ചൂണ്ടി കാണിച്ച കട്ടിലു പോലത്തെ നീണ്ട കസേരയില്‍ ഞാന്‍ കിടന്നു. തുടര്‍ന്ന് അവള് എന്റെ വായില്‍ എന്തൊക്കെയോ തിരുകി കേറ്റി. ഇപ്പോ ഈ വാട്ട്സ്സ് ആപ്പിലെ 'ഈഈഈ...' ന്ന് ഇളിക്കുന്ന ഒരു ഇമോജി ഇല്ലേ, ഏകദേശം അതേ പോലെ ഇളീച്ചോണ്ട് ഞാന്‍ കിടക്കുകയാണ്.<br />
അടുത്ത് വന്ന് എന്റെ പല്ല് നോക്കുന്ന ശാലീന സുന്ദരിയുടെ മുഖത്ത് നാണം കലര്‍ന്ന ഒരു ചിരി ഉണ്ട്.<br />
മതി, ഇവളു മതി, ഇവളെ തന്നെ കെട്ടണം.<br />
ഉറപ്പിച്ചു!!!<br />
<br />
ഈ സമയത്താണ് വിജയലക്ഷ്മി ഡോക്ടര്‍ അമ്മയെയും കൊണ്ട് വന്നത്.അപ്പോഴേക്കും രണ്ട് യുവ ഡോക്ടേഴ്സൂം അലര്‍ട്ട് ആയി.അവരെ നോക്കി വിജയലക്ഷ്മി ഡോക്ടര്‍ പറഞ്ഞു:<br />
"ടീച്ചര്‍ ഇവിടെ ഇരിക്കും, നിങ്ങള്‍ ചെയ്തോ"<br />
ഇങ്ങനെ പറഞ്ഞ് അമ്മയെ അവിടെ ഇരുത്തി ഡോക്ടര്‍ ക്യാബിനിലേക്ക് പോയി.<br />
അങ്ങനെ തുളസി എന്റെ പല്ല് ക്ലീന്‍ ചെയ്യാന്‍ പോയപ്പോ അമ്മ പറഞ്ഞു:<br />
"എന്റെ മോനാണേ..."<br />
തുളസി അമ്മയെ ഒന്ന് ചിരിച്ച് കാണിച്ചിട്ട്, വീണ്ടും ക്ലീന്‍ ചെയ്യാന്‍ പോകവേ അമ്മ:<br />
"എന്റെ മോനായത് കൊണ്ട് പറയുവല്ല, ഭയങ്കര ബുദ്ധിയാ..."<br />
ശോ, ഇതൊക്കെ എന്തിനാ അമ്മ ഇവിടെ പറയുന്നത് എന്ന രീതിയില്‍ ഞാന്‍ അമ്മയെ ഒന്ന് നോക്കി.<br />
അപ്പോ അമ്മ:<br />
"എഞ്ചിനിയറാ"<br />
അറിയാം എന്ന അര്‍ത്ഥത്തില്‍ ഒന്ന് തലയട്ടിയട്ട് തുളസി വീണ്ടും ക്ലീന്‍ ചെയ്യാന്‍ പോകവേ അമ്മ:<br />
"ബാംഗ്ലൂരാ, ഉടനെ അമേരിക്കക്ക് പോകും"<br />
അത്രയും ആയപ്പോ വീണ്ടും എ.സിയില്‍ വിയര്‍ത്ത് തുടങ്ങിയോന്ന് ഒരു സംശയം.<br />
അത് ശ്രദ്ധിക്കാതെ അമ്മ:<br />
"പെണ്ണു കെട്ടിക്കാന്‍ ഇരിക്കുവാ, അതിനു മുമ്പേ പല്ല് ക്ലീന്‍ ചെയ്യാന്‍ വന്നതാ"<br />
എനിക്ക് തൊലി ഉരിയുന്ന പോലെ...<br />
ഞാന്‍ ആണെങ്കില്‍ വാ പൊളിച്ച് 'ഈഈഈ...' ന്ന് പറഞ്ഞ് ഇരിക്കുവാ.ആ അവസ്ഥയിലും അമ്മയെ നോക്കി ഓവറാക്കി ചളമാക്കല്ലേന്ന് ഞാന്‍ ആംഗ്യം കാണിക്കുന്നുണ്ട്, അത് കണ്ട് അമ്മ:<br />
"എന്തടാ?"<br />
ഒന്നുമില്ലേ എന്ന് തലയാട്ടി 'ഈഈഇ...'ന്ന് ഇളിച്ച് ഞാന്‍ ഇരുന്നു.പതുക്കെ തുളസിയെ നോക്കിയപ്പോ പഴയ ചിരി ഒന്നുമില്ല, ഈ വലാകള്‍ ഒന്ന് പോയാ മതി എന്ന ഭാവം. കൂടുതല്‍ കാണണ്ടാ എന്ന് കരുതി ഞാന്‍ കണ്ണടച്ചു. തുളസി എന്റെ പല്ല് ക്ലീനിംഗ് ആരംഭിച്ചു.<br />
<br />
മൂന്നാല് പല്ല് ക്ലീന്‍ ചെയ്തിട്ട് തുളസി എന്നോട് ഒരു പാത്രത്തിലേക്ക് തുപ്പാന്‍ പറഞ്ഞു, ഞാന്‍ അത് അനുസരിച്ചപ്പോ വായീന്ന് വരുന്നത് ചോര ആയിരുന്നു.<br />
ഇത് കണ്ടതും അമ്മ ഒറ്റ അലര്‍ച്ച:<br />
"അയ്യോ...ചോര"<br />
മോഡേണ്‍ ഗേള്‍ ആശ്വസിപ്പിച്ചു:<br />
"ടീച്ചര്‍ , പല്ല് ക്ലീന്‍ ചെയ്യുമ്പോ ചോര വരും"<br />
ഇതൊന്നും കേള്‍ക്കാതെ അമ്മ വലിയ വായില്‍ നിലവിളി:<br />
"വിജയലക്ഷ്മി ഡോക്ടറേ ഓടി വായോ, എന്റെ മോന്റെ പല്ല് എല്ലാം പിഴുത് എടുത്തേ.പെണ്ണുകാണാന്‍ വേണ്ടി പല്ല് ക്ലീന്‍ ചെയ്യാന്‍ വന്ന പയ്യനാ, ഇനി ജീവിതത്തില്‍ അവന്റെ കല്യാണം നടക്കുമോന്ന് പോലും അറിയില്ലേ"<br />
ഏകദേശം ഇതേ ലെവലിലാണ് അമ്മയുടെ നിലവിളി. മോഡേണും ശാലീനതയും ഫ്യൂസ്സ് പോയി നില്‍ക്കുവാ, എന്റെ ബോധം പണ്ടേ പോയി. അടുത്തതായി ഡോക്ടറെ കാണാനിരുന്ന രോഗികള്‍ ഓടിയ വഴി ഇനി പുല്ല് മുളക്കില്ല, അതായിരുന്നു അവസ്ഥ.<br />
അവസാനം വിജയലക്ഷ്മി ഡോക്ടര്‍ വന്ന് ബാക്കി ക്ലീനാക്കി. അവര്‍ തുപ്പാന്‍ പറഞ്ഞപ്പോഴും ചോര വന്നു. അത് കണ്ട് അമ്മ എന്നോട്:<br />
"മോന് പേടിക്കണ്ടാ, വിജയലക്ഷ്മി ഡോക്ടര്‍ക്ക് നല്ല എക്സ്പീരിയന്‍സ്സ് ഉണ്ട്. പല്ല് ക്ലീന്‍ ചെയ്യുമ്പോ ചോര വരിക സാധാരണമാണ്...."<br />
ഒന്ന് നിര്‍ത്തിയട്ട് തുളസിയെ നോക്കി:<br />
"എന്നാലും ഈ പിള്ളേര് എന്ത് പണിയാ കാണിച്ചത്"<br />
അവസരം കിട്ടിയാല്‍ എന്നെയും അമ്മയെയും തല്ലി കൊല്ലും എന്ന ഭാവത്തിലാ ആ രണ്ടിന്റെയും നില്‍പ്പ്.<br />
എന്തായാലും ക്ലീനിംഗ് കഴിഞ്ഞ് ഡോക്ടര്‍ പോയി, അമ്മ ഡോക്ടറിനു ഒപ്പം പോയി. ഞാന്‍ മാത്രം ഈ രണ്ടിന്റെയും നടുക്ക് ഒറ്റപ്പെട്ടു. സാഹചര്യം ഒന്ന് ലൈറ്റ് ആക്കാനായി ഞാന്‍ ചോദിച്ചു:<br />
"എന്താ നിങ്ങളുടെ ഭാവി പ്ലാന്‍"<br />
അത് കേട്ട് രണ്ട് പേരും എന്നെ ഒരു നോട്ടം നോക്കി. കൂടുതല്‍ വിശദീകരണം ഒന്നും വേണ്ടായിരുന്നു, എന്നാലും ഞാന്‍ പറഞ്ഞ് ഒപ്പിച്ചു:<br />
"അമ്മയാ, ഭയങ്കര സ്നേഹമാ, അതാ..."<br />
ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി, വീട്ടില്‍ എത്തി ഇതും പറഞ്ഞ് അമ്മയോട് വഴക്കിട്ടപ്പോ അച്ഛന് പറഞ്ഞു:<br />
"എല്ലാ അമ്മമാരും ഇങ്ങനാ, അത് നിനക്ക് ഇപ്പോ മനസിലാവില്ല"<br />
<br />
സത്യമായിരുന്നു, അത് എനിക്ക് അന്ന് മനസിലായില്ല.<br />
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരികള്‍ക്ക് ഒപ്പമുള്ള പല സൌഹൃദ സംഭാക്ഷണങ്ങളിലും അതിന്റെ പല വക ഭേദങ്ങള്‍ ഞാന്‍ കേട്ടു...<br />
എന്റെ മോനായത് കൊണ്ട് പറയുവല്ല, ഭയങ്കര ബുദ്ധിയാ.<br />
അവളോ, അവളുടെ ബുദ്ധീന്ന് പറഞ്ഞാ അതാ ബുദ്ധി.<br />
ഇപ്പോഴത്തെ പിള്ളേരൊക്കെ കാഞ്ഞ ബുദ്ധിയാ, എന്റെ മോന് പ്രത്യേകിച്ചും.<br />
ഇതൊക്കെ കേള്‍ക്കുമ്പോ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു, ഇവരുടെ ഒക്കെ മക്കള്‍ ഇത്ര ബുദ്ധിയുള്ളവരാണല്ലോ, ഇനി എനിക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇത്രയും ബുദ്ധി ഉണ്ടാകുമോന്ന്.<br />
ഈ ഇടയ്ക്ക് ആ സംശയവും മാറി, വൈഫ് പറയുന്ന കേട്ടു:<br />
"ചേട്ടന്റെ മക്കളുണ്ടല്ലോ, അവരുടെ ബുദ്ധിയാ ചേട്ടാ ബുദ്ധി"<br />
അച്ഛന് പറഞ്ഞത് ശരിയാ, മക്കള്‍ക്ക് പലതും മനസിലാവില്ല, അതൊക്കെ അമ്മമാര്‍ക്കേ മനസിലാവൂ.<br />
കാക്കക്കും തന് കുഞ്ഞ് പൊന്‍ കുഞ്ഞെന്നല്ലേ.</span><br />
<span style="font-size: 115%;"><br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com1tag:blogger.com,1999:blog-5734317524674128567.post-43348789890610991452019-11-06T20:29:00.005+05:302019-11-06T20:29:53.308+05:30പായുന്ന സുന്ദരി<span style="font-size: 115%;"><br />
രാവിലെ എഴുന്നേറ്റപ്പോ എനിക്ക് ഒരു ബോധോദയം, ഞാന്‍ ഒരു മനുഷ്യനാണോ, മനുഷ്യകുലത്തിനു ഗുണകരമായ എന്തേലും ചെയ്തിട്ടുണ്ടോ, ഇല്ല, ഒന്നും ചെയ്തിട്ടില്ല.അതോടെ ഞാന്‍ തീരുമാനിച്ചു, ഇന്ന് എന്തെങ്കിലും ചെയ്യണം. ആ മനോഭാവത്തില്‍ ഞാന്‍ എഴുന്നേല്‍ക്കവേ ഭിത്തിയില്‍ ഇരുന്ന പല്ലി തല ചരിച്ച് എന്നെ ഒന്ന് നോക്കി.അതിനു മനസിലായി, ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും.സകലമാന ചരാചരങ്ങള്‍ക്കും അപായ സൂചന മുഴക്കി ഒന്ന് ചിലച്ചിട്ട്, പ്രതിഷേധം എന്ന പോലെ വാലും മുറിച്ചിട്ടിട്ട് അത് ഓടി പോയി.എന്തെങ്കിലും ചെയ്യണം എന്ന എന്റെ വിപ്ലവവീര്യത്തെ കെടുത്താന്‍ ആ ഒരു പ്രതിഷേധം മതിയായിരുന്നില്ല.<br />
<br />
എന്ത് ചെയ്യും?<br />
എന്ത് ചെയ്യണം?<br />
<br />
കൂലം കഷൂലമായ ആലോചന.<br />
<br />
ഒടുവില്‍ തീരുമാനിച്ചു, ഫ്ലാറ്റില്‍ കൂടി അറഞ്ചം പുറഞ്ചം പായുന്ന സുന്ദരികള്‍, നാടന്‍ ഭാഷയില്‍ പാറ്റകള്‍, അവയെ വക വരുത്താം.<br />
ഓപ്പറേഷന് പാറ്റ.<br />
ആലോചന അത്രയും ആയപ്പോ തന്നെ എന്റെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു, ഇന്ന് ഇവിടെ ഒരു ലോഡ് ശവം വീഴും.നിലത്ത് കിടന്ന് രണ്ട് പുഷപ്പ് എടുത്തിട്ട് പാറ്റയെ കൊല്ലുക എന്ന ഉദ്ദേശത്തില്‍ ഞാന്‍ അടുക്കളയിലേക്ക് കയറി.<br />
<br />
അടുക്കളയില്‍ ആകെ ഒന്ന് കണ്ണോടിച്ചിട്ട് പുലിമുരുകനില്‍ പയ്യന് പറയുന്ന പോലെ ഞാന്‍ പിറുപിറുത്തു..<br />
കൊല്ലണം, പാറ്റയെ കൊല്ലണം.<br />
പക്ഷേ എങ്ങനെ??<br />
നേരെ അച്ചി വീട്ടിലേക്ക് ഫോണ്‍ ചെയ്തു, വാമഭാഗം ഫോണെടുത്തു. ആവശ്യം പറഞ്ഞു, സംഭവം ന്യായമാണെന്ന് മനസിലായപ്പോ ഭാര്യ പറഞ്ഞു:<br />
"ഫ്രിഡ്ജിനു മുകളില്‍ ഹിറ്റ് ഇരിപ്പുണ്ട് ചേട്ടാ, എടുത്ത് പാറ്റയുടെ മേല്‍ അടിച്ചാ മതി"<br />
അത് കേട്ടതും കൂടുതല്‍ ഒന്നും ചോദിക്കാതെ ഫോണ്‍ വച്ചു.അവള് പറയുന്ന പോലെ ഹിറ്റ് എടുത്ത് ഒരോ പാറ്റയുടെയും മുകളില്‍ അടിക്കുന്നതിലും നല്ലത് ചെരുപ്പ് എടുത്ത് അടിക്കുന്നതല്ലേ, ചത്തു എന്ന് ഉറപ്പിക്കാമല്ലോ.ഇങ്ങനെ കരുതി ഗൂഗിള്‍ ചെയ്ത് നോക്കി, അപ്പോ മനസിലായി, ഹിറ്റ് വെറുതെ അടിച്ചാ മതി, പാറ്റകള്‍ ചത്തോളും.<br />
ഹരേ വാ.<br />
<br />
ഹിറ്റുമായി ആദ്യം അടുക്കളയിലേക്ക്.<br />
അവിടെയാണ് പാറ്റകളുടെ വാസസ്ഥാനം. കാലന് കയറുമായി വന്നത് കണ്ടിട്ടാകാം ഒറ്റ പാറ്റയും വെളിയില്‍ എങ്ങുമില്ല.ബംഗാളികള്‍ ഒക്കെ വന്നതോടെ പാറ്റകള്‍ക്ക് ഹിന്ദി ആയിരിക്കും കൂടുതല്‍ വശമെന്ന് കരുതി മൊഴിഞ്ഞു...<br />
അരേ പാറ്റാസ്സ്, ബാഹര്‍ ആവോ, മേരാ ഹാത്ത് മേം ഹിറ്റ് ഹേ.<br />
എന്ത് ഹേ?<br />
ഒരു പാറ്റ പോലും പുറത്തേക്കില്ല.<br />
<br />
ഒടുവില്‍ മുകളിലും താഴെയുമുള്ള കബോഡുകള്‍ തുറന്ന് നോക്കാന്‍ തീരുമാനമായി. താഴെ എല്ലാം തുറന്നു, പാറ്റ ഇല്ല.മുകളില്‍ ഒന്നൊന്നായി തുറന്നു, അവിടെയും പാറ്റ ഇല്ല. സാധനങ്ങള്‍ അടുക്കി വച്ചിരിക്കുന്നതിനു ഇടയില്‍ ഒരു പാറ്റ പോലും ഉള്ള ലക്ഷണമില്ല. ഇനി മുകളിലത്തെ ഒരു കബോഡ് കൂടിയെ തുറക്കാനുള്ളു, അതും തുറന്നു.അതില്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ കുത്തി നിറച്ചിരിക്കുകയാണ്.പെട്ടന്ന് അതില്‍ ഒരു ചെറിയ ശബ്ദം, പാറ്റകള്‍ പതിയെ സഞ്ചരിക്കുന്ന ശബ്ദം.അതോടെ എനിക്ക് ഒന്ന് മനസിലായി എല്ലാവരും പതുങ്ങി ഇരിക്കുവാ, പിന്നെ ഒന്നും നോക്കിയില്ല കാടടച്ച് ഹിറ്റ് അടിച്ചു.എല്ലാ കബോഡിലും മാറി മാറി അടിച്ചു.എന്നിട്ട് ഒരു നിമിഷം വെയിറ്റ് ചെയ്തു.<br />
നിശബ്ദത.<br />
ഒരു അനക്കവുമില്ല.<br />
അടുത്ത നിമിഷം ബാഹുബലിയില്‍ മുകളിലോട്ട് അയച്ച അമ്പ് എല്ലാം താഴോട്ട് വന്ന പോലെ ചാടി ഇറങ്ങുന്ന പാറ്റകള്‍.ഒന്ന്, രണ്ട്, മുന്ന്...<br />
അസംഖ്യം പാറ്റകള്‍.<br />
ധൈര്യവാനായ ഞാന്‍ പിന്നെ അവിടെ നിന്നില്ല, ഒറ്റ ഓട്ടമായിരുന്നു.<br />
ചാവട്ടെ, എല്ലാം ചത്തിട്ട് തിരികെ വരാം.<br />
<br />
ഓഫീസില്‍ എത്തി ലിറ്റിയോട് എന്റെ ധീരസാഹസിക കഥ പറഞ്ഞു.<br />
എല്ലാം കേട്ടിട്ട് ലിറ്റി പറഞ്ഞു:<br />
"ഈ ലോകം പാറ്റകളുടെതാണ്. ശരിക്കും ദിനോസര്‍ ഉള്ള കാലത്ത് മുതല്‍ അവര്‍ ഇവിടെ ഉണ്ടായിരുന്നു.പെരിപ്ലാനേറ്റാ അമേരിക്കാനാ എന്നാണത്രേ ഇവയുടെ ശാസ്ത്രനാമം. ശരിക്കും അരുണ്‍ അവരുടെ ലോകാത്താ താമസിക്കുന്നത്. അരുണ്‍ അവരെ അല്ല, അവര്‍ അരുണിനെ ആണ് പുറത്ത് ചാടിക്കേണ്ടത്"<br />
ശെടാ!!!<br />
പുല്ല്, പറയണ്ടായിരുന്നു.<br />
അത്ര വല്യ മഹാപാപമാ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലാരുന്നു. പാറ്റ അല്ലേ, കൊന്നേക്കാം എന്ന് കരുതി വെറുതെ ഹിറ്റ് അടിച്ചതാ. ഇതിപ്പോ കൊലക്കുറ്റത്തിനു അകത്ത് കിടക്കേണ്ടി വരുമെന്നാ തോന്നുന്നത്.<br />
വിഷമിച്ച് നിന്ന എന്നോട് ലിറ്റി പറഞ്ഞു:<br />
"പോട്ടെ, നടന്നത് നടന്നു, ഇനി ആരോടും പറയണ്ടാ"<br />
ശരിയെന്ന് വെറുതെ ഞാന്‍ തലയാട്ടി.<br />
<br />
വൈകിട്ട് ഓഫീസീന്ന് വരുന്ന വഴി എന്റെ ഒരു ചങ്കിനെ വിളിച്ചു, കാര്യം പറഞ്ഞു.എല്ലാം കേട്ടിട്ട് അവന് പറഞ്ഞു:<br />
"നീ പേടിക്കണ്ടാ, രാവിലെ അല്ലേ ഹിറ്റ് അടിച്ചത്, ഇപ്പോ വൈകുന്നേരം ആയില്ലേ, എല്ലാം ബോധം തിരികെ കിട്ടി പോയി കാണും, ഡോണ്ട് വറി"<br />
ഫ്ലാറ്റില്‍ കേറി നോക്കിയപ്പോ അത് സത്യമാ, തറയില്‍ ഒരു പാറ്റ പോലും ഇല്ല. എല്ലാം പോയിരിക്കുന്നു. ലിറ്റി പറഞ്ഞത് ഓര്‍മ്മ വന്നു, ആ ഒരു അവകാശ വാദം വച്ച് നോക്കിയാല്‍ ഈ ഫ്ലാറ്റ് ആ പാറ്റകളുടെത് ആണ്, ഞാന്‍ ആണ് ഇവിടെ വലിഞ്ഞ് കേറി താമസിക്കുന്നത്. എന്തൊരു മനുഷ്യനാ ഞാന്‍, ശരിക്കും ഒരു മഹാപാപി തന്നെ.<br />
എന്നിട്ടും എനിക്ക് സംശയം തീരുന്നില്ല.<br />
വാടക് കൊടുക്കുന്നത് ഞാനല്ലേ? പാറ്റ അല്ലല്ലോ??<br />
എന്തിരോ എന്തോ.<br />
ഇങ്ങനെ ചിന്തിച്ച് നില്‍ക്കേ നേരത്തെ വിളിച്ച ചങ്കിന്റെ ഫോണ്‍ വന്നു:<br />
"എന്തായി?"<br />
"ഒന്നുമില്ല അളിയാ, നീ പറഞ്ഞതാ ശരി, അതൊക്കെ പോയി"<br />
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.<br />
എന്നിട്ട് ഇത് വീണ്ടും പഴയ കബോഡില്‍ കേറി സുഖമായി ഇരിക്കുന്നോ എന്ന് അറിയാനായി ഞാന്‍ പതിയെ മുകളിലത്തെ കബോര്‍ഡില്‍ കയറി നോക്കി, അപ്പോ കണ്ട കാഴ്ച...<br />
ദേ അവറ്റകളെല്ലാം കബോഡുകളിലായി ചത്ത് കിടക്കുന്നു.ദരിദ്രവാസി പാറ്റകള്‍, താഴെ ആയിരുന്നേല്‍ തൂത്ത് കളയാമായിരുന്നു. ഇതിപ്പോ ശവമഞ്ചല്‍ ഒരുക്കി ഒരോന്നിനെയായി താഴെ കൊണ്ട് വരണം. ചാവാന്‍ പോയ പാറ്റകള്‍ വരെ എനിക്ക് പണി തന്നിട്ടാ ചാവുന്നത്, ശെടാ.<br />
ആകെ വിഷമം.<br />
വേറെ വഴി ഇല്ലാതെ മുകള്‍ ഭാഗം ക്ലീനാക്കി, തുടര്‍ന്ന് താഴെയുള്ള കബോഡ് ക്ലീനാക്കി കൊണ്ടിരുന്നപ്പോ ദേ വേറൊരുത്തന്, ഒരു എലി.മൂക്കിന് ചുണ്ടത്തെ മീശ ഒന്ന് വിറപ്പിച്ചിട്ട് അവന് എന്നെ നോക്കി പറഞ്ഞു:<br />
"ഹലോ"<br />
ബ്ലഡി ഫൂള്‍!!!<br />
എന്റെ ഫൂള്‍ കണ്ട്രോള് പോയി.<br />
അതിനു ശേഷം അതിരാവിലെ വാലു കളഞ്ഞ് പ്രതിഷേധിച്ച ആ പഴയ പല്ലി കണ്ടത് ഒരു കിടിലന്‍ കാഴ്ച ആയിരുന്നു. ഈ പറക്കും തളിക പടത്തില്‍ എലിക്ക് പിന്നാലെ ഹരിശ്രീ അശോകന് പായുന്ന പോലെ, ചിരവയും എടുത്ത് പായുന്ന ഞാന്‍.അടുക്കളയിലും ഹാളിലും എല്ലാം ഓടിച്ച് അത് വെളിയില്‍ ചാടി, പുറകിനു ഞാനും.കുറേ ഓടിച്ച് കഴിഞ്ഞപ്പോ സെക്യൂരിറ്റി വിജയന് പറഞ്ഞു:<br />
"സാറേ കൊല്ലണ്ടാ"<br />
ഇനി കൊല്ലണമെന്ന് വിചാരിച്ചാ തന്നെ ഞാന്‍ നിന്നു തരാമെടാ പട്ടി, എന്ന രീതിയില്‍ എന്നെയും വിജയനെയും നോക്കി മൂക്കിന് ചുണ്ടത്തെ മീശ വിറപ്പിച്ചിട്ട് ആ എലി ഓടി പോയി.തിരികെ ഫ്ലാറ്റില്‍ കേറാന്‍ നോക്കവേ ഞെട്ടലോടെ ആ സത്യം മനസിലാക്കി, ഡോര്‍ ഓട്ടോ ലോക്ക് ആണ്.<br />
ഇപ്പോ ഞാന്‍ പുറത്തും ബോധം പോയ പാറ്റകള്‍ അകത്തും.<br />
ഫ്ലാറ്റ് ഉടമയെ വിളിച്ച് സ്പെയര്‍ താക്കോലു കൊണ്ട് വരാന്‍ അപേക്ഷിച്ച് വാതുക്കല് കുത്തി ഇരിക്കവേ ലിറ്റി പറഞ്ഞത് ഓര്‍മ്മ വന്നു...<br />
ശരിക്കും അരുണ്‍ അവരുടെ ലോകാത്താ താമസിക്കുന്നത്. അരുണ്‍ അവരെ അല്ല, അവര്‍ അരുണിനെ ആണ് പുറത്ത് ചാടിക്കേണ്ടത്.<br />
പ്രിയപ്പെട്ട ലിറ്റി,<br />
അത് ലിറ്റിക്ക് മാത്രമല്ല, ആ പാറ്റകള്‍ക്കും അറിയാമായിരുന്നു.എന്ന് മാത്രമല്ല, അവരത് ഒരു എലിയെ വച്ച് വൃത്തിയായി ചെയ്യുകയും ചെയ്തു.ഒന്ന് ചോദിച്ചോട്ടെ, എന്തിരായിരുന്നു അതിന്റെ ശാസ്ത്രീയ നാമം??<br />
ഓ, ഓര്‍മ്മ വന്നു...<br />
പെരിപ്ലാനേറ്റാ അമേരിക്കാനാ!!!<br />
നന്ദി.<br />
<br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com4tag:blogger.com,1999:blog-5734317524674128567.post-58850164332014722392018-11-01T15:55:00.000+05:302019-01-28T16:01:29.079+05:30കാത്തിരുന്ന ലൈലേച്ചി...<span style="font-size: 115%;"><br />
ഇന്നും ആ സ്വപ്നം കണ്ടു.<br />
ഉച്ചയ്ക്ക്, ചെറുതായി ഒന്നു മയങ്ങിയ സമയത്ത്.<br />
സാധാരണ സ്വപ്നം കാണുമ്പോ ശബ്ദം കേള്‍ക്കില്ലെന്ന് പറയും.എന്നാല്‍ എനിക്ക് തിരിച്ചാണ്, ഈ സ്വപ്നത്തില്‍ ഇരുട്ട് മാത്രമേ ഉള്ളു, കൂടെ ഒരു സ്ത്രീയുടെ പതിഞ്ഞ ശബ്ദവും:<br />
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"<br />
എനിക്ക് അറിയാം, ആരാ ആ ചോദ്യം ചോദിക്കുന്നതെന്ന്.ഒരാള്‍ മാത്രമേ ഈ ചോദ്യം എന്നോട് ചോദിക്കാറുള്ളു, ഒരാള്‍ക്ക് മാത്രമേ ഞാന്‍ പേരാമ്പ്രയില്‍ വരണമെന്ന് ആഗ്രഹമുള്ളു.<br />
പോണം.<br />
കോഴിക്കോട്ടേക്ക്, പേരാമ്പ്രയിലേക്ക്...<br />
<br />
ഹൌസിംഗ് ബോര്‍ഡില്‍ കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ രണ്ടായിരത്തി അഞ്ചിലാണ് എനിക്ക് കോഴിക്കോട്ട് ജോലി കിട്ടുന്നത്.ആദ്യമെല്ലാം ഗസ്റ്റ് ഹൌസില്‍ താമിസിച്ച ഞാന്‍ പിന്നീട് സുഹൃത്തായ സിറാജിനു അടുത്തേക്ക് താമസം മാറ്റി.ഞാനും മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയ ഫിലിപ്പും, പ്രൈവറ്റ് ബാങ്കില്‍ ജോലി ചെയ്യുന്ന സിറാജും. മൂന്നു പേര്, എല്ലാവര്ക്കും മതസൌഹാര്‍ദ്ദമായി തോന്നാം, പക്ഷേ മതങ്ങള്‍ക്ക് അതീതരായി മനുഷ്യരായ മൂന്നു സുഹൃത്തുക്കള്‍.ഇതില്‍ സിറാജിന്റെ വീട് പേരാമ്പ്രയിലാണ്, ഫിലിപ്പ് മാനന്തവാടിയും, ഞാന്‍ കായംകുളവും.അങ്ങനെ ദിവസങ്ങള്‍ പോകവെയാണ് ഞാന്‍ ലൈലേച്ചിയെ ആദ്യമായി കാണുന്നത്.<br />
<br />
ലൈലേച്ചി.<br />
സിറാജിന്റെ ചേച്ചി.<br />
ഉമ്മയോടൊത്ത് ഇടയ്ക്കിടയ്ക്ക് പേരാമ്പ്രയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരാറുണ്ട്, ഡയാലിസിസിനു.ആഴ്ചയില്‍ രണ്ട് തവണയോ മറ്റോ വരാറുണ്ടത്രേ.ഞങ്ങള്‍ക്കെല്ലാം സ്വന്തം ചേച്ചിയായിരുന്നു ലൈലേച്ചി, ഒരു മോളും ഉണ്ട്.ഇടയ്ക്കൊക്കെ മോളും വരാറുണ്ട്.ചേച്ചിയുടെ നിര്ബന്ധത്തിനാ ആദ്യമായി ഞാന്‍ പേരാമ്പ്രയിലെ വീട്ടില്‍ ചെന്നത്.മറക്കാന്‍ കഴിയാത്ത ദിവസം, ആ സ്നേഹം, ആ അന്തരീക്ഷം.<br />
ഇറങ്ങുമ്പോ ചേച്ചി ചോദിച്ചു:<br />
"അരുണേ...ഇനി എന്നാ വരിക"<br />
വരാം എന്ന് മാത്രം പറഞ്ഞു.<br />
<br />
ഹൌസിംഗ് ബോര്‍ഡീന്ന് പോകുന്ന നാള്, അന്നും ചേച്ചി വിളിച്ചു:<br />
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"<br />
വരും, കല്യാണം വിളിക്കാന്‍ വരും.<br />
എന്റെ ഉറപ്പ്.<br />
<br />
കല്യാണം കഴിഞ്ഞു, താമസം ബാംഗ്ലൂരുമായി.പിന്നീട് എപ്പോഴോ ഓര്‍ത്തപ്പോള്‍ വിളിച്ചു, അന്ന് ചേച്ചി പറഞ്ഞു:<br />
"ഇനി വരുമ്പോ ഓളുമായി വരണം"<br />
വരും, ഉറപ്പ്.<br />
പിന്നെ വിളിക്കുന്നത് മകള്‍ ജനിച്ച കാര്യം പറയാനാണ്, അന്ന് മോളെയും കൂട്ടി വരണമെന്ന് പറഞ്ഞു.പിന്നെ കുറേനാള്‍ വിളിച്ചില്ല, ഒരിക്കല്‍ വിളിച്ചപ്പോള്‍ ചോദിച്ചു:<br />
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"<br />
ഇപ്പോ വീട്ടുകാരെ കുറിച്ച് ചോദ്യമില്ല, ഞാനെങ്കിലും ചെന്നാല്‍ മതി.<br />
അതാണ് ചേച്ചിയുടെ ആഗ്രഹം.<br />
വരാം ചേച്ചി, വരും.<br />
എവിടെ?<br />
പോയില്ല.<br />
ഇടയ്ക്ക് എപ്പോഴോ ചേച്ചിയുടെ മോളുടെ നിക്കാഹ് ആയെന്ന് കേട്ടു. എന്നെ വിളിച്ചില്ല, ചിലപ്പോ മറന്ന് കാണും.<br />
<br />
ഒരു ദിവസം തോന്നി, ചേച്ചിയെ ഒന്ന് വിളിക്കണം, വിളിച്ചു, എടുത്തത് മകള്‍ ആണ്, എന്നെ മനസിലായില്ല, എങ്കിലും പറഞ്ഞു:<br />
"ഉമ്മ ഐസിയൂവിലാ"<br />
"എന്തേ?"<br />
"കിഡ്നി മാറ്റി വച്ചു, ഓപ്പറേഷനായിരുന്നു, സക്സസ്സാ"<br />
അന്ന് സന്തോഷിച്ചു.<br />
ഇനി കാണാന്‍ ചെല്ലുമ്പോ ആ ക്ഷീണിച്ച മുഖം കാണണ്ടാ, ആരോഗ്യം വീണ്ടെടുത്ത ലൈലേച്ചിയെ കാണാം.ഉടനെ തന്നെ പോകണമെന്ന് കരുതി, അന്ന് നടന്നില്ല.<br />
<br />
കുറേ നാള് മുമ്പേ വീണ്ടും ഓര്‍ത്തു.<br />
ചേച്ചിയുടെ നമ്പറില്‍ വിളിച്ചപ്പോ സ്വിച്ചോഫ്.നേരെ സിറാജിനെ വിളിച്ചു.<br />
"നീ ഇപ്പോ എവിടെയാ?"<br />
അവന്റെ സ്വതസിദ്ധമായ ചോദ്യം.<br />
"എറണാകുളം"<br />
ഇങ്ങനെ പറഞ്ഞിട്ട് ഞാന്‍ ചോദിച്ചു:<br />
"എടാ, ലൈലേച്ചിയുടെ നമ്പറ് താടാ, വിളിച്ചിട്ട് കിട്ടുന്നില്ല"<br />
"ലൈലേച്ചി പോയില്ലേ" അവന്റെ മറുപടി<br />
"എങ്ങട്ട്?"<br />
"പോയടാ...എത്ര കാലായി, നീ ഇപ്പോഴാ വിളിക്കുക"<br />
ഓഫീസില്‍ ഉച്ച സമയത്ത് ടീമിലിരുന്നാ വിളിച്ചത്, ചുറ്റുമിരുന്നു കൂട്ടുകാരൊക്കെ സംസാരിക്കുന്നുണ്ട്, എന്നാ ഒന്നും കാതില്‍ കേള്‍ക്കുന്നില്ല, ശബ്ദങ്ങള്‍ കുറഞ്ഞ് വരുന്ന പോലെ, കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ, അകലെ നിന്ന് ഒരു സ്ത്രീ ശബ്ദം:<br />
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"<br />
അത് ലൈലേച്ചിയുടെ ശബ്ദമാണ്.<br />
ചേച്ചി പോയോ?<br />
ഞാന്‍ പേരാമ്പ്രയ്ക്ക് ചെല്ലുന്നതിനു മുന്നേ പോയോ?<br />
അപ്പോ അന്ന് ആ ഓപ്പറേഷന് എന്ന് പറഞ്ഞത്.<br />
"അത് കഴിഞ്ഞ് കുറേ നാള് കഴിഞ്ഞ് പോയി"<br />
സിറാജിന്റെ ശബ്ദം.<br />
പതിയെ കാഴ്ച കിട്ടുന്നു, ചുറ്റും സംസാരിക്കുന്ന കൂട്ടുകാരുടെ ശബ്ദം കേട്ട് തുടങ്ങി.വരാം, വരാമെന്ന് എത്ര പ്രാവശ്യം പറഞ്ഞു.ഒടുവില്‍ വരില്ലെന്ന് ചേച്ചി തന്നെ തീര്‍ച്ചപ്പെടുത്തി കാണും.<br />
ഇനി പോണോ?<br />
എന്തിന്?<br />
<br />
അത് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു.<br />
അന്ന് മുതല്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്, ഉറക്കത്തിലല്ല, ഉണര്‍ന്ന് ഇരിക്കുമ്പോ.<br />
കണ്ണില്‍ ഇരുട്ട് കയറും, ചുറ്റും നടക്കുന്നതൊന്നും കാണാതെ ആകും, ദൂരെ നിന്ന് ലൈലേച്ചിയുടെ ശബ്ദം കേള്‍ക്കും:<br />
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"<br />
ഇല്ല ചേച്ചി.<br />
ഞാന്‍ പേരാമ്പ്രയ്ക്ക് വരില്ല.<br />
ചേച്ചി പോയ പേരാമ്പ്രയില്‍ ഇനി എനിക്ക് ആരെയും കാണാനില്ല.ഉമ്മയെ ഞാന്‍ വിളിച്ചോളാം, മറ്റെവിടെലും വച്ച് കണ്ടോളാം.ഒരു വിഷമമുണ്ട്, എത്ര പ്രാവശ്യം ചേച്ചി എന്നോട് ചോദിച്ചു, നീ വരില്ലേന്ന്, അന്നൊക്കെ വരാമായിരുന്നു, ഞാന്‍ വന്നില്ല.<br />
ഇങ്ങനെ എത്ര പേരോട്...<br />
പറഞ്ഞത് പലതും പാലിക്കാന്‍ ആകാതെ, പിന്നെ അവരെയും ഓര്‍ത്ത്...<br />
<br />
ഞാന്‍ ഈ എഴുതിയതൊന്നും ലൈലേച്ചി വായിക്കില്ല, എനിക്ക് അറിയാം.അത് കൊണ്ട് തന്നെ ആ സ്വപ്നം ഇനിയും ഞാന്‍ കാണും.അകലെ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കും:<br />
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"<br />
ഞെട്ടി ഉണരുന്ന നിമിഷങ്ങളില്‍ കുറേ ഓര്‍മ്മകളിലേക്ക് മടങ്ങും.ഒടുവില്‍ ഒരു തുള്ളി കണ്ണുനീര് പൊഴിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിയും.എത്ര തിരക്കിലേക്ക് ആഴ്ന്ന് ഇറങ്ങിയാലും, മനസിനെ അലട്ടുന്ന ഒരുപാട് സ്വപ്നങ്ങളില്‍ ഒന്നായി ഈ സ്വപ്നവും കൂടെ കാണും.<br />
ജീവിതകാലം മുഴുവന്‍.<br />
കൂടെ മനസിനെ അലട്ടുന്ന ആ ചോദ്യവും...<br />
"അരുണേ...നീ എന്നാ പേരാമ്പ്ര വരിക?"<br />
<br />
എന്റെ ജീവിതത്തിലെ...<br />
എന്റെ അനുഭവങ്ങളിലെ ഒരു ഏട്.</span><br />
<span style="font-size: 115%;"><br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com4tag:blogger.com,1999:blog-5734317524674128567.post-26763649484978624162018-05-02T19:49:00.000+05:302018-05-23T17:48:01.642+05:30ഒരു ബുള്‍സ്സ് ഐ കഥ<span style="font-size: 115%;"><br />
കായംകുളത്ത് ഒരു തട്ടുകടയുണ്ട്, കൃത്യമായി പറഞ്ഞാല്‍ പോലീസ്സ് സ്റ്റേഷന് കഴിഞ്ഞ് കിഴക്കോട്ട് പത്തടി നടന്നാല്‍ വലതുവശത്താണ് അത് സ്ഥിതി ചെയ്യുന്നത്.എന്റെ അയല്‍ക്കാരായ ചേട്ടനും ചേച്ചിയുമാണ് കട മുതലാളിമാര്‍. കിടിലന്‍ ദോശ, കുറച്ച് ചുവന്ന ചമ്മന്തി, ആവശ്യത്തിനു വെള്ള ചമ്മന്തി, കുറച്ച് കടലക്കറി, പിന്നെ അവിടുത്തെ മാത്രം സ്പെഷ്യലായി സവാള അരിഞ്ഞത് ഒരു പിടി.ഇവിടുന്ന് അഞ്ച് ദോശയും ഒരു ഡബിള്‍ ബുള്‍സ്സ് ഐയുമാണ് എന്റെ സ്ഥിരം കോട്ട. ബുള്‍സ്സ് ഐ കഴിക്കുമ്പോള്‍ മഞ്ഞ കഴിക്കാറില്ല, പകരം മഞ്ഞക്ക് ചുറ്റുമുള്ള വെള്ള ചുരണ്ടി കഴിക്കുന്നതാണ് എന്റെ ഒരു സ്റ്റൈല്‍.<br />
<br />
അങ്ങനെ തിന്നും തിന്നാതെയും കടന്ന് പോയ സന്തോഷകരമായ ദിവസങ്ങള്‍!!!<br />
<br />
കഥയുടെ ഗതി മാറുന്നത് രണ്ട് ദിവസം മുമ്പാണ്.അതായത് ചൊവ്വാഴ്ച വൈകുന്നേരം, മണ്ഡല കാലത്തിന്റെ തലേ ദിവസം.അന്ന് ഓഫീസില്‍ ജോലി ചെയ്ത് ഇരിക്കേ ബുള്‍സൈ ചര്‍ച്ചാ വിഷയമായി.ബുള്‍സൈയുടെ ചുറ്റുമുള്ള വെള്ള കഴിച്ചിട്ട്, മഞ്ഞ പൊട്ടാതെ വായിലേക്ക് ഇട്ട് 'ഗ്ലും' എന്ന് ഇറക്കിയട്ട് ഒരു ഗ്ലാസ്സ് ചൂട് വെള്ളം കൂടി കുടിച്ചാലുണ്ടാവുന്ന മനോസുഖത്തേയും, ആ രുചിയേയും, മനസ്സിന്റെ ഒരു സന്തോഷത്തേയും കുറിച്ച് കൂടെ വര്‍ക്ക് ചെയ്യുന്ന സുരേഷ് വിശദീകരിച്ചപ്പോള്‍ എന്റെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായി.<br />
ഞാന്‍ തീരുമാനിച്ചു....<br />
ഇന്ന് ഒരു ബുള്‍സ്സ് ഐ ഇത് പോലെ കഴിക്കണം.<br />
<br />
ഇതൊരു വലിയ തീരുമാനമാണ്, കാരണം ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ലെന്ന് ശപഥമെടുത്ത മഹാനാണ് ഞാന്‍.ആ ശപഥമാണ് തെറ്റിക്കാന്‍ തീരുമാനിച്ചത്.അതിനായി ഞാന്‍ മുപ്പത്തിമുക്കോടി ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു...<br />
"ദൈവമേ, ഇന്നേക്ക്, ഇന്നേക്ക് മാത്രം എന്നെ ഒന്ന് അനുവദിക്കു.ഈ മണ്ഡലക്കാലം ആരംഭിച്ചാല്‍, അതായത് രാത്രി പന്ത്രണ്ട് മണി ആയാല്‍ ഞാന്‍ പിന്നെ ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ല, ഇത് സത്യം സത്യം സത്യം"<br />
ഒരു മുട്ടന്‍ സത്യം!!!<br />
<br />
എറണാകുളത്തെ ഏതെങ്കിലും തട്ടുകടയില്‍ നിന്ന് കാര്യം സാധിക്കാനായിരുന്നു എന്റെ ഉദ്ദേശം.എന്നാല്‍ അന്ന് അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ബുള്‍സ്സ് ഐ കായംകുളത്തൂന്ന് തന്നെ.ഏഴരക്ക് ഓഫീസില്‍ നിന്ന് കാര്‍ എടുത്തപ്പോ മുതല്‍ മനസ്സില്‍ ഒരു സ്വപ്നം മാത്രം...<br />
കായംകുളം എത്തുന്നു, കടയില്‍ കയറുന്നു, ദോശ കഴിക്കുന്നു, തുടര്‍ന്ന് ഡബിള്‍ ബുള്‍സ്സ് ഐ വാങ്ങി വെള്ള ചുരണ്ടി കഴിച്ചിട്ട് മഞ്ഞ 'ഗ്ലും' എന്ന് വിഴുങ്ങുന്നു, അതോടൊപ്പം ഒരു ഗ്ലാസ്സ് ചൂട് വെള്ളവും കുടിക്കുന്നു.<br />
എറണാകുളത്ത് നിന്ന് ചേര്‍ത്തല വഴി ആലപ്പുഴയിലേക്ക് പോകുന്ന വഴി ചിന്തകള്‍ കൂടി കൂടി വന്നു, അതോടൊപ്പം വായില്‍ വെള്ളം നിറഞ്ഞ് നിറഞ്ഞ് വന്നു.ആലപ്പുഴ എത്തിയതോടെ ആക്രാന്തം അടക്കാന്‍ വയ്യാതെ ആയി, എങ്കിലും കായംകുളം എന്ന ടാര്‍ജറ്റില്‍ മുറുകെ പിടിച്ച് ഞാന്‍ ആക്സിലേറ്ററില്‍ ആഞ്ഞ് ചവുട്ടി.ഒരു പത്ത് മണി കഴിഞ്ഞപ്പോഴേക്ക് ഞാന്‍ ഡെസ്റ്റിനേഷന്‍ പോയിന്റിലെത്തി.<br />
നേരെ കടയിലേക്ക്....<br />
<br />
ദോശ കഴിക്കാനിരുന്ന എന്റെ സമീപത്തായി ആറടിയില്‍ അധികം ഉയരമുള്ള ഒരു അജാനബാഹു ഇരുപ്പുണ്ടായിരുന്നു.കൊമ്പന് മീശ വച്ച്, കണ്ണുകള്‍ ചുവപ്പിച്ച്, കള്ളിന്റെ മണം ചുറ്റും പരത്തി ഇരിക്കുന്ന ടിയാന്, പഴയ പ്രേം നസീറിന്റെ കാലത്തെ ഏതോ ഗുണ്ടയാണെന്ന് എന്റെ മനസ്സ് പറഞ്ഞു.അതുകൊണ്ട് സ്വല്പം ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ ചുരുണ്ട് കൂടി ഇരുന്ന് ദോശ തിന്നു.ഇനിയാണ് ഞാന്‍ കാത്തിരിക്കുന്ന നിമിഷം, ഞാന്‍ ഉറക്കെ പറഞ്ഞു:<br />
"ഒരു ഡബിള്‍ ബുള്‍സ്സ് ഐ"<br />
ഞാന്‍ അത് പറഞ്ഞ അതേ നിമിഷം തന്നെ അടുത്തിരുന്ന തടിമാടനും ഒരു ഡബിള്‍ ബുള്‍സ്സ് ഐ ഓര്‍ഡര്‍ ചെയ്തു എന്നത് വിധിയുടെ വിളയാട്ടമായിരുന്നു.എനിക്ക് ആദ്യം കിട്ടുമോ, അയാള്‍ക്ക് ആദ്യം കിട്ടുമോന്ന് ഞാന്‍ ഓര്‍ത്ത് നില്‍ക്കെ ചേച്ചി ഡബിള്‍ ബുള്‍സ്സ് ഐ എനിക്ക് മുന്നിലേക്ക് കൊണ്ട് വച്ചു.<br />
ഭാഗ്യം!!!<br />
ഇനി കഴിച്ച് തുടങ്ങാം.<br />
ഇങ്ങനെ ഞാന്‍ മനസ്സില്‍ കരുതവേ അടുത്തിരുന്ന ഗുണ്ട, തന്റെ സ്വരം കടുപ്പിച്ച് ചേച്ചിയോട് ഒരു ചോദ്യം:<br />
"ഇവനു എന്തിനാ കൊടുത്തത്, ഞാനല്ലേ ആദ്യം ചോദിച്ചത്?"<br />
ആ കടുപ്പവും ആ ചോദ്യത്തിന്റെ ഗാംഭീര്യവും എല്ലാം കേട്ടതോടെ എന്റെ ആവേശം പാതി കെട്ടടങ്ങി, ദൈവമേ, കുരിശായോ??<br />
പക്ഷേ ചേച്ചി വളരെ വിദഗ്ദമായി ആ സന്ദര്‍ഭം കൈകാര്യം ചെയ്തു.<br />
വളരെ വിനയത്തോടെ ചേച്ചി അയാളോട് പറഞ്ഞു:<br />
"ഈ പയ്യന് എന്നും ഇവിടുന്ന് കഴിക്കുന്നതാ, പാവമാ, മുട്ടയുടെ മഞ്ഞ കഴിക്കാത്ത ഒരു സാധുവാ. ചേട്ടന് നോക്കിയേ ആ കാരണം കൊണ്ട് ഞങ്ങള്‍ വെള്ള പരത്തി ചുട്ട് കൊടുത്ത സ്പെഷ്യല്‍ ബുള്‍സ്സ് ഐയാ"<br />
അയാള്‍ എന്റെ ബുള്‍സ്സ് ഐയിലേക്ക് നോക്കി, ഞാനും.<br />
ചേച്ചി പറഞ്ഞത് ശരിയാ, വെള്ള പരത്തി ചുട്ടിട്ടുണ്ട്, നടുക്ക് രണ്ട് മഞ്ഞയും.അയാള്‍ക്ക് അതങ്ങ് ബോധിച്ചു, എരുമ അമറുന്ന പോലെ ഒന്ന് അമറിയട്ട് അയാള്‍ പറഞ്ഞു:<br />
"കഴിച്ചോ"<br />
പെട്ടു!!!<br />
ഇനി ഞാന്‍ എന്തോ ചെയ്യും??<br />
ഇത്രയും പറഞ്ഞിട്ട് മഞ്ഞ കഴിച്ചാല്‍ കാലമാടന് എങ്ങനെ പ്രതികരിക്കുമെന്ന് ഒരു പിടിയുമില്ല.കഴിക്കാതിരുന്നാല്‍ മണ്ഡലകാലത്തിനു രണ്ട് മണിക്കൂര്‍ കൂടി, ജീവിതത്തില്‍ മഞ്ഞ കഴിക്കാന്‍ പറ്റില്ല.അല്ലെങ്കില്‍ സത്യം തെറ്റിക്കണം, അത് പാപമാണ്.<br />
ഇങ്ങനെയെല്ലാം ചിന്തിച്ച് നില്‍ക്കേ ചേച്ചി സ്നേഹത്തോടെ പറഞ്ഞു:<br />
"മോന് കഴിച്ചോ? പുള്ളിക്കാരനു ഞങ്ങള്‍ വേറെ ഉണ്ടാക്കി കൊടുത്തോളാം"<br />
ഉവ്വോ??<br />
അയാളും എന്നെ രൂക്ഷമായി നോക്കി...<br />
അപ്പോ കഴിക്കുവല്ലേ??<br />
ഒന്നും മിണ്ടിയില്ല, സ്വപ്നങ്ങള്‍ മനസ്സില്‍ ഒതുക്കി, മഞ്ഞക്ക് ചുറ്റും ചുരണ്ടാന്‍ തുടങ്ങി, ഒടുവില്‍ രണ്ട് മഞ്ഞ പ്ലേറ്റില്‍ അവശേഷിപ്പിച്ച് ഞാന്‍ പതിയെ എഴുന്നേറ്റു.<br />
കാശ് കൊടുക്കാന്‍ നേരം ചേച്ചി പറഞ്ഞു:<br />
"വല്ലപ്പോഴും മഞ്ഞ കഴിക്കുന്ന കൊണ്ട് കുഴപ്പമില്ല"<br />
മറുപടി പറഞ്ഞില്ല, പറഞ്ഞാല്‍ എന്താവും പറയുകാന്ന് ഒരു നിശ്ചയമില്ല.ചില്ലറ എണ്ണി കൊടുത്തു, പതിയെ കാറില്‍ കയറി.<br />
നേരെ വീട്ടിലേക്ക്...<br />
<br />
വീട്ടിലെത്തിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞു.മണ്ഡലകാലത്തിനു ഒരു മണിക്കൂര്‍ തികച്ചില്ല.ചെന്ന പാടെ ഭാര്യയോട് പറഞ്ഞു:<br />
"ഒരു ഡബിള്‍ ബുള്‍സ്സൈ ഉണ്ടാക്ക്, വേഗം"<br />
പാതിരാത്രി എനിക്ക് എന്നാ പറ്റി എന്ന മട്ടില്‍ അവള് അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഫ്രിഡ്ജ് തുറന്നിട്ട് അവള് പറഞ്ഞു:<br />
"ഒരു മുട്ടയേ ഉള്ളു"<br />
"ഒന്നെങ്കില്‍ ഒന്ന്, വേഗമാകട്ടെ" എന്റെ നിലവിളി.<br />
അങ്ങനെ സിംഗിള്‍ ബുള്‍സൈ മുന്നിലെത്തി.ചുറ്റുമുള്ള വെള്ള പെട്ടന്ന് തിന്നു, തുടര്‍ന്ന് മഞ്ഞ കഴിക്കുന്നതിനു മുമ്പാണ് ചൂടു വെള്ളത്തിന്റെ കാര്യം ഓര്‍ത്തത്.അടുക്കളയില്‍ ഓടി പോയി ഒരു ഗ്ലാസ്സില്‍ ചൂടു വെള്ളവും എടുത്ത് തിരിഞ്ഞ് വന്നപ്പോ കണ്ട കാഴ്ച...<br />
പ്ലേറ്റില്‍ ഇരുന്ന മഞ്ഞ എടുത്ത് വായിലേക്ക് ഇടാന്‍ പോകുന്ന ഭാര്യ!!<br />
"മക്കളേ, അരുത്, അത് ചേട്ടനുള്ളതാ.മണ്ഡലകാലത്തിനു മുന്നേ....."<br />
ഇത്രയും പറയണമെന്ന് മനസ്സില്‍ വിചാരിച്ചതേ ഉള്ളു, അതിനുള്ളില്‍ കൊക്ക് മീനെ വിഴുങ്ങുന്ന പോലെ അവള് അത് വിഴുങ്ങി.തുടര്‍ന്ന് ഞാന്‍ കൈയ്യില്‍ പിടിച്ചിരുന്ന ചൂട് വെള്ളം വാങ്ങി ഒറ്റയടിക്ക് കുടിച്ചു.<br />
എന്ത് പറയണമെന്ന് അറിയാതെ ഞെട്ടി നിന്ന എന്നെ നോക്കി അവള് പറഞ്ഞു:<br />
"ചേട്ടന് മഞ്ഞ തിന്നത്തില്ലല്ലോ, അതാ കളയാതിരിക്കാന്‍ ഞാനങ്ങ് തിന്നത്"<br />
ശരിയെന്ന് തലയാട്ടി.<br />
അപ്പോ ഒരു ഉപദേശവും:<br />
"വല്ലപ്പോഴും മഞ്ഞ തിന്നുന്നത് നല്ലതാ ചേട്ടാ"<br />
എന്ത് പറയാന്‍???<br />
വായില്‍ വന്നതൊക്കെ കടിച്ച് അമര്‍ത്തി, ആ മുട്ടയിട്ട കോഴിയെ വരെ പ്രാകി, എന്നിട്ട് കട്ടിലില്‍ പോയി മൂടി പുതച്ച് കിടന്നു.<br />
സ്വപ്നത്തില്‍ അവള് വന്നു എന്നെ ചിരിച്ച് കാണിച്ചു....<br />
വെള്ളയില്‍ മഞ്ഞ കുരു ഉള്ളവള്‍...<br />
<br />
ഒരു ബുള്‍സ്സ് ഐ.<br />
</span><br />
<div>
<span style="font-size: 115%;"><br /></span></div>
<span style="font-size: 115%;">
<span style="font-size: 115%;">
</span>
</span>
അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com8tag:blogger.com,1999:blog-5734317524674128567.post-9118507095826935252018-03-13T22:44:00.000+05:302018-03-13T22:44:52.132+05:30ചിത്രഗുപ്തന്റെ സുവിശേഷങ്ങള്‍<br />
<span style="font-size: 115%;">
രാത്രി മൊബൈലില്‍ മെസന്‍ജറില്‍ ചാറ്റ് ചെയ്ത് ഇരിക്കവേയാണ് സദാനന്ദനു ഒരു ഉള്‍വിളി ഉണ്ടായത്, താനിപ്പോ ചാവും.അതിനുള്ള ലക്ഷണം എല്ലാം കാണുന്നുണ്ട്, കൈയ്യില്‍ നിന്ന് തോളിലേക്ക് വ്യാപിക്കുന്ന പെരുപ്പ്, ശ്വാസതടസ്സം, ഇതൊന്നും പോരാത്തതിനു നെഞ്ചിലൊരു വേദനയും.ചാവും, അത് ഉറപ്പായി.തന്റെ കുട്ടികള്‍, അമ്മ, ഭാര്യ എല്ലാം സദാനന്ദന്റെ മനസില്‍ ഒരു നിമിഷം തെളിഞ്ഞു.<br />
അവര്‍ക്ക് ഇനി ആരുണ്ട്?<br />
ഉത്തരം എന്ന പോലെ മുന്നില്‍ പുകചുരുളുകള്‍ പ്രത്യക്ഷമായി.സുസ്മേരവദനനായി ഒരാള്‍ സദാനന്ദനു മുന്നില്‍ പ്രത്യക്ഷമായി.ഇതായിരിക്കുമോ കാലന്, ആവാന്‍ വഴിയില്ല, പോത്തില്ല, കാലപാശമില്ല, കൊമ്പുള്ള കിരീടമില്ല, ഒരു ചെറിയ യുവാവ്.<br />
"ആരാ?"<br />
"ചിത്രഗുപ്തന്"<br />
ഒറ്റവാക്കില്‍ ഉത്തരം.<br />
<br />
ആളെ പിടികിട്ടി, കാലന്റെ കണക്കപ്പിള്ള.തന്റെ സമയം ആയി കാണും, അതിന്റെ കണക്ക് കൂട്ടാനും കുറയ്ക്കാനുമുള്ള വരവാ.<br />
ചിത്രഗുപ്തന് മൃദുവായി ചോദിച്ചു:<br />
"എന്താ അവസാന ആഗ്രഹം?"<br />
എന്ത് ആഗ്രഹിച്ചിട്ടും കാര്യമില്ല, അവസാന ആഗ്രഹമാ, അത് പൂര്‍ത്തീകരിക്കുന്നതോടെ ക്ലിപ്പ് വീഴും.സാധാരണ മനുഷ്യര്‍ക്ക് ഒന്നും ഇങ്ങനെ ഒരു ചാന്‍സ്സ് കിട്ടില്ലത്രേ, ഇത് മഹാഭാഗ്യമാണെന്ന്.പിന്നേ, ആത്മാവിനെ എടുത്തോണ്ട് പോകുന്നതിനു മുന്നേ ആഗ്രഹം സാധിച്ച് കൊടുക്കുന്നതല്ലേ മഹാഭാഗ്യം, ഒരോ ഭോഷ്ക്ക്, അല്ലാതെന്താ.ചിത്രഗുപതനോട് സംസാരിച്ചപ്പോ ഒരു കാര്യം മനസിലായി, അവസാന ആഗ്രഹം പറഞ്ഞേ പറ്റു.ഇല്ലെങ്കില്‍ അങ്ങേര്‍ക്ക് ഇഷ്ടപ്പെട്ട ആഗ്രഹം സാധിച്ച് തന്നിട്ട് അത് തന്റെ അവസാന ആഗ്രഹം ആണെന്ന് വരുത്തി തീര്‍ക്കും പോലും.എന്താല്ലേ? ചിത്രഗുപ്തനൊക്കെ എന്തും ആകാമെന്ന് ആയിട്ടുണ്ട്.ദൈവത്തെ കാണുമ്പോ ഇതിനൊക്കെ ഒരു നീക്ക് പോക്ക് വേണമെന്ന് പറയണം.അതിനൊക്കെ മുന്നേ ഒരു ആഗ്രഹം വേണമല്ലോ, എന്താ ഈ ജന്മത്ത് സാധിക്കാതെ പോയത്.<br />
സദാനന്ദന് ആശയക്കുഴപ്പത്തിലായി.<br />
<br />
ഒരുപാട് ചിന്തിച്ചിട്ടാ ആ ആഗ്രഹം സദാനന്ദന് കണ്ടെത്തിയത്, സിംപിള്‍ ആണ്, ഒരു മരിച്ച വീട്ടില്‍ പോകണം.കാരണം പ്രായം അമ്പതിനു അടുത്തായി, ഇത് വരെ മരിച്ച വീട്ടില്‍ പോയിട്ടില്ല, സ്വന്തം വീട്ടില്‍ ആരും മരിച്ചിട്ടുമില്ല.പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, ആളുകള്‍ പലയിടത്തായി കൂട്ടം കൂടി നില്ക്കുന്ന മരിച്ച വീടുകള്‍.ഒരു ചന്ദനത്തിരിയുടെ മണം കാണും.ഹാളില്‍ നീട്ടി നിവര്‍ത്തി കിടത്തിയിരിക്കും, അതിനെ ശവം എന്നും ബോഡി എന്നുമൊക്കെ വിളിക്കും.കത്തിച്ച് വച്ച വിളക്ക്, അലമുറ ഇടുന്ന സ്ത്രീജനങ്ങള്‍, ഇതൊന്നും പോരാഞ്ഞ് ചില വീടുകളില്‍ ദൂരെ മാറി സങ്കടം മാറാന്‍ കള്ള് കുടിയും ഉണ്ടത്രേ.സദാനന്ദന് ഇതൊന്നും കാണാന്‍ പോകാറില്ല, കാരണം പേടിച്ച് മരിച്ച് പോകുമെന്ന ചിന്തയാ.ഇനി എന്ത് പേടിക്കാന്‍, സാക്ഷാല്‍ ചിത്രഗുപ്തനല്ലേ മുന്നില്‍ നില്‍ക്കുന്നത്.<br />
സദാനന്ദന് ഉറപ്പിച്ച് പറഞ്ഞു:<br />
"എനിക്ക് മരിച്ച വീട്ടില്‍ പോകണം"<br />
<br />
ചിത്രഗുപ്തന് ആദ്യമൊന്ന് അമ്പരന്നു എന്നത് നേരാ, പിന്നെ കൈ കറക്കി എന്തോ മന്ത്രം ചൊല്ലി.അങ്ങനെയാണ് സദാനന്ദന് ആ വീടിനു മുന്നിലെത്തിയത്, പക്ഷേ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍.ചന്ദനത്തിരിയുടെ മണമില്ല, ആള്‍ക്കൂട്ടമില്ല, ആരവമില്ല, സാധാരണ വീട് പോലത്തെ ഒരു വീട്.ചിലപ്പോള്‍ ആരെങ്കിലും മരിച്ചിട്ടേ ഉണ്ടായിരിക്കു, ആള് അറിഞ്ഞ് വരാന്‍ ഇനിയും സമയം കാണും.സദാനന്ദന് ആ വീട്ടിലേക്ക് കയറി.ഹാളില്‍ ഒരു സ്ത്രീ ഇരുന്ന് സീരിയല്‍ കാണുന്നുണ്ടായിരുന്നു, ആരോ മരിച്ചത് അറിയാതെ സീരിയല്‍ ആസ്വദിക്കുന്ന ദുഷ്ട.<br />
"അല്ലയോ, ഉന്നതകുലജാതയായ മഹിളാരത്നമേ, ഈ വീട്ടില്‍ ആരോ മരിച്ചിരിക്കുന്നു"<br />
സദാനന്ദന് അലറിയാണ് പറഞ്ഞത്, പക്ഷേ അവര്‍ അത് കേട്ടില്ല, എന്തിനു അവര്‍ക്ക് സദാനന്ദനെ കാണാന്‍ കൂടി സാധ്യമല്ല.ആരാ മരിച്ചതെന്ന് അറിയാന്‍ സദാനന്ദന് ആ വീട്ടിലേക്ക് കയറി.ഒരു മുറിയില്‍ അടച്ചിരുന്നു കാമുകനോട് ഫോണില്‍ കിന്നാരം പറയുന്ന ഒരു പെണ്‍കുട്ടി.മറ്റൊരു മുറിയില്‍ ഒറ്റക്കിരുന്ന് ലാപ്ടോപ്പില്‍ ഇക്കിളിപടം കാണുന്ന ഒരു ആണ്‍കുട്ടി.ഹാളില്‍ ഒരു സൈഡിലായി മുകളില്‍ തൂക്കി ഇരിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ ഫോട്ടോ.<br />
"ഇതാരാ?"<br />
"ഗൃഹനാഥന്റെ അമ്മയാ, ഇവര്‍ക്ക് നോക്കാന്‍ വയ്യാത്തതിനാല്‍ വൃദ്ധസദനത്തിലാ"<br />
ചിത്രഗുപ്തന്റെ മറുപടി.<br />
"മരിച്ചോ?"<br />
"ഇല്ല, ഇപ്പോഴും ജീവനുണ്ട്"<br />
അതോടെ സദാനന്ദനു ഒരു കാര്യം ഉറപ്പായി, മരിച്ചത് ഗൃഹനാഥനാണ്.<br />
<br />
മുകളിലത്തെ മുറിയിലേക്ക് ഓടിയാണ് സദാനന്ദന് ചെന്നത്, അവിടെ മൊബൈല്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണടച്ച് കിടക്കുന്ന ഗൃഹനാഥന്.മരിച്ചു, ഗൃഹനാഥന് മരിച്ചു, ഇതൊരു മരിച്ച വീടാണ്.ഉറപ്പിക്കാനായി ഗൃഹനാഥന്റെ മൂക്കിനു താഴെ കൈ വച്ച് നോക്കി, ശ്വാസമുണ്ട്! അപ്പോ ഉറക്കമാണ്.<br />
പിന്നെ ആരാ മരിച്ചത്? ഇത് എങ്ങനാ മരിച്ച വീട് ആകുന്നത്? ചിത്രഗുപ്തനു തെറ്റിയോ?<br />
ഒരുപാട് ചിന്തകളോടാണ് സദാനന്ദന് ആ വീട്ടില്‍ നിന്ന് പടി ഇറങ്ങിയത്.പോകുന്നതിനു മുന്നേ ആ വീടിന്റെ പേരൊന്ന് നോക്കി, കറുത്ത മാര്‍ബിള്‍ പലകയില്‍ വെളുത്ത അക്ഷരത്തില്‍ കൊത്തിയ പേര്...<br />
കൌസ്തുഭം.<br />
ഞെട്ടലോടെ ആണ് സദാനന്ദന് ചാടി എഴുന്നേറ്റത്.കാരണം കൌസ്തുഭം സദാനന്ദന്റെ വീടാണ്.കൈയ്യിലിരുന്ന മൊബൈല്‍ ദൂരേക്ക് എറിഞ്ഞ് സദാനന്ദന് നെഞ്ചില്‍ കൈ വച്ച് നോക്കി, ഉണ്ട് ഹൃദയം ഇടിക്കുന്നുണ്ട്.<br />
താന്‍ മരിച്ചിട്ടില്ല.<br />
പക്ഷേ തന്റെ വീടാണ് ചിത്രഗുപ്തന് പറഞ്ഞ മരിച്ച വീട്.<br />
ഇവിടെ ആരാണ് മരിച്ചത്?<br />
ഓടി ചെന്ന് മകന്റെ മുറിയില്‍ തട്ടി, എന്തോ കള്ളം ഒളിപ്പിച്ച പോലെ മുറി തുറന്ന് നോക്കുന്ന മകന്.അടുത്ത് മുറിയില്‍ തട്ടിയപ്പോള്‍ മൊബൈല്‍ പിന്നിലേക്ക് മറച്ച് പിടിച്ച് മകള്‍ ചോദിച്ചു:<br />
"എന്താ അച്ഛാ?"<br />
ഒന്നും മിണ്ടാതെ ഓടി ഹാളിലെത്തി മുകളിലേക്ക് നോക്കി, അമ്മയുടെ ഫോട്ടോ അവിടെ ഉണ്ട്.താനും ഭാര്യയും കൂടി തഞ്ചത്തില്‍ വൃദ്ധസദനത്തിലാക്കിയ തന്റെ പൊന്ന് അമ്മ.അയാള്‍ വൃദ്ധസദനത്തിലേക്ക് ഫോണ്‍ ചെയ്തു, അമ്മ ജീവനോടെ ഉണ്ട്.ടീവി കാണുന്ന ഭാര്യയെ കൂടി കണ്ടപ്പോ സദാനന്ദന്റെ മനസ്സില്‍ ഒരു മുട്ടന്‍ സംശയം രൂപപ്പെട്ടു...<br />
ഇനി മരിച്ചത് ചിത്രഗുപ്തനായിരിക്കുമോ?<br />
അയാള്‍ വീടിനു പുറത്തേക്ക് ഓടി, അവിടെ സദാനന്ദനെ കാത്ത് എന്ന പോലെ ചിത്രഗുപ്തന് നില്‍പ്പുണ്ടായിരുന്നു.<br />
<br />
"അല്ലയോ ചിത്രഗുപ്താ, മരിച്ച വീട് കാണിക്കാന്‍ പറഞ്ഞിട്ട് എന്റെ വീടാണോ കാണിച്ചത്, എങ്കില്‍ കേട്ടോളു, ഇവിടെ ആരും മരിച്ചിട്ടില്ല"<br />
സദാനന്ദന് ഇത്ര ശബ്ദമെടുത്ത് ആക്രോശിക്കുന്നത് ആദ്യമായിട്ട് ആയിരുന്നു.<br />
നിശബ്ദനായി അവനെ നോക്കിയട്ട് ചിത്രഗുപ്തന് ചോദിച്ചു...<br />
നിന്റെ അമ്മ എവിടെ ആണ്?<br />
വൃദ്ധസദനത്തില്‍.<br />
ഈ വീട്ടില്‍ വന്നാല്‍ നിന്റെ മകന് എന്ത് ചെയ്യുന്നു?<br />
മുറിയില്‍ കയറി ലാപ്ടോപ്പുമായി ഇരിക്കുന്നു.<br />
മകള്‍ വീട്ടില്‍ എന്താണ് ചെയ്യുക?<br />
മുറിയില്‍ കയറി ആരെയോ ഫോണ്‍ വിളിച്ച് സമയം കളയും.<br />
നിന്റെ ഭാര്യയോ?<br />
ടിവി സീരിയല്‍ കണ്ട് സമയം കളയും.<br />
സദാനന്ദാ, നീയോ?<br />
ഫോണില്‍ ചാറ്റ് ചെയ്ത് നേരം പോക്കും.<br />
ഒരു നിമിഷം നിര്‍ത്തിയട്ട് ചിത്രഗുപ്തന് പറഞ്ഞു:<br />
"അവസാനമായി ഒരു ചോദ്യം കൂടി"<br />
ആകാംക്ഷയോട് നോക്കിയ സദാനന്ദനോടായി ചിത്രഗുപ്തന് ചോദിച്ചു:<br />
"എന്തായിരുന്നു നിന്റെ അവസാന ആഗ്രഹം"<br />
"മരിച്ച വീട്ടില്‍ പോകണമെന്ന്"<br />
ചിത്രഗുപ്തന് ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു:<br />
"അത് നിന്റെ വീടാ സദാനന്ദാ"<br />
തുടര്‍ന്ന് ചിത്രഗുപ്തന് നടന്ന് നീങ്ങി.അകലെ മറയുന്ന ചിത്രഗുപ്തനെ നോക്കി സദാനന്ദന് നിന്നു, ജീവിച്ചിരിക്കുന്നെങ്കിലും മരിച്ച് പോയ അനേകം ആളുകളുടെ പ്രതീകം പോലെ.<br />
<br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com0tag:blogger.com,1999:blog-5734317524674128567.post-33766746296163293182018-02-13T10:26:00.002+05:302018-12-09T22:48:02.694+05:30സുംബാ സുംബാ ലേ ലേ...<br />
<span style="font-size: 115%;">
കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പുള്ള ഒരു ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.ഒരു ഇംഗ്ലീഷ് ഹൊറര്‍ മൂവി ലാപ്ടോപ്പില്‍ കണ്ട് ഞെട്ടി ഇരിക്കുന്ന എന്റെ അരികിലേക്ക് പ്രിയതമ കടന്ന് വരുന്നു, അതും ശബ്ദമുണ്ടാക്കാതെ.<br />
മര്‍ജ്ജാര കാല്‍വയ്പ്പുകളോടെ അവള് അരികിലെത്തി.പ്രേതം ഇപ്പോള്‍ വരുമോ ഇല്ലയോ എന്ന് പേടിച്ച് ലാപ്പ്ടോപ്പിലേക്ക് കണ്ണ് നട്ട് നില്ക്കുന്ന എന്റെ പുറകില്‍ അവള് വന്നു നിന്നു.ആ വരവിനെ കുറിച്ചോ നില്പ്പിനെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ സിനിമ കാണുന്ന എന്റെ ചെവിക്ക് അരികിലേക്ക് മുഖം താഴ്ത്തി അവള്:<br />
"അതേയ്..."<br />
ഹൊറര്‍ സിനിമയിലെ പ്രേതം ലാപ്പ്ടോപ്പില്‍ നിന്ന് ചാടി ഇറങ്ങി ചിരിച്ച് കാണിച്ചാല്‍ ഉണ്ടാകുന്ന ഒരു ആന്തരിക സ്ഫോടനം എന്റെ നെഞ്ചിലുണ്ടായി.അടിവയറ്റില്‍ ഉരുണ്ട് കൂടിയ തീ ഗോളം ശരീരത്തിന്റെ പലഭാഗത്തേക്കും വ്യാപിച്ചു.എന്റമ്മച്ചിയേന്ന് അലറി ചാടി എഴുന്നേറ്റത് ഓര്‍മ്മയുണ്ട്, കുറേ നേരം ചുറ്റുമുള്ളത് ഒന്നും കണ്ടില്ല, ബോധം വന്നപ്പോള്‍ കട്ടിലേല് ആയിരുന്നു.<br />
പരിഭ്രാന്തിയോടെ ചാടി എഴുന്നേറ്റ എന്നെ നോക്കി അവള്:<br />
"എങ്ങനുണ്ട്?"<br />
ഇപ്പോ കുഴപ്പമില്ല, പെട്ടന്ന് നിന്നെ കണ്ടപ്പോള്‍ പ്രേതമാണെന്ന് വിചാരിച്ചതാണെന്ന് പറഞ്ഞാല്‍ പിന്നെ ഒരു ആഴ്ചയിലേക്ക് ചോറ് കിട്ടില്ലന്ന് അറിയാവുന്ന കൊണ്ട് മറുപടി ഒറ്റവാക്കില്‍ ഒതുക്കി:<br />
"കുഴപ്പമില്ല"<br />
അത് കേട്ടതും വീണ്ടും മുഖത്തൊരു ചിരി വരുത്തി അരികിലേക്ക് ഇരുന്ന് അവള്:<br />
"അതേയ്..."<br />
അത് കേട്ടതും പ്രേതത്തെ കണ്ടില്ലങ്കിലും എന്റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.<br />
അതിനു ഒരു കാരണമുണ്ട്.<br />
<br />
ഞങ്ങളുടെ ദിനചര്യ.<br />
രാവിലെ എഴുന്നേറ്റ് ഞാന്‍ ഓഫീസില്‍ പോകും, മകള്‍ സ്ക്കൂളിലും പോകും.പിന്നെ ഒറ്റക്ക് ഇരിക്കുന്നത് ഭയങ്കര ബോര് ആണെന്ന് വൈഫ് പറഞ്ഞത് കൊണ്ടാ അവളോട് ജോലി നോക്കാന്‍ പറഞ്ഞത്.ഇപ്പോ താല്‍ക്കാലികമായി ഒരു ഐറ്റി കമ്പനിയില്‍ അവള്‍ക്ക് ജോലി ആയിട്ടുണ്ട്.രാവിലെ പോകും, വൈകിട്ട് വരും, കിടന്ന് ഉറങ്ങും, ഇതാണ് ഇപ്പോ അവളുടെ ഒരു ലൈന്‍.അത് കൊണ്ട് തന്നെ ഞാന്‍ സ്വല്പം റിലാക്സ്സും ആണ്.പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നും ഇങ്ങോട്ട് ഉന്നയിക്കാറില്ല.എങ്കിലും ചില ദിവസങ്ങളില്‍ അവളുടെ കമ്പനിയിലെ തലപ്പത്ത് ഇരിക്കുന്ന ചില സാറുമ്മാരുടെ പ്രവര്‍ത്തികളെ പറ്റിയുള്ള പരാതികള്‍ പറയാറുണ്ട്.അത് കേട്ട് അവളെ ആശ്വസിപ്പിക്കാന്‍ അതൊന്നും മൈന്‍ഡ് ചെയ്യണ്ടാന്നും, അവരൊക്കെ പഞ്ചപാവങ്ങള്‍ ആയിരിക്കുമെന്നും, കിണറ്റില്‍ കിടക്കുന്ന തവളകള്‍ക്ക് അത് മാത്രമാണ് ലോകമെന്ന് വിചാരം കാണുമെന്നും, അതിനാലാണ് അവരെ കൂപമണ്ഡുകങ്ങള്‍ എന്ന് വിളിക്കുന്നതെന്നും വച്ച് കാച്ചി.ഇത് കേട്ട് അവള് അവളുടെ കമ്പനിയില്‍ ചെന്ന് ഒരു കൂട്ടുകാരിയോട് തലപ്പത്ത് ഉള്ളവര്‍ എല്ലാം കൂപമണ്ഡുകങ്ങള്‍ ആണെന്ന് പറയുകയും, നല്ലവളായ ആ കൂട്ടുകാരി അന്ന് തന്നെ കൂട്ടത്തില്‍ ഒരു മണ്ഡൂകത്തോടെ ഇത് രഹസ്യമായി പറഞ്ഞ് കൊടുക്കുകയും ചെയ്തു.അതിന്റെ അനന്തര ഫലം ആയിരിക്കണം, വൈഫിനെ ടീം മാറ്റി, ഇപ്പോ ഏതോ കട്ട പണിയുള്ള ടീമിലാണ്.രണ്ട് ദിവസമായി പുള്ളിക്കാരി അതിന്റെ ഒരു ടെന്ഷനില് ആയിരുന്നു.അങ്ങനെ മിണ്ടാട്ടം ഇല്ലാതെ ഇരിക്കുന്ന വൈഫ് ആണ് ഇന്ന് പതിവില്ലാതെ ആ വാക്ക് പറഞ്ഞിരിക്കുന്നത്...<br />
അതേയ്....!!!<br />
ഈ വാക്ക് കേട്ടതും എന്റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.<br />
കാരണം കല്യാണം കഴിഞ്ഞ മിക്ക ആളുകള്‍ക്കും അറിയാവുന്ന ഒരു പരമാര്‍ത്ഥമാണ്, ഭാര്യ ഇങ്ങനെ ഒരു വാക്ക് പറഞ്ഞാല്‍ എന്തോ ഭീകരമായ ആവശ്യം വരാന്‍ പോകുന്നെന്ന് അര്‍ത്ഥം.ഇനി അവളുടെ കമ്പനിയിലെ ആരെ എങ്കിലും ആളെ വിട്ട് തല്ലിക്കണം എന്നോ മറ്റോ ആണോ ആവോ??<br />
എങ്കിലും മുഖത്ത് ഭാവം മാറ്റാതെ ഞാന്‍ പറഞ്ഞു:<br />
"എന്താ മോളേ, എന്ത് പറ്റി?"<br />
"ഞാന്‍ ഒരു കാര്യം പറയട്ടെ"<br />
പറയൂന്നേ...<br />
<br />
അവള് പറഞ്ഞത് ഒരു ഒന്ന് ഒന്നര കാര്യം ആയിരുന്നു.അവളുടെ കമ്പനിയില്‍ ലേഡീസ്സിനു വേണ്ടി സുംബാ ഡാന്‍സ്സ് തുടങ്ങുന്നു പോലും.ദിവസം ഒരു മണിക്കൂര്‍ വീതം അഞ്ച് ദിവസം, അതും ഒന്നിട വിട്ട ദിവസങ്ങളില്‍ പഠിപ്പിക്കും.പിന്നെ അവര്‍ തന്നെ അത് പ്രാക്റ്റീസ്സ് ചെയ്യും.അതോട് കൂടി ഈ ലോകത്ത് ഉള്ള അവരുടെ പ്രശ്നങ്ങള്‍ എല്ലാം മാറും.ഇതാണ് അവള് പറഞ്ഞതിന്റെ ചുരുക്ക രൂപം.<br />
ആകെ തോന്നിയ സംശയം തുറന്ന് ചോദിച്ചു:<br />
"ഈ പ്രശ്നങ്ങള്‍ ഒക്കെ മാറും എന്ന് വച്ചാല്‍?"<br />
"അതായത്, സുംബ പഠിക്കുമ്പോള്‍ ആന്തരികമായി നമ്മള് ഒരുപാട് ലെവലിലേക്ക് ഉയരപ്പെടും.വാക്ക്, നോക്ക്, ചലനം എല്ലാത്തിലും അത് പ്രതിഫലിക്കും.അതിന്റെ ആകെത്തുക ആഗോളവല്ക്കരണത്തില് നിന്നും, പ്രത്യയഘടകങ്ങളില്‍ നിന്നും ഉള്ള ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആയിരിക്കും"<br />
അവള് വിശദീകരിച്ചു.<br />
എന്നതാ ആ പറഞ്ഞതെന്ന് മനസിലാകാതെ അന്തം വിട്ട ഞാന്‍ വിക്കി വിക്കി ചോദിച്ചു:<br />
"ഇതൊക്കെ ആര് പറഞ്ഞു?"<br />
കണ്ഠം ശുദ്ധി വരുത്തി അവള്:<br />
"പഠിപ്പിക്കുന്ന സാര്‍ പറഞ്ഞതാ, സുംബാ മാത്രമല്ല, കിക്ക് ബോക്സ്സിങ്ങും പഠിപ്പിക്കുമെന്നാ പറഞ്ഞത്."<br />
ഒന്ന് നിര്‍ത്തിയട്ട് അവള്:<br />
"വെറും ഇരുന്നൂറ് രൂപയാ ഫീസ്സ്, ഞാന്‍ പൊയ്ക്കോട്ടേ"<br />
എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന് ഒന്ന് മനകണക്ക് കൂട്ടി നോക്കി, ഇരുന്നൂറ് രൂപ നഷ്ടമില്ല, കുറച്ച് ലാഭം ആണോന്ന് സംശയമുണ്ട്.ഒന്നുമില്ലേലും കുടുംബത്തില്‍ ഒരു സുംബാക്കാരി ഉണ്ടെന്ന് പറയാമല്ലോ.ഞാന്‍ സമ്മതിച്ചു.<br />
<br />
അങ്ങനെ സമ്മതം കൊടുത്തതിന്റെ അടുത്ത നാള്.<br />
ഓഫീസില്‍ നിന്ന് തിരികെ എത്തി ക്ഷീണത്തോടെ കിടക്കാന്‍ ഭാവിച്ച എന്റെ അരികിലെത്തി അവള്:<br />
"ഈ ഡെക്കാത്തണ്‍ എവിടാ ചേട്ടാ?"<br />
"അത് ആ കളമശ്ശേരിക്ക് അടുത്താ"<br />
എന്റെ ഒഴുക്കന്‍ മറുപടി.<br />
അത് കേട്ടതും അടുത്ത് വന്നിരുന്ന് എന്റെ കാല് പതിയെ മസ്സാജ് ചെയ്ത് കൊണ്ട് അവള്:<br />
"നാളെ ഹാഫ്ഡേ ലീവ് എടുക്കാന്‍ പറ്റുമോ?"<br />
"എന്തിനു?"<br />
"അതേയ്, ട്രാക്ക് സ്യൂട്ട് വാങ്ങിക്കണം, ടീഷര്‍ട്ട് വാങ്ങിക്കണം, പിന്നൊരു ഷൂസ്സും വാങ്ങിക്കണം"<br />
ഒറ്റ നിമിഷം.<br />
എന്റെ ക്ഷീണമെല്ലാം പമ്പ കടന്നു.<br />
ചാടി എഴുന്നേറ്റ് ഞാന്‍ ചോദിച്ചു:<br />
"ഇതൊക്കെ എന്തിനാ?"<br />
അത് വരെ പിടിച്ച് കൊണ്ട് ഇരുന്ന എന്റെ കാല് കട്ടിലിലേക്ക് ആഞ്ഞ് എറിഞ്ഞിട്ട് അവള്:<br />
"പിന്നെ വെറുതെ സുംബാ കളിക്കാന്‍ പറ്റുമോ? നിങ്ങള്‍ പറഞ്ഞിട്ടല്ലേ ഞാന്‍ അതിനു ചേര്‍ന്നത്?"<br />
ങേ!! ഇതെന്ത് ന്യായം??<br />
"ഞാന്‍ പറഞ്ഞിട്ടോ? നീയല്ലേ സുംബക്ക് പോണമെന്ന് പറഞ്ഞത്?"<br />
അത് കേട്ട് ചാടി എഴുന്നേറ്റിട്ട് അവള്:<br />
"വേണ്ടാങ്കില്‍ അപ്പോ പറയണമായിരുന്നു, ഇതിപ്പോ പേര് കൊടുത്ത് കഴിഞ്ഞ്, എല്ലാവരും പതിനായിരത്തിന്റെ ഷൂസ്സാ ഇടുന്നത് എനിക്ക് മിനിമം അയ്യായിരത്തിന്റെ എങ്കിലും വേണം"<br />
വെട്ടി തിരിഞ്ഞ് അവള് അടുക്കളയിലേക്ക് പോയി.<br />
സാമ്പത്തികം തോറ്റു, സുംബ ജയിച്ചു, ട്രാക്ക് സ്യൂട്ടും, ടീഷര്‍ട്ടും, ഷൂസ്സുമായി ഒരു പതിനായിരം സ്വാഹഃ.<br />
<br />
സുംബ ഒന്നാം ദിനം.<br />
ഫ്ലാറ്റിലേക് കേറിയപ്പോഴേ അവള് മൂളിപാട്ട് പാടുന്നത് കേള്‍ക്കാം:<br />
"സുംബാ സുംബാ ലാ ലാ<br />
സുംബാ സുംബാ ലാ ലാ സുംബാ"<br />
അവളുടെ ഒരു സന്തോഷത്തിനു ചോദിച്ചു:<br />
"എങ്ങനുണ്ടായിരുന്നു?"<br />
ചപ്പാത്തി ചുടുന്ന തവിയും കൈയ്യില്‍ പിടിച്ച് നിന്ന നില്പ്പില് അവള് രണ്ട് മൂന്ന് സ്റ്റെപ്പ് കാണിച്ചു തന്നു.<br />
സന്തോഷമായി!!!<br />
മേലു കഴുകി ചപ്പാത്തി തിന്നവേ അവള് പറഞ്ഞു:<br />
"കിക്ക് ബോക്സിംഗ് പഠിപ്പിക്കില്ല കേട്ടോ, ഒരു ദിവസം ഡെമോ കാണിച്ച് തരും.ഞങ്ങളുടെ സെല്‍ഫ് പ്രൊട്ടക്ഷനു അത് മതിയെന്നാ സാറു പറഞ്ഞത്"<br />
ഉവ്വോ, നന്നായി.<br />
ഒന്നുമില്ലങ്കിലും എനിക്ക് സമാധാനത്തോടെ വഴക്കിടാമല്ലോ.<br />
ആ രാത്രി അങ്ങനെ കഴിഞ്ഞു.<br />
<br />
രണ്ടാം ദിവസം അവള് ലീവായിരുന്നു, ആദ്യ ദിനം സുംബയുടെ ആഫ്റ്റര്‍ ഇഫക്ട്, ശരീര വേദന.അന്നേക്കുള്ള ആഹാരമൊക്കെ ഹോട്ടലില്‍ നിന്ന് വാങ്ങി, എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന് അതിന്റെ ചിലവ് മുഴുവന്‍ സുംബായുടെ കണക്കിലേക്ക് എഴുതി ചേര്‍ത്തു.പിന്നെ കുറേ ദിവസം സമാധാന പരമായിരുന്നു, ഇടക്കിടെ സുംബാ സ്റ്റെപ്പുകള്‍ കാണിച്ച് നടക്കും എന്നത് ഒഴിച്ചാല്‍ വൈഫിനെ കൊണ്ട് വേറെ ശല്യമൊന്നും ഇല്ലായിരുന്നു.ഒരു ദിവസം ഓഫീസില്‍ നിന്ന് വരികെ ഫ്ലാറ്റിലെ സെക്യൂരിറ്റി രഹസ്യമായി പറഞ്ഞു:<br />
"സാറിന്റെ വൈഫ് എന്തൊക്കെയോ ആംഗ്യം കാണിച്ചാ മീനും പാലുമൊക്കെ വാങ്ങുന്നതെന്ന് ഫ്ലാറ്റിലൊരു സംസാരമുണ്ട്, ഒന്ന് സൂക്ഷിക്കണം"<br />
ദൈവമേ, സുംബാ!!!<br />
കാര്യത്തിന്റെ ഗൌരവം അവളെ അറിയിക്കാന്‍ ഓടി റൂമിലെത്തിയപ്പോള്‍ അവള് ടീവിയില്‍ സിനിമ നടി ശോഭനയുടെ ഭരതനാട്യം കണ്ടോണ്ട് ഇരിക്കുവാ.എന്നെ കണ്ടതും അവള്:<br />
"ശോഭനയുടെ ഡാന്‍സ്സ് പോരാ, സ്റ്റെപ്പൊന്നും അങ്ങോട്ട് ശരിയാവുന്നില്ല"<br />
നാലു ദിവസം സുംബ പഠിച്ചവളാ നാട്യതിലകമായ ശോഭനയുടെ സ്റ്റെപ്പ് ശരിയാക്കുന്നത്.അടിമുടി ചൊറിഞ്ഞ് വന്നതാ, മിണ്ടിയില്ല.പണ്ട് ആരോ പറഞ്ഞ പോലെ, വിജയകരമായ ദാമ്പത്യത്തിനു മൌനത്തിനു അതിന്റെതായ സ്ഥാനമുണ്ട്.<br />
<br />
അഞ്ചാം നാളിലെ സുംബ കഴിഞ്ഞപ്പോ അവള് പറഞ്ഞു:<br />
"ഇനി ഓഫീസില്‍ സുംബ ഇല്ല, എല്ലാവരും വീട്ടില്‍ പ്രാക്റ്റീസ്സ് ചെയ്താ മതിയെന്നാ തീരുമാനം"<br />
സമാധാനമായി.<br />
ആദ്യത്തെ രണ്ട് ദിവസം ഫ്ലാറ്റുകാര്‍ക്ക് ഒന്ന് സഹിക്കേണ്ടി വരും, പിന്നെ അവള് തനിയെ അത് നിര്‍ത്തുമെന്ന് എനിക്ക് ഉറപ്പാ.അവള് മാത്രമല്ല, കൂടെ പഠിച്ച എല്ലാവരും, അതാണ് അതിന്റെ ഒരു ശാസ്ത്രം.<br />
അന്ന് രാത്രി അവള് ലാപ്ടോപ്പില്‍ എന്തോ തിരഞ്ഞ് കൊണ്ട് ഇരിക്കെ എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന് കണക്ക് കൂട്ടി.സുംബക്ക് ഫീസ്സ് ഇരുന്നൂറ്, ഡെക്കാത്തണില്‍ പതിനായിരം, ദേഹവേദന കാരണം ആഹാരം വാങ്ങിയ വക ആയിരത്തി മുന്നൂറ്, ദേഹവേദന മാറഞ്ഞുള്ള കുഴമ്പ്, ഗുളിക എന്നിവയ്ക്ക് മുന്നൂറ്റി ഇരുപത്, ഹാഫ് ഡേ ലീവെടുത്ത് ഡെക്കാത്തണ്ണില്‍ പോയ അന്ന് ഫുഡ് കഴിച്ച നാന്നൂറ്റി മുപ്പത്, അങ്ങനെ സുംബക്ക് ആകെ മൊത്തം പന്തീരായിരത്തി ഇരുന്നൂറ്റി അമ്പത്.<br />
ചതിയായി പോയി!!!<br />
ഇങ്ങനെ ചിന്തിച്ച് ഇരിക്കവെ അവള് ഒരു ചോദ്യം:<br />
"എന്ത് പറഞ്ഞാലും ഇരുന്നൂറ് രൂപക്ക് സുംബാ ഒരു ലാഭം തന്നാ, അല്ലിയോ ചേട്ടാ?"<br />
വെട്ടി ഇട്ട പോലാ ഞാന്‍ കട്ടിലിലേക്ക് വീണത്.മുഖത്തിന്റെ ഭാവവും, പിറുപിറുക്കുന്നതും അവള് കാണാതിരിക്കാന്‍ മുഖം വഴി പുതപ്പ് ഇട്ട് മൂടി.അപ്പോള്‍ ലാപ്ടോപ്പില്‍ ഏതോ വീഡിയോ പ്ലേ ചെയ്ത് കൊണ്ട് അവളുടെ ശബ്ദം:<br />
"അടുത്തത് കളരി പഠിക്കാനാ ഞങ്ങളുടെ പ്ലാന്‍"<br />
അതിനെ ശരി വയ്ക്കുന്ന പോലെ ലാപ്ടോപ്പിലെ വീഡിയോയില്‍ കളരി അഭ്യാസിയുടെ ശബ്ദം:<br />
<br />
"വലതുകൈ മുന്നോട്ട് വച്ച്<br />
ഇടതു കാല് പിന്നോട്ട് വച്ച്<br />
തല മുകളോട്ട് വച്ച്<br />
താടി കീഴോട്ട് വച്ച്"<br />
<br />
ഇതെല്ലാം കേള്‍ക്കേ അവള്‍ക്ക് ഒരു സംശയം:<br />
"ഇതില്‍ വലതുകാല്‍ എങ്ങോട്ടാ വയ്ക്ക്കേണ്ടത്?"<br />
എന്റെ നെഞ്ചത്തോട്ട് വയ്ക്കടി.<br />
അല്ല പിന്നെ!!!<br />
</span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com6tag:blogger.com,1999:blog-5734317524674128567.post-40702382926826898832017-12-31T20:33:00.001+05:302017-12-31T20:34:02.028+05:30ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധം<span style="font-size: 115%;"><br /></span>
<span style="font-size: 115%;"><br /></span>
<span style="font-size: 115%;">
ഇന്നും ഇന്നലെയുമായി ആയിരുന്നു ചെന്നിത്തല നവോദയയുടെ സില്‍വല്‍ ജൂബിലി ആഘോഷം.എന്നിരുന്നാലും പ്രാധാന്യം ഇന്നലത്തെ ദിവസത്തിനായിരുന്നു.അത് കൊണ്ട് തന്നെ വെള്ളിയാഴ്ച രാത്രി ഏറെ വൈകിയിട്ടും ഞാന്‍ കായംകുളത്ത് എത്തി.ശനിയാഴ്ച രാവിലെ എന്നെ ഉണര്‍ത്തിയത് ശ്രീകല ടീച്ചറിന്റെ ഫോണായിരുന്നു, ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ കാരണം വരാന്‍ പറ്റാത്ത വിഷമവും, ടീച്ചറിനെ വീട്ടില്‍ ചെന്ന് ക്ഷണിച്ച അനീഷിനോടും ബിനുരാജിനോടും പ്രത്യേകം സൂചിപ്പിക്കണമെന്ന നിര്‍ദേശവും തന്നിട്ട് ടീച്ചര്‍ ഫോണ്‍ വച്ചു.ആദ്യമേ പറയട്ടെ, ടീച്ചര്‍ വരില്ല എന്ന വാചകം എന്നെ വിഷമിപ്പിച്ചു, ഒരുപക്ഷേ ആ സ്ക്കൂളില്‍ അന്നേ ദിവസം ടീച്ചര്‍ വരണമെന്ന് ഏറെ ആഗ്രഹിച്ചത് ഞാനായത് കൊണ്ടാകാം.<br />
<br />
രാവിലെ നവോദയിയിലേക്ക് പോകാനായി ഒരുങ്ങി, ഇതിനു ഇടയില്‍ വരുന്നില്ലേ എന്ന അന്വേഷണവുമായി അനീഷിന്റെയും, ജൂനിയര്‍ ആയ ഗോപേഷിന്റെയും ഫോണുകള്‍ വന്നു.സ്നേഹമുള്ളവര് ഇങ്ങനെയാണ്, 'നീ വരില്ലേ' എന്ന് ചോദിക്കും.ആലോചിച്ച് നോക്കിയപ്പോ ചിലരോടൊക്കെ ഞാനും ചോദിച്ചിട്ടുണ്ട്.എനിക്ക് കിട്ടിയ മറുപടികള്‍ 'വരില്ല' എന്ന് ആയിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞ മറുപടി 'വരുവാ' എന്ന് ആയിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ കാരണം എനിക്ക് അന്നേ ദിവസം വീട്ടില്‍ തന്നെ നില്‍ക്കേണ്ടതായി വന്നു.അവസാനം ഉച്ചയ്ക്ക് ശേഷം ഒരു മൂന്ന് മണിക്കൂര്‍ സമയം തരപ്പെടുത്തി ഞാന്‍ നവോദയയിലേക്ക് യാത്രയായി.<br />
<br />
സ്ക്കൂളിനു അരികിലുള്ള പാര്‍ക്കിംഗ് ഏരിയയിലേക്ക് കാര്‍ കയറ്റവേ, അവിടെ നിന്ന സെക്യൂരിറ്റി ചേട്ടനോട് ഞാന്‍ പറഞ്ഞു:<br />
"ചേട്ടാ, എനിക്ക് പെട്ടന്ന് തിരികെ പോണം, കാറ് ബ്ലോക്കാവാതെ ഒന്ന് നോക്കണേ"<br />
അത് കേട്ട് ആ ചേട്ടന് ചിരിച്ച് കൊണ്ട് പറഞ്ഞു:<br />
"പെട്ടന്ന് പോകണമെന്ന് പറഞ്ഞവരുടെ കാറുകള്‍ ഒക്കെയാ ഈ കിടക്കുന്നത്"<br />
വണ്ടി പാര്‍ക്ക് ചെയ്ത് നോക്കവേ അവിടെ എല്ലാം കാറുകള്‍.<br />
സ്ക്കൂളിലേക്ക് നടക്കവേ സെക്യൂരിറ്റി ചേട്ടന് അടുത്ത് നില്ക്കുന്ന ആളിനോട് പറയുന്നത് കേട്ടു:<br />
"പെട്ടന്ന് പോകണമെന്ന് പറഞ്ഞ് അകത്തോട്ട് കയറിയവരാരും പിന്നെ ഇങ്ങോട്ട് ഇറങ്ങി വന്നിട്ടില്ല, എന്ത് മായയാണോ ആവോ?"<br />
അത് എന്ത് മായ ആണെന്ന് എനിക്ക് അറിയാമായിരുന്നു.അതാണ്, നവോദയ.ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഞാനെന്ന് അഭിമാനത്തോടെ പറയുന്നവരും ആ ഒഴുക്കില്‍ പെട്ടാല്‍ മറ്റെല്ലാം മറന്ന് കൂടെ നീന്തുന്നവരുമാണ് നവോദയക്കാര്, ഞാനും അവരില്‍ ഒരാളാണ്.<br />
<br />
സ്ക്കൂളില്‍ കയറവേ മുന്നില്‍ തന്നെ ഉണ്ടായിരുന്നു ഫസ്റ്റ് ബാച്ചിലെ എല്ലാ സുഹൃത്തുക്കളും.അവരെ ഒക്കെ അകത്ത് കയറ്റാത്തതാണോ അതോ അവര്‍ കയറാത്തതാണോ എന്ന് അറിയില്ല, എങ്കിലും ഞാന്‍ അവരോട് ചേര്‍ന്നു.നീ വന്നോ, ഇപ്പോഴാണോടാ വരുന്നത്, തുടങ്ങിയ പല്ലവികള്‍ പലരില്‍ നിന്നും കേട്ടു.ഞാന്‍ വന്നു, ഞാന്‍ ഇപ്പോഴാണ് വരുന്നത്, വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തെ വരാം എന്ന ഭാവത്തില്‍ ഞാനും നിന്നു.എല്ലാവരെയും എനിക്ക് അറിയാം, പരിചയമുണ്ട്, അതൊരു സ്വകാര്യ അഹങ്കാരമായി കരുതവേ ഒരു പെണ്‍കുട്ടിയെ മുന്നിലേക്ക് നീക്കി നിര്‍ത്തി സ്മിത ചോദിച്ചു:<br />
"ഇതാരാണെന്ന് പറയാമോ?"<br />
കൂടെ പഠിച്ച പെണ്‍കുട്ടികളുടെ പേരുകള്‍ റീവൈന്‍ഡ് ചെയ്തു നോക്കി, പേരും മുഖവും മാച്ചാവുന്നില്ല.<br />
ആരാണിവള്‍??<br />
"അനീഷ"<br />
ചിരിച്ച് കൊണ്ട് അവള് തന്നെ മറുപടി പറഞ്ഞു.<br />
മനസ്സിന്റെ ഡേറ്റാബേസ്സില്‍ ഡീറ്റൈയില്‍സ്സ് പതിയെ തെളിഞ്ഞു.ഓര്‍ത്ത് എടുക്കാഞ്ഞതിലെ പരിഭവം ആ മുഖത്ത് ഉണ്ടോന്ന് മനസിലായില്ല, എങ്കിലും എന്റെ കടമ എന്ന രീതിയില്‍ ഞാന്‍ പറഞ്ഞു:<br />
"സോറി, പെട്ടന്ന് കത്തിയില്ല"<br />
<br />
സ്മിതയുടെ ഹസ്ബെന്റ് ഒരു അരികിലായി നില്‍പ്പുണ്ടായിരുന്നു.ഇത് വരെ കണ്ട മീറ്റുകളിലൊക്കെ ഞങ്ങളൊടൊപ്പം കൂടി ആഘോഷമാക്കിയ മനുഷ്യന്.ഒരുപക്ഷേ നവോദയയില്‍ കൂടെ പഠിച്ചവരുടെ മുഖത്തെക്കാള്‍ എളുപ്പം ഓര്‍മ്മ വരുന്നത് ആ മുഖമാണ്.അപരിചിതന് അല്ലാത്തതിനാല്‍ ധൈര്യമായി തോളില്‍ കൈയ്യിട്ട് തന്നെ സംസാരിച്ചു.തുടര്‍ന്ന് എല്ലാവരും അകത്തേക്ക്.അനീഷിനെ കണ്ടില്ലായിരുന്നു, എല്ലാത്തിനും കിടന്ന് ഓടുന്നത് അവനാണല്ലോ എന്ന് കരുതി അവനെ തേടി ഞാന്‍ ചെന്നു.എതിരെ വന്ന അവന് ഒരു മൈന്‍ഡ് പോലും ചെയ്യാതെ ഒറ്റ പോക്കായിരുന്നു.പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ അവന് വെട്ടി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.പഴയ സിനിമകളിലെ കാരണവന്മാരുടെ ഡയലോഗ് മനസ്സില്‍ മുഴങ്ങി...<br />
ഒടുവില്‍ നീ വന്നു, അല്ലേ?<br />
യെസ്സ്, ഐയാം ബാക്ക്.<br />
<br />
ജോയ് സാറിനെയും, നെല്‍സണ്‍ സാറിനെയും കണ്ടു.ഷേര്‍ലി ടീച്ചര്‍ സ്റ്റേജിലാണ്.ഇനി ആര് എന്ന് തിരക്കവേ മറ്റൊരു അനീഷ് ചെവിയില്‍ പറഞ്ഞു:<br />
"മിനി ടീച്ചര്‍ വന്നിട്ടുണ്ട്"<br />
"എവിടെ?"<br />
"സ്റ്റേജിലുണ്ട്, പക്ഷേ ആരെയും ഓര്‍മ്മയില്ല.കുറേ പറഞ്ഞ് കഴിഞ്ഞപ്പോഴാ ഞാന്‍ ആരാണെന്ന് ടീച്ചറിനു മനസിലായത്"<br />
മിനി ടീച്ചറീനെ കാണണം.<br />
അധിക കാലം നവോദയയില്‍ ഉണ്ടായിരുന്നില്ലെങ്കിലും എന്റെ മനസില്‍ ഓര്‍മ്മ ഉള്ള ഒരു മുഖമാണ്.ചിരിച്ച് കൊണ്ട് മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു.പണ്ടേ അങ്ങനെയാണ്, കണക്ക് പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് ഒക്കെ എന്നെ ഇഷ്ടമായിരുന്നു.അന്വേഷിക്കവേ കണ്ടു, ഒരേ തരം സാരി ഉടുത്ത ടീച്ചറുമാരുടെ നടുവില്‍ ചുവന്ന സാരി ഉടുത്ത് മിനി ടീച്ചര്‍.മെല്ലെ അങ്ങോട്ട് ചെന്നു, എല്ലാവരും ഒരുവന് വരുന്നത് കണ്ട് തിരിഞ്ഞ് നോക്കി.എല്ലാവരുടെയും മുഖത്ത് പ്രിയങ്കരനായ പൂര്‍വ്വകാല വിദ്യാര്‍ത്ഥിയെ കണ്ട ചിരി.സത്യം പറയാമല്ലോ, ആ കൂട്ടത്തില്‍ മിനി ടീച്ചര്‍ അല്ലാതെ വേറെ ആര്‍ക്കും എന്നെ കണ്ട പരിചയം കൂടി ഉണ്ടാകാന്‍ വഴിയില്ല, എങ്കിലും അവരെല്ലാം ചിരിക്കുവാ, പാവങ്ങള്‍, രാവിലെ മുതല്‍ ഒരോ അവന്മാര് ചെന്ന് ഓര്‍മ്മയുണ്ടോന്ന് ചോദിച്ചതിന്റെ ആഫ്റ്റര്‍ ഇഫക്ട് ആകാനെ ചാന്‍സുള്ളു.എല്ലാവരെയും നോക്കി ചിരിച്ചിട്ട്, നേരെ മിനി ടീച്ചറിനു മുന്നിലെത്തി, എന്നിട്ട് ചോദിച്ചു:<br />
"മിനി ടീച്ചറിനു എന്നെ ഓര്‍മ്മയുണ്ടോ?"<br />
എന്റെ മുഖത്തേക്ക് തന്നെ നോക്കി ടീച്ചര്‍ തിരികെ ചോദിച്ചു:<br />
"അരുണല്ലേ?"<br />
അറിയാതെ ഇനി ഒന്നും വേണ്ട എന്ന അര്‍ത്ഥത്തില്‍ വലതു കൈ ഉയര്‍ത്തി പോയി.മനസ്സില്‍ സന്തോഷം അതിരില്ലാതെ അലയടിച്ചു.മതി, ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട.<br />
തിരികെ കൂട്ടുകാരുടെ അടുത്ത് എത്തിയപ്പോ മിനി ടീച്ചര്‍ എന്നെ തിരിച്ച് അറിഞ്ഞ കാര്യം പറഞ്ഞില്ല.അല്ലേലും അത് അങ്ങനെയാ, കഥകളിയില്‍ പച്ചയെയും കത്തിയേയും മറന്നാലും കരിവേഷത്തെ ആരും മറക്കില്ല.വന്യമായ സൌന്ദര്യം ഉള്ളത് ആ കരി വേഷത്തിനു മാത്രമാ.<br />
<br />
ഒരു റൌണ്ട് കൂടി കറങ്ങി നോക്കി.സ്മിതയോടെ ഒപ്പം അനീഷ നില്ക്കുന്നു.അടുത്ത് ചെന്ന് ക്ഷമാപണത്തോടെ പറഞ്ഞു:<br />
"ശരിക്കും എല്ലാവരെയും ഞാന്‍ ഓര്‍ത്തു, അനീഷയെ സത്യത്തില്‍ മനസിലായില്ല"<br />
അനീഷ ചിരിച്ച് കൊണ്ട് എന്നെ ആശ്വസിപ്പിച്ചു:<br />
"സാരമില്ല, ഞാന്‍ അങ്ങനെ ഗ്രൂപ്പിലൊന്നും ആക്ടീവല്ല"<br />
പാവം, ഇന്റര്‍നെറ്റും ഫോണ്‍കണക്ഷനും ഇല്ലാത്ത ഏതോ കുഗ്രാമത്തില്‍ ആരെയോ കല്യാണം കഴിച്ച് കഴിഞ്ഞ് കൂടുകയാവും.<br />
എവിടെയാണോ ആവോ??<br />
ഡയറക്ട് ആ ചോദ്യം ചോദിച്ചപ്പോള്‍ അവള് പറഞ്ഞു:<br />
"ഞാന്‍ അങ്ങ് യൂകെയിലാ, ഒരു അഞ്ച് മണിക്കൂര്‍ ടൈം ഡിഫറന്‍സ്സ് ഉള്ള കൊണ്ടാ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്തത്"<br />
പുല്ല്, ചോദിക്കണ്ടായിരുന്നു.<br />
ഇനി തിരിച്ച് ഒരു ചോദ്യമുണ്ട്, അരുണ്‍ എന്ത് ചെയ്യുന്നെന്ന്.നാട്ടില്‍ പല്ലും കുത്തിയിരുപ്പാണെന്ന് മറുപടി പറയാന്‍ ഒരു ചമ്മല്.ഏതോ മുന്തിയ ഇനമാ മുന്നിലുള്ളത്.ഞാന്‍ പ്രതീക്ഷിച്ച പോലെ അവള് ഒന്നും ചോദിച്ചില്ല, പകരം തുടര്‍ന്നു:<br />
"ഗ്രൂപ്പ് തുറക്കുമ്പോ പത്ത് ഇരുന്നൂറ് മെസ്സേജ് കാണും, ഇതൊക്കെ വായിക്കാന്‍ പറ്റാത്ത കൊണ്ടാ മറുപടി അയക്കാത്തത്"<br />
അല്ലെങ്കില്‍ തന്നെ ആരാ ഇതൊക്കെ വായിക്കുന്നത്.അവസാനത്തെ മെസ്സേജ് നോക്കും, എന്നിട്ട് വായി തോന്നുന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ഒരു മറുപടിയും കൊടുക്കും, അത്രമാത്രം.അധികം തടി കേടാക്കാതെ ഞാന്‍ അവിടെ നിന്ന് എസ്ക്കേപ്പ് ആയി.<br />
<br />
നവോദയില്‍ കൂടി ഒരു കറക്കം കൂടി, ഇനി ആരെയും കാണാനില്ല, ആരെ കുറിച്ചും ഒന്നും അന്വേഷിക്കാനില്ല എന്ന് കരുതവേ ആണ് എന്നെ ഞെട്ടിച്ച, അല്ലെങ്കില്‍ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷപ്പെടുത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.അതിനു കാരണം എന്റെ ജൂനിയര്‍ ബാച്ചായിരുന്നു, എന്റെ അനുജന്മാര്.എവിടുന്ന് ഒക്കെയോ ഓടിയെത്തിയ അവര്‍ പലരും സ്വന്തം ചേട്ടനെ കാണുന്ന സന്തോഷത്തിലാണ് എന്നെ വിളിച്ചത്.പണ്ട് സ്ക്കൂള് കാലഘട്ടത്തില്‍ മിമിക്രി കാണിച്ച ഓര്‍മ്മ ചിലര്‍ക്ക്, കായംകുളം സൂപ്പര്ഫാസ്റ്റെന്ന ബ്ലോഗ് വായിച്ച ഓര്‍മ്മ മറ്റു ചിലര്‍ക്ക്, എന്ത് തന്നെ ആയാലും അവര്‍ക്ക് ഞാന്‍ ചേട്ടനാണ്, അവരുടെ അരുണ്‍ ചേട്ടന്.ഇത്രയും സന്തോഷം ഉണ്ടായ നിമിഷങ്ങള്‍ ഇല്ലായിരുന്നു.പിന്നെ അവിടെ നില്ക്കാന് തോന്നിയില്ല, അല്പം നേരം കൂടി നിന്നാല്‍ ഞാന്‍ കരഞ്ഞ് പോകും, അത്രക്ക് ഒക്കെ നമ്മള് ഉള്ളു.നവോദയ, അതൊരു വികാരമാണ്, ജീവിതമാണ്, വളരെ കുറച്ച് പേര്‍ക്ക് ലഭിക്കുന്ന ഒരു സുകൃതമാണ്.<br />
<br />
പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോള്‍ വീണ്ടും ജൂനിയേഴ്സ്സ്, എല്ലാം സുഹൃത്തുക്കള്‍.ചേട്ടന് പോകുവാണോ എന്ന അവരുടെ ചോദ്യത്തിനു തിരിച്ച് വരുമെന്ന് മറുപടി നല്കി, അന്ന് വരാന്‍ പറ്റില്ല എന്ന് അറിയാമെങ്കിലും സ്നേഹത്തോടുള്ള ചോദ്യത്തിനു അങ്ങനെ മറുപടി നല്‍കാനാണ് തോന്നിയത്..കാര്‍ എടുത്ത് തിരിക്കവേ, സെക്യൂരിറ്റി ചേട്ടനു അത്ഭുതം, ആദ്യമായാണ് ഒരാള്‍ പെട്ടന്ന് തിരിച്ച് പോകുന്നതെന്ന് തോന്നുന്നു.നവോദയയോട് വല്യ താല്പര്യമില്ലാത്ത ഏതോ വിദ്യാര്‍ത്ഥി ആണെന്ന് കരുതി കാണും.ആ ചേട്ടനു അറിയില്ലല്ലോ, നവോദയയെ ഏറെ സ്നേഹിച്ച, നവോദയക്കാരന്‍ എന്ന് അഭിമാനത്തോടെ പറയുന്ന, കൂടെ പഠിച്ചവരെയും ജൂനിയെഴ്സ്സിനെയും മനസ്സില്‍ ഏറ്റിയ, എത്ര സന്തോഷം ഭാവിച്ചാലും അവസാനം ഓര്‍മ്മയുടെ കൂടാരത്തില്‍ ഒരു തുള്ളി കണ്ണീര് വീഴ്ത്തുന്ന നവോദയന്‍ ഓര്‍മ്മകള്‍ മാത്രമുള്ള ഒരു പാവം പയ്യനാണ് പോകുന്നതെന്ന്.<br />
<br />
പ്രിയ വിദ്യാലയമേ, നിനക്ക് നന്മകള് നേരുന്നു.ഇന്ന് രണ്ടായിരത്തി പതിനേഴ് ഡിസംബര്‍ മുപ്പത്തി ഒന്ന്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ആരംഭിച്ച നവോദയ, ഇന്നേ നാള് കഴിഞ്ഞാല്‍ ഇരുപത്തിയാറാം വര്‍ഷത്തിലേക്ക് മാറുന്നു.അതിനു മുമ്പേ വര്‍ഷത്തിന്റെ അവസാന നാളില്‍ ആണെങ്കിലും സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുന്നിട്ട് ഇറങ്ങിയ എല്ലാവര്ക്കും നന്ദി.<br />
ഓര്‍മ്മകള്‍, നഷ്ടങ്ങള്‍, വേദനകള്‍....<br />
എല്ലാം മറക്കാം.<br />
പുതുവര്‍ഷം, അത് സന്തോഷത്തിന്റെ, സമാധാനത്തിന്റെ ആണെന്ന് മനസില്‍ കരുതാം.<br />
ബി ഹാപ്പി.<br />
ഹാപ്പി ന്യൂ ഇയര്‍.<br />
</span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com4tag:blogger.com,1999:blog-5734317524674128567.post-27733539814248461662017-11-24T19:19:00.005+05:302017-11-24T19:19:59.858+05:30ജ്ഞാനികള്‍ മാന്താറില്ല<span style="font-size:115%;">
<br />
കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നവരാണ് സന്യാസികള്‍, അഥവാ ജ്ഞാനികള്‍.ചില പൂച്ചകള്‍ കണ്ണടച്ച് ഇരിക്കുന്ന കണ്ടാല്‍ നമ്മള് കരുതും അവരും ജ്ഞാനികളാണെന്ന്, അങ്ങനെയാണത്രേ 'പൂച്ച സന്യാസ്സി' എന്ന വാക്കു തന്നെ ഉണ്ടായത്.<br />
ശരിക്കും ഈ പൂച്ച ജ്ഞാനിയാണോ??<br />
ആ അന്വേഷണമാണ് ഈ കഥ...<br />
<br />
രണ്ട് മാസം മുമ്പാണ് ഞാന്‍ ഫ്ലാറ്റിലേക്ക് താമസം മാറിയത്.മൂന്ന് മുറി വിത്ത് അറ്റാച്ച്ഡ് ബാത്ത്റൂം, ഒരു ഹാള്‍, കിച്ചണ്‍, ഇതൊന്നും പോരാഞ്ഞിട്ട് ഫ്ലാറ്റിലേക്ക് ഇരുന്നൂറ്റി പതിനെട്ട് പടികള്‍ കൂടെ ഉണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞത് കേട്ട് ആക്രാന്തം പിടിച്ചാണ് ഞാന്‍ അഡ്വാന്സ്സ് കൊടുത്തത്.പിന്നെയാണ് ലിഫ്റ്റ് ഇല്ലെന്നും, മൂന്നാമത്തെ നിലയിലേക്ക് താഴെ നിന്ന് നടന്ന് കേറാനുള്ള പടികളാണ് ഇരുന്നൂറ്റി പതിനെട്ട് പടികള്‍ എന്നുമുള്ള ഞെട്ടിക്കുന്ന രഹസ്യം ഞാന്‍ മനസിലാക്കിയത്.രൂക്ഷമായി നോക്കിയ എന്നോട് ലിഫ്റ്റ് ഇല്ലാത്തത് വളരെ നല്ലതാണെന്നും, താഴെ പറക്കുന്ന കൊതുക് എന്ന ജീവിക്ക് മുകളിലോട്ട് വരാന്‍ പറ്റില്ലെന്നും കേട്ടതോടെ ഞാന്‍ പറഞ്ഞു:<br />
"ഗ്രേറ്റ്!!!"<br />
അങ്ങനെ ഞാന്‍ ആ ഫ്ലാറ്റിലെ അന്തേവാസിയായി, ഒരു കുടുംബസ്ഥനായി, ഒരു മാതൃകാപുരുഷോത്തമനായി.ദിനങ്ങള്‍ കഴിയവേ ഞാന്‍ അവിടെ കുറേ സുഹൃത്തുക്കളെ സമ്പാദിച്ചു, എല്ലാവരും വളരെ വളരെ നല്ലവര്‍.<br />
അങ്ങനെ സന്തോഷം നിറഞ്ഞ ദിനങ്ങള്‍ കടന്ന് പോയി...<br />
<br />
സംഭവം കൈവിട്ട് പോയത് രണ്ട് ദിവസം മുമ്പാണ്.മൂന്ന് മുറിയുള്ള ഫ്ലാറ്റില്‍ ഒരു മുറി ഞാന്‍ എനിക്കായി സ്വന്തമാക്കിയിരുന്നു.ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഞാന്‍ ആ മുറി ഉപയോഗിച്ചിരുന്നത്.മുറിയുടെ സൈഡില്‍ ഇട്ടിരുന്ന കട്ടിലിനോട് ചേര്‍ന്നുള്ള ജനല്‍ തുറന്നാല്‍ മറുസൈഡില്‍ ഒരു ചെറിയ പാടം ഉള്ളത് കാണാം എന്നതും, അവിടുന്ന് വീശി അടിക്കുന്ന കാറ്റ്, ഞാന്‍ ഒരു സിറ്റിയിലാണ് ജീവിക്കുന്നത് എന്നത് മറക്കാന്‍ ഉപകരിക്കുന്നതാണ് എന്നതും, ആ മുറിയെ എന്റെ പ്രിയപ്പെട്ട മുറി ആക്കി.പതിവു പോലെ അന്ന് രാത്രി ഞാന്‍ ആ മുറിയില്‍ ഇരുന്ന് ജോലി ചെയ്തു.ഭാര്യയും മകളും അടുത്തുള്ള മുറിയില്‍ കിടന്ന് ഉറക്കവും പിടിച്ചു.എപ്പോഴോ ജോലി ചെയ്തു തളര്‍ന്ന ഞാന്‍ കട്ടിലിലേക്ക് വീണു, അപ്പോ തന്നെ ഗാഡനിദ്രയിലുമായി.<br />
സമയം ഇഴഞ്ഞ് നീങ്ങി...<br />
മണി രാത്രിയില്‍ ഏകദേശം ഒന്ന് ആയി കാണണം.<br />
പെട്ടന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു.എന്തോ എനിക്ക് സംഭവിച്ചിരിക്കുന്നു, എന്നാല്‍ അത് എന്തെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല.ജനലിന്റെ അരികില്‍ എന്തോ അനക്കം ഉണ്ടോ?<br />
ഞാന്‍ സൂക്ഷിച്ച് നോക്കി.<br />
ഇല്ല, ഒന്നുമില്ല.<br />
തുടര്‍ന്നും അവിടെ കിടക്കാന്‍ എന്നിലെ ഭീരു സമ്മതിച്ചില്ല, ഞാന്‍ പതിയെ ഭാര്യയും മകളും കിടക്കുന്ന മുറിയില്‍ പോയി ഒരിക്കല്‍ കൂടി ഉറങ്ങാന്‍ ശ്രമിച്ചു.<br />
ആ രാത്രി അങ്ങനെ പൂര്‍ത്തിയായി.<br />
<br />
അടുത്ത ദിവസം രാവിലെ...<br />
മെയിന്‍ ബെഡ്റൂമിലെ അലമാരയിലെ നിലകണ്ണാടിയില്‍ നോക്കിയ ഞാന്‍ ഒരു കാഴ്ച കണ്ട് ഞെട്ടി, എന്റെ വയറിന്റെ ഇടത് ഭാഗത്ത് നീളത്തില്‍ ഒരു മുറിവ്, ആരോ മാന്തിയ പോലെ!!!<br />
ഈശ്വരാ, എന്താദ്?<br />
വാമഭാഗത്തോടെ ആദ്യം ചോദിച്ചു:<br />
"ഗായത്രി, ഇത് കണ്ടോ, എന്താദ്?"<br />
ഷെര്‍ലക്ക് ഹോംസ്സ് ലെന്‍സ്സും പിടിച്ച് നോക്കുന്ന പോലെ അവള് വിശദമായി നോക്കി, എന്നിട്ട് തന്റെ നിഗമനം പുറപ്പെടുവിച്ചു:<br />
"ആരോ മാന്തിയതാ"<br />
മാന്താനോ??? ആര്???<br />
സംശയ നിവൃത്തിക്കായി ഞാന്‍ അവളോട് തന്നെ തിരികെ ചോദിച്ചു:<br />
"നീ ആണോ?"<br />
എന്തോ വൃത്തികെട്ട ചോദ്യം കേട്ട പോലെ എന്നെ അടി മുടി നോക്കിയട്ട് അവള്:<br />
"പിന്നെ, എനിക്ക് അതല്ലേ പണി"<br />
തുടര്‍ന്ന് സുരേഷ്ഗോപി തല വെട്ടിക്കുന്ന പോലെ വെട്ടി തിരിഞ്ഞ്, സ്ലോമോഷനില്‍ അവള് അടുക്കളയിലേക്ക് പോയി.<br />
ദൈവമേ, പിന്നെ ആര്??<br />
ആ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു, പക്ഷേ എനിക്ക് മറുപടി ഇല്ലായിരുന്നു.<br />
<br />
രാവിലെ പതിവു പോലെ നടക്കാന്‍ ഇറങ്ങി.ഫ്ലാറ്റിനു അടുത്തുള്ള ഹൌസിംഗ് കോളനിയില്‍ മൂന്ന് റൌണ്ട്, അതാണ് പതിവ്.ഒന്നാം റൌണ്ട് കഴിഞ്ഞപ്പോ ഒരു പൂച്ച കുറുകെ ചാടി, അത് എന്നെ നോക്കി കരഞ്ഞു:<br />
"മ്യാവൂ"<br />
അത് കേട്ടതും മനസ്സിനകത്ത് ഒരു തരിതരിപ്പ്, കണ്ണുകള്‍ കുറുക്കി അതിനെ നോക്കി ഞാനും ശബ്ദമുണ്ടാക്കി:<br />
"മ്യാവൂ"<br />
അത് കേട്ടതും ആ പൂച്ച ഓടി പോയി.<br />
ഒന്ന് പുഞ്ചിരിച്ച് രണ്ട് അടി നടന്ന ഞാന്‍ ഞെട്ടലോടെ നിന്നു...<br />
ദൈവമേ, എന്താ സംഭവിച്ചത്??<br />
ഞാന്‍ എന്തിനാ പൂച്ച കരയുന്ന പോലെ കരഞ്ഞത്??<br />
എന്റെ ആ കരച്ചിലും, ദേഹത്ത് കണ്ട മാന്തിയ പാടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ??<br />
ഇനി എന്നെ പൂച്ച മാന്തിയോ??<br />
ഞാന്‍ പൂച്ച ആയോ??<br />
അലറി വിളിച്ച് ഞാന്‍ തിരികെ ഫ്ലാറ്റിലേക്ക് ഓടി, മുറി തുറന്ന് അകത്ത് കയറി ഞാന്‍ കണ്ണാടിയില്‍ നോക്കി, ഭാഗ്യം, ദേ ഞാന്‍.<br />
ഉറപ്പിക്കാന്‍ തല ചരിച്ച് പുറകിലേക്ക് നോക്കി...<br />
ഇല്ല, വാല് ഇല്ല!!<br />
കുറേ നേരം കണ്ണടച്ച് ഇരുന്ന് ഞാന്‍ സ്വയം ആശ്വസിപ്പിച്ചു, എനിക്ക് ഒന്നും സംഭവിച്ചില്ല.ആ ധൈര്യത്തില്‍ കുളിമുറിയില്‍ കയറി ഒരു കുളി പാസാക്കി. നല്ല തണുത്ത വെള്ളം ശരീരത്ത് വീണപ്പോള്‍ വയറിനു സൈഡിലേ മുറിവിനു ചെറിയ നീറ്റല്‍.<br />
മനസ്സ് വീണ്ടും ചഞ്ചലപ്പെട്ടു...<br />
ശരിക്കും പൂച്ച മാന്തിയോ??<br />
<br />
ഓഫീസിലെ തിരക്കിനിടയില്‍ ഞാന്‍ വേദന മറന്നു.ഉച്ചയ്ക്ക് എപ്പോഴോ ഡയറക്ട്റെ കാണാന്‍ ക്യാബിനില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു:<br />
"മനുവിന്റെ മുഖമെന്താ വാടി ഇരിക്കുന്നത്?"<br />
അദ്ദേഹത്തിന്റെ ആ ചോദ്യം കേട്ടതും രാവിലത്തെ സംഭവങ്ങള്‍ മനസ്സില്‍ തികട്ടി വന്നു.ഒന്നൊഴിയാതെ എല്ലാം ഞാന്‍ തുറന്ന് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ്, വയറ്റിലെ പാട് പരിശോധിച്ചിട്ട് അദ്ദേഹം പ്രഖ്യാപിച്ചു:<br />
"ഇത് ആരും മാന്തിയതല്ല"<br />
എനിക്ക് സമാധാനമായി.<br />
ദൈവം രക്ഷിച്ചു!!!!<br />
പിന്നെ എന്ത്??<br />
ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കിയ എന്നോട് പുള്ളിക്കാരന് വിശദീകരിച്ചു:<br />
"ഇതൊരു മോഷണ ശ്രമമാണ്, ആരോ മനുവിന്റെ മാല അടിച്ച് മാറ്റാന്‍ ശ്രമിച്ചതാണ്."<br />
തുടര്‍ന്ന് ആ പ്രോസസ്സ് അദ്ദേഹം വിവരിച്ചു...<br />
കമ്പി വളച്ച്, അതില്‍ കണ്ണാടി വച്ച്, വളരെ സൂക്ഷ്മതയോടെ ചെയ്യുന്ന പ്രക്രിയ ആണത്രേ.ശ്വാസം പിടിച്ച് ജനലില്‍ കൂടി കമ്പി ഇട്ടാണ് ഇത്തരം മോഷണങ്ങള്‍ നടത്തുന്നത്.പറയുക മാത്രമല്ല, അദ്ദേഹം അത് അഭിനയിച്ച് കാണിച്ചു തരികയും ചെയ്തു.അതെല്ലാം കണ്ടപ്പോ സ്വഭാവികമായും, ഇങ്ങേര്‍ക്ക് പണ്ട് മോഷണമായിരുന്നോ പണി എന്ന് വരെ എനിക്ക് തോന്നിയതില്‍ അത്ഭുതമില്ലായിരുന്നു.<br />
പ്രോസസ്സ് വിശദീകരിച്ച് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:<br />
"മനൂ, യൂ നോ വണ്‍ തിങ്ങ്, മോഷണം ഒരു കലയാണ്"<br />
ശരി ഏമാനേ!!!<br />
ഞാന്‍ പതിയെ വിട വാങ്ങി.<br />
<br />
ടീമില്‍ തിരികെ എത്തിയ ഞാന്‍ വളരെ സന്തോഷവാനായിരുന്നു.എന്റെ സന്തോഷത്തിനു കാരണം തിരക്കിയ ടീമംഗങ്ങളോട് ഞാന്‍ കാര്യങ്ങള്‍ വിവരിച്ചു.പൂച്ച മാന്തിയതല്ലന്നും, ഒരു മോഷണശ്രമം മാത്രമാണെന്നും ഞാന്‍ ഊന്നി പറഞ്ഞു.<br />
എല്ലാം കേട്ടിട്ട് ഒരുവന് പറഞ്ഞു:<br />
"ഇത് മോഷണശ്രമം ആണെന്ന് എനിക്ക് തോന്നുന്നില്ല"<br />
പിന്നെ??<br />
അവന് കട്ടായം പറഞ്ഞു:<br />
"ഇത് പൂച്ച മാന്തിയതാ"<br />
അത് കേട്ടതും എന്റെ കണ്ണില്‍ ഇരുട്ട് കയറി, മനസ്സിന്റെ അകത്തളങ്ങളില്‍ ഇരുന്ന് ഒരു വെളുത്ത പൂച്ച പതിയെ കരഞ്ഞു:<br />
"മ്യാവൂ"<br />
തളര്‍ച്ചയോടെ കസേരയില്‍ ഇരുന്ന എന്നോട് അവന് പൂച്ച മാന്തി പേ പിടിച്ച കുറേ ആളുകളുടെ കഥ പറഞ്ഞു.ഞാന്‍ സൂക്ഷിക്കണമത്രേ, എനിക്കും പേ പിടിക്കും പോലും.അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഓഫീസില്‍ വന്ന് അവനിട്ട് ഒരു കടി കൊടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അവനെ മാത്രമല്ല, ഓഫീസിലെ വേറെ ചിലവന്മാരെ കൂടി കടിക്കണമെന്നും ഞാന്‍ പ്ലാനിട്ടു.ആ സന്തോഷത്തില്‍ അറിയാതെ ഒരു ശബ്ദം എന്നില്‍ നിന്ന് പുറത്ത് വന്നു:<br />
"മ്യാവൂ"<br />
ദൈവമേ, പൂച്ചയുടെ ശബ്ദം.<br />
ഞാന്‍ ഉറപ്പിച്ചു, എന്നെ പൂച്ച മാന്തിയത് തന്നെ.<br />
<br />
ഹാഫ് ഡേ ലീവെടുത്ത് ഹോസ്പിറ്റലില്‍ പോയി.മുറിവ് പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു:<br />
"ഡോണ്ട് വറി, ഇത് പൂച്ചയല്ല"<br />
എനിക്ക് സമാധാനമായി, അല്ലെങ്കിലും പൂച്ച എന്തിനാ എന്നെ മാന്തുന്നത്.അറിഞ്ഞ് കൊണ്ട് ഇത് വരെ ഞാന്‍ ഒരു പൂച്ചയേയും ദ്രോഹിച്ചിട്ടില്ല, ഒരു പൂച്ച കുടുംബവുമായും എനിക്ക് പ്രശ്നവുമില്ല, സോ പൂച്ച എന്നെ മാന്തില്ല.<br />
സമാധാനത്തില്‍ ഇരുന്ന എന്റെ വയറ്റിലെ മുറിവ് ഒന്ന് കൂടി നോക്കിയട്ട് ഡോക്ടര്‍ പറഞ്ഞു:<br />
"ഇത് മരപ്പട്ടിയാ"<br />
വാട്ട്??<br />
യെസ്സ്, ഇറ്റ് ഈസ്സ് എ മാന്തല്‍ ഫ്രം മരപ്പട്ടി!!<br />
ഡോക്ടര്‍ വിധി എഴുതി.<br />
കമ്പ്യൂട്ടറില്‍ അയാള്‍ രോഗവിവരം എഴുതി...<br />
ബീറ്റണ്‍ ബൈ ട്രീ ഡോഗ്.<br />
മരപ്പട്ടിക്കാണ് അതിയാന് ട്രീ ഡോഗ് എന്ന് എഴുതി വച്ചിരിക്കുന്നത്. ഈ മഹാന് ആണല്ലോ എനിക്ക് മരുന്ന് കുറിക്കാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോ അടിമുടി ഒന്ന് വിറച്ച്.എങ്കിലും മുഖഭാവത്തില്‍ വ്യത്യാസം വരുത്താതെ കുറിപ്പടിയുമായി ഞാന്‍ ഇന്ജക്ഷന് റൂമിലേക്ക് പോയി.<br />
മരുന്ന് വായിച്ചിട്ട് സിസ്റ്റര്‍ ചോദിച്ചു:<br />
"പേയ്ക്ക് ഉള്ള കുത്തി വയ്പാണോ?"<br />
"അല്ല, പേ വരാതിരിക്കാനുള്ള കുത്തി വയ്പാ"<br />
ആ മറുപടി ഇഷ്ടപ്പെടാത്ത മട്ടില്‍ സിസ്റ്റര്‍ ഒന്ന് രൂക്ഷമായി നോക്കി, എന്നിട്ട് ചോദിച്ചു:<br />
"എന്നാ പറ്റിയതാ?"<br />
"മരപ്പട്ടി മാന്തിയതാ"<br />
കൂടുതല്‍ ഒന്നും ചോദിക്കാതെ സിസ്റ്റര്‍ ഇന്ജക്ഷന് എടുത്തു.കുത്തിയ ഭാഗം തിരുമ്മി ആ ഫൈസ്റ്റാര്‍ ഹോസ്പീറ്റലീന്ന് ഇറങ്ങി ഗേറ്റിനു അരികിലെത്തിയപ്പോ അവിടെ നിന്ന സെക്യൂരിറ്റി ചോദിച്ചു:<br />
"ചേട്ടനെ ആണോ മരപ്പട്ടി മാന്തിയത്?"<br />
"അതേ എങ്ങനറിഞ്ഞു?"<br />
"സിസ്റ്റര്‍ ഇപ്പോ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ഇട്ടാരുന്നു"<br />
വെരി ഗുഡ്!!!<br />
ഒന്നും മിണ്ടാതെ വളര്‍ന്ന് വരുന്ന ശാസ്ത്രത്തെ പ്രാകി കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു...<br />
<br />
എത്തിയ പാടെ ഞാന്‍ പ്രഖ്യാപിച്ചു:<br />
"ഫ്ലാറ്റില്‍ മരപ്പട്ടിയുണ്ട്"<br />
കേട്ടവര്‍ കോറസ്സ് ആയി തിരികെ പറഞ്ഞു:<br />
"ഇല്ല, ഇല്ല, ഇല്ല....അത് പൂച്ചയാണ്"<br />
മാന്ത് കിട്ടിയവനു ആരാ മാന്തിയതെന്ന് അറിയാനുള്ള അവകാശമുണ്ട്, അത് പോലും എനിക്ക് നിഷേധിക്കുവാണോ ദൈവമേ എന്ന് കരുതി റൂമിലെത്തിയ എന്നോട് ഭാര്യ പറഞ്ഞു:<br />
"ദേ... എനിക്ക് ഒരു കാര്യം പറയാനുണ്ട്"<br />
"ഒന്നും പറയണ്ട, ഞാന്‍ ഇന്ജക്ഷന് എടുത്തിട്ട് വരുവാ" എന്റെ മറുപടി.<br />
"അതല്ലന്നേ, എനിക്ക് പറയണം" വീണ്ടും അവള്.<br />
എന്നതാ??<br />
"അതേ, ചേട്ടന്റെ വയറ്റില്‍ ആരും മാന്തിയതല്ല"<br />
പിന്നെ??<br />
"കട്ടിലില്‍ എന്റെ സ്ലൈഡ് കിടപ്പുണ്ടായിരുന്നു, അത് കൊണ്ട് മുറിഞ്ഞതാകാനാ വഴി"<br />
എന്ത്???<br />
അവള് സ്ലൈഡ് കിടന്ന സ്ഥലം കാട്ടി തന്നു, പെര്‍ഫെക്റ്റ് പ്ലേസ്സ്.അതിന്റെ മുകളില്‍ കിടന്ന് ഒന്ന് ഉരുണ്ടാല്‍ വയറിന്റെ ഇടത് ഭാഗം കൃത്യം കീറും.<br />
ദൈവമേ, ഇതിനാണോ ഞാന്‍ പോയി പേയ്ക്ക് ഉള്ള കുത്തിവയ്പ്പ് എടുത്തത്??<br />
"എന്ത് കുത്തിവയ്പ്പാ ചേട്ടാ എടുത്തത്?"<br />
ഭാര്യയുടെ ചോദ്യം.<br />
എന്നാ പറയും??<br />
ഒരു നിമിഷം ആലോചിച്ചിട്ട് വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു:<br />
"ടി.ടി യാ"<br />
തുടര്‍ന്ന് ഡ്രസ്സ് മാറാന്‍ റൂമിലേക്ക് നടക്കവേ ഒരു പൂച്ചയുടെ കരച്ചില് ദൂരെ കേട്ടു.പാവം, വെറുതെ അതിനെ സംശയിച്ചു.മനസ്സ് എന്നോട് പറഞ്ഞു...<br />
പൂച്ചകള്‍ പാവങ്ങളാ....<br />
അവര്‍ ജ്ഞാനികളാ...<br />
കേട്ടിട്ടില്ലേ,<br />
ജ്ഞാനികള്‍ മാന്താറില്ല.<br />
<br />
<br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com5tag:blogger.com,1999:blog-5734317524674128567.post-42256154749368477202017-11-24T19:18:00.002+05:302017-11-24T19:18:36.556+05:30അക്കേഷ്യയുടെ ഓര്‍മ്മപ്പൂക്കള്‍<span style="font-size:115%;"><div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഒരിക്കല്‍ അമ്മ എന്നോട് പറഞ്ഞു, ആലപ്പുഴയില്‍ നവോദയ വിദ്യാലയം വരുന്നെന്ന്.ചെറിയ കുട്ടിയായിരുന്ന എനിക്ക് ഒന്നും മനസ്സിലായില്ല.പഠിച്ച് പരീക്ഷ പാസ്സായാല്‍ ആ സ്ക്കൂളില്‍ ചേരാമെന്നും, അവിടെ ചേര്‍ന്ന് പഠിച്ചാല്‍ വളരെ നല്ലതാണെന്നും ടീച്ചര്‍മാരുടെ പ്രോത്സാഹനങ്ങള്‍.പരീക്ഷ എഴുതി പാസ്സായപ്പോള്‍ അച്ഛന് പറഞ്ഞു, ഞങ്ങളാണത്രേ ആദ്യ ബാച്ച്.അങ്ങനെ പുതിയ സ്ക്കൂളിനെ കുറിച്ചുള്ള ഒരുപാട് സങ്കല്‍പ്പങ്ങളുമായി ഞാന്‍ അടക്കം കുറേ കുട്ടികള്‍ ആദ്യമായി ആ സ്ക്കൂളിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ജവഹര്‍ നവോദയ വിദ്യാലയം.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ചെന്നിത്തല, ആലപ്പുഴ.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ആദ്യം എന്നെ അത്ഭുതപ്പെടുത്തിയത് ഒരു വലിയ കിണറാണ്.മണികിണറുകളും ചെറിയ കിണറുകളും കണ്ട് വളര്‍ന്ന എനിക്ക് അത്ര വലിയൊരു കിണര്‍ അത്ഭുതം തന്നെ ആയിരുന്നു.എല്ലാ നവോദയിലും ഇങ്ങനെ ഒരു കിണര്‍ കാണുമെന്ന് ഞാന്‍ സ്വയം കരുതി.ഞാന്‍ ഇത് വരെ പഠിച്ച് സ്ക്കൂളിന്റെ അത്ര വലുതല്ല ഈ സ്ക്കൂളെന്ന് എനിക്ക് മനസ്സിലായി.തുടക്കമായത് കൊണ്ടാണെന്നും താമസിയാതെ വലിയൊരു സ്ക്കൂളായി ഇത് മാറുമെന്നും ആരൊക്കെയോ പറയുന്ന കേട്ടു.ബോയ്സ്സിനും ഗേള്‍സ്സിനും ഉള്ള ഡോര്‍മെറ്ററിയും, രണ്ട് ക്ലാസ്സ് റൂമും രണ്ട് ടീച്ചേഴ്സ്സ് റൂമും, ഒരു മെസ്സും, പിന്നെ ജയിലു കെട്ടി അടക്കുന്ന പോലെ നാല് വശവും കവര്‍ ചെയ്ത മതിലും, അതായിരുന്നു ആദ്യമായി കണ്ട നവോദയ.ആ മതില് കെട്ടിനുള്ളില്‍ ഈ കെട്ടിടങ്ങളും കിണറും മാറ്റി നിര്‍ത്തിയാല്‍ ഇട തൂര്‍ന്ന അക്കേഷ്യ മരങ്ങള്‍ മാത്രം.ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സദസ്സിനെ അഭിമുഖീകരിച്ച് ഒരാള്‍ സംസാരിച്ച് തുടങ്ങി, അത് ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.ഹിസ്റ്ററി ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയം.ആ വേദിയില്‍ അദ്ദേഹത്തിന്റെ ചോദ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു:</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
"വാട്ട് ഈസ്സ് ഹിസ്റ്ററി?"</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
മുഴങ്ങി കേട്ട ആ ചോദ്യത്തിനു ആരും ഉത്തരം പറഞ്ഞില്ല.തികഞ്ഞ നിശബ്ദതയില്‍ സദസ്സ് ഇരുന്നപ്പോള്‍ അതിനുള്ള മറുപടി അദ്ദേഹം തന്നെ തന്നു:</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
"ഹിസ്റ്ററി ഈസ്സ് ഹിസ്സ് സ്റ്റോറി"</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
അത് അവന്റെ കഥയാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ശരിയാണ്, ആ അവന് നമ്മളില്‍ ഒരോരുത്തരുമാണ്.അത് ഞാനാണ്, എന്റെ സഹപാഠികളായ കൂട്ടുകാരാണ്, പിന്നെ ഞങ്ങള്‍ക്ക് ശേഷം ഈ വിദ്യാലയത്തിലേക്ക് പ്രവേശിച്ച നിങ്ങള്‍ ഒരോരുത്തരുമാണ്.ഇരുപത്തി അഞ്ച് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ നവോദയയുടെ ഹിസ്റ്ററി പരിശോധിച്ചാല്‍ ആദ്യം കേട്ട വാക്കുകളാണ് മനസ്സില്‍ വരുന്നത്...</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഹിസ്റ്ററി ഈസ്സ് ഹിസ്സ് സ്റ്റോറി.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
അത് അവന്റെ കഥയാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
നവോദയയുടെ ചരിത്രത്തില്‍ ആ അവന്, ഞങ്ങളാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഇത് ഞങ്ങളുടെ കഥയാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
മീറ്റിംഗിനു ശേഷം അച്ഛന്റെയും അമ്മയുടെയും കൈയ്യില്‍ പിടിച്ച് ഞാന്‍ അവിടൊക്കെ നടന്നു.ഇനി അനിവാര്യമായ ഒരു കാര്യമുണ്ട്, അച്ഛനും അമ്മക്കും കുഞ്ഞ് അനുജത്തിക്കുമെല്ലാം എന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണം.ഇത്രനാളും ആരുടെ സംരക്ഷണയിലായിരുന്നോ, ഇനി അവരൊക്കെ ഈ മതില് കെട്ടിനു പുറത്താണ്, എനിക്ക് സംരക്ഷണ നവോദയ എന്ന ഈ വിദ്യാലയം മാത്രം.അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു, സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി അമ്മ പറഞ്ഞു:</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
"നല്ല കുട്ടിയായി പഠിക്കണം...."</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഒന്ന് നിര്‍ത്തിയട്ട് അമ്മ ഒരു കാര്യം കൂടി പറഞ്ഞു:</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
"അക്കേഷ്യ മരത്തിന്റെ അടുക്കല്‍ പോകരുത്"</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
അമ്മ ആ പറഞ്ഞത് എന്തായിരുന്നെന്ന് എനിക്ക് മനസ്സിലായില്ല.ഒരു തരം മഞ്ഞ പൂവാണ് അക്കേഷ്യക്ക്.ആ കാട് നിറയെ മഞ്ഞ പൂക്കള്‍ ആയിരുന്നു.ഈ പൂവില്‍ നിന്ന് വരുന്ന പൊടി ദീര്‍ഘകാലം ശ്വസിച്ചാല്‍ ആസ്മ ഉണ്ടാക്കുമെന്ന് ആരോ പറയുന്നത് കേട്ടായിരുന്നു അമ്മ അങ്ങനെ പറഞ്ഞത്.കാലം കഴിയവേ ഈ അക്കേഷ്യ കാടുകള്‍ വെട്ടി നിരത്തി അവിടെല്ലാം സ്ക്കൂള് കെട്ടിടങ്ങള്‍ വരുമെന്ന് ദീര്‍ഘ വീക്ഷണമുള്ള ആരോ അവിടെ നിന്ന് പറഞ്ഞിരുന്നു.ഞാന്‍ ഇറങ്ങുന്ന വരെ കാടുകളുടെ വിസ്തൃതി കുറഞ്ഞതല്ലാതെ പൂര്‍ണ്ണമായും അവ വെട്ടി മാറ്റിയിരുന്നില്ല, മാത്രമല്ല ഞങ്ങള്‍ക്ക് ആര്‍ക്കും ആസ്മയും വന്നിരുന്നില്ല.ഒരു വര്‍ഷം മുമ്പേ നവോദയ സ്ക്കൂളില്‍ ഞാന്‍ പോയിരുന്നു, അന്ന് ഒരുകാലത്ത് എനിക്ക് പ്രിയപ്പെട്ട അക്കേഷ്യ മരങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.ആ മഞ്ഞ പൂക്കള്‍ മായാത്ത ഒരു ഓര്‍മ്മയായി ഇന്നും മനസ്സില്‍ നില്ക്കുന്നു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ആ ഓര്‍മ്മകള്‍ പലതാണ്...</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
അക്കേഷ്യ മരങ്ങള്‍ക്ക് ഇടയില്‍ ഓടി കളിച്ചത്, വീണു കിടക്കുന്ന ഇലപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ പാമ്പ് ഉണ്ടെന്ന് കരുതി പേടിച്ചത്, പിന്നെ മഞ്ഞ പരവതാനി പോലത്തെ അക്കേഷ്യ പൂക്കള്‍.ഇത് മാത്രമല്ല, ആദ്യമായി അക്കേഷ്യ മരങ്ങള്‍ വെട്ടി നിരത്തിയ സ്ഥലത്ത് ആയിരുന്നു ഞങ്ങള്‍ അസംബ്ലി കൂടിയിരുന്നത്.മറ്റൊരു പ്രത്യേകത കൂടി ആ സ്ഥലത്തിനുണ്ട്, രാത്രിയില്‍ ഉറങ്ങാന്‍ പിരിയുന്നതിനു മുമ്പേ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ അവിടെ ഒത്ത് കൂടാറുണ്ടായിരുന്നു.അവിടെ വച്ച് ഞങ്ങള്‍ ഒരുമയോടെ ഒരു പാട്ട് പാടുമായിരുന്നു, ഇപ്പോഴും ആ പാട്ട് എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്...</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
"വീ ഷാള്‍ ഓവര്‍ കം, വീ ഷാള്‍ ഓവര്‍ കം</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
വീ ഷാള്‍ ഓവര്‍ കം, സം ഡേ</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഓ ഡീപ്പ് ഇന്‍ മൈ ഹാര്‍ട്ട്, ഐ ഡു ബിലീവ്</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
വീ ഷാള്‍ ഓവര്‍ കം, സം ഡേ"</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
വല്ലാത്തൊരു എനര്‍ജി ആയിരുന്നു ആ പാട്ടിനു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഒറ്റയ്ക്ക് അല്ലെന്നും കൂടെ ആരൊക്കെയോ ഉണ്ടെന്ന ചിന്ത മനസ്സില്‍ വേരൂന്നിയതും ആ കാലത്താണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
അന്ന് തുടങ്ങിയ ഒരുമ പിന്നെ തുടര്‍ന്ന് കൊണ്ടേയിരുന്നു, അത് ഇന്നും തുടരുന്നു.നവോദയ വിദ്യാലയത്തോടെ ഞങ്ങള്‍ക്ക് ഒരുപാട് നന്ദിയുണ്ട്, എന്നെ ഞാനാക്കിയതിനു, എന്റെ കാര്യം പോലെ, എന്റെ സഹപാഠികളെയും അനിയന്മാരെയും അനിയത്തിമാരെയും എല്ലാം വ്യക്തിത്വമുള്ള വ്യക്തികള്‍ ആക്കിയതിനു.എല്ലാത്തിനും മേലെ നവോദയ എന്ന കുടുംബത്തിലെ അംഗമായി ഒത്തൊരുമയോടെ ജീവിക്കാന്‍ പഠിപ്പിച്ചതിനു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
വ്യക്തി പരമായി പറഞ്ഞാല്‍ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എന്നെ പഠിപ്പിച്ചത് നവോദയ ആണ്.ജീവിതത്തില്‍ തളര്‍ന്ന് പോകുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നവോദയില്‍ നിന്ന് രാത്രിയില്‍ ഒരുമിച്ച് നിന്ന് പാടിയ വരികള്‍ മനസ്സിലേക്ക് ഓര്‍മ്മ വരും....</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
"വീ ഷാള്‍ ഓവര്‍ കം, വീ ഷാള്‍ ഓവര്‍ കം</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
വീ ഷാള്‍ ഓവര്‍ കം, സം ഡേ</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഓ ഡീപ്പ് ഇന്‍ മൈ ഹാര്‍ട്ട്, ഐ ഡു ബിലീവ്</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
വീ ഷാള്‍ ഓവര്‍ കം, സം ഡേ"</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
കണ്ണടച്ച് ഈ വരികള്‍ ചൊല്ലി കഴിയുമ്പോള്‍ എനിക്കറിയാം, എന്റെ മുന്നിലെ പ്രശ്നങ്ങള്‍ എന്നെ തളര്‍ത്തില്ല.കാരണം ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ കൂടെ ഒരു കുടുംബം മുഴുവനുണ്ട്, എന്റെ നവോദയയിലെ എന്റെ കൂട്ടുകാര്‍.ആ ഒരു ചിന്തയില്‍ ഒരിക്കലും പരാജയപ്പെടില്ല, ഞാനും എന്നെ പോലെ നവോദയ ഒരു വികാരമായി കരുതുന്ന അനേകം പേരും.</div>
</span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com0tag:blogger.com,1999:blog-5734317524674128567.post-26886993127441995532017-08-15T00:27:00.000+05:302017-09-09T09:12:36.435+05:30പ്രസവിക്കുന്ന തമ്പുരാട്ടി<span style="font-size:115%;"><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj00Oqhwnq3yaeCPdq_GthU40zFQadWp7ogXdbsEoRnyiln73hnadU5zYR-wqTVHWvZh-w54pr7A_l9S0FON8cS0VDg1z3V_UFmEpQxByCPumRymafPLWmVTTSkRZXFhV9-OSXXm1KIRNO3/s1600/shakuntala.jpg"><img style="cursor:pointer; cursor:hand;width: 255px; height: 143px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj00Oqhwnq3yaeCPdq_GthU40zFQadWp7ogXdbsEoRnyiln73hnadU5zYR-wqTVHWvZh-w54pr7A_l9S0FON8cS0VDg1z3V_UFmEpQxByCPumRymafPLWmVTTSkRZXFhV9-OSXXm1KIRNO3/s400/shakuntala.jpg" border="0" alt="" id="BLOGGER_PHOTO_ID_5465764157659995282"></a><br />ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അവളൊരു മാതാവാകുമ്പോഴാണത്രേ.പത്ത് മാസം ചുമന്ന കുട്ടിയെ നൊന്ത് പ്രസവിക്കുന്ന വേളയായിരിക്കാം അവളുടെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്ന്.ലോകം പുരോഗമിച്ചു,ഇന്ന് സുഖപ്രസവം എന്നൊരു വാക്കേ ഇല്ല.കാലം മാറിയതിനൊപ്പം പ്രസവത്തിന്റെ രൂപവും മാറി.ഇത് സിസേറിയന്റെ കാലഘട്ടമാണ്....,<br />ഒരു സിസേറിയന് യുഗം.<br /><br />പ്രീഡിഗ്രിക്ക് എന്നെ സുവോളജി പഠിപ്പിച്ചിരുന്ന മാഷിന്റെ നാട്ടില്‍ ഒരു ആശുപത്രിയുണ്ട്,<br />'ഗോപി ഡോക്ടറുടെ ആശുപത്രി'<br />ഈ ആശുപത്രിയിലാണ് ആ നാട്ടിലെ സ്ത്രീകള്‍ അമ്മയാകാനുള്ള പ്രധാന പ്രക്രിയയാകുന്ന പ്രസവം നടക്കുന്നത്.അതിനാല്‍ മാഷ് ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു വാചകമുണ്ട്:<br />"ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള് പ്രസവിക്കണമെങ്കില്‍ ഗോപി ഡോക്ടര്‍ തന്നെ വേണം"<br />അതെനിക്ക് മനസ്സിലായില്ല!!!<br />എന്താണാവോ ഉദ്ദേശിച്ചത്???<br />അത് എന്തും ആകട്ടെ,പക്ഷേ എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള് പ്രസവിക്കണമെങ്കില്‍ നാണിയമ്മ തന്നെ വേണമായിരുന്നു.ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധയായ വയറ്റാട്ടി നാണിയമ്മ.<br /><br />നാണിയമ്മ ആസ്ഥാന വയറ്റാട്ടിയായി നാട്ടില്‍ വിലസിയിരുന്ന ആ കാലഘട്ടത്തിലാണ് എന്റെ വീട്ടില്‍ എലിശല്യം കൂടിയത്.വൈകുന്നേരം നാല് മൂട് കപ്പ അടുക്കളയില്‍ വച്ചിരുന്നാല്‍ രാവിലെ അതിന്റെ തൊലി മാത്രം പാഴ്സലില്‍ അയച്ച് തരുന്ന ചെകുത്താന്മാരായിരുന്നു ഈ എലികള്‍.അവറ്റകളുടെ ശല്യം കൂടിയപ്പോള്‍ അമ്മുമ്മ പ്രഖ്യാപിച്ചു:<br />"കില്‍ ദെം"<br />തട്ടികളയാന്‍!!!<br />പക്ഷേ എങ്ങനെ?<br />അതിനെ തുടര്‍ന്നുള്ള മഹത്തായ ചര്‍ച്ചയുടെ ഫലമായിരുന്നു ഒരു പൂച്ചകുഞ്ഞിനെ വളര്‍ത്താനുള്ള തീരുമാനം.വയറ്റാട്ടി നാണിയമ്മയുടെ വീട്ടില്‍ പൂച്ചകുഞ്ഞ് ഉണ്ടന്ന കേട്ടറിവിന്റെ പുറത്താണ് നാലാം ക്ലാസ്സ്കാരനായ എന്നെയും കൊണ്ട് അച്ഛന് അവിടെ ചെന്നത്.പക്ഷേ എന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നതായിരുന്നു നാണിയമ്മയുടെ മറുപടി:<br />"അയ്യോ അങ്ങുന്നേ,ഇവിടെ ഉള്ളതിനെ എല്ലാം ഒരോരുത്തര് കൊണ്ട്പോയി"<br />അതോടെ എന്റെ മുഖം മങ്ങി.<br /><br />കാരണം ഞാന്‍ ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു വന്നത്.എലികളെ ഓടിക്കുക എന്നത് മാത്രമായിരുന്നില്ല,എനിക്ക് കൂടെ കളിക്കാന്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടും എന്നതായിരുന്നു എന്റെ കണക്ക് കൂട്ടല്‍.അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ എന്റെ മുഖം വാടിയത് കണ്ടിട്ടായിരിക്കാം നാണിയമ്മ പറഞ്ഞു:<br />"ഇനി വേണമെങ്കില്‍ കോലോത്ത് പോണം"<br />"കോലോത്ത് പോയാ അവിടെ കാണുമെന്ന് ഉറപ്പുണ്ടോ?" അച്ഛന്റെ മറുചോദ്യം.<br />"ഉറപ്പാ,കിട്ടും.ഞാന്‍ ഇന്നലെയും അവിടെ പോയാരുന്നു.അവിടുത്തെ തമ്പുരാട്ടി കൊച്ച് മാസം തികഞ്ഞ് നില്ക്കുകയാ,എപ്പോള്‍ വേണേലും പ്രസവിക്കാം" നാണിയമ്മയുടെ വിശദീകരണം.<br />അപ്പോള്‍ തന്നെ ഞാനൊരു മഹത്തായ സത്യം മനസ്സിലാക്കി,<br />ഞങ്ങളൂടെ നാട്ടില്‍ ആവശ്യമുള്ള പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ച് കൊടുക്കുന്നത് കോലോത്തെ തമ്പുരാട്ടിയാണ്.വയറ്റാട്ടിക്ക് പൂച്ചകുഞ്ഞുങ്ങളെ കിട്ടുന്നതും അവിടുന്നു തന്നെ.<br /><br />കോലോത്ത് അച്ഛന് പോകണമെന്നില്ലന്നും,ഞാന്‍ പോയാല്‍ മതിയെന്നും തീരുമാനമായി.അതിന് പ്രകാരം അങ്ങോട്ട് പുറപ്പെട്ട എന്നോട് വയറ്റാട്ടി പറഞ്ഞു:<br />"മനുകുട്ടന് അവിടെ ചെന്ന് നാണിയമ്മ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞാല്‍ മതി.മനസ്സിലായോ?"<br />മനസ്സിലായി,എല്ലാം മനസ്സിലായി,<br />നേരെ കോലോത്ത് ചെല്ലുക,വയറ്റാട്ടി പറഞ്ഞിട്ട് വരികയാണെന്ന് പറയുക,ഒരു കുഞ്ഞിനെ ചോദിക്കുക.ഇത് കേള്‍ക്കേണ്ട താമസം തമ്പുരാട്ടി അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെ പ്രസവിച്ച് എന്റെ കൈയ്യില്‍ കൊണ്ട് തരും.<br />വെരി വെരി ക്ലീയര്‍!!!<br />ഞാന്‍ കോലോത്തേക്ക് വച്ച് പിടിച്ചു.<br /><br />തമ്പുരാട്ടിക്ക് പേറ്റ് നോവ് തുടങ്ങിയ സമയത്ത് തന്നെയായിരുന്നു ഞാന്‍ കോലോത്തേക്ക് ഓടി ചെന്നത്.തമ്പുരാട്ടിയുടെ നിലവിളി കേട്ട് ഓടികൂടിയ വേലക്കാരുടെയും അവിടുത്തെ കാരണവന്മാരുടെയും മുന്നിലെത്തിയ ഞാന്‍ എന്റെ ആഗമനോദ്യേശം അറിയിച്ചു:<br />"വയറ്റാട്ടി പറഞ്ഞിട്ട് കുഞ്ഞിനെ എടുക്കാന്‍ വന്നതാ"<br />എന്റെ ഈ വാചകം കേട്ടതും അവിടുത്തെ കാരണവന്മാരും അനന്തരാവകാശികളും വേലക്കാരും മാത്രമല്ല,കോലോത്തെ പതിനാല് തടിമാടന്മാരെ പ്രസവിച്ച് തഴക്കവും പഴക്കവും വന്ന അമ്മുമ്മ വരെ ഞെട്ടി.അവരെല്ലാം അമ്പരന്ന് പരസ്പരം നോക്കി.<br />മൊട്ടേന്ന് വിരിയാത്ത പയ്യന് പേറെടുക്കാന്‍ വന്നിരിക്കുന്നോ?<br />'എന്റെ കൃഷ്ണാ,കലികാലം' എന്ന് പറഞ്ഞുകൊണ്ട് ആ അമ്മുമ്മ പതുക്കെ തിണ്ണയിലിരുന്നു.<br />കാര്യത്തിന്റെ ഗൌരവം മനസ്സിലാകാത്ത ഞാന്‍ പിന്നെയും ചോദിച്ചു:<br />"തമ്പുരാട്ടി എന്തിയേ?"<br />എന്റെ ആധികാരമായ ചോദ്യവും പേറെടുക്കാനുള്ള ആക്രാന്തവും കണ്ടിട്ടാവണം അവരെല്ലാം ഞെട്ടി.എന്നെ കൊണ്ട് പേറെടുപ്പിക്കണോ വേണ്ടായോ എന്നൊരു തീരുമാനം എടുക്കാനാകാതെ എല്ലാവരും വിഷമിച്ച് നിന്നു.അപ്പോഴും അകത്തൊരു മുറിയില്‍ തമ്പുരാട്ടി വേദന കൊണ്ട് പുളയുകയായിരുന്നു.<br /><br />അവസാനം കൂട്ടത്തില്‍ ഒരു കാരണവര്‍ രണ്ടും കല്പിച്ച് എന്നോട് ചോദിച്ചു:<br />"മോനിതൊക്കെ പരിചയമുണ്ടോ?"<br />കൊള്ളാം,ഒരു പൂച്ചകുഞ്ഞിനെ കൊണ്ട് പോകാന്‍ പരിചയം ഉണ്ടോന്ന്?<br />അതും എന്നോട്?<br />ആ ചോദ്യം കേട്ടതും ഉള്ളില്‍ വന്ന ചിരി അടക്കി ഞാന്‍ പറഞ്ഞു:<br />"പരിചയമുണ്ട്"<br />എന്റെ മറുപടി കേട്ടതും അങ്ങേര് തിരിഞ്ഞ് എല്ലാരെയും ഒന്ന് നോക്കി,എന്നിട്ട് വീണ്ടും എന്നോട് ചോദിച്ചു:<br />"ഇതിനു മുമ്പ് മോനെവിടെങ്കിലും പോയിട്ടുണ്ടോ?"<br />എനിക്ക് ശരിക്കും ദേഷ്യം വന്നു...<br />ഒരു പൂച്ചകുഞ്ഞിനെ തരാന്‍ വേണ്ടി,ഞാന്‍ ആദ്യം എവിടെയൊക്കെ പൂച്ചകുഞ്ഞിനെ അന്വേഷിച്ച് പോയിട്ടുണ്ട് എന്ന് അറിയണം എന്ന അവരുടെ മനോഭാവമാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്.പക്ഷേ ആവശ്യം എന്റെ ആയി പോയില്ലേ?<br />ഉള്ളില്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:<br />"ആദ്യം വയറ്റാട്ടിയുടെ വീട്ടിലാ പോയത്"<br />അതോട് കൂടി അവര്‍ക്ക് സമാധാനമായി.ആദ്യം വയറ്റാട്ടിയുടെ പേറെടുത്തവനാണെങ്കില്‍ ഞാന്‍ എത്ര കേമനായിരിക്കും എന്നാകണം അവര്‍ ചിന്തിച്ചത്.എന്തായാലും എന്നെ കൊണ്ട് തന്നെ പേറെടുപ്പിക്കാന്‍ അവരെല്ലാം കൂടി തീരുമാനിച്ചു.അവരുടെ സംസാരത്തില്‍ നിന്നും ഇത് മനസ്സിലാക്കിയ ഞാന്‍ ഞെട്ടിപ്പോയി.<br />ഈശ്വരാ,എന്തൊരു പരീക്ഷണം????<br />ഇവരെന്താ ഇങ്ങനെ?<br /><br />എന്റെ ഭാഗ്യമാണോ,തമ്പുരാട്ടിയുടെ ഭാഗ്യമാണോ അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഭാഗ്യമാണോ എന്നറിയില്ല കാര്യങ്ങളുടെ കിടപ്പ് വശം അത്രയും ആയപ്പോഴത്തേക്കും നാണിയമ്മ അവിടെ വന്നു.അകത്തേക്ക് ഓടിപ്പോയ അവര്‍ അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ തിരിച്ച് വന്നു.എന്നിട്ട് എല്ലാരോടുമായി പറഞ്ഞു:<br />"ദൈവം കാത്തു,സുഖപ്രസവം"<br />ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ് നാണിയമ്മ എന്നെ കണ്ടത്.അപ്പോള്‍ തന്നെ അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെയും എടുത്ത് കൊണ്ട് വന്ന് എന്റെ കൈയ്യില്‍ തന്നു.ആ പൂച്ചകുഞ്ഞിനെ കൈയ്യില്‍ കിട്ടിയതും അതെന്താ സംഭവം എന്ന് മനസ്സിലാകാതെ അന്തം വിട്ട് നിന്ന കോലോത്തെ തമ്പ്രാന്മാരുടെ മുമ്പില്‍ നിന്നും ഞാന്‍ ഓടികളഞ്ഞു.<br />എത്രയൊക്കെ പറഞ്ഞാലും തമ്പുരാട്ടി ഒരു അമ്മയല്ലേ,സ്വന്തം കുഞ്ഞിനെ തള്ളി പറയാന്‍ ഒരു അമ്മയ്ക്കും കഴിയില്ല.ഒരു വീണ്ട് വിചാരം ഉണ്ടാകുമ്പോള്‍ തമ്പുരാട്ടി പൂച്ചകുഞ്ഞിനെ തിരിച്ച് ചോദിച്ചാലോ എന്ന ചിന്ത ആയിരുന്നു അതിനെയും കൊണ്ട് ഓടാന്‍ എന്നെ പ്രേരിപ്പിച്ചത്.<br />തമ്പുരാട്ടി പ്രസവിച്ച വാര്‍ത്ത കേട്ട് വന്ന കോലോത്തേ അടിയാനായ ചാത്തന്റെ മുന്നിലാണ് ഞാന്‍ ഓടിചെന്നത്.കോലോത്ത് നിന്ന് ഓടി വരുന്ന എന്നെ കണ്ട് ചാത്തന് ആകാംക്ഷയോടെ ചോദിച്ചു:<br />"എന്താ കുഞ്ഞ്?"<br />ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ വെമ്പി നില്ക്കുന്ന ചാത്തനെ നോക്കി ഞാന്‍ പറഞ്ഞു:<br />"ഒരു കറുത്ത പൂച്ചകുഞ്ഞാ"<br />'എന്റെ മുത്തപ്പാ,തമ്പ്രാട്ടി പ്രസവിച്ചത് പൂച്ചകുഞ്ഞിനെയാണൊ' എന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന ചാത്തനെയും മറികടന്ന് ഞാന്‍ വീട്ടിലേക്ക് പാഞ്ഞു.<br /><br />ആ പൂച്ച വളര്‍ന്നു.അത് വേറെ പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ചു.അവറ്റകളെല്ലാം കൂടി ഞങ്ങളൂടെ വീട്ടിലെ എലിശല്യം തീര്‍ത്തു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.പക്ഷേ എനിക്ക് ഒരു സംശയം മാത്രം ബാക്കി ആയിരുന്നു,<br />തമ്പുരാട്ടി പ്രസവിച്ചപ്പോള്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടി.എന്നിട്ടും എന്തുകൊണ്ട് പൂച്ച പ്രസവിച്ചപ്പോള്‍ ഒരു തമ്പുരാട്ടികുഞ്ഞിനെ കിട്ടിയില്ല?<br />ആവോ,ആര്‍ക്കറിയാം?<br /><br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com105tag:blogger.com,1999:blog-5734317524674128567.post-29352288013683779682017-07-12T19:40:00.003+05:302017-09-08T18:44:57.085+05:30വനവാസം കിടിലമായിരുന്നു<span style="font-size: 115%;"><br />
ചില സംഭവങ്ങളൊക്കെ കോമഡിയാണ്, കോമഡി എന്നു പറഞ്ഞാല്‍ മരണ കോമഡി.അത് വിവരിക്കുന്നതിനു മുന്നേ മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.വീണ്ടും കര്‍ക്കടക മാസം വരികയായി, മറ്റൊരു രാമായണ മാസം.രാമന്റെ അയനമാണ് രാമായണം, അയനം എന്നാല്‍ യാത്ര.ആ ഒരു യാത്രയാണ് രാമായണത്തിലൂടെ വിശദമാക്കുന്നത്.രാമന് ജനിക്കുന്നു, സീതയെ കല്യാണം കഴിക്കുന്നു, സുഖമായി ജീവിക്കാന്‍ പോകവേ ഒരു പതിനാലു വര്‍ഷം വനവാസം.ദുരിതം നിറഞ്ഞ കാലഘട്ടമായിരുന്നു അത്, അതിനു ശേഷമാണ് സാക്ഷാല്‍ പട്ടാഭിക്ഷേകം.<br />
<br />
ഞാന്‍ ഇത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്, രണ്ട് ദിവസം മുമ്പ് ഞാനൊരു ജ്യോത്സ്യരെ കാണാന്‍ പോയി.പണ്ട് സ്ഥിരം കാണുമായിരുന്നു, നന്നാവുമോന്ന് അറിയാന്‍.എന്റെ കാശ് കൊണ്ട് ഇവന്മാരൊക്കെ നന്നായതല്ലാതെ ഞാന്‍ നന്നായില്ല.അത് കൊണ്ട് തന്നെ വല്യ പ്രതീക്ഷ ഇല്ലാതെയാണ് ഈ കുറിയും ്പോയത്.പേര് ചോദിച്ചു, നാള് ചോദിച്ചു, വളരെ കൃത്യമായി പറഞ്ഞ് കൊടുത്തു.കവടി നിരത്തി, നാല് ശംഖ് നിരത്തി, 'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...' എന്ന രീതിയില്‍ എന്തോ ഒരു മന്ത്രവും ജപിച്ചു.ഞാന്‍ ചുറ്റും നോക്കി, ഒരു നാലു ചന്ദനത്തിരി കത്തിച്ച് വച്ചിട്ടുണ്ട്, രണ്ട് നിലവിളക്കും.പിന്നെ ഒരു വിധപ്പെട്ട എല്ലാ ദേവീ ദേവന്മാരുടെയും ഫോട്ടോ ഉണ്ട്, സാധാരണ ജ്യോത്സ്യന്മാരുടെ റൂമില്‍ കാണുന്നതിനെക്കാള്‍ അഡീഷണലായി കണ്ടത് ഒരു കൊതുകുതിരി കത്തിച്ച് വച്ചേക്കുന്നതാണ്.അത് പിന്നെ ഡെങ്കിപ്പനി ജ്യോത്സ്യനും ബാധകമാണല്ലോ.ഹിസ്തീരിയ ബാധിച്ചവനെ പോലെ ആശാന് കണ്ണുമടച്ച് മുന്നിലിരുന്നു തുള്ളുന്നുണ്ട്.എന്റെ വാമഭാഗം കണ്ണുമടച്ച് എല്ലാ ഈശ്വരന്മാരെയും വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ട് അടുത്തും ഇരിക്കുന്നു.ഒടുവില്‍ എന്തോ ഒരു 'സ്വാഹ' കൂടി പറഞ്ഞിട്ട് ജ്യോത്സ്യന് കണ്ണ് തുറന്നു.എന്നിട്ട് എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.<br />
<br />
ഇതൊരു വൈതരണികയാണ്, പ്രത്യേകിച്ച് അമ്മ, സഹോദരി, ഭാര്യ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ക്കൊപ്പം ജ്യോത്സ്യരെ കാണാന്‍ പോയാല്‍, അവര്‍ ജ്യോത്സ്യരെ കണ്ണടച്ച് വിശ്വസിക്കുന്നവരാണങ്കില്‍, കൂടെ ഇരിക്കുന്നവന്റെ സകല സമാധാനവും ആ ജ്യോത്സ്യര്‍ക്ക് കളയാന്‍ കഴിയുന്ന സന്ദര്‍ഭം.നമ്മുടെ ഇരുപ്പിലോ ഭാവത്തിലോ വല്ല അഹങ്കാരമോ പുച്ഛമോ ജ്യോത്സ്യനു ഫീല്‍ ചെയ്താല്‍ നമ്മള് തീര്‍ന്നു.ചിലപ്പോള്‍ അയാള്‍ പറയുന്ന ചില പ്രായിശ്ചിത്തങ്ങള്‍ നമ്മുടെ അണ്ഡകടാഹം ഇളക്കുന്നതായിരിക്കും.അതു കൊണ്ട് പെട്ടന്ന് ഞാന്‍ മുഖത്ത് വിനയം വാരി പൂശി.<br />
<br />
'പ്രിയപ്പെട്ട ജ്യോത്സ്യരേ, ഉപദ്രവിക്കരുത്.ഹിമാലയം കേറി കൈലാസത്ത് ചെന്ന് ദിംഗംബരനായി നിന്നാലെ എന്റെ പ്രശ്നങ്ങള്‍ മാറൂ എന്ന് പറയരുത്.ഇതൊന്നും ചെയ്യാനുള്ള പാങ്ങില്ല.റിയലി ഐയാം എ സിംപില്‍ ബോയ് വിത്ത് ലോട്ട് ഓഫ് പ്രോബ്ളംസ്സ്'<br />
<br />
ഇങ്ങനെ മനസ്സില്‍ പറഞ്ഞ് ഞാന്‍ അയാളെ ദയനീയമായി ഒന്ന് നോക്കി.ഒരു ദീര്‍ഘ നിശ്വാസം വിട്ടിട്ട് അതിയാന് കാര്യം പറഞ്ഞു തുടങ്ങി.സാക്ഷാല്‍ ശ്രീരാമന്റെ യോഗമാരുന്നത്രേ എനിക്ക്.കുട്ടിക്കാലത്ത് സുഖമായി ജീവിച്ച ഞാന്‍ കഴിഞ്ഞ പതിനാലു കൊല്ലമായി വനവാസത്തിനു തുല്യമായി അനുഭവിച്ച് കൊണ്ട് ഇരിക്കുകയാണ് പോലും.ഇത് കേട്ടതും ഭാര്യ തല തിരിച്ച് എന്നെ ഒന്ന് നോക്കി, ആ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, തലയിലൊരു കിരീടവും വച്ച്, അമ്പും വില്ലും പിടിച്ച് ഇരിക്കുന്ന ശ്രീരാമ ചന്ദ്രനായി അവള് എന്നെ സങ്കല്പ്പിക്കുകയാണ്.അവളുടെ ഭാവന അധികം ചിറക് വിരിക്കാതിരിക്കാന്‍ ഞാന്‍ ജ്യോത്സ്യരോടായി ചോദിച്ചു:<br />
"എന്നത്തേക്ക് തീരും എന്റെ ഈ വനവാസം?"<br />
ജ്യോത്സ്യന് വീണ്ടും കവടി നിരത്തി.<br />
'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...'<br />
എന്റെ നെഞ്ചിടിപ്പ് ഏറി വന്നു.<br />
കണക്ക് കൂട്ടിയട്ട് ജ്യോത്സ്യര് ഈണത്തില്‍ രണ്ട് വരി മൂളി...<br />
<br />
"പക്ഷിസഞ്ചയങ്ങളെ നിങ്ങളുമുണ്ടോ കണ്ടു<br />
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം<br />
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം<br />
പുക്ഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?"<br />
<br />
തുടര്‍ന്ന് അങ്ങേരു ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.അതു കണ്ടതും വൈഫ് എന്റെ ചെവിയില്‍ പറഞ്ഞു:<br />
"ആള് പണ്ഢിതനാ, സംസ്കൃതം ശ്ളോകം ചൊല്ലിയത് കേട്ടില്ലേ?"<br />
മാങ്ങാത്തൊലി!!!<br />
സംസ്കൃതശ്ളോകം പോലും.<br />
അത് അദ്ധ്യാത്മരാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ ശ്രീരാമന്റെ വിരഹദുഃഖമാ.സാക്ഷാല്‍ സീതാദേവിയെ നഷ്ടപ്പെട്ടപ്പോ രാമന് തേടുന്ന ഭാഗമാ.ഇത് അവളോട് വിശദീകരിക്കാന്‍ പോയാല്‍ ഞാന്‍ ഇനി ആരെയോ നഷ്ടപ്പെട്ടിട്ട് തേടുവാണോന്ന് അവള് തെറ്റിദ്ധരിക്കും.അതല്ല, സീത എന്നാല്‍ ലക്ഷ്മി ദേവി ആണെന്നും, അതായത് സമ്പത്തിനെയും ഐശ്വര്യത്തേയും പ്രദാനം ചെയ്യുന്നതാണെന്നും, ഞാന്‍ തേടിയത് ഐശ്വര്യപൂര്‍ണ്ണമായ ഒരു ജീവിതമാണെന്നും വിശദീകരിച്ച് വരുമ്പോഴേക്ക് നേരം വെളുക്കും.അതുകൊണ്ട് സംസ്കൃതശ്ളോകമാണ് കേട്ടത് എന്ന ഭാവത്തില്‍ ഞാന്‍ വീണ്ടും ചോദിച്ചു:<br />
"മഹാനുഭാവോ, എന്നത്തേക്ക് തീരും എന്റെ ഈ വനവാസം?"<br />
<br />
അധികം കാലം വേണ്ട എന്ന് മറുപടി കിട്ടി, വരുന്ന സെപ്തംബറില്‍ വ്യാഴം ചാര വശാല്‍ സ്ഥാനം മാറുമത്രേ, അതോട് കൂടി ദുരിതം മാറും പോലും.അത് കേട്ടതോടെ ഭാര്യക്ക് ആകാംക്ഷ:<br />
"സെപ്തംബര്‍ തുടക്കമാണോ, ഒടുക്കമാണോ?"<br />
ഇങ്ങനൊരു ചോദ്യം ജ്യോത്സ്യന് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.കാരണം ഒരു ജ്യോത്സ്യനും കൃത്യമായ ഡേറ്റ് പറയാറില്ല, ഡേറ്റ് പറഞ്ഞിട്ട് കഷ്ടകാലത്തിനു സമയം മാറിയില്ലെങ്കില്‍ പിറ്റേന്ന് രാവിലെ ചോദ്യം ചെയ്യാനായി കെട്ടി എഴുന്നെള്ളി ചെല്ലുന്നവരാണ് നമ്മള് ്മലയാളികള്‍.അത് കൊണ്ട് തന്നെ അയാള്‍ ഉരുണ്ട് കളിച്ച് തുടങ്ങി.അത് കണ്ടതും ഭാര്യ ചോദ്യം കട്ടിക്ക് ആക്കി:<br />
"ജ്യോത്സ്യനു ഡേറ്റ് അറിയില്ലേ?"<br />
ജ്യോത്സ്യന് പെട്ടു!!<br />
ഒടുവില്‍ അയാള്‍ വിക്കി വിക്കി പറഞ്ഞു:<br />
"അത് പിന്നെ പതിമൂന്ന് ആണെന്ന് തോന്നുന്നു, കൃത്യമായി അറിയില്ല, വേണേല്‍ പഞ്ചാംഗം നോക്കി പറയാം"<br />
'എന്നാ താന്‍ ഒന്ന് പഞ്ചാംഗം നോക്കിയെ' എന്ന ഭാവത്തിലാണ് എന്റെ വാമഭാവത്തിന്റെ ഇരുപ്പ്.സംഭവം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഞാന്‍ കേറി ഇടപെട്ടു.<br />
പതിമൂന്നെങ്കില്‍ പതിമൂന്ന്.<br />
ജ്യോത്സ്യര് പറഞ്ഞതനുസരിച്ച് സെപ്തംബര്‍ പതിമൂന്നിനു വ്യാഴം മാറുന്നതോടെ എന്റെ പതിനാലു വര്‍ഷത്തെ വനവാസം മാറുമെന്ന് ഞാന്‍ സ്വയം വിധി എഴുതി.അത് കഴിഞ്ഞാല്‍ പട്ടാഭിക്ഷേകം.<br />
<br />
പണ്ടാരം അടങ്ങി പോകാതെ രക്ഷപ്പെട്ട ആശ്വാസം ജ്യോത്സ്യന്റെ മുഖത്ത്, കേള്‍ക്കാന്‍ സുഖമുള്ള വാക്കുകളായത് കൊണ്ട് മനസ്സ് കുളിര്‍ത്തതിന്റെ തെളിമ എന്റെ മുഖത്ത്.പക്ഷേ അടുത്ത് ഇരിക്കുന്ന വൈഫിനു പിന്നെയും സംശയം:<br />
"പറഞ്ഞ ദിവസത്തിനു ഇനിയും രണ്ട് മാസത്തോളം സമയമില്ലേ, ചേട്ടനു ശ്രീരാമ ചന്ദ്രന്റെ യോഗം ആയ സ്ഥിതിക്ക് ഇപ്പോ രാമായണത്തിലെ ഏത് ഭാഗത്താ ചേട്ടന്റെ അവസ്ഥ?"<br />
ഒരു ഒന്ന് ഒന്നൊര ക്വസ്റ്റ്യന്‍!!!<br />
'എന്തോന്നടേ ഇത്' എന്ന ഭാവത്തില്‍ ജ്യോത്സ്യന് കണ്ണുരുട്ടി എന്നെ ഒന്ന് നോക്കി.ഏത് നശിച്ച നേരത്താ എനിക്ക് ശ്രീരാമചന്ദ്രന്റെ യോഗമാണെന്ന് പറയാന്‍ തോന്നിയത് എന്നോര്‍ത്ത് അതിയാന് മനസ്സില്‍ ്പ്രാകുന്നുണ്ടായിരിക്കും.ഞാനും ആകെ നിസ്സഹായകനായി, ദയനീയമായി ഞാന്‍ അയാളെ ഒന്ന് ചിരിച്ച് കാണിച്ചു.അയാള്‍ എന്നെ ഒളികണ്ണിട്ട് ഒരു വല്ലാത്ത നോട്ടം നോക്കി കൊണ്ട് കവടി നിരത്തി തുടങ്ങി.<br />
<br />
ഇപ്പോ കഴിഞ്ഞത് സുന്ദര കാണ്ഡം ആണത്രേ. അതായത് സാക്ഷാല്‍ ഹനുമാന് സ്വാമി മായാ സീതയെ കണ്ട് ശ്രീരാമ ചന്ദ്രന്റെ അവസ്ഥ ബോധിപ്പിച്ച് പോലും.എന്നിട്ട് ലങ്കാദഹനവും കഴിഞ്ഞ് അദ്ദേഹം തിരിച്ച് വന്ന് ലങ്കയിലെ അവസ്ഥയും, സീതാദേവിയുടെ അവസ്ഥയും ശ്രീരാമനോട് പറഞ്ഞ് പോലും.<br />
ഇത്രയും പറഞ്ഞിട്ട് ജ്യോത്സ്യന് എന്നോട് ഒരു ചോദ്യം:<br />
"ശരിയല്ലേ?"<br />
ഇമ്മാതിരി മണ്ടന്‍ ചോദ്യത്തിനൊക്കെ ഞാന്‍ എന്ത് ഉത്തരം പറയാന്‍.<br />
എന്നില്‍ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എന്ന രീതിയില്‍ തലയാട്ടി കൊണ്ട് അയാള്‍ പറഞ്ഞു:<br />
"ഇനി യുദ്ധയാത്രയാ"<br />
മനസ്സിലായോ എന്ന മട്ടില്‍ ഭാര്യ എന്നെ നോക്കി, മനസ്സിലായെന്ന് ഞാനും തലയാട്ടി.അതായത് ഇനി വാനരപ്പടയുമായി ലങ്കയിലെത്തണം, എന്നിട്ട് യുദ്ധം ചെയ്യണം, കുറേ രാക്ഷസന്മാരെ തട്ടണം.പറഞ്ഞ് വരുമ്പോ ഇന്ദ്രജിത്ത് എന്നൊരു സാധനമുണ്ട്, അവനെ തട്ടാന്‍ ലക്ഷ്മണന് വേണം, തല്ക്കാലം എന്റെ അനിയനോട് പറയാം , ഓന് സമ്മതിക്കാതിരിക്കില്ല.പിന്നെ കുംഭകര്‍ണ്ണനും, രാവണനും, അതിനു ഞാന്‍ മതി.ഇതിനു ഇടക്ക് മരുത്വാമല കൊണ്ട് വരാന്‍ ഹനുമാന് സ്വാമി ഒരിക്കല്‍ കൂടി വരേണ്ടി വരും, മനസ്സ് അറിഞ്ഞ് ഒന്നൂടെ വിളിച്ച് നോക്കാം.ഒടുവില്‍ മായാ സീതയെ തീയിലിട്ടിട്ട് ഒര്‍ജിനല്‍ സീതയുമായി തിരിച്ച് വരണം, ഇതിനു എല്ലാം കൂടി ഇനി ഒരു രണ്ട് മാസം സമയം.<br />
അത് കഴിഞ്ഞാ പട്ടാഭിക്ഷേകം.<br />
ഞാന്‍ ഇങ്ങനെ ആലോചിച്ച് ഇരിക്കെ ജ്യോത്സ്യന് ചോദിച്ചു:<br />
"മനസ്സിലായോ?"<br />
മനസ്സിലായി, മനസ്സിലായി, കംപ്ലീറ്റ് മനസ്സിലായി.<br />
<br />
പെട്ടന്നാണ് മനസ്സില്‍ ഒരു ആശങ്ക വന്നത്, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖിച്ച് ജീവിക്കുന്ന സമയത്താ, സീതയെ കൊണ്ട് പോയി കാട്ടില്‍ വിട്ടത്, ഇനി അങ്ങനെ വല്ലതും?<br />
എന്റെ സംശയം മനസ്സിലാക്കിയ ജ്യോത്സ്യന് പറഞ്ഞു:<br />
"അത് ഉത്തര രാമായണം, യഥാര്‍ത്ഥ ശ്രീരാമ ചന്ദ്രന്റെ കഥയുമായി അതിനെ ബന്ധിപ്പിക്കേണ്ട, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖമായി ജീവിച്ചു, ഇതാ സത്യം"<br />
ഹാപ്പിയായി!!!<br />
പഴയ കൂട്ടുകാരെ കാണുമ്പോ പറയേണ്ട ഡയലോഗ് മനസ്സില്‍ ഓര്‍ത്തു, നരസിംഹത്തിലെ ലാലേട്ടനെ പോലെ മീശ പിരിച്ച് വേണം അത് പറയാന്‍:<br />
"പതിനാലു വര്‍ഷത്തെ വനവാസത്തിനു ശേഷം ഇന്ദുചൂഡന് വീണ്ടും വരുന്നു, ചില കളികള്‍ പഠിക്കാനും, ചില കളികള്‍ പഠിപ്പിക്കാനും"<br />
കൊള്ളാം, ബലഭേഷ്.<br />
പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, ജ്യോത്സ്യരുടെ കൈയ്യിലോട്ട് ഒരു അഞ്ഞൂറ്റി ഒന്ന് രൂപ വിത്ത് വെറ്റ ആന്‍ഡ് പാക്ക് ഏല്‍പ്പിച്ചു.ഇനി കാശ് കുറഞ്ഞതിനുള്ള പ്രാക്ക് കൂടി വേണ്ട, അല്ലാതെ തന്നെ ശാപങ്ങള്‍ ആവശ്യത്തിനുണ്ട്.<br />
<br />
ജ്യോത്സ്യരുടെ വീട്ടില്‍ നിന്ന് പടി ഇറങ്ങുമ്പോ ഭാര്യ നല്ല സന്തോഷത്തിലായിരുന്നു.അവളുടെ മുഖത്ത് ഒരു ആത്മവിശ്വാസം.എന്റെ മനസ്സിലും എന്തോക്കെയോ ആശ്വാസങ്ങള്‍.<br />
ഇതിനിടക്ക് ഭാര്യ ഒരു ചോദ്യം:<br />
"ഈ വനവാസത്തിനു മുന്നേ ചേട്ടന് സൂപ്പര്‍ ആയിരുന്നോ?"<br />
ആയിരുന്നോന്നോ??<br />
വല്ലാത്ത ചോദ്യം തന്നെ!!!<br />
പഴയകാലങ്ങള്‍ മനസ്സിലേക്ക് ഓടി വന്നു, കാവിലെ പാട്ട് മത്സരം, ചെസ്സ് കളി, കബഡി, അങ്ങനെ പലതും.<br />
ശരിക്കും ഈ ചോദ്യത്തിനു മറുപടി യോദ്ധയില്‍ ജഗതി നായികയോട് പറയുന്ന വീരവാദങ്ങളാണ്, അത് തന്നെയാണ് ഈ സാഹചര്യത്തിനു ചേര്‍ന്നതും.<br />
"എന്റെ താളബോധവും അക്ഷരസ്ഫുടതയും അവനില്ലല്ലോ, എന്റെ വായില്‍ നിന്ന് കടിച്ച പൊട്ടാത്ത പദങ്ങള്‍ അനര്‍ഘള നിര്‍ഗളം പ്രവഹിക്കുന്നത് കണ്ടും കേട്ടും അവന് ബോധം കെട്ട് വീണു.അവസാനം എല്ലാരും കൂടി എന്നെ പൊക്കി എടുത്തോണ്ട് പോകുകയായിരുന്നു"<br />
ഹോ, ഭയങ്കരന്‍ തന്നെ!!!<br />
പഴയ വീരവാദ കഥകള്‍ കേട്ട് അവള് ചിരിച്ച് കൊണ്ട് ഇരിക്കവേ ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.ജ്യോത്സ്യത്തില്‍ അത്ര വിശ്വാസം ഒന്നും ഇല്ല, എങ്കിലും നന്നാവും എന്ന് ഒരാള്‍ ആദ്യമായി പറഞ്ഞപ്പോ ഒരു സമാധാനം.അങ്ങേര് പറഞ്ഞ പോലെ പതിനാല് വര്‍ഷം മുമ്പ്, പഠിച്ച് ഇറങ്ങിയപ്പോ എന്തായിരുന്നോ, അതേ വട്ട പൂജ്യത്തിലാ ഇപ്പോഴും.ചോര തിളപ്പുള്ള കാലം കഴിഞ്ഞിരിക്കുന്നു, എങ്കിലും ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ ആക്സിലേറ്ററില്‍ കാല് ആഞ്ഞ് അമര്‍ത്തി, കാറിന്റെയും, എന്റെ ജീവിതത്തിന്റെയും.<br />
ഈശ്വരോ രക്ഷതു.<br />
<br />
<div>
<br /></div></span>
അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com1tag:blogger.com,1999:blog-5734317524674128567.post-22134524369666426572017-05-09T18:33:00.000+05:302017-09-09T09:27:41.709+05:30രമ്യയുടെ ഫ്ലാറ്റും ചിറ്റൂരെ കടയും<span style="font-size: 115%;"><br />
<br />
ഓര്‍ക്കാപ്പുറത്ത് മുന്നില്‍ വന്ന് ചിരിച്ച് കാണിക്കുന്ന എല്ലാവരെയും അതേ ഫ്രീക്ക്വന്‍സിയില്‍ തിരിച്ച് ചിരിച്ച് കാണിക്കാന്‍ നമുക്ക് സാധിക്കാറില്ല, അതിനു കാരണം അവര്‍ ഭഗവാനെ പോലെ ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്നതാകാം.ഒരിക്കല്‍ എന്റെ മുന്നിലും അങ്ങനെ ഒരു അവതാരം പിറവിയെടുത്തു, ആ കഥയാണ് ഈ കഥ.<br />
<br />
കരിമുട്ടം ദേവിക്ഷേത്രത്തില്‍ ഭദ്രാ ദേവിയാണ് പ്രതിഷ്ഠ.മേടം പത്തിനു പത്താമുദയമാണ് പ്രധാന ഉത്സവം.ലോകത്ത് എവിടെയാണെങ്കിലും വിദൂരമായ ഒരു ചാന്‍സ്സ് എങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ അന്നേ ദിവസം ആ സന്നിധിയില്‍ കാണും.പക്ഷേ ഇക്കുറി ക്ഷേത്ര ഭരണ സമതി പത്ത് ദിവസത്തെ ഉത്സവം നടത്താന്‍ തീരുമാനിച്ചു.ആ തീരുമാനത്തില്‍ പകച്ച് പോയ ബാല്യങ്ങള്‍, എന്നെ പോലുള്ള കുറേ അമ്പലവാസികളുടെത് ആയിരുന്നു.പത്ത് ദിവസം പറ്റിയില്ലെങ്കിലും മാക്സിമം ദിവസം ഉത്സവം കൂടണം.<br />
പക്ഷേ എങ്ങനെ??<br />
ഈ ചോദ്യത്തിനു ഉത്തരം തേടി ഞാന്‍ വിദ്ധഗ്ദമായി കരുക്കള്‍ നീക്കി.എറണാകുളത്ത് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന എനിക്ക് പത്ത് ദിവസത്തെ ലീവ് മരീചികയാണ്.പക്ഷേ രണ്ട് ദിവസം ലീവ് എടുത്താല്‍ എനിക്ക് ഏഴ് ദിവസം ഉത്സവം കൂടാം.അതായത് ആദ്യ ദിവസം വെള്ളിയാഴ്ച വിഷുവാണ്, ഓള്‍റെഡി അവധി.പിന്നെ ശനിയും ഞയറും അവധി.തിങ്കള്‍, ചൊവ്വ ലീവ് എടുത്താല്‍ മൊത്തം അഞ്ച് ദിവസം.പിന്നെയുള്ള മൂന്ന് ദിവസം പണിയെടുത്താല്‍ ശനിയും ഞയറും വീണ്ടും അവധി.<br />
മതി...ഇത് മതി!!<br />
<br />
നാട്ടില്‍ ഉത്സവം ആണെന്നും ബുധനാഴ്ച വരെ ഫോണില്‍ പോലും കിട്ടില്ലെന്നും ഓഫീസില്‍ അറിയിച്ച് വിഷുവിന്റെ തലേന്നാള്‍ നാട്ടിലേക്ക് വണ്ടി കയറി.ഇത്രയും പറഞ്ഞിട്ടും ആരെങ്കിലും ഓഫീസ്സ് കാര്യം പറഞ്ഞ് വിളിച്ചാല്‍ മൈക്കിന്റെ അവിടെ ഫോണ്‍ കൊണ്ട് പോയി അവരെ ഭാഗവത പാരായണം കേള്‍പ്പിക്കണമെന്ന് ഞാന്‍ മനസ്സില്‍ പ്ലാന്‍ ചെയ്തു.<br />
അങ്ങനെ ഉത്സവം തുടങ്ങി....<br />
<br />
ഞയറാഴ്ച വരെ ഫോണൊന്നും വന്നില്ല, എന്നാല്‍ തിങ്കളാഴ്ച മറ്റൊരു ഫോണ്‍ വന്നു, നവോദയിലെ കൂട്ടുകാരെല്ലാം എറണാകുളത്ത് വച്ച് കണ്ട് മുട്ടുന്നെന്ന്, അതും ചൊവ്വാഴ്ച, ഞാന്‍ ചെല്ലണം പോലും.<br />
അസംഭവ്യം!!!<br />
ഉത്സവത്തിനിടക്ക് കൂട്ടുകാരെ കാണാന്‍ പോകാനോ, നോ വേ.<br />
കുറച്ച് കഴിഞ്ഞപ്പോ അടുത്ത ഫോണ്‍, നവോദയയിലെ കൂട്ടുകാരി ഡയാന ആണ്, പുള്ളിക്കാരി ബാംഗ്ലൂരീന്ന് ആലപ്പുഴയില്‍ വന്നെന്നും, അടുത്ത ദിവസം എറണാകുളത്തേക്ക് മീറ്റിംഗിനു പോകുന്നെന്നും, ഞാന്‍ വരുന്നോ എന്നുമാണ് ചോദ്യം.<br />
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി, എറണാകുളത്ത് ഉള്ള കൂട്ടുകാരെ ഇടക്കിടെ കാണാറുണ്ട്, പക്ഷേ ഈ കക്ഷിയെ കണ്ടിട്ട് ഇരുപത്തി മൂന്ന് വര്‍ഷമായി.മാത്രമല്ല, 'ഡയാനാ നീ എവിടെയാ?' എന്ന്.ഒരു കഥ തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്.അതിലെ നായികയാണ് നാളെ വരുമോന്ന് ചോദിക്കുന്നത്.<br />
പോണോ??<br />
പോയേക്കാം!!<br />
<br />
ഒമ്പത് മണി ആകുമ്പോഴേക്കും എറണാകുളത്ത് വാഴക്കാലയിലുള്ള രമ്യയുടെ ഫ്ലാറ്റില്‍ എത്തണമെന്നും, അതിനു ഒരു ഏഴ് മണിക്ക് എങ്കിലും ഇറങ്ങണമെന്നുമാണ് ഡയാന പ്ലാന്‍ പറഞ്ഞത്.കായംകുളത്ത് നിന്ന് കാറുമെടുത്ത് ആലപ്പുഴയിലുള്ള ഡയാനയുടെ വീട്ടിലെത്തിയപ്പോ സമയം എട്ട് മണിയായി.ഏഴ് മണി മുതല്‍ മുഖത്ത് പുട്ടിയിട്ട് കൂട്ടുകാരി അവിടെ കാത്തിരുപ്പുണ്ടായിരുന്നു, കുട്ടുകാരി മാത്രമല്ല, വീട്ടുകാരും.ഇവടെ പേര് വച്ച് ഞാനൊരു കഥ എഴുതിയതിനാലാകണം, ആ എഴുതിയവനെ ഒന്ന് കാണണം എന്ന ഭാവത്തില്‍ ആണ് എല്ലാവരുടെയും ഇരുപ്പ്.നെഞ്ചിടിപ്പോടെ ആണ്, ആ വീട്ടിലേക്ക് കയറിയത്.ആദ്യം തന്നെ അവളുടെ കണവനു ഒരു കൈ കൊടുത്തു, ആ ഷേക്ക് ഹാന്‍ഡിന്റെ് ഊഷ്മളത കണ്ടപ്പോള്‍ മനസ്സ് തണുത്തു, ഭാഗ്യം, കുഴപ്പമില്ല.എല്ലാവരെയും പരിചയപ്പെട്ടു, ഡയാനയുടെ അമ്മ എന്നോട് ചോദിച്ചു:<br />
"എന്നെ ഓര്‍മ്മയുണ്ടോ?"<br />
കമ്മീക്ഷണറിലെ സുരേഷ് ഗോപിയുടെ അതേ സ്വരം...<br />
ഓര്‍മ്മയുണ്ടോ ഈ മുഖം??<br />
ആക്ച്വലി, അമ്മച്ചിയുടെ മോളേ പറ്റി കഥ എഴുതണമെന്ന് വിചാരിച്ചതല്ല, ഒരു കലാകാരന്റെ ആത്മാവിഷ്ക്കാര സ്വാതന്ത്യത്തിന്റെ അന്തകരണത്തില്‍ നിന്നുള്ള വിഗിരണം മാത്രമായിരുന്നു അത്.<br />
ഇങ്ങനൊക്കെ പറയണമെന്ന് കരുതിയപ്പോ ആ ആന്റി വീണ്ടും:<br />
"നവോദയില്‍ ഞാന്‍ വന്നിട്ടുണ്ട്, അവിടെ കണ്ട ഓര്‍മ്മയുണ്ടോ?"<br />
ഛേ, വെറുതെ തെറ്റിദ്ധരിച്ചു.<br />
തലയാട്ടി കൊണ്ട് പറഞ്ഞു:<br />
"ഓര്‍മ്മയുണ്ട്"<br />
ആന്റിക്ക് സന്തോഷമായി:<br />
"എന്നാ കഴിച്ചിട്ട് പോകാം"<br />
സമയം ഓള്‍റെഡി താമസിച്ചു, ആന്റി അങ്ങനെ പറഞ്ഞെങ്കിലും ഡയാന നിര്‍ബന്ധിക്കുന്നില്ല, മിക്കവാറും ഒരു മര്യാദയുടെ പുറത്ത് വിളിച്ചതാവും, അതിനാല്‍ ഞാന്‍ പറഞ്ഞു:<br />
"വേണ്ടാ, വീട്ടീന്നു കഴിച്ചാരുന്നു"<br />
ഒടുവില്‍ ഒരു ചായ മാത്രം കുടിച്ച് ഞങ്ങള്‍ ഇറങ്ങാന്‍ തീരുമാനിച്ചു.<br />
<br />
ഡ്രൈവിംഗ് സീറ്റില്‍ കയറി കാര്‍ സ്റ്റാര്‍ട്ട് ചെയ്യവേ, പിന് സീറ്റില്‍ കൊച്ചമ്മമാര് കേറി ഇരിക്കുന്ന പോലെ ഇരുന്നിട്ട് ഡയാന:<br />
"പോകാം"<br />
ശരി, കൊച്ചമ്മേ!!!<br />
ആ കുടുംബത്തിനു റ്റാറ്റാ നല്കി ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.<br />
ഹൈവയില്‍ കൂടി കാര്‍ മുന്നോട്ട് പോകവേ പിന്നില്‍ നിന്ന് ഡയാനയുടെ സ്വരം:<br />
"നിനക്ക് കഴിക്കാന്‍ അമ്മ അപ്പവും ബീഫും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു."<br />
എന്റെ വായില്‍ കൂടി ഒരു കപ്പല്‍ ഓടി പോയി.<br />
വീണ്ടും അവളുടെ സ്വരം:<br />
"നീ കഴിക്കാഞ്ഞത് കഷ്ടമായി, ഇന്ന് അമ്മ എന്നെ ഒരുപാട് വഴക്ക് പറയും"<br />
കണക്കായി പോയി!!<br />
പിന്നല്ല, ഇവിടെ ഒരുത്തന് വിശന്ന് കുടല് കരിഞ്ഞ് ഇരിക്കുവാ.ഒരു മര്യാദയ്ക്ക് എങ്കിലും നിര്‍ബന്ധിക്കണ്ടേ.ഇനി വല്ലതും കഴിക്കണേല് എറണാകുളത്ത് രമ്യയുടെ ഫ്ലാറ്റില്‍ എത്തണം.കിലോമീറ്റേര്‍സ്സ് ആന്‍ഡ് കിലോമീറ്റേര്‍സ്സ് ജേര്‍ണി.<br />
പിന്നില്‍ നിന്ന് വീണ്ടും കിളിനാദം:<br />
"ഞാനും നീയും കഴിച്ചിട്ട് വരുന്ന കൊണ്ട് നമുക്ക് വേണ്ടി ഒന്നും കരുതണ്ടാന്ന് ഞാന്‍ രമ്യക്ക് മെസ്സേജ് അയച്ചു"<br />
എണ്‍പത് കിലോമീറ്ററില്‍ പാഞ്ഞ വണ്ടി സഡന്‍ബേക്കിട്ട് നിന്നു.<br />
ദയനീയമായി ഞാന്‍ ഡയാനയെ തിരിഞ്ഞ് നോക്കി...<br />
ഡിയര്‍ കൂട്ടുകാരി, എംപ്റ്റി സ്റ്റൊമക്ക്, വെരി ഹംഗ്രീ!!<br />
കാര്യം അറിഞ്ഞപ്പോ അവള് രമ്യയെ വിളിച്ചു:<br />
"അതേ, അരുണു കഴിച്ചിട്ടില്ല, അവനു ഫുഡ് വേണമെന്ന്, അതും നീ തന്നെ ഉണ്ടാക്കണമെന്ന്"<br />
എറണാകുളത്തേക്ക് വണ്ടി പോകവേ അരൂര്‍ വരെ അവള് രമ്യയോട് ഫോണില്‍ സംസാരിച്ച് ഇരുന്നു, അരൂര്‍ ടോളില്‍ കാശ് കൊടുക്കവേ ഫോണ്‍ കട്ട് ചെയ്തിട്ട് പറഞ്ഞു:<br />
"കുഞ്ഞ് ഉള്ളത് കൊണ്ട് അവള്‍ക്ക് പെട്ടന്ന് പാചകം ചെയ്യാന്‍ പറ്റില്ല.പിന്നെ നിന്റെ ഭാഗ്യത്തിനു വിഷുവിനു പുട്ട് ഉണ്ടാക്കിയതിന്റെ ബാക്കി മാവ് ഫ്രിഡ്ജിലുണ്ട്, നമ്മള് ചെല്ലുമ്പോഴേക്കും പുട്ട് ഉണ്ടാക്കാമെന്ന്"<br />
വിഷു വെള്ളിയാഴ്ച, ഇന്ന് ചൊവ്വാഴ്ച, അഞ്ച് ദിവസം.<br />
ഞാന്‍:<br />
"അതേ, ഞാന്‍ വഴീന്ന് കഴിച്ചോളാമെന്ന് പറ"<br />
"ഇനി നീ കഴിച്ചില്ലേല്‍ അവള് വയലന്റാകും"<br />
ഡയാനയുടെ ഭീക്ഷണി.<br />
ദൈവമേ!!!<br />
<br />
അങ്ങനെ പത്തരക്ക് രമ്യയുടെ വീട്ടിലെത്തി.ഞാന്‍ കരുതിയ പോലെ എല്ലാവരും എത്തിയിരുന്നില്ല, ഞാനും രമ്യയും ഡയാനയും പിന്നെ ആന്‍ എന്ന കൂട്ടുകാരിയും മാത്രം.രമ്യ എനിക്ക് പുട്ട് വിളമ്പി, ഒരു സഹായത്തിനു ആരെങ്കിലും ഉണ്ടോ എന്ന് ഞാന്‍ നോക്കിയെങ്കിലും വീട്ടില്‍ നിന്ന് കഴിച്ചതാണെന്ന് പറഞ്ഞ് ആനും ഡയാനയും തലയൂരി.<br />
ദയനീയമായി ഞാന്‍:<br />
"രമ്യ പുട്ട് കഴിക്കുന്നില്ലേ?"<br />
രമ്യ:<br />
"ഞാന്‍ കടയില്‍ നിന്ന് മസാല ദോശ തിന്നാരുന്നു"<br />
ഇനി എന്ത്??<br />
അഞ്ച് ദിവസം ഫ്രിഡ്ജില്‍ ഇരുന്ന മാവാ.പൊടിച്ച അരിയായത് നന്നായി, ഇല്ലേല് ഇത് നെല്ല് ആയേനെ.ഒരു സൈഡീന്ന് ചുരണ്ടി പുട്ട് തീര്‍ത്തു.<br />
<br />
ഉച്ചക്ക് ചിറ്റൂര്‍ റോഡിലുള്ള സൈലോണ്‍ ബേക്കില് ആയിരുന്നു ഫുഡ്.കരുതിയ പോലെ എല്ലാവര്ക്കും അവിടെ എത്താന്‍ കഴിഞ്ഞില്ല.ഞാനും, രമ്യയും, ഡയാനയും, ആനും, ആശയും, റീനയും പിന്നെ കോശികുഞ്ഞും മാത്രം.മുകളിലത്തെ നിലയിലെ റെസ്റ്റോറന്റില്‍ ഒരു മൂലക്ക് മാറി ഞങ്ങള്‍ സീറ്റ് പിടിച്ചു.ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വന്നതിനാല്‍, അര്‍ജന്റായി പോകണം എന്ന് മാത്രം പറഞ്ഞിട്ട് കോശികുഞ്ഞ് ഇടക്ക് സ്ക്കൂട്ടായി.അങ്ങനെ ആ റെസ്റ്റോറന്റില്‍ ഞാനും കൂട്ടുകാരികളും മാത്രമായി.അവരോട് സംസാരിച്ച് ചിരിച്ച് കളിച്ച് ഇരിക്കവേ, ഒരു ശബ്ദം:<br />
"ഡോ, താനെന്താ ഇവിടെ?"<br />
അശരീരി!!!<br />
കഥയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞില്ലേ, ചില അവതാരങ്ങള്‍ അനാവശ്യ സമയത്തും അവതരിക്കുമെന്ന്.ഇത് അതേ ജനുസ്സില്‍ ഉള്ള ഒരു അവതാരമായിരുന്നു.<br />
എന്റെ മാനേജര്‍ ഷിബു.<br />
രണ്ട് കൈയ്യും ഏണേല്‍ കുത്തി, കുന്തവും വാലുമില്ലാതെ ലുട്ടാപ്പി നില്ക്കുന്ന പോലത്തെ ആ നില്‍പ്പ് കണ്ടതോടെ എന്റെ സപ്തനാഡികളും തളര്‍ന്നു.ഉത്സവം കാരണം ഫോണില്‍ പോലും കിട്ടില്ലെന്ന് ഓഫീസില്‍ വീമ്പിളക്കിയ ഞാനാ, ഇവിടെ ഇങ്ങനെ ഒരു സാഹചര്യത്തില്‍.<br />
കല്യാണരാമനിലെ ഇന്നസെന്റിന്റെ ഡയലോഗാ ഓര്‍മ്മയില്‍ വന്നത്...<br />
ഈ കുരുപ്പ് ഇപ്പോ എവിടുന്ന് വന്നു??<br />
"താനെന്താ ഇവിടെ?"<br />
വീണ്ടും ചോദ്യം.<br />
ചാടി എഴുന്നേറ്റ് പുള്ളിക്കാരന്റെ അടുത്തെത്തി ഞാന്‍ ചോദിച്ചു:<br />
"ഷിബുവെന്താ ഇവിടെ? ഓഫീസ്സില്‍ പോയില്ലേ?"<br />
ഷിബു:<br />
"ഞാന്‍ ഓഫീഷ്യല്‍ ലീവാ"<br />
എനിക്ക് സമാധാനമായി, ഞാന്‍ പറഞ്ഞു:<br />
"ഞാനും"<br />
തുടര്‍ന്ന് ഷിബുവിനെ ചേര്‍ത്ത് പിടിച്ച് കൂട്ടുകാരികളോടായി ഞാന്‍ പറഞ്ഞു:<br />
"ഇത് എന്റെ മാനേജരാ"<br />
അതോടെ മച്ചാന് ഹാപ്പിയായി...<br />
യെസ്സ്, ഐയാം ദി മാനേജര്‍!!!<br />
"പ്ലീസ്സ്, കാരി ഓണ്‍"<br />
അദ്ദേഹം അരങ്ങ് ഒഴിഞ്ഞപ്പോ ഡയാന ചോദിച്ചു:<br />
"പ്രശ്നമാണോ?"<br />
നിഷേധ രീതിയില്‍ ഞാന്‍ തലയാട്ടി:<br />
"ഹേയ്, പാവമാ"<br />
<br />
ഊണെല്ലാം കഴിഞ്ഞ് റെസ്റ്റോറന്റിനു താഴെ എത്തി.എല്ലാവര്ക്കും ഒരു ആഗ്രഹം, ഒരു ഗ്രൂപ്പ് ഫോട്ടോ വേണം.അവിടെ ഒരു കസേര കിടപ്പുണ്ട്, അതില്‍ എന്നെ ഇരുത്തി ചുറ്റും നിന്ന് ഫോട്ടോ എടുക്കാനാ അവരുടെ പ്ലാന്‍.ആരെ കൊണ്ട് ഫോട്ടോ എടുപ്പിക്കും എന്ന് ആലോചിച്ച് നില്ക്കവേ ഷിബു ഫാമിലിയുമായി അതിലെ വന്നു.ഡയാന അവളുടെ മൊബൈല്‍ എന്റെ നേരെ നീട്ടി:<br />
"പാവമല്ലേ, നീ പറഞ്ഞാ കേള്‍ക്കും, ഒരു ഫോട്ടോ എടുക്കാന്‍ പറ"<br />
ഗത്യന്തരമില്ലാതെ ഞാന്‍ ചോദിച്ചു:<br />
"ഷിബു, ഒരു ഫോട്ടോ എടുത്ത് തരുമോ?"<br />
എന്റെ കൂടെ കൂട്ടുകാരികളും ആകാംക്ഷയോടെ നോക്കിയപ്പോള്‍ അദ്ദേഹം:<br />
"ഓ, യെസ്സ്, വൈ നോട്ട്?"<br />
എന്റെ നടുക്കിരുത്തി, കൂട്ടുകാരികള്‍ ചുറ്റും നിന്ന് ഫോട്ടോ എടുക്കാന്‍ ഷിബു തയ്യാറായി.<br />
<br />
ചിൻ അപ്പ്...<br />
ചിൻ പൊടിക്ക് ഡൗൺ..<br />
ഷോൾഡർ ഡൗൺ..<br />
ഐസ് ഓപ്പൺ..<br />
റെഡീ.....<br />
<br />
ഫ്ലാഷ്!!!<br />
<br />
ഒരു ഫോട്ടോ കഴിഞ്ഞപ്പോ കൂട്ടുകാരികള്‍ എല്ലാം അവരുടെ മൊബൈല്‍ ഷിബുവിന്റെ കൈയ്യില്‍ കൊടുത്തിട്ട്, വളരെ അധികാര സ്വരത്തില്‍:<br />
"എല്ലാത്തിലും എടുത്തേരെ"<br />
പുള്ളിക്കാരന് എന്നെ ഒരു നോട്ടം നോക്കി, ഞാന്‍ എന്ത് പറയാന്‍.ഞാന്‍ പതിയെ നോട്ടം മാറ്റി.പാവത്താന്‍ ഒന്ന് ഒന്നായി ഫോട്ടോ എടുത്ത് തുടങ്ങി.<br />
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.<br />
റിപ്പീറ്റ്..<br />
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.<br />
റിപ്പീറ്റ്...റിപ്പീറ്റ്...<br />
അങ്ങനെ അഞ്ച് മൊബൈലിലും ഫോട്ടീ ആയി.തിരിച്ച് മൊബൈലുകള്‍ വാങ്ങുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:<br />
"താങ്ക്സ്സ്"<br />
പകരം 'വെല്‍ക്കം' എന്ന മറുപടി കേട്ടില്ല, ആരോ പല്ല് കടിക്കുന്ന സ്വരം മാത്രം.<br />
എന്തിരാണോ എന്തോ??<br />
<br />
മാനേജര്‍ സ്പീഡില്‍ കാര്‍ പിന്നോട്ട് എടുക്കുന്നതും, അതിവേഗം മുന്നോട്ട് പോകുന്നതും ഞെട്ടലോടെ ഞാന്‍ നോക്കി നിന്നു.എന്റെ നെഞ്ചത്ത് ചവിട്ടുവാണെന്ന് വിചാരിച്ചാ അങ്ങേര് ആക്സിലേറ്ററില്‍ ചവുട്ടിയതെന്ന് തോന്നുന്നു.ഒന്നും വേണ്ടായിരുന്നു, എറണാകുളത്ത് എന്തോരം കടകളുണ്ട്, എന്നിട്ടും ഏത് നശിച്ച നേരമാണോ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളാന്‍ തോന്നിയത്.<br />
"ഫുഡ് ഒക്കെ എങ്ങനുണ്ടായിരുന്നു?"<br />
രമ്യയുടെ ശബ്ദം.<br />
"നന്നായിരുന്നു"<br />
എന്റെ മറുപടി കേട്ട് രമ്യ:<br />
"ഞാനാ ഈ ഹോട്ടല്‍ സെലക്ട് ചെയ്തത്"<br />
അത് കേട്ടതും റിസപ്ഷനില്‍ ഇരുന്ന ഒരു ചെടിച്ചട്ടി എടുത്ത് അവടെ തലക്ക് ഒരു അടി കൊടുക്കാന്‍ തോന്നി, പക്ഷേ ചെയ്തില്ല.കാരണം എല്ലാവരും പിരിയാനുള്ള സമയം ആയിരുന്നു.ഒരോരുത്തരും യാത്ര പറഞ്ഞ് പോകവേ മനസ്സില്‍ ഒരു വിഷമം.ഒടുവില്‍ എല്ലാവരും യാത്രയായി.<br />
ഏകനായി നിന്നപ്പോള്‍ മാനേജരുടേ മുഖം വീണ്ടും മനസ്സിലേക്ക് ഓടി വന്നു, പിറ്റേന്ന് ഓഫീസ്സില്‍ ചെല്ലുമ്പോഴുള്ള പ്രശ്നങ്ങള്‍ ആലോചിച്ചപ്പോള്‍ എന്റെ മനസ്സിലും, അഞ്ചാം ഉത്സവത്തോട് അനുബന്ധിച്ച് കരിമുട്ടത്ത് അമ്പലത്തിലും മേളത്തിനു ഒരേ സ്വരമായിരുന്നു.<br />
</span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com2tag:blogger.com,1999:blog-5734317524674128567.post-12539320725151125262017-04-13T15:09:00.002+05:302017-09-08T18:43:42.738+05:30റബേക്ക മുന്നിലാണ്...<span style="font-size: 115%;"><br />
ജയമാതാ എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.<br />
ആദ്യ വര്‍ഷം ഹോസ്റ്റലില്‍ നിന്ന് പഠിച്ച ഞാനും എന്റെ സുഹൃത്ത് പ്രസൂണും രണ്ടാം വര്‍ഷം ലോഡ്ജിലേക്ക് താമസം മാറ്റി.നാഗര്‍കോവിലിനു അടുത്തുള്ള പാര്‍വ്വതിപുരം എന്ന സ്ഥലത്തെ ചന്ദ്രാ ലോഡ്ജാണ് ഞങ്ങളുടെ വാസസ്ഥലം.അവിടുന്ന് നാല് കിലോമീറ്ററോളം യാത്ര ചെയ്താലേ നാഗര്‍കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തു, പിന്നീട് കോളേജിലേക്കുള്ള യാത്ര പോയിന്റ് റ്റു പോയിന്റ് ബസ്സിലാണ്.<br />
ഏകദേശം അരമണിക്കൂര്‍ യാത്ര...<br />
വെള്ളമ്പലം, തോവാള, അരള്‍വായ് മൊഴി, മുപ്പന്തല്‍, പിന്നെ കോളേജ്.<br />
ശക്തമായ കാറ്റുള്ള പ്രദേശമാണ് ആരുവാമൊഴി - മുപ്പന്തല്‍ ഏരിയ.നിറയെ കാറ്റാടികള്‍ അഥവാ വിന്‍ഡ് മില്‍ നിറഞ്ഞ സ്ഥലം.ആദ്യമൊക്കെ ഞാന്‍ കരുതിയത് ഭയാനകമായ ശബ്ദത്തില്‍ വീശി കറങ്ങുന്ന ഈ കാറ്റാടികളാണ് അവിടുത്തെ കാറ്റിനു കാരണമെന്നാണ്.എന്നാല്‍ പിന്നീട് എനിക്ക് മനസ്സിലായി, വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയിലാണ് ഈ കാറ്റാടികള്‍ കറങ്ങുന്നതെന്ന്.<br />
എന്ത് തന്നെ ആയാലും, ഭയങ്കര കാറ്റാണ്.<br />
സാക്ഷാല്‍ മഹാരാജാവ് മുണ്ട് ഉടുത്തോണ്ട് പോയാല്‍ പോലും കാറ്റത്ത് മുണ്ട് പറന്ന് പോകാനും, കാഴ്ചക്കാര്‍ക്ക് രാജാവ് നഗ്നനാണ് എന്ന് വിളിച്ച് കൂവാനുമുള്ള ആര്‍ജ്ജവം തരുന്ന അസാദ്ധ്യ കാറ്റ്.<br />
<br />
രണ്ടാം വര്‍ഷം കോളേജില്‍ കയറാതെ കടന്ന് പോയി.അന്നൊക്കെ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും കുളിച്ചൊരുങ്ങി കോളേജില്‍ പോകാന്‍ തയ്യാറാവുന്ന പ്രസൂണിനെ ആയിരുന്നു കണി കണ്ടിരുന്നത്.അവനു ഒരു ബൈ പറഞ്ഞ് ഞാന്‍ വീണ്ടും കിടന്ന് ഉറങ്ങും.എന്നാല്‍ മൂന്നാം വര്‍ഷം ആയതോടെ കളി മാറി, ഞാന്‍ എന്റെ കോളേജിനെ സ്നേഹിച്ച് തുടങ്ങി.ഒരു പക്ഷേ മൂന്നും നാലും വര്‍ഷങ്ങളില്‍ ആ കലാലയത്തില്‍ സന്തോഷിച്ച് നടന്ന പോലെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ സന്തോഷിച്ചിട്ടില്ല എന്നത് തന്നെ ഒരു പരമമായ സത്യം ആവാം.എനി വേ, ദിവസവും ഞാന്‍ കോളേജില്‍ പോയി തുടങ്ങി.<br />
<br />
പ്രസൂണും കൂട്ടരും രാവിലെ തന്നെ പോകും, പിന്നെയും അരമണിക്കൂര്‍ കഴിയുമ്പോഴാണ് ഞാന്‍ പതിയെ ഇറങ്ങുന്നത്.കൂടെ, എന്നോടൊപ്പം ഞങ്ങളുടെ ലോഡ്ജില്‍ തന്നെ താമസിക്കുന്ന മറ്റൊരു അരുണും ഉണ്ടാകും.അവനു എന്റെ തന്നെ പേര് ആയതു കൊണ്ടും, നീളം എന്നെക്കാള്‍ കുറവായതു കൊണ്ടും, കൊച്ചരുണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.<br />
തങ്കമാന കൂട്ടുകാരന്!!<br />
എന്ത് തരികിടക്കും കൂടെ കാണും.<br />
ഞങ്ങളെ ചുറ്റി പറ്റി ഈ പാര്‍വ്വതിപുരം നിവാസികള്‍ കാണുന്ന ഒരു കാഴ്ച ഉണ്ട്, എന്നും രാവിലെ എല്ലാവരും കോളേജില്‍ പോയതിനു ശേഷം വെപ്രാളത്തില്‍ ഓടി വന്ന് മുന്നില്‍ കണ്ട ബസ്സില്‍ കേറി പാഞ്ഞ് പോകുന്ന രണ്ട് ജന്മങ്ങള്.<br />
അവരറിയുന്നുണ്ടോ പാര്‍വ്വതീ പുരത്ത് നിന്ന് പാഞ്ഞ് പോകുന്ന ഈ ജന്മങ്ങള് നാഗര്‍ കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തി ഒരു പോയിന്റ് പോയിന്റ് ബസ്സില്‍ ഞാന്നു കിടന്ന് കോളേജില്‍ പോകുന്ന കഥ?<br />
ഇല്ല, ആരും അറിയുന്നില്ല.<br />
<br />
അങ്ങനെ ഉള്ളൊരു യാത്രയിലാണ് കൊച്ചരുണ്‍ എന്നോട് പറഞ്ഞത്:<br />
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"<br />
ഇവിടെ പുതിയൊരു കഥാപാത്രത്തെ ഞാന്‍ പരിചയപ്പെടുത്തുകയാണ്...<br />
റബേക്ക.<br />
ഞങ്ങളുടെ ജൂനിയര്‍ ആണ്.<br />
നല്ല കാശ് പാര്‍ട്ടി ആണെന്നാണ് തോന്നുന്നത്, കാരണം അവള് കോളേജിന്റെ ലേഡീസ്സ് ഹോസ്റ്റലില്‍ അല്ല താമസം.നാഗര്‍ കോവിലില്‍ എവിടെയോ വീടെടുത്ത് താമസിക്കുന്ന പെണ്‍തരിയാണ്.അവളുടെ വീട്ടുകാരും അവിടെ വന്ന് താമസിക്കുന്നുണ്ടെന്നാണ് കേട്ടറിവ്.ദിവസവും നാഗര്‍കോവിലില്‍ നിന്ന് അവളുടെ ഡ്രൈവര്‍ രാവിലെ കോളേജില്‍ കൊണ്ട് ചെന്ന് വിടുകയും, വൈകിട്ട് തിരിച്ച് വിളിച്ചോണ്ട് പോകുകയും ചെയ്യും.ആ റൂട്ടിലൂടെ അതിവേഗത്തില്‍ പോകുന്ന പോയിന്റ് പോയിന്റ് ബസ്സിനെയും തോല്‍പ്പിച്ചാണ് അവളുടെ കാറിന്റെ പോക്ക്.<br />
പൊതുവേ വായ് നോട്ടം താല്പര്യം ഇല്ലാത്ത കൊണ്ടും, പൂവാലന് എന്ന് അറിയപ്പെടുന്നത് എന്തോ വലിയ കുറച്ചിലാണെന്ന് മനസ്സ് പറയുന്നത് കൊണ്ടും, അവളുടെ കാറിലുള്ള യാത്ര ഞാന്‍ ശ്രദ്ധിക്കാറില്ല.അങ്ങനെയുള്ള എന്നോട് ആണ് പോയിന്റ് പോയിന്റ് ബസ്സിനെ ഓവര്‍ ടേക്ക് ചെയ്ത് അവളുടെ മഞ്ഞ കാര്‍ പോയപ്പോള്‍ കൊച്ചരുണ്‍ പറഞ്ഞത്:<br />
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"<br />
അത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു.<br />
<br />
എന്റെ മനസ്സ് മുഴുവന്‍ അപ്പോള്‍ മറ്റൊരു സീന്‍ ആയിരുന്നു.കാരണം എന്തായാലും ഞങ്ങള്‍ താമസിച്ചേ കോളേജില്‍ എത്തു.അസംബ്ലി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രിന്‍സിപ്പാളിന്റെ കണ്ണ് വെട്ടിച്ച് വേണം കോളേജില്‍ കയറാന്‍.ഇനി അങ്ങനെ കയറിയാലും അവിടെല്ലാം കിറുങ്ങി നടക്കുന്ന ബാലമുരുകന് എന്നൊരു ഐറ്റമുണ്ട്, സിവില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ എച്ച്.ഓ.ഡി ആണ്, അതിയാന്റെ കണ്ണ് വെട്ടിക്കണം.അവിടം കൊണ്ട് തീര്‍ന്നില്ല, ഞങ്ങടെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റിന്റെ എച്ച്.ഓ.ഡി, ജോര്‍ജ്ജ് സാര്‍, അങ്ങേര് കാണാന്‍ പാടില്ല.പിന്നെ അപ്പ് കമിംഗ് ടെറര്‍, ഉമാമേഡം, അവരും കാണരുത്.<br />
ഇതൊക്കെ കഴിഞ്ഞ് ക്ലാസ്സിലോട്ട് ചെന്നാലോ, അവിടൊരു മിസ്സ് ഉണ്ട്, വളര്‍മതി.പാവമാണ്, അത് കൊണ്ട് പുള്ളിക്കാരി ദയനീയമായി ചോദിക്കും:<br />
"എന്ന അരുണ്‍, എവളു ടൈമാച്ച്?"<br />
കേള്‍ക്കുമ്പോ കരച്ചിലു വരും.<br />
അവരെ ഒന്ന് ചിരിച്ച് കാണിച്ച് ക്ലാസിലോട്ട് കയറും.ശരിക്കും ഞാന്‍ പേടിക്കുന്നത് അത് കഴിഞ്ഞുള്ള സീന്‍ ആണ്.കാരണം ക്ലാസില്‍ എന്റെ അഭ്യുദയകാംക്ഷികള്‍ ഉണ്ട്, സീറ്റില്‍ ഇരുന്നിട്ട് ഒളികണ്ണിട്ട് അവരെ നോക്കുമ്പോ, തീ പാറുന്ന കണ്ണുകളോടെ രൂക്ഷമായി അവരൊരു നോട്ടമുണ്ട്.<br />
ആ നോട്ടത്തോടൊപ്പം അന്തരീക്ഷത്തിലൂടെ പറന്ന് വരുന്ന ഒരുപിടി ചോദ്യമുണ്ട്...<br />
അരുണ്‍, ഇന്നും ലേറ്റാണല്ലോ???<br />
രാവിലെ നേരത്തെ എഴുന്നേറ്റ് കൂടെ??<br />
നേരത്തെ വന്ന് കൂടെ??<br />
നമ്മുടെ കംപ്ലീറ്റ് ഗ്യാസ്സും അവിടെ തീരും.<br />
അന്ന് ഒരു ദീര്‍ഘനിശ്വാസം എടുത്ത് മനസ്സ് ഒന്ന് ശാന്തമാക്കിയട്ട് ഞാന്‍ ഒന്ന് തീരുമാനിച്ചു...<br />
നാളെ, നാളെ ഞാന്‍ നേരത്തെ വരും.<br />
സത്യം, സത്യം, സത്യം.<br />
എവിടെ??<br />
നാളെയും തഥൈവ.<br />
<br />
അങ്ങനെ പോകവേ ഒരുനാള്‍.<br />
രാത്രി ഫുഡ് അടിക്കാന്‍ പാര്‍വ്വതീപുരത്ത് കറങ്ങി നടന്ന ഞാന്‍ ഒരു മൊതലിനെ കണ്ടു.മെലിഞ്ഞ് ഉണങ്ങിയ ശരീരം, പൂച്ച കണ്ണുകള്‍, വെളുത്ത നിറം, അലസമായി പാറി പറക്കുന്ന മുടികള്‍, ഏറിയാല്‍ എന്നെക്കാള്‍ ഒന്ന് രണ്ട് വയസ്സിനു ഇളപ്പം, അങ്ങനെ മൊത്തത്തില്‍ കടല്‍ കാറ്റ് ഏറ്റ് വാടി തളര്‍ന്ന ഹൃതിക്ക് റോഷനെ പോലെ ഒരു രൂപം.അത് ചിരിച്ച് കൊണ്ട് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു:<br />
"ഹായ്, ഐ യാം വിക്കി"<br />
ഇപ്പോഴും അവന്റെ പേര് വിക്കി എന്നാണ് എന്റെ മനസ്സില്‍, ശരിക്കുള്ള പേര് വിഗ്നേഷ് എന്നാണെന്ന് തോന്നുന്നു.എന്റെ കോളീജിലെ ജൂനിയര്‍ ആയ ഒരു തമിഴ് പയ്യന്, വാസസ്ഥലം പാര്‍വ്വതീപുരം.<br />
തുടര്‍ന്ന് ഉള്ള സംസാരത്തില്‍ അവന് ഒരു കാര്യം പറഞ്ഞു.അവനൊരു ബൈക്ക് ഉണ്ടത്രേ, ബസ്സ് കൂലി കൊടുക്കാമെങ്കില്‍ രാവിലെയും വൈകിട്ടും അവനോട് ഒപ്പം കോളേജില്‍ പോകാന്‍ അവസരം ഉണ്ടെന്ന്.<br />
ഹായ്..ഹായ്...<br />
എന്റെ ഒരു ഭാഗ്യം തന്നെ.<br />
വേറെ ആര്‍ക്കെങ്കിലും ഇങ്ങനൊരു ഭാഗ്യം കിട്ടിയോ, രാവിലെ ബസ്സ് നോക്കി നില്‍ക്കേണ്ട, പോയിന്റ് റ്റു പോയിന്റ് ബസ്സില്‍ തൂങ്ങി നില്‍ക്കേണ്ട, മാത്രമല്ല എന്നും താമസിച്ച് ചെല്ലുന്നു എന്ന പേരുദോഷം കേള്‍ക്കേണ്ട.<br />
ലോട്ട് ഓഫ് ബെനഫിറ്റ്സ്സ്!!<br />
അപ്പോ തന്നെ ഞാന്‍ കൈ കൊടുത്തു.<br />
<br />
രാവിലെ കൊച്ചരുണ്‍ വന്ന് വിളിച്ചപ്പോ ഞാന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.<br />
കേട്ടപ്പാടെ അവന് പറഞ്ഞു:<br />
"വിക്കിയോ?, എടാ അവനു പ്രാന്താടാ"<br />
ഇത് അസൂയയാ, മുഴുത്ത അസൂയ.<br />
ഞാന്‍ മൈന്‍ഡ് ചെയ്തില്ല.അങ്ങനെ അവന് പ്രസൂണിനും കൂട്ടര്‍ക്കും ഒപ്പം പോയി.പത്ത് മിനിറ്റ് കഴിഞ്ഞപ്പോ കതകില്‍ മുട്ട്, തുറന്ന് നോക്കിയപ്പോ നമ്മുടെ കഥാനായകനാ, അവന് ചിരിച്ച് കൊണ്ട് പറഞ്ഞു:<br />
"വാ, ബൈക്ക് കീളേ ഇറുക്ക്"<br />
അവനോട് ഒപ്പം ഓടി താഴെ എത്തി ഒരു നോക്ക് നോക്കിയ എനിക്ക് ബൈക്ക് കണ്ടപ്പോ ചെറുതായി ഒന്ന് തല കറങ്ങി.നാട്ടില്‍ വൃശ്ചിക മാസത്തില്‍ ഓച്ചിറയില്‍ പന്ത്രണ്ട് വിളക്കിനു മരണക്കിണര്‍ എന്നൊരു ഐറ്റമുണ്ട്.അവിടെ രണ്ട് വീലും ഒരു ഹാന്‍ഡിലും കമ്പേ കെട്ടി വച്ച പോലത്തെ ഒരു സാധനത്തിലാണ് ബൈക്ക് റൈസ്സ് നടത്തുന്നത്.സെയിം ഡിറ്റോയില്‍ ഉള്ള ഒരു സാധനമാണ് എന്റെ മുന്നിലിരിക്കുന്നത്.വിക്കി മച്ചാന് എന്നെ ഒന്ന് നോക്കി എങ്ങനുണ്ട് എന്ന് കണ്ണ് കൊണ്ട് ഒരു ആംഗ്യം കാണിച്ചിട്ട് മുന്‍സീറ്റില്‍ കയറി ഇരുന്നു, എന്നിട്ട് എന്നോട്:<br />
"പോലാമാ?"<br />
എങ്ങോട്ട്???<br />
ഇതിന്റെ ബാക്കില്‍ ഇരുന്ന് യാത്ര ചെയ്താല്‍ ആ ചോദ്യം അറം പറ്റിയ പോലെ ആകും.കേറാതിരുന്നാല്‍ അന്ന് ലീവ് എടുക്കേണ്ടി വരും.കോളേജില്‍ പോകുന്നതിനെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയ ഞാന്‍ പതിയെ അതിന്റെ ബാക്കില്‍ കേറി.<br />
മുപ്പത്തി മുക്കോടി ദൈവങ്ങളേ, എന്നെ കാത്തോളണേ!!!<br />
<br />
രണ്ട് മിനിറ്റ് കൊണ്ട് വണ്ടി പറത്തി അവന് നാഗര്‍ കോവിലില്‍ എത്തിച്ചു.എന്നിട്ട് ഒന്നും മിണ്ടാതെ വണ്ടി ഓഫ് ചെയ്ത് ഒറ്റ നില്‍പ്പ്.കൊച്ചരുണും കൂട്ടരും കേറിയ പോയിന്റ് റ്റു പോയിന്റ് ബസ്സ് നാഗര്‍കോവില്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പതിയെ പുറപ്പെടുന്നത് ഞാന്‍ കണ്ടു.ഞാന്‍ അവനോട് ചോദിച്ചു:<br />
"പോകണ്ടേ"<br />
മച്ചാന് കേട്ട മട്ടില്ല.<br />
സമയം ഇഴഞ്ഞ് നീങ്ങി.<br />
കുരിശായല്ലോ ദൈവമേ, എന്ന് കരുതി ഞാന്‍ ഇരിക്കെ മറ്റൊരു കാഴ്ചയില്‍ എന്റെ കണ്ണ് ഉടക്കി.ദൂരെ നിന്ന് കോളേജ് ഭാഗം ലക്ഷ്യമാക്കി പറന്ന് പോകുന്ന ഒരു മഞ്ഞ കാര്‍, റബേക്കയുടെ കാര്‍.അത് കണ്ടതും മച്ചാന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.എന്റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി.ഈ കുരുപ്പ് ആ കാറിനെ ചെയ്സ്സ് ചെയ്യാനുള്ള പരിപാടിയാ.അതായത് മിനിമം എണ്‍പത് കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന പോയിന്റ് റ്റു പോയിന്റ് ബസ്സിനെ തോല്‍പ്പിക്കുന്ന കാറിനെ തോല്‍പ്പിക്കാനുള്ള പരിപാടി.എന്റെ പൊന്നു വിക്കി, എന്റെ അച്ഛനും അമ്മക്കും വേറെ ആണ്‍മക്കളില്ലടാ എന്ന് പറയാന്‍ ഞാന്‍ വാ തുറക്കുന്നതിനു മുന്നേ അവന് ബൈക്ക് മുന്നോട്ട് എടുത്തു.<br />
എലിവാണം പായുന്ന പോലെ ബൈക്ക് മുന്നോട്ട്...<br />
<br />
തുടര്‍ന്ന് ഇവനൊരു അഭ്യാസമായിരുന്നു.കാറിനു മുന്നേ ഓടിക്കുന്നു, കുറേ കഴിഞ്ഞ് പിന്നെ ഓടിക്കുന്നു.ഓടുന്ന കാറിനെ വട്ടം ചുറ്റുന്നു.ഞാനാണെങ്കില്‍ ലുട്ടാപ്പിയും കുട്ടൂസനും കേറിയ കുന്തത്തിനു പുറകില്‍ ഡാകിനി വട്ടം ചുറ്റി പിടിച്ച് ഇരിക്കുന്ന പോലെ പേടിച്ച് അവനെയും പിടിച്ച് ഇരിക്കുകയാ. ഇടക്ക് കാറില്‍ നിന്ന് റബേക്ക താനും പൂവാലനാണോ എന്ന അര്‍ത്ഥത്തില്‍ നോക്കുന്നുണ്ട്.ഇടക്ക് എപ്പോഴോ പോയിന്റ് റ്റു പോയിന്റ് ബസ്സിനെ ഈ രണ്ട് വാഹനവും ഓവര്‍ടേക്ക് ചെയ്തപ്പോ കൊച്ചരുണും പ്രസൂണും തല വെളിയിലിട്ട് എന്നെ നോക്കി.<br />
ദയനീയമായി അവരെ നോക്കിയപ്പോ എന്റെ മനസ്സില്‍ മുഴങ്ങിയത് കൊച്ചരുണിന്റെ വാക്കുകളാ..<br />
എടാ, അവനു പ്രാന്താടാ!!!<br />
വിഷമം മനസ്സിലടക്കി കരയുന്ന ശബ്ദത്തില്‍ കൊച്ചരുണിനോടും പ്രസൂണിനോടും ഞാന്‍ പറഞ്ഞു:<br />
"കൈയ്യും തലയും പുറത്തിടരുത്"<br />
ആമ തല വലിക്കുന്ന പോലെ അവര്‍ തല വലിച്ചു.<br />
<br />
വിക്കി പറഞ്ഞ പോലെ ആദ്യം ഞങ്ങള്‍ കോളേജിലെത്തി, പുറകിനു റബേക്കയുടെ കാറും.താനൊക്കെ എന്തൊരു ദുരന്തമാടേ എന്ന അര്‍ത്ഥത്തില്‍ ഞങ്ങളെ ഒന്ന് നോക്കിയട്ട് അവള് കോളേജിലേക്ക് പോയി.നാണം കെട്ട് തൊലി ഉരിഞ്ഞ് നിന്ന എന്നോട് വിക്കി തമിഴില്‍ കുറേ കാര്യം പറഞ്ഞു.മലയാളത്തില്‍ അത് ഡീ കോഡ് ചെയ്താല്‍ ഏകദേശം ഈ അര്‍ത്ഥം വരും...<br />
റബേക്കയുടെ കാറിനെ തോല്‍പ്പിക്കുക എന്നത് അവന്റെ ജന്മ ലക്ഷ്യം ആയിരുന്നത്രേ.അത് വഴി അവളുടെ കടാക്ഷം അവനു ലഭിക്കും പോലും.പക്ഷേ അതി ശക്തമായ കാറ്റ് ബൈക്കിനെ പിടിക്കുന്ന കൊണ്ട് ഇത് വരെ തോല്‍പ്പിക്കാന്‍ പറ്റിയില്ല പോലും.അങ്ങനെ കാറ്റ് പിടിക്കാതിരിക്കാന്‍ ആണത്രേ എന്നെ പുറകിലിരുത്തിയത്.അങ്ങനെ അവന് ജയിച്ചു പോലും.<br />
ഇത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും...<br />
എങ്ങനുണ്ട് എന്റെ ബുദ്ധി??<br />
പൂ...പൂ...പുസ്തകത്താളുകളില്‍ നീ കണ്ട ഇന്ത്യയല്ലടാ ശരിക്കുള്ള ഇന്ത്യ!!!<br />
അവനെ കണ്ണുരുട്ടി ഒന്ന് നോക്കിയട്ട് ഞാന്‍ കോളേജിലേക്ക് നടന്നു.<br />
<br />
ആദ്യമായി നേരത്തെ എത്തിയപ്പോ എല്ലാവരും എന്നെ ബഹുമാനത്തില്‍ നോക്കി.ഉച്ചക്ക് റബേക്കയില്‍ നിന്ന് സത്യമറിഞ്ഞാവാം, സ്നേഹിതര്‍ രഹസ്യമായി പറഞ്ഞു:<br />
"ഇനി താമസിച്ച് വന്നാല്‍ മതി"<br />
പിറ്റേന്ന് പാര്‍വ്വതിപുരം വാസികള്‍ സെയിം കാഴ്ച കണ്ടു....<br />
ബസ്സിനു പുറകേ ഓടുന്ന രണ്ട് ജന്മങ്ങള്!!!<br />
അന്നും പോയിന്റ് റ്റു പോയിന്റ് ബസ്സില്‍ വച്ച് കൊച്ചരുണ്‍ പറഞ്ഞു:<br />
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"<br />
പതിവില്ലാതെ ഞാന്‍ തല എത്തി നോക്കി.ആ മഞ്ഞ കാറ് പാഞ്ഞ് പോകുന്നു.ബൈക്കിനു കാറ്റ് പിടിക്കാതിരിക്കാന്‍ പുറകിലിരിക്കാന്‍ എന്നെ പോലൊരു മണ്ടന്‍ ഇല്ലാത്തതിനാലാകണം, ആ വട്ടന്റെ വേട്ടാവളിയന് പോലത്തെ ബൈക്ക് കാറിനേക്കാള്‍ ഒരുപാട് പിന്നിലായിരുന്നു.<br />
അഥവാ, റബേക്ക വളരെ മുന്നിലായിരൂന്നു.<br />
<br />
വാല്‍ക്കഷ്ണം:<br />
കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ശരിക്കുള്ളതാണ്.ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളൊക്കെ ഒരുപക്ഷേ ഈ കഥ മറന്നിരിക്കാം.പക്ഷേ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും ജീവിതത്തില്‍ ഓര്‍ത്ത് വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ഇതൊന്നും മറന്നില്ല.ഒരു പക്ഷേ അനുഭവിച്ചവന് ഞാന്‍ മാത്രം ആയതും ഒരു കാരണമാവാം.<br />
<br />
<br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com1tag:blogger.com,1999:blog-5734317524674128567.post-90533949580408138062016-12-19T19:53:00.004+05:302016-12-19T19:53:37.257+05:30ഒരു നവോദിയന്‍ അപാരത<span style="font-size: 115%;"><div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇതിനു മുമ്പ് പല കഥകള്‍ എഴുതിയെങ്കിലും, ഇന്നായിരുന്നു നവോദയിലെ ശരിക്കുള്ള ഗെറ്റ് റ്റുഗദര്‍, ആലപ്പുഴയിലെ ലേക്ക് റിസോര്‍ട്ടില്‍.പത്ത് മണിക്കാരുന്നു പരിപാടി തുടങ്ങുന്നത്, കൃത്യം പന്ത്രണ്ടിനു ഞാന്‍ സ്ഥലത്തെത്തി.ലേക്ക് റിസോര്‍ട്ടിന്റെ മെയിന്‍ ഗേറ്റ് കായലിനു അഭിമുഖമാ, ഇനി പുറക് വശത്ത് ഒരു ഗേറ്റുണ്ട്, പാടത്തോട് ചേര്‍ന്ന്, അവിടെ വണ്ടിയിട്ട് ഞാന്‍ അകത്തേക്ക് പ്രവേശിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിശാലമായ റിസോര്‍ട്ട്.<br />ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകുവാന്‍ അവിടൊരു വണ്ടിയുണ്ട്, ഒരു പ്രത്യേക തരം വണ്ടി.സെക്യൂരിറ്റി പറഞ്ഞത് അനുസരിച്ച് അതില്‍ കയറിയട്ട് ഞാന്‍ പറഞ്ഞു:<br />"ഒരു ഗെറ്റ് റ്റുഗദറാ, ഏത് കെട്ടിടത്തിലാണെന്ന് അറിയില്ല"<br />എല്ലാം ഞങ്ങള്‍ക്ക് അറിയാം എന്ന ഭാവത്തില്‍ അവരെന്നെ ഒരു കെട്ടിടത്തില്‍ കൊണ്ട് ഇറക്കി.ഹാളിലേക്ക് കയറുന്നതിനു മുന്നേ ഞാന്‍ വളരെ നെര്‍വസായി.ഒരുപാട് നാളിനു ശേഷമാ കൂട്ടുകാരെ ഒക്കെ കാണുന്നത്, എല്ലാവരും ഒരുപാട് മാറി പോയി കാണും.<br />വലതുകാല്‍ വച്ച് ഹാളിലേക്ക് കയറി.<br />എന്റെ ഊഹം തെറ്റിയില്ല!!!<br />എല്ലാവരും ഒരുപാട് മാറിയിരിക്കുന്നു, ആണുങ്ങളും പെണ്ണുങ്ങളും നന്നായി വെളുത്തിട്ടുണ്ട്.കണ്ടാല്‍ സായിപ്പും മാദാമ്മയും ആണെന്നെ പറയു.കൂട്ടത്തില്‍ കറുത്തിരിക്കുന്നത് ഞാന്‍ മാത്രമാണ് എന്ന കോംപ്ലക്സ്സില്‍ ഞാനൊന്നു ചിരിച്ച് കാണിച്ചു.<br />എല്ലാവരും എനിക്ക് വെല്‍ക്കം പറഞ്ഞു.എന്നിട്ട് കുറേ ചോദ്യങ്ങള്‍, അതും ഇംഗ്ലീഷില്‍.ഓക്സ്സ് ഫോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷിലെ അറ്റവും മൂലയും ചുരണ്ടി എടുത്തപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാന്‍ കേറിയ സ്ഥലം മാറിയിരിക്കുന്നു.ഡോക്ടര്‍മാരുടേ എന്തോ ഇന്റര്‍നാഷണല്‍ കോണ്‍ഫ്രണ്‍സ്സ് ഹാളിലാണ് എന്നെ വണ്ടിയില്‍ കൊണ്ട് ഇറക്കിയിരിക്കുന്നത്.<br />ഞാന്‍ ഏത് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നാ ചോദ്യം??<br />ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആണെന്ന് പറഞ്ഞാ, എന്നാ ഒരു സര്‍ജറി ചെയ്തേ എന്ന് ആവശ്യപ്പെട്ടാല്‍ പെട്ടു.<br />ദൈവമേ, എനിക്ക് മാതം എന്താ ഇങ്ങനെ??<br />ഞാന്‍ കേറിയ സ്ഥലം മാറിപ്പോയി എന്ന കാര്യം ഇംഗ്ലീഷില്‍ തന്നെ ഞാന്‍ അവതരിപ്പിച്ചു, അതും വളരെ സഭ്യമായി:<br />"സോറി, പ്ലേസ്സ് ചേഞ്ച്ഡ്"<br />സ്ഥലം മാറി!!!<br />എന്റെ ഓക്സ്സ് ഫോര്‍ഡ് ഇംഗ്ലീഷില്‍ സംതൃപ്തരായ ആ ജനതയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാന്‍ പുറത്തേക്ക് ഇറങ്ങി.<br />വാതുക്കല് ആ വണ്ടിക്കാരന് കാത്ത് നില്‍പ്പുണ്ടായിരുന്നു.<br />അയാള്‍:<br />"എന്ത് പറ്റി സാര്‍?"<br />ഞാന്‍:<br />"ഈ മീറ്റിംഗ് അല്ല"<br />അയാള്‍:<br />"സാര്‍ വിഷമിക്കേണ്ടാ, ഇവിടെ അഞ്ച് മീറ്റിംഗ് ഉണ്ട്, അഞ്ചിടത്തും ഞാന്‍ എത്തിക്കാം സാര്‍"<br />അയാള്‍ക്കാണോ അതോ എനിക്കാണോ വട്ട് എന്ന് ഞാന്‍ കുറേ ചിന്തിച്ചു.<br />എന്നിട്ട് പറഞ്ഞു:<br />"വേണ്ടാ, നടന്ന് പോയ്ക്കോള്ളാം"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനെ ഞാന്‍ ഡെസ്റ്റിനേഷനില്‍ എത്തി.അവിടെയതാ എന്റെ പ്രിയ കൂട്ടുകാരന് കോശിയും, എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയും (അവളുടെ പേര് എനിക്ക് അങ്ങോട്ട് ഓര്‍മ്മ വന്നില്ല എന്നതാണ് സത്യം) സംസാരിച്ച് നില്ക്കുന്നു.<br />എന്നെ കണ്ടതും കോശി ഓടി വന്ന് കെട്ടിപ്പിടിച്ചു!!!<br />ഒരു സുഹൃത്തിന്റെ ആലിംഗനത്തില്‍ നില്ക്കുമ്പോള്, ആ സൌഹൃദം സത്യസന്ധമാണെങ്കില്‍ നമ്മള് നമ്മെ തന്നെ മറക്കും.ആ ഒരു അനുഭൂതിയില്‍, അവന്റെ കുടെ സംസാരിച്ച് നിന്ന പെണ്‍കുട്ടിയെ ഒളികണ്ണിട്ട് നോക്കി കൊണ്ട്, വളരെ നിഷ്കളങ്കമായി ഞാന്‍ അവനോട് ചോദിച്ചു:<br />"എല്ലാവരും ഇങ്ങനെ കെട്ടിപ്പിടിക്കുമോടാ"<br />'ഒഫ്കോഴ്സ്സ്' എന്ന മറുപടി അവന്റെ വായില്‍ വന്നു എന്ന് എനിക്ക് മനസ്സിലായി, പക്ഷേ അടുത്ത നിമിഷം ചോദ്യം എന്റെയാണ് എന്ന സത്യവും അവന്റെ മനസ്സില്‍ വന്നു എന്ന് തോന്നുന്നു.<br />അവന് പറഞ്ഞു:<br />"സോറീടാ, എല്ലാവരും കെട്ടിപ്പിടിക്കില്ല"<br />പിന്നെ എന്ത് കോപ്പിനാണോ ഇവന് എന്നെ കെട്ടിപ്പിടിച്ചത്??<br />ആവോ, ആര്‍ക്കറിയാം!!!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കെട്ടിപ്പിടിച്ചില്ലെങ്കിലും അടുത്ത് വന്ന് ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു:<br />"എന്നെ മനസ്സിലായോ?"<br />കൂടെ പഠിച്ച ഒരുവളെ മനസ്സിലായില്ല എന്ന് പറയുന്നതിലെ ശരിക്കേട് ഓര്‍ത്ത് ഞാന്‍ പറഞ്ഞു:<br />"ഉവ്വ്, മനസ്സിലായി"<br />അപ്പോള്‍ അവള്:<br />"എന്നാ പറ, ഞാന്‍ ആരാ?"<br />ഈ കല്യാണത്തിനു ഒക്കെ പോകുമ്പോ ചില അമ്മുമ്മമാരുണ്ട്, ഇതേ ചോദ്യം ചോദിക്കും.ആദ്യം എന്നെ മനസ്സിലായോ എന്ന്, മനസ്സിലായി എന്ന് പറഞ്ഞാ ഞാന്‍ ആരാന്ന്, അവിടെ നമ്മള് പെട്ട് പോകും.<br />അതേ അവസ്ഥയാണ് ഇവിടെയും.<br />ആകാംക്ഷയോടെ അവള്:<br />"പറയെടാ, ഞാന്‍ ആരാ?"<br />തേന്മാവിന് കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗാ മനസ്സില്‍ വന്നത്:<br />"ഞാന്‍ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് ഞാന്‍ ആരാണെന്ന്, ഇനി നീ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് നീ ആരാണെന്ന്, അപ്പോ ഞാന്‍ പറയും, ഞാന്‍ ആരാണെന്നും നീ ആരാണെന്നും"<br />ഉമിനീരിറക്കി നിന്നപ്പോ അവള് സ്നേഹത്തോടെ:<br />"പറയെടാ ഞാന്‍ ആരാ?"<br />ഒരു നിമിഷം ജഗതി എന്നിലേക്ക് ആവാഹിച്ചു...<br />താന്‍ ആരുവാ??<br />ആ ചോദ്യം കുറിക്ക് കൊണ്ടു, അവള് പറഞ്ഞു:<br />"ഞാന്‍ റീന"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തുടര്‍ന്ന് ഹാളിലെക്ക് കയറി, അവിടെയതാ എന്റെ കൂട്ടുകാരെല്ലാം നിരന്ന് ഇരിക്കുന്നു.എന്നെ കണ്ടതും കുറേ പേര് കെട്ടിപ്പിടിച്ചു, കുറേ പേര് താടിയില്‍ പിടിച്ചു, കുറേ പേര് നോക്കി ചിരിച്ചു.<br />ഗെറ്റ് റ്റുഗദര്‍ തുടങ്ങി!!!<br />സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍...<br />മത്സര ബുദ്ധിയോടെ ചിക്കനും ഫിഷും തട്ടിയ നിമിഷങ്ങള്‍...<br />കൊതിയും നുണയും പറഞ്ഞ് പൊട്ടിച്ചിരിച്ച നിമിഷങ്ങള്‍...<br />പലരും ജീവിതത്തില്‍ ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ടു...<br />നിഷ്കളങ്കമായി സംസാരിക്കുന്ന ആന്‍.<br />മെച്യൂരിറ്റി കൂടി പോയ അഭിലാഷ്.<br />മസ്സിലു പെരുപ്പിച്ച് വന്നിട്ടും, കൂടെ പഠിച്ച സ്മിതയുടെ ഭര്‍ത്താവ് അതിനെക്കാള്‍ മസില് പെരുപ്പിച്ച് വന്നത് കണ്ട് തകര്‍ന്ന് പോയ ജെയ്സണ്‍.<br />അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ഒരോരുത്തരും.<br />അതിനിടയില്‍ ഓര്‍ഗനൈസര്‍ അനീഷ് പറഞ്ഞു:<br />"ഇനി വ്യത്യസ്ഥമായ ഒരു അനുഭവം, ഹൌസ്സ് ബോട്ടില്‍ കയറി കായലിലൂടെ ഒരു സഞ്ചാരം"<br />അത് കേട്ടതും നാവിക സേനയില്‍ ജോലി ചെയ്യുന്ന ശ്യാം പല്ല് കടിച്ച് കൊണ്ട് എന്നോട് പറഞ്ഞു:<br />"നടുക്കടലില്‍ നാള് കഴിച്ച് കൂട്ടേണ്ടി വന്നത് സഹിക്കാതാ നാട്ടിലേക്ക് വന്നത്. ആ എന്നെയാ ഇവന് ബോട്ടില്‍ കേറ്റി കായലില്‍ കൊണ്ട് പോകുന്നത്"<br />റൈറ്റ് ഡയലോഗ് അറ്റ് റൈറ്റ് ടൈം!!!<br />എങ്കിലും ഞാന്‍ അവനെ ആശ്വസിപ്പിച്ചു:<br />"പോട്ടെടാ, നീ ക്ഷമിക്ക്"<br />അങ്ങനെ ഓളപ്പരപ്പില്‍ കായലിലൂടെ ഒരു യാത്ര.<br />സൌഹൃദങ്ങള്‍ പങ്കിട്ട് ചില നിമിഷങ്ങള്‍.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒടുവില്‍ യാത്ര പറയേണ്ട നിമിഷങ്ങള്‍.<br />ആദ്യം യാത്ര പറഞ്ഞത് സ്റ്റീനയാ, കൈ കുഞ്ഞും അമ്മയുമായി വന്ന അവള് യാത്ര ചോദിച്ചപ്പോഴാണ് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തില്ലല്ലോന്ന് ഓര്‍ത്തത്.കൂട്ടത്തിലെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ബിനുവാണ്, നല്ലൊരു ആര്‍ക്കിടെക്റ്റര്‍ കൂടിയായ അവന്റെ കൈയ്യോപ്പ് പതിഞ്ഞ് ഫോട്ടോകള്‍ക്ക് ഒക്കെ ഒരു പ്രത്യേക ഭംഗിയാണ്.<br />എല്ലാവരും അവനോടായി:<br />"ബിനു ഒരു ഫോട്ടൊ"<br />അവന് :<br />"ക്യാമറ കാറിലാ"<br />തുടര്‍ന്ന് അത് എടുക്കാന്‍ എന്ന ഭാവേന അവന് പുറത്തേക്ക് ഇറങ്ങി.അവന് ക്യാമറയുമായി വരുന്നതിനു മുന്നേ ബാത്ത് റൂമില്‍ കേറി മുഖമൊന്ന് ഫ്രഷാക്കുക എന്ന ഉദ്ദേശത്തില്‍ ഞാനും.<br />ബാത്ത് റൂമിലേക്ക് പോകുന്ന വഴിയാണ് ഞാന്‍ ആ കാഴ്ച കണ്ടത്, അവിടെ ചില്ലുകള്‍ക്ക് അപ്പുറത്ത് കൈ കുഞ്ഞിനേയും പിടിച്ച് ഏകയായി നില്ക്കുന്ന സ്റ്റീനയുടെ കൂടെ വന്ന അമ്മ.അത് അവളുടെ അമ്മയാണോ അമ്മായിയമ്മയാണോ എന്ന് അറിയില്ല, എങ്കിലും ഒന്ന് കണ്ട് ബഹുമാനിക്കണമെന്ന് തോന്നി.പക്ഷേ ചില്ല് വാതില്‍ തുറന്ന്പ്പോഴാണ് കരയുന്ന കുഞ്ഞിനെ മാനേജ് ചെയ്യാന്‍ ആ അമ്മ പാട് പെടുകാണെന്ന് മനസ്സിലായത്.സ്റ്റീന ഇറങ്ങി വരാത്ത ദേഷ്യം ആ മുഖത്ത് ഉണ്ടോന്ന് ഒരു സംശയം.ഇപ്പോ ബഹുമാനിക്കാന്‍ പോയാല്‍ ആ കുഞ്ഞിനെ എന്റെ കൈയ്യില്‍ തന്നിട്ട്, എന്നാ നീ ഇതിന്റെ കരച്ചില് നിര്‍ത്തെന്ന് പറഞ്ഞാ എന്റെ കാര്യം ഗോപി.<br />ഞാന്‍ തീരുമാനിച്ചു...<br />വേണ്ടാ, ബഹുമാനിക്കേണ്ട!!!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നേരെ ബാത്ത്റൂമിലേക്ക്...<br />അവിടതാ പേടിച്ചിരിക്കുന്ന ബിനു, നമ്മുടെ ക്യാമറാമാന്.<br />"എന്തടാ?" എന്റെ ചോദ്യം.<br />രഹസ്യമായി അവന്:<br />"ക്യാമറ എടുക്കാന്‍ മറന്നു പോയി, അത് പറഞ്ഞാ അവരെന്നെ തല്ലി കൊല്ലും"<br />അവന്റെ അവസ്ഥയും, അവന് ക്യാമറയുമായി വരുമ്പോ ഫോട്ടോ എടുക്കാന്‍ നില്ക്കുന്ന സ്റ്റീനയുടെ അവസ്ഥയും, സ്റ്റീന വന്നിട്ട് കുഞ്ഞിന്റെ കരച്ചില് മാറുവെന്ന് പ്രതീക്ഷിച്ച് നില്ക്കുന്ന ആ അമ്മയുടെ അവസ്ഥയും, ആ ഫോട്ടോയില്‍ സുന്ദരനാവാന്‍ വേണ്ടി ഒരുങ്ങാന്‍ വന്ന എന്റെ അവസ്ഥയും ഒരു നിമിഷം എന്റെ മനതാരില്‍ വിളയാടി.<br />പഷ്ട്!!!<br />വെറുതേ ഫെയര്‍ ആന്റ് ലൌലി ഇട്ട്.<br />വേണ്ടായിരുന്നു!!!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒടുവില്‍ ഫോട്ടോ എടുക്കാതെ എല്ലാവരും പിരിഞ്ഞു.പക്ഷേ ഒത്ത് കൂടിയ ഒരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഫ്ലാഷ് മിന്നിയെന്ന് എനിക്ക് ഉറപ്പാണ്.ഒരോ നിമിഷങ്ങളും ഒരോ ഫ്രെയ്മായി മനസ്സില്‍ പതിഞ്ഞിരിക്കുന്നു.ഇനി ഒരു മീറ്റു വരെ മറിച്ച് നോക്കാനുള്ള നിറമാര്‍ന്ന സ്വപ്നങ്ങളുടെ ആല്‍ബം എന്റെ മനസ്സിലുമുണ്ട്.എങ്കിലും ഇറങ്ങിയപ്പോള്‍ മനസ്സിലൊരു നീറ്റല്‍, പ്രിയ സുഹൃത്തുക്കളെ പിരിയുന്നത് ഓര്‍ത്ത് മാത്രമല്ല, പ്രതീക്ഷിച്ച പലരും വരാത്തത് ഓര്‍ത്തും.പക്ഷേ ടെക്നോളജി വളരുന്ന ഈ കാലഘട്ടത്തില്‍ ഒരു സ്വപ്നമുണ്ട്, ഒരുനാള്‍, ഒരുനാള്‍, എല്ലാവരും വരും, സൌഹൃദങ്ങളിലേക്കും, ഓര്‍മ്മകളിലേക്കും ഊളിയിടാന്‍.<br />ഞാന്‍ കാത്തിരിക്കുന്നു...<br />ആ ഒരു നാളിനായി...</div></span>
അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com0tag:blogger.com,1999:blog-5734317524674128567.post-33261026372394347402016-12-19T19:52:00.001+05:302018-05-28T19:29:05.275+05:30ഡയാനാ, നീ എവിടെയാ?<span style="font-size: 115%;"><br /></span>
<span style="font-size: 115%;">
ആദ്യമേ പറയട്ടെ, ഈ കഥയിലെ കഥാപാത്രങ്ങള്‍ മിക്കവരും ജീവിച്ചിരിക്കുന്നവരാണ്, ഈ കഥയ്ക്ക് കാരണമായ ത്രെഡ് എന്റെ വ്യക്തി ജീവിതത്തില്‍ നിന്നുമാണ്, എന്നാല്‍ കഥ, അത് തികച്ചും സാങ്കല്‍പ്പികമാണ്.<br />
<br />
ആലപ്പുഴയിലുള്ള ചെന്നിത്തലയിലെ നവോദയാ വിദ്യാലയത്തിലെ ആദ്യ ബാച്ചില്‍ ഒരുവനാണ് ഞാന്‍.ആകെ എണ്‍പത് പേരായിരുന്നു ആ ബാച്ചില്‍ ഉണ്ടായിരുന്നത്.എന്റെ ബാച്ചില്‍ എനിക്ക് പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടായിരുന്നു.<br />
ഈ കൂട്ടുകാരിയാണ് എന്റെ ഈ കഥയിലെ നായിക.<br />
ഡയാന...<br />
ഡയാനാ മാത്യൂ.<br />
<br />
അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ നവോദയയില്‍ പഠിക്കാന്‍ സൌകര്യമുണ്ട്, എന്നാല്‍ ഒമ്പതില്‍ ആയപ്പോഴേക്കും എനിക്ക് ആവശ്യത്തിനു വിവരമായെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചു.അതോടെ നവോദയയില്‍ നിന്ന് മറ്റൊരു സ്ക്കൂളിലേക്ക് മാറ്റാന്‍ എന്റെ അച്ഛനും അമ്മയും നിര്‍ബന്ധിതരായി.ഈ സംഭവത്തിനു കുറച്ച് നാള് മുമ്പാണ് എന്റെ പ്രിയ കൂട്ടുകാരി ഡയാന ഒരു തെറ്റിദ്ധാരണയുടെ പേരില്‍ എന്നില്‍ നിന്ന് അകന്നത്.ആ സങ്കടം ഒരു വശത്ത്, പന്ത്രണ്ട് വരെ നവോദയയില്‍ പഠിക്കാന്‍ പറ്റാത്ത സങ്കടം മറുവശത്ത്, ഇത് കൂടാതെ മുന്നിലും പിന്നിലുമായി വേറെ കുറേ സങ്കടം കൂടി ഉണ്ടായിരുന്നു, അത് ഞാന്‍ ഓര്‍ക്കുന്നില്ല.<br />
<br />
അങ്ങനെ സ്ക്കൂളില്‍ നിന്ന് പടിയിറങ്ങുന്ന ദിവസം...<br />
എല്ലാ കൂട്ടുകാരോടും യാത്ര ചോദിച്ചു, പക്ഷേ ആ കൂട്ടത്തില്‍ ഡയാന ഇല്ല.മൈതാനത്തും ക്ലാസ്സ് മുറികളിലും അവളില്ല.പാറക്കല്ലിലും പച്ചതുരുത്തിലും അവളില്ല.<br />
എന്റെ മനസ്സ് മന്ത്രിച്ചു...<br />
ഡയാനാ, നീ എവിടെയാ??<br />
അവള് എങ്ങുമില്ല.<br />
എല്ലായിടയും നോക്കി, ഇനി ലേഡീസ്സ് ഹോസ്റ്റലില്‍ കേറി മുറികളിലൊക്കെയേ നോക്കാനുള്ളു.ആ ത്യാഗത്തിനും ഞാന്‍ തയ്യാര്‍ ആയിരുന്നു, പക്ഷേ അത് വരെ ഉണ്ടാക്കിയെടുത്ത പേരു ദോഷത്തിനു മുകളില്‍ ഒരു പൊന്‍തൂവല്‍ കൂടി വയ്ക്കാന്‍ ചില സാറന്മാരു സമ്മതിച്ചില്ല.അതു കൊണ്ട് അച്ഛനും അമ്മക്കും ഒപ്പം സ്ക്കൂളിന്റെ ഗേറ്റ് കടന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞ് നോക്കി, കണ്ണില്‍ നിറഞ്ഞ് ഒഴുകിയ കണ്ണുനീര് കാഴ്ചകളെ മറച്ചു.വലം കൈ കൊണ്ട് കണ്ണ് തുടച്ച് നോക്കിയപ്പോ ഞാനൊരു സത്യം മനസ്സിലാക്കി, എന്നെ യാത്രയയക്കാന്‍ അവിടെങ്ങും ഒരു പട്ടിക്കുഞ്ഞ് പോലും ഇല്ല.നായകന് നടന്ന് പോകുമ്പോള്‍ കൂട്ടുകാരെല്ലാം പിന്നില്‍ നിന്ന് കൈ വീശി കാണിക്കുന്നത് സിനിമയില്‍ മാത്രമേ ഉള്ളു എന്ന നഗ്നസത്യം അന്നാണ് എനിക്ക് മനസ്സിലായത്.<br />
പുല്ല്!!!<br />
തിരിഞ്ഞ് നോക്കണ്ടായിരുന്നു.<br />
<br />
വര്‍ഷങ്ങള്‍ കഴിഞ്ഞു, ഞാന്‍ വളര്‍ന്നു, ഒപ്പം എന്റെ മനസ്സിലെ പഴയ ഓര്‍മ്മകളും.പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു നവോദയയിലെ കൂട്ടുകാര്‍ പല വഴിക്ക് പിരിഞ്ഞു.പിന്നീട് എപ്പോഴോ അവരൊരു ഗെറ്റ് റ്റുഗദറിനു പ്ലാനിട്ടപ്പോള്‍ അവര്‍ എന്നെയും വിളിച്ചു.<br />
"ഹലോ, അരുണല്ലേ?"<br />
ലാന്‍ഡ് ഫോണിലേക്ക് പതിവില്ലാത്ത ഒരു സ്ത്രീ സ്വരം കേട്ടപ്പോള്‍ മനസ്സിലൊരു തരി തരിപ്പ്.സാധാരണ ഞാന്‍ അങ്ങോട്ട് വിളിച്ചാല്‍ പോലും പെണ്‍കുട്ടികള്‍ ഫോണെടുക്കാത്ത ആ കാലത്ത്, ഒരുത്തി ദേ ഇങ്ങോട്ട് വിളിക്കുന്നു.<br />
ഗമ ഒട്ടും കുറച്ചില്ല:<br />
"യെസ്സ്, അരുണ്‍ സ്പീക്കിംഗ്!!!"<br />
"എടാ, ഞാന്‍ സ്മിതയാടാ, മ്മടെ ഗെറ്റുഗദറുണ്ട്, നീ വരണം ട്ടോ"<br />
ഒരു ചാളമേരി ടൈപ്പ് സംസാരം.എങ്കിലും ഏത് സ്മിത എന്നോ, ആരുടെ ഗെറ്റുഗദറെന്നോ ചോദിക്കേണ്ടി വന്നില്ല, എനിക്ക് എല്ലാം മനസ്സിലായി.<br />
ഞാന്‍ ശബ്ദം താഴ്ത്തി രഹസ്യമായി ചോദിച്ചു:<br />
"അവള് വരുമോ, ഡയാന"<br />
അത് കേട്ടതും അതിലും ശബ്ദം താഴ്ത്തി സ്മിത പറഞ്ഞു:<br />
"അതൊക്കെ പഴയ കാര്യമല്ലേ അരുണേ. ദേ ഒരു കാര്യം, നീ ഇപ്പോഴും അവളെ പറ്റി തിരക്കുന്നെന്ന് നമ്മുടെ കൂട്ടുകാരോട് നീ പറയരുത്, മോശമാ, മനസ്സിലായോ?"<br />
മനസ്സിലായി, മനസ്സിലായി, എല്ലാം മനസ്സിലായി!!<br />
അവളുടെ ഉപദേശം ഞാന്‍ ശിരസ്സാ വഹിച്ചു, ഡയാനയെ പറ്റി തിരക്കുന്നത് ഞാന്‍ ആരോടും പറഞ്ഞില്ല.പക്ഷേ അവളുണ്ടല്ലോ, ആ സ്മിത, അവള് അന്ന് രാത്രി തന്നെ ആലപ്പുഴ ജില്ലയുടെ ഡയറക്ടറി നോക്കി എല്ലാ ലവന്മാരെയും ലവളുമാരെയും വിളിച്ച് പറഞ്ഞു...<br />
അറിഞ്ഞോ, നമ്മുടെ അരുണ്‍, എന്നോട് ചോദിക്കുവാ, ഡയാന വരുമോന്ന്???<br />
എന്നാല്‍ ഇവള് ഡയാനയോട് മാത്രം അത് പറഞ്ഞുമില്ല, അന്ന് അവള് അതൊന്ന് പറഞ്ഞിരുന്നെങ്കില്‍, ഡയാന ഒന്ന് അറിഞ്ഞിരുന്നെങ്കില്‍.....<br />
വേണ്ടാ, എന്തിനാ വെറുതെ ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നത്.<br />
എന്തായാലും ആ മീറ്റിംഗ് അങ്ങനെ കഴിഞ്ഞു, ഡയാന വന്നില്ല.<br />
വീണ്ടും മനസ്സ് മന്ത്രിച്ചു...<br />
ഡയാനാ, നീ എവിടെയാ??<br />
<br />
ഡയാനയെ പറ്റി അറിയാനുള്ള എന്റെ വഴികളെല്ലാം അടഞ്ഞു, ഓര്‍ക്കുട്ടിലും ഫെയ്സ്സ് ബുക്കിലും അവളില്ല.കൂട്ടുകാരോട് ചോദിച്ചാല്‍ കളിയാക്കി കൊല്ലും, അതുകൊണ്ട് ആ സാഹസത്തിനും മുതിര്‍ന്നില്ല.ഒരിക്കല്‍ കൂടെ പഠിച്ച അനീഷിനെ കണ്ടപ്പോള്‍ അവന് ഡയാന ഒഴികെ കൂടെ പഠിച്ച എല്ലാവരെ പറ്റിയും എന്നോട് പറഞ്ഞു, ഒരോരുത്തരെ പറ്റി പറയുമ്പോഴും ഞാന്‍ കരുതും അടുത്തത് ഇവന് ഡയാനയെ പറ്റി പറയുമായിരിക്കും.<br />
എവിടെ??<br />
കോശി, രമ്യ, റീന, ബിനു, ബ്രിജേഷ്...<br />
അവന്റെ ലിസ്റ്റ് ഇങ്ങനെ നീണ്ട് നീണ്ട് പോയി.<br />
ഡയാന ഒഴികെ എല്ലാവരെ പറ്റിയും പറഞ്ഞ് കഴിഞ്ഞ്, ഇനി എന്ത് പറയാന്‍ എന്ന അര്‍ത്ഥത്തില്‍ അവന് നിശബ്ദനായപ്പോ, ഞാന്‍ ദയനീയമായി ചോദിച്ചു:<br />
"ബാക്കി ഉള്ളവരൊക്കെ എന്ത് പറയുന്നു?"<br />
അത് കേള്‍ക്കെ എന്റെ മുഖത്തേക്ക് നിസംഗഭാവത്തില്‍ നോക്കിയട്ട് അവന് ചോദിക്കും:<br />
"ബാക്കി ആര്? ഇനിയുള്ളത് നീയും ഞാനുമാ."<br />
കോപ്പ്.<br />
ഇവന്റെ നാക്ക് പിഴുത് ചൂടുവെള്ളത്തില്‍ കൊണ്ട് മുക്കി വയ്ക്കണം.<br />
<br />
കഥ ഇന്നത്തെ കാലഘട്ടത്തിലെത്തി, വയസ്സ് മുപ്പത്തിയാറായി.സ്വന്തമെന്ന് പറയാന്‍ ചിലരൊക്കെ ജീവിതത്തിലേക്ക് കടന്ന് വന്നു.ഡയാനാ മാത്യൂ, അവള് എവിടെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലാരുന്നു.ജീവിതത്തില്‍ ഈ പ്രഹേളികയ്ക്ക് ഉള്ള ഉത്തരം കിട്ടില്ലെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു തുടങ്ങി.ഞാനും ആ സത്യം പൂര്‍ണ്ണമായി മനസ്സിലാക്കി.<br />
അങ്ങനെയിരിക്കെ ഒരു ദിവസം.<br />
എനിക്ക് ഒരു ഫോണ്‍, ഫോണെടുത്തപ്പോ മനസിലായി, ഹാസിം ആണ്, കൂടെ പഠിച്ച ഒരു കൂട്ടുകാരനാണ്.രണ്ട് കാര്യം പറയാനാണ് അവന് വിളിച്ചത്, ഒന്ന്, ആദ്യ ബാച്ചിന്റെ ഒരു വാട്ട്സ്സ് അപ്പ് ഗ്രൂപ്പ് ഉണ്ടെന്നും അതിലേക്ക് എന്നെ ആഡ് ചെയ്യുന്നെന്നതുമാണ്.രണ്ട്, വരുന്ന ഞയറാഴ്ച ആലപ്പുഴയില്‍ ഒരു ഗെറ്റ് റ്റുഗദര്‍ ഉണ്ടെന്നാതുമാണ്.അങ്ങനെ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ഞാനും മെമ്പറായി.കുറേ പേര് വെല്‍ക്കം പറയുന്നു, കുറേ പേര് തൊഴുതു കാണിക്കുന്നു, വേറെ കുറെയെണ്ണം സലാം പറയുന്നു.<br />
ആകെ ജഗപുഗ.<br />
അന്ന് രാത്രി, കൃത്യമായി പറഞ്ഞാല്‍ ഒരു പതിനൊന്നെര കഴിഞ്ഞ് കാണും.വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ വെല്‍ക്കം പറഞ്ഞവര്‍ക്കെല്ലാം താങ്ക്സ്സ് പറഞ്ഞ് ആകെ ക്ഷീണിതനായി ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്.അപ്പോള്‍ ആ ഗ്രൂപ്പില്‍ ഒരു ഫോര്‍വേര്‍ഡ് മെസ്സേജ് വന്നു, പ്രധാനമന്ത്രി കാഷ്ലെസ്സ് എന്ന് പറഞ്ഞപ്പോ കേട്ടത് എ.ടി.എം മാത്രമാണെന്നാണ് ആ മെസ്സേജ്.ആ മെസ്സേജിനു മുകളില്‍ ഒരു നമ്പറും അതിനു സമീപമായി അത് അയച്ച ആളിന്റെ പേരും...<br />
~Dayana Mathew<br />
യെസ്സ്, ഡയാനാ മാത്യൂ!!!!<br />
എന്റെ നെഞ്ചിലൊരു പടപടപ്പ്, ആകെ ഒരു തരിതരിപ്പ്, കൈയ്യും കാലും വിറക്കുന്ന പോലെ, ദേ അവള്, പഴയ കളിക്കൂട്ടുകാരി, ഡയാന, ഡയാനാ മാത്യൂ.<br />
ഹോ മൈ ഗോഡ്!!!<br />
ആകെ പരവശം, അടുക്കളയിലേക്ക് ഓടി പോയി ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു, ജനലില്‍ കൂടി പാതിരാത്രി വെളുത്ത കാക്ക വല്ലതും മലര്‍ന്ന് പറക്കുന്നുണ്ടോന്ന് നോക്കി..<br />
നോ, നതിംഗ്!!!<br />
റൂമിലേക്ക് തിരിച്ച് ഓടി വന്ന് ആദ്യം തന്നെ ആ നമ്പര്‍ 'ഡയാനാ നവോദയ' എന്ന പേരില്‍ സേവ് ചെയ്തു.അപ്പോള്‍ തന്നെ അവളെ വിളിക്കാന്‍ ഫോണെടുത്തപ്പോഴാ സമയം ഒന്ന് നോക്കിയത്, മണി പന്ത്രണ്ട് ആകുന്നു.പാതിരാത്രിക്ക് ഒരു പെണ്ണിനെ വിളിച്ച് ഞാന്‍ നിന്റെ കളിക്കൂട്ടുകാരനാ എന്ന് പറയുന്നതില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടോന്ന് ഒന്ന് ചിന്തിച്ചു.<br />
എന്തോ ഒരു വശക്കേട്!!<br />
ഇനി ഞാന്‍ ഓര്‍ക്കുന്ന പോലെ അവളെന്നെ ഓര്‍ക്കുന്നില്ലെങ്കില്‍ പണി പാളും.അവളുടെ കെട്ടിയോന് വല്ല പോലീസ്സുമാണെങ്കില്‍ കൂമ്പിനിടി ഉറപ്പാ.<br />
ഇനി എന്നാ ചെയ്യും??<br />
ദൈവമേ, ആലിന്‍കായ് പഴുത്തപ്പോ കാക്കക്ക് വായില്‍ പുണ്ണെന്ന് പറഞ്ഞ പോലെ ആയല്ലോ!!!<br />
ഒടുവില്‍ രാവിലെ അവള്‍ക്ക് വാട്ട്സ്സ് അപ്പില്‍ മെസ്സേജ് അയക്കാം എന്ന തീരുമാനത്തില്‍ ഞാന്‍ കിടന്ന് ഉറങ്ങി.<br />
<br />
രാവിലെ എഴുന്നേറ്റു, ആദ്യം തന്നെ പല്ല് തേച്ചു, മെസ്സേജ് അയക്കുമ്പോ അവള് ഇങ്ങോട്ട് വിളിച്ചാല്‍ വായ്നാറ്റം അറിയരുത്.വാട്ട്സ്സ് അപ്പില്‍ നോക്കിയപ്പോള്‍ അവള് ഓണ്‍ലൈന്‍.<br />
ആദ്യം ഞാന്‍ ടൈപ്പ് ചെയ്തു...<br />
ഹായ്.<br />
ഹായ്.<br />
മനസ്സിലായോ?<br />
ഇല്ല.<br />
ഗെറ്റ് റ്റു ഗദറിനു വരുമോ?<br />
യെസ്സ്.<br />
പ്രൊഫൈലില്‍ പടമെന്താ ഇടാത്തത്?<br />
ഞാന്‍ ഈ ചോദ്യം ചോദിച്ചതും തിരിച്ച് അത്ര സുഖമല്ലാത്ത രീതിയില്‍ ഒരു ചിരി മാത്രം.ഞാന്‍ ആരെന്ന് അവളോട് പറയേണ്ട സമയം അടുത്തിരിക്കുന്നു.എനിക്കും അവള്‍ക്കും മാത്രം അറിയാവുന്ന ചില രഹസ്യങ്ങള്‍ (വല്ലാതെ അങ്ങ് തെറ്റിദ്ധരിക്കല്ലേ), അവ ചില കോഡ് ഭാഷയിലാക്കി ഞാന്‍ അയച്ചു കൊടുത്തു.അവള് എല്ലാം കണ്ടെന്ന് രണ്ട് നീല ടിക്കുകള്‍ എന്നെ ബോധ്യപ്പെടുത്തി, അടുത്ത നിമിഷം അവള് ഓഫ് ലൈനായി.<br />
ശ്ശെ, നശിപ്പിച്ച്.<br />
എട്ടുമണി ആയപ്പോ സ്മിതയുടെ ഫോണ്‍:<br />
"എന്താടാ, നീ നന്നാവില്ലേ?"<br />
ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അവള് ഫോണ്‍ കട്ട് ചെയ്തു.<br />
എന്ത്??<br />
പത്തരയായപ്പോ അനീഷിന്റെ ഫോണ്‍:<br />
"അരുണേ.....ഉം...ഉം"<br />
ആക്സിസ്സ് കൊണ്ട് കഴുത്ത് അറക്കുന്ന പോലെ ഒരു അരുണേ വിളിയും, കത്തി വച്ച് കുത്തുന്ന പോലെ രണ്ട് ഉം ഉമും.അവനും ഫോണ്‍ കട്ടാക്കി.<br />
ശ്ശെടാ, എന്ത്??<br />
എനിക്ക് ഒരു പിടിയും കിട്ടിയില്ല.<br />
പിന്നെ ബാച്ചിലുള്ള പല അവന്മാരും വിളിച്ചു, ആരും കാര്യം വ്യക്തമാക്കാതെ വെറും ആക്കല്‍ മാത്രം.<br />
ദൈവമേ, ഡയാന ചതിച്ചോ??<br />
അതോ ഇനി അവള്‍ക്ക് എന്നെ മനസിലായില്ലേ??<br />
രാത്രി സ്മിത ഒരിക്കല്‍ കൂടി വിളിച്ചു:<br />
"അരുണേ, ഞയറാഴ്ച ഗെറ്റ് റ്റുഗദറിനു വരണം, ഒരു സര്‍പ്രൈസ്സുണ്ട്"<br />
എന്റെ മനം നിറഞ്ഞു....<br />
സര്‍പ്രൈസ്സ്!!!<br />
അത് അവളാണ്....<br />
ഡയാനാ, ഡയാനാ മാത്യൂ!!!<br />
<br />
ഞയറാഴ്ച.<br />
കഴിയുന്നത്ര ഒരുങ്ങി തന്നെയാണ് ഗെറ്റുഗദറിനു ചെന്നത്.എല്ലാവരും ഓടി വന്ന് സ്നേഹം പുതുക്കി, അന്ന് ഫോണ്‍ ചെയ്തതിനെ പറ്റിയോ, അല്ലെങ്കില്‍ ഞാന്‍ സംശയിക്കുന്ന പോലെയോ അസ്വഭാവികമായി യാതൊന്നും ഇല്ല.<br />
വെറുതെ പാവം ഡയാനയെ സംശയിച്ചു!!!<br />
മീറ്റിംഗും ഈറ്റിംഗും പാരലലായി നടന്ന് കൊണ്ടിരുന്നു, ഞാന്‍ ചുറ്റും നോക്കി, എവിടെ?, ഡയാന എവിടെ?, എങ്ങും കാണാനില്ല.<br />
കൊച്ചു കള്ളി, ഒളിച്ചു നില്‍ക്കുവാണെന്നാ തോന്നുന്നത്.<br />
ഡയാനാ, നീ എവിടെയാണ്??<br />
ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കെ പ്രായമായ ഒരു സ്ത്രീ വന്ന് എന്നെ രൂക്ഷമായൊന്ന് നോക്കിയട്ട് അങ്ങ് പോയി.<br />
ആരാദ്??<br />
അപ്പോ അടുത്തേക്ക് വന്ന സ്മിത എന്നോട് ചോദിച്ചു:<br />
"അരുണേ, നീ ആരെയാ നോക്കുന്നത്?"<br />
അവള്‍ക്ക് അറിയാം ഞാന്‍ ആരെയാ നോക്കുന്നത് എന്ന്, എന്നിട്ടും ചോദിച്ച കേട്ടില്ലേ...<br />
ഞാന്‍ ആരെയാ നോക്കുന്നതെന്ന്???<br />
മറുപടിയായി വായില്‍ വന്നത് മുഴുത്ത ഒരു വാചകമാ, പക്ഷേ പറഞ്ഞില്ല.പകരം പ്രായമായ ആ സ്ത്രീയെ ചൂണ്ടി ചോദിച്ചു:<br />
"ആരാ അവര്‍?"<br />
സ്മിത:<br />
"അതാ സര്‍പ്രൈസ്സ്. നീ നവോദയില്‍ നിന്ന് പോയ ശേഷം ഞങ്ങളെ പഠിപ്പിക്കാന്‍ വന്ന മാഡമാ, ധന്യാ മാഡം"<br />
ഒന്ന് നിര്‍ത്തിയട്ട് അവള് പറഞ്ഞു:<br />
"മാഡം നമ്മുടെ ഗ്രൂപ്പിലുണ്ട്, ധന്യാ മാത്യൂ എന്നാ മുഴുവന്‍ പേര്, നീ അന്ന് ചാറ്റ് അയച്ചത് ഈ മാഡത്തിനാ"<br />
ദൈവമേ!!!!!<br />
എന്താ ഇവളിപ്പോ പറഞ്ഞത്???<br />
ഞാന്‍ എന്താ കേട്ടത്???<br />
ധന്യാ മാത്യൂ...<br />
~Dhanya Mathew<br />
ഭൂമി രണ്ടായി പിളര്‍ന്ന് താഴോട്ട് പോണേന്ന് അങ്ങ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.തല കറങ്ങി താഴെ വീഴാതിരിക്കാന്‍ അടുത്ത് കണ്ട കസേരയില്‍ മുറുകെ പിടിച്ചു.പിന്നില്‍ അവ്യക്തമായി സ്മിതയുടെ ശബ്ദം കേട്ടു:<br />
"മേഡം അന്ന് തന്നെ ഞങ്ങളെ ഒക്കെ വിളിച്ച് ചോദിച്ചു, ഏതാ ഈ കൊരങ്ങനെന്ന്??"<br />
പൂര്‍ത്തിയായി!!!<br />
മുറുകെ പിടിച്ച് നിന്ന കസേരയിലേക്ക് പതിയെ ഇരുന്നു.കുട്ടുകാര്‍ ഒരോരുത്തരായി വന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയി.ഞാന്‍ ചിരിക്കുവാരുന്നോ അതോ ബോധം കെട്ട് ഇരിക്കുവാരുന്നോ എന്ന് എനിക്ക് നല്ല ഓര്‍മ്മയില്ല.കുറച്ച് കഴിഞ്ഞപ്പോ ആ മാഡം എന്റെ അടുത്ത് വന്നു ചോദിച്ചു:<br />
"നവോദയയില്‍ ഒക്കെ പഠിച്ചതല്ലേ, സ്വല്പം ബോധമോക്കെ വേണ്ടേ?"<br />
വേണം, അത് തീര്‍ച്ചയായും വേണം.<br />
ഞാന്‍ സമ്മതിക്കുന്ന രീതിയില്‍ തല കുലുക്കി.<br />
<br />
അന്ന് രാത്രി ഇതെല്ലാം ആലോചിച്ച് കിടക്കവേ ഒരു മെസ്സേജ്...<br />
അരുണ്‍, ഇത് ഞാനാ, ഡയാനാ.സംഭവിച്ചതെല്ലാം സ്മിത വിളിച്ച് പറഞ്ഞാരുന്നു.പണ്ട് നീ യാത്ര പറയാന്‍ വന്നപ്പോ മൈന്‍ഡ് ചെയ്യാത്ത കൊണ്ട് നീ എന്നോട് ദേഷ്യത്തിലാണെന്ന് കരുതിയാ എല്ലാരോടും നിന്നോട് എന്നെ കുറിച്ച് പറയരുതെന്ന് പറഞ്ഞത്.സോറീ ഡാ.<br />
വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന ഒരു മഞ്ഞു മല ഒരു നിമിഷം കൊണ്ട് ഉരുകി.<br />
ഞാന്‍ തിരിച്ച് മെസ്സേജ് അയച്ച് ചോദിച്ചു...<br />
ഡയാനാ, നീ എവിടെയാ?<br />
ഒറ്റവാക്കില്‍ മറുപടി വന്നു...<br />
ബാംഗ്ലൂര്‍.<br />
കൂടുതലൊന്നും ചോദിച്ചില്ല, മൊബൈല്‍ ഓഫ് ചെയ്തിട്ട്, കട്ടിലില്‍ ഭിത്തിയേല് ചാരി ഇരുന്ന് പഴയ കാലത്തേക്ക് സഞ്ചരിക്കാനായി മനസ്സിനെ തുറന്ന് വിട്ടു.<br />
ഇപ്പോ എനിക്ക് കാണാം...<br />
നിറ കണ്ണുകളോടെ സ്ക്കൂളിന്റെ പടി ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്ന് കൈ വീശി കാണിച്ച കൂട്ടുകാരേ, അവര്‍ക്കു നടുവില്‍ എന്നെങ്കിലും വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കൈ വീശി അവളും നില്‍പ്പുണ്ടായിരുന്നു, എന്റെ പ്രിയ കൂട്ടുകാരി, ഡയാനാ, ഡയാനാ മാത്യൂ.<br />
<span style="font-size: 115%;"><span style="font-size: 115%;">
</span></span></span>
അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com0tag:blogger.com,1999:blog-5734317524674128567.post-37446747162949538952015-03-11T20:32:00.001+05:302015-03-11T20:40:30.095+05:30മൂന്നാമത്തെ ചോദ്യം<span style="font-size: 115%;"><br />
"ഒരു പ്രേത കഥയായി എനിക്ക് ഇത് പറയാന്‍ പറ്റില്ല, എന്നാ ഇതില്‍ പ്രേതമുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് ഒരു വെറും കഥയല്ല, എന്റെ അനുഭവമാ"<br />
<br />
ഇത്രയും പറഞ്ഞ ശേഷം ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി, അവനു അറിയാനുള്ള ആകാംക്ഷയുണ്ട്, അല്ല അത് വേണം, അതാണല്ലോ അവന്റെ പണി.പ്രേതങ്ങളെ പറ്റി ഡോക്യുമെന്ററി ഉണ്ടാക്കുക, അതിനായി എന്ത് സാഹസം കാണിക്കാനും അവന് ഒരുക്കമാണ്.അതു കൊണ്ടാണല്ലോ ഈ സന്ധ്യാ നേരത്ത് ഒരിക്കല്‍ കൂടി (ശരിക്ക് പറഞ്ഞാല്‍ മൂന്നാം തവണ) എനിക്ക് ഇവിടെ വരേണ്ടി വന്നത്.<br />
ഇവിടെ എന്നത് കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഈ എസ്റ്റേറ്റിനെയാണ്...<br />
വാഷിംഗ്ടണ്‍ വില്ല എന്ന ഈ എസ്റ്റേറ്റിനെ.<br />
ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഇവിടുത്തെ ഈ പ്രേത ബംഗ്ലാവിനെ...<br />
അവളുടെ ആത്മാവ് അലഞ്ഞ് തിരിയുന്ന ഈ ബംഗ്ലാവ്...<br />
റോസ്സ് ജാസ്മിന്!!!<br />
<br />
1994 ജൂണ്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച.<br />
അന്നായിരുന്നു കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ ദേവാലയില്‍ എത്തിയത്.<br />
(എന്റെ രണ്ടാമത്തെ വരവ്)<br />
<br />
ദേവാല.<br />
സൌത്ത് ഇന്ത്യയിലെ ചിറാപുഞ്ചി!!<br />
മഴക്കാലമായാല്‍ പിന്നെ പറയേണ്ടാ, എന്താ കാറ്റ്, എന്താ മഴ.ചേരമ്പാടി കഴിഞ്ഞ് പന്തല്ലൂര്‍ എത്തിയപ്പോള്‍ തന്നെ ബസ്സിലിരുന്ന് ആരൊക്കെയോ മഴയുടെ ശക്തിയെ പറ്റി വര്‍ണ്ണിക്കുന്നത് കേട്ടു.ആദ്യമായിട്ടല്ല ഞാന്‍ ഇങ്ങോട്ട് വരുന്നത്, ഒരു വര്‍ഷം മുമ്പ്, അതായത് 1993 ലെ ജൂണ്‍ മാസത്തില്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു, അന്ന് കണ്ടതാണ് മഴയുടെ ശക്തി.അറബിക്കടലിലെ വെള്ളം മുഴുവനും തണുത്ത് ഉറഞ്ഞ് ദേവാലയുടെ മുകളില്‍ വര്‍ഷിക്കുന്നത് പോലെ.<br />
<br />
അന്നത്തെ വരവിനു ദേവാലയില്‍ ഇറങ്ങിയ എന്നെ കാത്ത് വഴിയില്‍ ചാമി നില്‍പ്പുണ്ടായിരുന്നു, അയാളാണ് എനിക്ക് ബംഗ്ലാവിലേക്കുള്ള വഴി കാട്ടിയത്.വളരെ വിചിത്രമായ പെരുമാറ്റമായിരുന്നു ചാമിയുടെത്, ചില നേരം ഈ എസ്റ്റേറ്റിന്റെ ഉടമ അയാളാണെന്ന് തോന്നി പോകും.ആറടി ഉയരവും, വസൂരിക്കലയുള്ള മുഖവും, ഇടത്തെ കണ്ണിലെ വെളുത്ത കൃഷ്ണമണിയും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.തോട്ടം പണിക്ക് വന്ന ഏതോ കന്നടക്കാരിക്ക് കിട്ടിയ സമ്മാനമാണ് ചാമി, പക്ഷേ വളര്‍ത്തിയത് തമിഴത്തി മാരിയാണ്, അത് കൊണ്ട് തന്നെ ചാമി പറയുന്നത് താനൊരു തമിഴനാണെന്നാണ്.<br />
<br />
ദേവാലയില്‍ നിന്ന് കുറേ നടന്നാല്‍ മാത്രമേ എസ്റ്റേറ്റില്‍ എത്തുകയുള്ളു, ഈ നാട്ടുകാര്‍ക്ക് അല്ലാതെ അധികമാര്‍ക്കും ഇങ്ങനൊരു എസ്റ്റേറ്റിനെ കുറിച്ച് അറിവുള്ളതായി തോന്നുന്നില്ല.എസ്റ്റേറ്റില്‍ കൂടി ഒരു രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ നടന്നാല്‍ ബംഗ്ലാവായി.ചെറിയൊരു കുന്നിന് മുകളില്‍ നില്ക്കുന്ന ആ ബംഗ്ലാവിനു നേരെ ഒരു അഞ്ഞൂറ് മീറ്റര്‍ മുന്നിലായി ഒരു ചൂണ്ടുപലകയുണ്ട്, ആ ബംഗ്ലാവിന്റെ പേര് ആകെ എഴുതി വച്ചിരുന്നത് അതിലായിരുന്നു...<br />
റോസ്സ് ജാസ്മിന്!!!<br />
<br />
ഇക്കുറി ചാമിക്ക് പകരം മരതകമാണ് എനിക്ക് സഹായി ആയി വന്നത്.ആ വലിയ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ മരതകം നിന്നു, സമയം രാത്രി ആകുന്നു.എനിക്കറിയാം ഇനി മരതകം അകത്തേക്ക് വരില്ല, മരതകം മാത്രമല്ല, അലറി കരഞ്ഞാല്‍ പോലും ആരും അകത്തേക്ക് വരില്ല.കാരണം ആ ആത്മാവ് ഇവിടെയുണ്ട്, ഈ പരിസരത്ത്, ഈ ബംഗ്ലാവില്‍, ഇവിടെ എവിടെയോ....<br />
അവള്...<br />
ജാസ്മിന്.<br />
<br />
കതക് തുറന്ന് ബംഗ്ലാവിലേക്ക് കയറുന്നതിനു മുന്നേ മരതകം സ്ഥലം വിട്ടായിരുന്നു.അകത്ത് കയറിയ ഉടനെ എന്റെ നോട്ടം ചെന്നത് ഇടത് വശത്തുള്ള ഡൈനിംഗ് ടേബിളിലേക്കായിരുന്നു.കാരണം ഒരു വര്‍ഷം മുമ്പ് ഞാന്‍ അവിടുന്ന് തിരിച്ച് പോകാന്‍ ഒരുങ്ങിയ ആ വെള്ളിയാഴ്ച രാത്രിയില്‍ ആ ഡൈനിംഗ് ടേബിളിലായിരുന്നു അവള്‍ക്കായി അവര്‍ ആഹാരം ഒരുക്കിയത്, അപ്പവും ചിക്കന്‍ കറിയും, പിന്നെ സ്ഫടിക ഗ്ലാസ്സില്‍ ചുവന്ന രക്തം പോലെ വൈനും.<br />
<br />
അന്ന്...<br />
ആ രാത്രിയില്‍...<br />
എനിക്ക് അതൊരു പുതുമയായിരുന്നു.കാരണം ഒരു മാസമായി ഞാന്‍ ഇവിടെ താമസിക്കുന്നു, പക്ഷേ അന്ന് മാത്രം ഒരു പ്രത്യേകത ഉണ്ടായിരുന്നു.<br />
<br />
ചിക്മണ്ടൂറിലെ ട്രെയിനിംഗിനു ശേഷം എനിക്ക് കിട്ടിയ ആദ്യത്തെ ജോലിയായിരുന്നു വാഷിംഗ്ടണ്‍ വില്ല എസ്റ്റേറ്റിലേക്ക് ഒരു പ്ലാന്റെഷന്‍ സോഫ്റ്റ് വെയറിന്റെ ഇന്സ്റ്റാലേഷന്.ട്രെയിനിംഗ് കഴിഞ്ഞതിന്റെ ആവേശം ഒരു വശത്ത്, സോഫ്റ്റ് വെയര്‍ എന്ന് കേട്ടുകേള്‍വി ഇല്ലാത്ത ആ കാലത്ത് ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ക്ക് കിട്ടാവുന്ന പരിഗണനയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ മറുഭാഗത്ത്.അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്.<br />
<br />
അന്നും എന്തിനും ഏതിനും ചാമിയുണ്ടായിരുന്നു, പക്ഷേ രാത്രിയായാല്‍ ചാമി ബംഗ്ലാവിലേക്ക് കയറില്ല, ഗേറ്റ് വരെ മാത്രം.<br />
തിരക്കിട്ട ദിവസങ്ങള്‍...<br />
എസ്റ്റേറ്റിലെ പണി എല്ലാം കഴിഞ്ഞ് രാത്രി എപ്പോഴോ ബംഗ്ലാവിലെത്തും, പിന്നെ വിയര്‍ത്ത് ഒലിച്ച ദേഹവുമായി ഒറ്റ കിടപ്പാണ്, രാവിലെ ചാമിയുടെ വിളിയാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നത്.അതിലും ഒരു തമാശയുണ്ട്, ആദ്യ ദിനം ക്ഷീണം കാരണം നന്നായി ഉറങ്ങി, ചാമി വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റില്ല, പിന്നെ ആരുടെയൊക്കെയോ ശബ്ദം കേട്ടാണ് ഉണര്‍ന്നത്.കതക് തുറന്ന് നോക്കിയപ്പോള്‍ ആ നാട്ടുകാരെല്ലാം മുന്നിലുണ്ട്.എന്നെ കണ്ടതും അത്ഭുതം കൊണ്ട് ചാമി വിളിച്ച് കൂവി:<br />
"കടവുളേ, അവര്‍ ഉയിരോടിറുക്ക്"<br />
ഞാന്‍ മരിച്ചില്ലെന്ന്!!!<br />
<br />
ദിവസങ്ങള്‍ കടന്ന് പോകവേ എനിക്ക് ഒരു കാര്യം മനസ്സിലായി, റോസ്സ് ജാസ്മിന് എന്ന ബംഗ്ലാവിനെ ചുറ്റി പറ്റി എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.ഒരു മാസമായി അവിടെ താമസിക്കുന്ന ഞാന്‍ ജീവിച്ചിരിക്കുന്നത് തന്നെ നാട്ടുകാര്‍ക്കെല്ലാം ഒരു അത്ഭുതമാണ്, യുക്തിവാദം തലക്ക് പിടിച്ച സമയമായത് കൊണ്ട് എനിക്ക് അതെല്ലാം ഒരു രസമായിരുന്നു.പക്ഷേ അന്ന്...<br />
ആ രാത്രിയില്‍...<br />
<br />
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.<br />
അന്ന് വൈകുന്നേരമായപ്പോഴേക്കും വാഷിംഗ്ടണ്‍ വില്ലയിലെ എന്റെ ജോലി തീര്‍ന്നു.ഇന്ന് തന്നെ നാട്ടിലേക്ക് പോകുകയാണെന്ന് ചാമിയോട് പറഞ്ഞിട്ട് ഞാന്‍ ബംഗ്ലാവിലേക്ക് പോയി.രാത്രിയോട് കൂടി കല്‍പ്പറ്റയിലുള്ള ഒരു സുഹൃത്ത് ജീപ്പുമായി ദേവാലയില്‍ വരാമെന്ന് ഏറ്റിട്ടുണ്ട്, അത് കൊണ്ട് സന്ധ്യ വരെ ഞാന്‍ കിടന്ന് ഉറങ്ങി, പിന്നെ കുളിച്ച് ഒരുങ്ങി മുറിയിലിരുന്ന് ബാഗ് അടുക്കി വച്ചപ്പൊഴേക്കും രാത്രിയായി.സമയം കടന്ന് പോകുന്നു, എനിക്കാണെങ്കില്‍ നല്ല വിശപ്പും, ഞാന്‍ ബാഗുമായി ഹാളിലെത്തി.അപ്പോഴാണ് ആ കാഴ്ച കണ്ടത്...<br />
<br />
ഡൈനിംഗ് ടേബിള്‍ നന്നായി ഒരുക്കി വച്ചിരിക്കുന്നു, അതില്‍ ഒരു പ്ലേറ്റില്‍ അപ്പവും ചിക്കന്‍ കറിയും, പിന്നെ വൈനും.കണ്ടത് സ്വപ്നമാണോന്ന് അറിയാന്‍ ഞാന്‍ തലയൊന്ന് വെട്ടിച്ച് നോക്കി, അല്ല, സത്യം.<br />
പരമമായ സത്യം!!!<br />
എന്തായിത്??<br />
പെട്ടന്നാണ് എന്നെ ഞെട്ടിച്ച് കൊണ്ട് ഒരു സ്ത്രീയുടെ അലര്‍ച്ച അവിടെ മുഴങ്ങിയത്....<br />
"ഹെല്‍പ്പ് മീ...ഹെല്‍പ്പ് മീ"<br />
ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനൊന്ന് പകച്ചു, അടുത്ത നിമിഷം ആ ശബ്ദം കേട്ടിടത്തേക്ക് ഓടി.അവിടെ ഒരു മുറിയില്‍ ഒരു മദാമ്മയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന പ്രാകൃത രൂപത്തിലുള്ള രണ്ട് പേര്.അവരെ തടയാന്‍ മുന്നിലേക്ക് കുതിച്ച എനിക്ക് തടസ്സമായി ആറ് അടിയിലധികം ഉയരമുള്ള ഒരു സായിപ്പ് പ്രത്യക്ഷനായി.ഓര്‍ക്കാപ്പുറത്ത് അങ്ങനൊരു മനുഷ്യനെ കണ്ട് പതറി പോയ എന്നെ പിന്നില്‍ നിന്ന് ബലിഷ്ടമായ രണ്ട് കൈകള്‍ വരിഞ്ഞ് മുറുക്കി.അടുത്ത നിമിഷം ഞാന്‍ പുറത്തേക്ക് വലിച്ച് ഇഴക്കപ്പെട്ടു.ബംഗ്ലാവിനു വെളിയിലേക്ക് എന്നെ തള്ളിയ ആ മനുഷ്യന് ഒരു മഫ്ളര്‍ കൊണ്ട് മുഖം മൂടിയിരുന്നു.എങ്കിലും ആ കതക് അടയുന്നതിനു മുമ്പ് ഞെട്ടലോടെ ഞാനൊരു കാര്യം മനസ്സിലാക്കി, ആ മനുഷ്യന്റെ ഇടത്തേ കണ്ണിലെ കൃഷ്ണമണി വെളുത്തതായിരുന്നു.<br />
മനസ്സ് മന്ത്രിച്ചു...<br />
ചാമി!!!<br />
<br />
ഒരിക്കല്‍ കൂടി അകത്തേക്ക് ഇടിച്ച് കയറാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.ചാമിയടക്കം കരുത്തന്മാരായ നാല് പേരോട് ഏറ്റുമുട്ടാന്‍ ഞാന്‍ ആളല്ല, അത് കൊണ്ട് ബാഗുമെടുത്ത് വിങ്ങുന്ന മനസ്സോടെ പുറത്തേക്ക് നടന്നു.ഗേറ്റ് അടുക്കാറായപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി, അപ്പോ ഞാനൊരു കാഴ്ച കണ്ടു, വളരെ വിചിത്രമായ കാഴ്ച...<br />
അവിടെ ഡൈനിംഗ് ടേബിളില്‍ ആ മാദാമ്മ ഇരിക്കുന്നു.അവള് ആസ്വദിച്ച് വൈന്‍ നുകരുകയാണ്, മുന്നിലിരിക്കുന്ന അപ്പമോ ചിക്കനോ കണ്ട ഭാവമില്ല, വൈന്‍ മാത്രം കുടിച്ച് കൊണ്ടിരിക്കുന്നു.ചാമിയോ, സായിപ്പോ, പ്രാകൃതരായ രൂപങ്ങളോ ഒന്നും അവിടെ ഉണ്ടായിരുന്നുല്ല.എന്റെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് മുകളിലേക്ക് കയറി, ഭയമെന്തെന്ന് ഞാന്‍ അറിഞ്ഞു, അലറിക്കരഞ്ഞ് കൊണ്ട് ഞാന്‍ ഓടി...<br />
ദേവാലയിലേക്ക്.<br />
<br />
ഒരിക്കലും ഇങ്ങോട്ട് വരില്ലെന്ന് അന്ന് തീരുമാനിച്ചതാണ്, പക്ഷേ ജോലിയുടെ ഭാഗമായി രണ്ടാം തവണയും എനിക്ക് വരേണ്ടി വന്നു.അതിനുള്ള ധൈര്യം തന്നത് മറ്റാരുമായിരുന്നില്ല, ചാമി തന്നെയായിരുന്നു.മരിക്കുന്നതിനു മുമ്പ് അവന് എന്നെ തേടി വന്നു, ചെയ്ത് പോയ തെറ്റിനു എന്റെ മുന്നിലിരുന്നു കുറേ കരഞ്ഞു.പിന്നെ ഒന്നും മിണ്ടാതെ അയാള്‍ നടന്ന് നീങ്ങി, അകലേക്ക്....<br />
<br />
രണ്ടാം തവണ ദേവാലയില്‍ വന്നിറങ്ങിയപ്പോ ചാമിയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.പകരം കറുത്ത് കൊലുന്നനെയുള്ള ഒരു പയ്യനാണ് മുന്നില്‍ വന്നത്.<br />
അവന്റെ എന്റെ ബാഗ് എടുത്തു കൊണ്ട് സ്വയം പരിചയപ്പെടുത്തി:<br />
"മരതകം"<br />
എന്റെ കണ്ണുകള്‍ ചാമിയെ ആയിരുന്നു തിരഞ്ഞത്.അത് മനസ്സിലാകാതെ നിന്ന് അവനോട് ഞാന്‍ ചോദിച്ചു:<br />
"ചാമി?"<br />
"പോച്ച്"<br />
ഇത്രയും പറഞ്ഞിട്ട് ബാഗുമായി മരതകം എന്റെ കൂടെ നടന്നു.ചാമി എങ്ങനെയാണ് മരിച്ചതെന്ന് ഞാന്‍ തിരക്കിയില്ല, എന്തു കൊണ്ടെന്നാല്‍ അതിന്റെ കാരണം എനിക്ക് അറിയാമായിരുന്നു.<br />
<br />
ബംഗ്ലാവില്‍ എത്തിയ ഞാന്‍ ബാഗ് മേശപ്പുറത്ത് വച്ചിട്ട് നന്നായി ഒന്നു കുളിച്ചു.അതോടു കൂടി ശരീരവും മനസ്സും ഒന്നു തണുത്തു.പിന്നെ കഴിഞ്ഞ വരവിനു ആ പെണ്‍കുട്ടി അലറിക്കരഞ്ഞ മുറിയിലേക്ക് നടന്നു.ഇപ്പോ എനിക്കറിയാം, ഈ മുറിയില്‍ വച്ചാണ് ജാസ്മിനെ ആ പ്രാകൃത രൂപികള്‍ മൃഗീയമായി നശിപ്പിച്ചത്.ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്ന് അറിയാതെ പുറപ്പെട്ടു.ഞാന്‍ തിരികെ ഹാളിലെത്ത്, എന്നിട്ട് അവിടെ കണ്ട ഒരു ചാരുകസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു.<br />
<br />
എനിക്ക് നൂറുശതമാനം ഉറപ്പാണ്, ഞാന്‍ ഉറങ്ങിയിരുന്നില്ല.പുറത്ത് മഴ ശക്തമായി പെയ്യുന്ന ശബ്ദം കേള്‍ക്കാം.പെട്ടന്നാണ് ജനലിലൂടെ ഏതോ ഒരു രൂപം അകത്തേക്ക് പ്രവേശിച്ചത്, അത് എന്റെ നേരെ പതിയെ അടുത്തു കൊണ്ടിരുന്നു.ചാടി എഴുന്നേല്ക്കാന് ഞാനൊന്ന് ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല.അതെന്റെ ശരീരത്തിലേക്ക് അമരുന്നതായി എനിക്ക് അനുഭവപ്പെട്ടു, ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി, അത് അവളാണ്, ജാസ്മിന്.എന്റെ കഴുത്തില്‍ പിടി മുറുകിയിരിക്കുന്നു, ശ്വാസം കിട്ടുന്നില്ല, ഞാന്‍ കൈകാലിട്ടടിച്ചു, അലറിക്കരയാന്‍ ശ്രമിച്ചു, ഇല്ല, പറ്റണില്യ.<br />
ഒരു നിമിഷം...<br />
മരണത്തിനു മുന്നെയുള്ള ഒരേ ഒരു നിമിഷം...<br />
സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ എന്റെ ശരീരം ഒന്ന് കുടഞ്ഞു, അടുത്ത നിമിഷം ആ രൂപം അപ്രത്യക്ഷമായി, പിന്നെ എല്ലാം ശാന്തമായി.<br />
<br />
ഞാന്‍ ആകെ വിയര്‍ത്ത് കുളിച്ചിരുന്നു.ഭയം കാരണം ഞാന്‍ ഹാളില്‍ കിടന്ന് ഉരുണ്ടു, ദിവസങ്ങളോളം വൃത്തിയാക്കാതെ കിടക്കുന്ന ആ ഹാളില്‍ കിടക്കവേ തല കറങ്ങുന്ന പോലെ എനിക്ക് തോന്നി, പിന്നെ പതിയെ എന്റെ ബോധം നഷ്ടമായി.രാവിലെ മരതകം വിളിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ എനിക്ക് ബോധ്യമായി...<br />
ഞാന്‍ മരിച്ചിട്ടില്ല!!!<br />
<br />
ഡോക്യുമെന്ററി എടുക്കാന്‍ വന്ന ഈ യുവാവിനൊപ്പം മൂന്നാം തവണയാണ് ഞാന്‍ റോസ്സ് ജാസ്മിന് എന്ന ഈ ബംഗ്ലാവില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.ഇക്കുറി പ്രശ്നങ്ങള്‍ അനുഭവിച്ച സ്ഥലത്ത് വച്ച് അനുഭവ കഥ പറയുക എന്ന ദൌത്യം മാത്രമേ എനിക്കുള്ളു.കഥ പറയുക, അതിനു ശേഷം രണ്ടേ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക, ഇതാണ് ഞങ്ങള്‍ തമ്മിലുള്ള എഗ്രിമെന്റ്.അത് കഴിഞ്ഞാല്‍ പ്രതിഫലവും വാങ്ങി എനിക്ക് പോകാം, രാത്രിയില്‍ എന്നെ കൊണ്ട് പോകാനുള്ള വണ്ടി ദേവാലയില്‍ ഞാന്‍ അറേഞ്ച് ചെയ്തിട്ടുണ്ട്.<br />
<br />
രാത്രി ഏറെ ആകുന്നു, പോകാനായി അക്ഷമനായി ഇരുന്ന എന്റെ മുന്നില്‍ കുളിച്ചൊരുങ്ങി നല്ല ഫ്രഷ് മനസ്സോടെ ആ യുവാവ് വന്നു, രണ്ടാമത്തെ പ്രാവശ്യം ഞാന്‍ വന്നപ്പോള്‍ ഇരുന്ന ചാരു കസേരയില്‍ ഇരുന്നിട്ട് അവന് എന്നെ സൂക്ഷിച്ച് നോക്കി.തുടര്‍ന്ന് എനിക്കുള്ള പ്രതിഫലമെടുത്ത് മുന്നില്‍ വച്ചു.പ്രത്യേകിച്ച് അമിത ആവേശം കാണിക്കാതെ ഞാന്‍ അത് കൈക്കലാക്കി, എന്നിട്ട് പഴയ സ്ഥാനത്ത് ഇരുപ്പ് ഉറപ്പിച്ചു.<br />
ഇനി രണ്ട് ചോദ്യം.<br />
അതിനു ഉത്തരം പറഞ്ഞാല്‍ എനിക്ക് പോകാം.<br />
ചോദ്യങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കെ അവന് ആദ്യത്തെ ചോദ്യം ചോദിച്ചു:<br />
<br />
"ജാസ്മിന് എന്ന പ്രേതവും ഈ ബംഗ്ലാവും തമ്മിലുള്ള ബന്ധം എന്താണ്?"<br />
<br />
അറിയാവുന്ന രീതിയില്‍ ഞാന്‍ അതിനു മറുപടി നല്കി...<br />
റൌണ്ട് ബാറ്റില്‍ പ്രഭുമിന്റെ മകളാണ് റോസ്സ് ജാസ്മിന്!!<br />
യൌവന യുക്തയായ അവളുടെ പേരിലായിരുന്നു സായിപ്പ് ഈ ബംഗ്ലാവ് വാങ്ങിയത്.മകളോട് നല്ല ഇഷ്ടമായിരുന്നെങ്കിലും നാട്ടുകാര്‍ക്ക് ഈ സായിപ്പൊരു ക്രൂരനായിരുന്നു.ഒരുപാട് ആദിവാസി പെണ്ണുങ്ങളെ ഈ സായിപ്പ് നശിപ്പിച്ചിരുന്നത്രേ.എല്ലാത്തിനും ഒരു മറുവശവും ഉണ്ടല്ലോ, ഏതോ ആദിവാസി പെണ്ണിന്റെ സഹോദരര്‍ ഇതിനു പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു.അങ്ങനെ സായിപ്പിനെ അവര്‍ ഒരു ദിവസം അമ്പ് എയ്ത് കൊന്നു, എന്നിട്ടും കലി അടങ്ങാതെ അവര്‍ ഈ ബംഗ്ലാവിലെത്തി.ഞാന്‍ നേരത്തെ കാണിച്ച മുറിയില്‍ വച്ച് വളരെ മൃഗീയമായി ബലാല്‍സംഘം ചെയ്ത് ജാസ്മിനെ അവര്‍ കൊല്ലാ കൊല ചെയ്തു.<br />
അന്ന് ജാസ്മിന്റെ ഇരുപത്തി മൂന്നാം പിറന്നാള്‍ ആയിരുന്നു!!<br />
അവള്‍ക്കായി അപ്പവും ചിക്കന്‍ കറിയും വിഞ്ഞും ഒരുക്കി വച്ചിട്ട് പള്ളീലച്ചനെ കൊണ്ട് വരാനായി സായിപ്പ് പുറത്തേക്ക് പോയപ്പോഴാണ് അയാള്‍ കൊല്ലപ്പെട്ടതും, പിന്നീട് ഈ അതിക്രമം നടന്നതും.ആദിവാസികള്‍ ഉപേക്ഷിച്ച് പോയ ജാസ്മിന് ഇഴഞ്ഞ് ഇഴഞ്ഞ് വന്ന് ഡൈനിംഗ് ടേബിളിനു സമീപമെത്തി അവിടിരുന്ന വൈന്‍ എടുത്ത് കുടിച്ചതിനു ശേഷം മരിച്ച് വീഴുകയായിരുന്നു.പ്രതികാര ദാഹിയായ അവളുടെ പ്രേതം ആ ആദിവാസി യുവാക്കളെ കൊന്ന് കൊണ്ടാണ് തന്റെ വേട്ട തുടങ്ങിയതെന്ന് ചരിത്രം.<br />
<br />
അവന് എല്ലാം കുറിച്ചെടുത്തു.<br />
എന്നിട്ട് രണ്ടാമത്തെ ചോദ്യം ചോദിച്ചു...<br />
<br />
"എന്തായിരുന്നു ഈ കഥയില്‍ ചാമിയുടെ റോള്‍? ആദ്യത്തെ വരവില്‍ ഒരു മാസം ഇവിടെ താമസിച്ചിട്ടും നിങ്ങളെ ഉപദ്രവിക്കാതിരുന്ന പ്രേതം രണ്ടാമത്തെ വരവില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ എന്താണ് കാരണം?"<br />
<br />
ശരിക്കും രണ്ടാമത് അവന് രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്....<br />
എന്തായിരുന്നു ഈ കഥയില്‍ ചാമിയുടെ റോള്‍?<br />
ആദ്യത്തെ വരവില്‍ ഒരു മാസം ഇവിടെ താമസിച്ചിട്ടും നിങ്ങളെ ഉപദ്രവിക്കാതിരുന്ന പ്രേതം രണ്ടാമത്തെ വരവില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ എന്താണ് കാരണം?<br />
<br />
ഇതിനു ആദ്യത്തെ ചോദ്യത്തിനു ഉത്തരം പറയേണ്ട ചുമതല മാത്രമേ എനിക്ക് ഉള്ളു.രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അറിയാമെങ്കിലും അതിന്റെ മറുപടി പറയില്ല എന്ന് മനസ്സില്‍ കരുതി ഞാന്‍ അവന്റെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി നല്കി.<br />
<br />
എന്തായിരുന്നു ഈ കഥയില്‍ ചാമിയുടെ റോള്‍?<br />
<br />
ആദ്യത്തെ വരവില്‍ വിചിത്രമായ കുറേ കാഴ്ചകള്‍ കണ്ട് ഇവിടുന്ന് ഓടി പോയ ഞാന്‍ ആ ഷോക്കില്‍ നിന്ന് മുക്തനാകാന്‍ കുറേ നാള് എടുത്തു.യുക്തിവാദം മനസ്സില്‍ നിന്ന് അകന്നു, ദൈവങ്ങളില്‍ കുറേശ്ശേ വിശ്വാസം വന്ന് തുടങ്ങി.പിന്നെയും ഒരു നാല് മാസം കഴിഞ്ഞ് എന്നെ കാണാന്‍ ഒരാള്‍ വന്നു...<br />
അത് ചാമിയായിരുന്നു!!!<br />
ചാമിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ബംഗ്ലാവിനെ ബാധിച്ച പ്രേതകഥ എനിക്ക് പറഞ്ഞ് തന്നത്.<br />
കൂട്ടത്തില്‍ അന്ന് സംഭവിച്ചതിനെ പറ്റിയും ചാമി പറയുകയുണ്ടായി.....<br />
റോസ്സ് ജാസ്മിന് കൊല്ലപ്പെട്ട സമയത്ത് അവളുടെ അനുജന് ഇംഗ്ലണ്ടിലായിരുന്നു, സ്വഭാവികമായി ആ ബംഗ്ലാവിന്റെ ഉടമസ്ഥ അവകാശം അവനായി.അവന്റെ വംശത്തില്‍ പെട്ട ഒരു സായിപ്പും മകളും ഇന്ത്യയിലേക്ക് വന്നു.ആ മകളുടെ പേരും ജാസ്മിന് എന്നായിരുന്നു. ബംഗ്ലാവിലെത്തിയ മകള്‍ പഴയ കഥകളെല്ലാം അറിഞ്ഞു, ദിവസങ്ങള്‍ കഴിയവേ അവള് ചില മാനസിക വിഭ്രാന്തി കാണിക്കാന്‍ തുടങ്ങി.മരിച്ച് പോയ ജാസ്മിന് താന്‍ തന്നെയാണെന്ന് അവള് വിശ്വസിച്ച് തുടങ്ങി.അതില്‍ നിന്ന് അവളെ രക്ഷിക്കാന്‍ ഏതോ മനശാസ്ത്രജ്ഞനന്റെ ഉപദേശ പ്രകാരം ഒരു സൈക്കോളജിക്കല്‍ മൂവിനു സായിപ്പ് തയ്യാറായി.നശിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രാകൃത രൂപികളില്‍ നിന്ന് രക്ഷപ്പെട്ട് വൈന്‍ കുടിക്കുന്നതോടെ അവളുടെ മാനസിക വിഭ്രാന്തി മാറും എന്ന സങ്കല്പത്തില് വിശ്വസ്തനായ ചാമിയോടൊത്ത് ഒരു നാടകത്തിനു സായിപ്പ് തയ്യാറായി.ഞാന്‍ തിരിച്ച് പോകാന്‍ തയ്യാറായ വെള്ളിയാഴ്ച ആയിരുന്നു അതിനായി അവര്‍ തിരഞ്ഞെടുത്തത്.<br />
അതായിരുന്നു ആദ്യത്തെ വരവിനു എനിക്കുണ്ടായ വിചിത്ര അനുഭവങ്ങളുടെ ആധാരം!!!<br />
<br />
അന്ന് വൈകുന്നേരം ചാമിയോട് ഞാന്‍ പോകുവാണെന്ന് പറഞ്ഞത് കൊണ്ട് ചാമി അതിനെ പറ്റി എന്നോട് പറഞ്ഞുമില്ല.രാത്രിയില്‍ അപ്രതീക്ഷിതമായി എന്നെ കണ്ട ചാമിക്ക് ബലപ്രയോഗത്തിലൂടെ എന്നെ ഒഴിവാക്കേണ്ടി വന്നു.ആ തെറ്റ് ചാമിയെ വല്ലാതെ വിഷമിപ്പിച്ചു.അസുഖം ഭേദമായതോടെ ജാസ്മിനും സായിപ്പും തിരികെ ഇംഗ്ലണ്ടിലേക്ക് പോയി.പിന്നീട് കൃത്യം ഒരു മാസം കഴിഞ്ഞ അന്ന് ചാമി രക്തം ശര്‍ദ്ദിച്ചു.തന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് മനസ്സിലാക്കിയ ചാമി എന്നെ കാണാന്‍ വന്നു.കഥകള്‍ അറിഞ്ഞ എന്നില്‍ നിന്നും 'ക്ഷമിച്ചു' എന്നൊരു വാക്ക് ചാമി പ്രതീക്ഷിച്ചിരുന്നെന്ന് തോന്നുന്നു, പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല.അയാള്‍ തിരികെ പോയി.ഒരു വര്‍ഷത്തിനു ശേഷം സോഫ്റ്റ് വെയര്‍ അപ്പ്ഗ്രേഡിനായി ദേവാലയിലേക്ക് വന്ന എനിക്ക് ചാമിയെ കണ്ട് 'സാരമില്ല' എന്ന് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു.പക്ഷേ അവിടെ എന്നെ സ്വീകരിക്കാന്‍ ചാമി ഉണ്ടായിരുന്നില്ല, പകരം വന്നത് മരതകമായിരുന്നു.അവനില്‍ നിന്നാണ് ചാമി മരിച്ച വിവരം ഞാന്‍ അറിഞ്ഞതും.അതോട് കൂടി ചാമിയുടെ റോള്‍ അവസാനിച്ചു.<br />
<br />
കഥയുടെ കിടപ്പ് വശം ബോധ്യപ്പെടുത്തിയട്ട് മൂന്നാം തവണ ഞാന്‍ ആ ബംഗ്ലാവിന്റെ പടിയിറങ്ങി.എനിക്കറിയാം അവന്റെ മനസ്സ് ഇപ്പോഴും മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്...<br />
<br />
ആദ്യത്തെ വരവില്‍ ഒരു മാസം ഇവിടെ താമസിച്ചിട്ടും നിങ്ങളെ ഉപദ്രവിക്കാതിരുന്ന പ്രേതം രണ്ടാമത്തെ വരവില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ എന്താണ് കാരണം?<br />
മൂന്നാമത്തെ ചോദ്യം!!!<br />
<br />
ഉത്തരം ലളിതമായിരുന്നു...<br />
രണ്ടാം തവണ തിരിച്ച് പോകുമ്പോ മരതകത്തിന്റെ വായില്‍ നിന്നാണ് അതിനുള്ള ഉത്തരം എനിക്ക് കിട്ടിയത്.അത് ആ നാട്ടിലെ ഒരു വിശ്വാസമായിരുന്നു, അവിടുത്തെ മാത്രമല്ല, പൊതുവായുള്ള ഒരു വിശ്വാസമായിരുന്നു.നെഗറ്റീവ് ശക്തികള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു സ്ഥലത്ത് നമ്മള് ശുദ്ധമായ മനസ്സോടും ശരീരത്തോടും ഇരുന്നാല്‍ ആ ശക്തി നമുക്ക് അനുഭവപ്പെടും പോലും.എന്റെ അനുഭവം അത് ശരി വയ്ക്കുന്നതായിരുന്നു, ആദ്യത്തെ തവണ വന്നപ്പോള്‍ എന്നും വിയര്‍ത്ത് കുളിച്ച് മലിനമായ ശരീരത്തോടെയാണ് ഞാന്‍ രാത്രി കഴിച്ച് കൂട്ടിയത്, രണ്ടാം തവണ പ്രേതം എന്നില്‍ ബാധിച്ചത് കുളിച്ച് വൃത്തിയായി ഇരുന്നപ്പോഴും.പിന്നീട് ഹാളിലെ പൊടിയില്‍ കിടന്നുരുണ്ടതിനു ശേഷം എനിക്ക് ആ അനുഭവം ഉണ്ടായുമില്ല.<br />
സോ, ശുദ്ധമായി ഇരുന്നാല്‍ അവള് വരും...<br />
ജാസ്മിന്.<br />
തീര്‍ച്ച!!!<br />
<br />
ബംഗ്ലാവിന്റെ ഗേറ്റ് കടന്നപ്പോള്‍ ഞെട്ടലോടെ ഒരു കാര്യം കൂടി ഞാന്‍ ഓര്‍ത്തു, ചാരു കസേരയില്‍ കുളിച്ച് ശുദ്ധമായ ശരീരത്തോടെയാണ് ആ യുവാവ് ഇരിക്കുന്നത്.<br />
അതിനു ഒരു അര്‍ത്ഥമേയുള്ളു...<br />
ഇന്ന്....<br />
ഇന്ന് അവന് കൊല്ലപ്പെടും!!!<br />
<br />
എന്റെ കണക്ക് കൂട്ടല്‍ ശരിയായിരുന്നെന്ന് ഒരാഴ്ചക്ക് ശേഷമുള്ള പത്രവാര്‍ത്തയില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.ദേവാലക്ക് സമീപമുള്ള ഒരു എസ്റ്റേറ്റിലെ ബംഗ്ലാവില്‍ നിന്നും ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെടുത്ത് പോലും.പ്രേതങ്ങളെ കുറിച്ച് ഡ്യോകുമെന്ററി തയ്യാറാക്കുന്ന ഒരു യുവാവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.അത്ര മാത്രമേ ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നുള്ളു.അല്ലാതെ ആ യുവാവിനൊപ്പം മറ്റൊരാള്‍ ഉണ്ടായിരുന്നെന്നോ, മൂന്നാം തവണ ആ ബംഗ്ലാവില്‍ നിന്ന് ഇറങ്ങിയ വ്യക്തി, ഗേറ്റ് വരെ നടന്നതിനു ശേഷം ഭ്രാന്തമായ ഒരു ആവേശത്തില്‍ ബംഗ്ലാവിലേക്ക് തിരിച്ച് എത്തുകയും, ആ വരവ് കണ്ട് അമ്പരന്ന് ചാരുകസേരയില്‍ ഇരുന്ന യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തുവെന്ന് ആരും വാര്‍ത്തയില്‍ പറഞ്ഞിരുന്നില്ല.<br />
<br />
അല്ലെങ്കില്‍ തന്നെ അങ്ങനെ ഒരു വാര്‍ത്തയുടെ ആവശ്യമെന്ത്??<br />
<br />
എന്റെ അറിവില്‍ ജീവിച്ചിരുന്നപ്പോള്‍ കുറേ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച ആ യുവാവിനെ കൊന്നത് അവളാണ്...<br />
സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെയൊക്കെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതും അവളാണ്...<br />
അവള്...<br />
ജാസ്മിന്.<br />
റോസ്സ് ജാസ്മിനിലെ അലയുന്ന ആത്മാവ്!!!<br />
<br />
ഞാനോ??<br />
ഞാന്‍ വെറുമൊരു കഥാകാരന്.<br />
ഈ കഥ പറയാന്‍ നിങ്ങളുടെ മുന്നില്‍ വന്നവന്.<br />
എന്റെ പേര് മഹി...<br />
മഹീന്ദ്രന്.<br />
</span><br />
<br />അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com17tag:blogger.com,1999:blog-5734317524674128567.post-71650887694877316322015-01-05T12:45:00.000+05:302017-09-09T09:19:50.445+05:30പ്രണയിനി, നിനക്കായ്...<span style="font-size: 115%;"><br />
ഇനി എഴുതേണ്ടത് പ്രണയത്തെ കുറിച്ചാണ്, പ്രണയത്തെ കുറിച്ച് മാത്രം.രഘുരാമനു അറിയുകയില്ലായിരുന്നു, എങ്ങനെ തുടങ്ങണമെന്ന്.പ്രണയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാട് രംഗങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു.സുകന്യയെ ആദ്യമായി കണ്ടത്, അവളോട് ഒത്ത് സ്വപ്നങ്ങള്‍ പങ്ക് വച്ചത്, ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ചത്, കോളേജ് വരാന്തയിലൂടെ കൈ കോര്‍ത്ത് നടന്നത്, അങ്ങനെ ഓര്‍ക്കാന്‍ ഒരുപാട് രംഗങ്ങള്‍.എങ്കിലും രഘുരാമന്റെ മനസ്സില്‍ പെട്ടന്ന് ഓടി വന്നത് മറ്റൊരു രംഗമായിരുന്നു...<br />
<br />
ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പിന്നിലേക്ക് എടുക്കുന്ന ബസ്സ്.സൈഡ് സീറ്റില്‍ ഇരുന്ന് തന്നെ ഉറ്റു നോക്കുന്ന സുകന്യ.തിരിച്ച് മെയിന്‍ റോഡിലേക്ക് കയറാന്‍ ബസ്സ് വളയ്ക്കുകയാണ്.സുകന്യയുടെ കണ്ണുകള്‍ ബസ്സ് സ്റ്റാന്‍ഡില്‍ നില്ക്കുന്ന തന്നിലേക്ക് തന്നെ.ആ കണ്ണുകളില്‍ ദൈന്യതയാണോ, പ്രതീക്ഷയാണോ, പ്രണയമാണോ എന്ന് വേര്‍തിരിച്ച് അറിയാന്‍ കഴിയുന്നില്ല.ആ ബസ്സ് അവളെയും കൊണ്ട് യാത്ര പുറപ്പെട്ടപ്പോള്‍ നിസ്സഹായകനായി രഘുരാമന് അവിടെ നിന്നു.<br />
ഇനി എന്ത്?<br />
പഠിത്തം കഴിഞ്ഞതേ ഉള്ളു, പഠിക്കുന്ന കാലത്തെ പ്രണയമാണ്.അവസാന പരീക്ഷ ആയപ്പോഴേക്കും പ്രണയം രണ്ട് പേരുടെയും വീട്ടില്‍ അറിഞ്ഞു.സുകന്യയുടെ വീട്ടില്‍ എതിര്‍പ്പില്ലായിരുന്നു.പക്ഷേ രഘുരാമന്റെ വീട്ടില്‍ അവന് പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല.സമ്മതം നല്‍കേണ്ട അമ്മ, തന്നെ പഠിപ്പിച്ച കണക്കുകള്‍ പറഞ്ഞപ്പോ അവന് ആദ്യം തളര്‍ന്നു.വീണ്ടും വാശി പിടിച്ചപ്പോള്‍ അച്ഛന് പറഞ്ഞു:<br />
"പൈസ വേണ്ട ഒരു ജോലി വാങ്ങ്, എന്നിട്ട് വാ, നിനക്കായ് ഞങ്ങള്‍ പെണ്ണ് ചോദിക്കാം"<br />
ന്യായമായ കാര്യം.<br />
<br />
അവസാന പരീക്ഷയുടെ അന്ന് ഈ കാര്യം പറയാന്‍ സുകന്യയുടെ അടുത്ത് ചെന്നപ്പോള്‍ അവള് പതിവില്ലാതെ കലഹിക്കുകയായിരുന്നു.രഘുരാമനു വേറെ നല്ല പെണ്‍കുട്ടിയെ കിട്ടും എന്ന് അവള് പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അവന് തിരികെ നടന്നു.പിന്നീട് രഘുരാമന് സുകന്യയോട് മിണ്ടിയില്ല.പല പ്രാവശ്യം അവള് മാപ്പ് ചോദിച്ച് അരികെ വന്നു, അവന് കണ്ടില്ലെന്ന് നടിച്ചു.സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ കോളേജില്‍ എത്തിയപ്പോള്‍ വീണ്ടും കണ്ടു.<br />
സുകന്യ ചോദിച്ചു:<br />
"ഇപ്പോഴും പിണക്കമാണോ?"<br />
രഘുരാമന് മിണ്ടിയില്ല.<br />
"ഞാന്‍ അന്ന് തമാശ പറഞ്ഞതാ" വീണ്ടും സുകന്യ.<br />
രഘുരാമന് കേട്ടില്ലെന്ന് നടിച്ചു.<br />
ബസ്സില്‍ കയറവേ അവള് ചോദിച്ചു:<br />
"വരുന്നില്ലേ"<br />
ഇല്ലെന്ന് തലയാട്ടി.<br />
ബസ്സ് വളവ് തിരിയുവോളം അവള് രഘുരാമനെ നോക്കി ഇരുന്നു, അവന് അവളേയും.ബസ്സ് അകലവേ നെഞ്ചില്‍ രൂപം കൊള്ളുന്ന വിങ്ങല്‍ രഘുരാമനെ ആകെ തളര്‍ത്തി.തന്റെ പ്രണയിനിയാണ്, തന്റെ പ്രിയപ്പെട്ടവളാണ് അകന്ന് പോകുന്നത്.വരുമെന്നും കാത്തിരിക്കണമെന്നും വാക്ക് കൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ല.അതിനൊരു ജോലി വേണം, തന്റെ പഠിത്തത്തിനു എത്രയും പെട്ടന്ന് ജോലി കിട്ടും.എന്നിട്ട് വേണം അച്ഛനെയും അമ്മയേയും കൂട്ടി അവളുടെ വീട്ടില്‍ ചെല്ലാന്‍.സുകന്യയെ കല്യാണം കഴിച്ച് തരണമെന്ന് താന്‍ തന്നെ അവളുടെ അമ്മയോട് പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരായിരം പൂത്തിരി കത്തുന്നത് തനിക്ക് കാണണം.ഇനിയത്തെ ലക്ഷ്യം അത് മാത്രം.<br />
<br />
ജോലിക്കായുള്ള ശ്രമം.<br />
ആദ്യമെല്ലാം നല്ല ആവേശമായിരുന്നു.പിന്നെ പിന്നെ മനസ്സിലായി തന്നെ പോലെ ഒരുപാട് പേര് ഇതേ ശ്രമത്തിലുണ്ട്.പലര്‍ക്കും പല ആവശ്യം.തോറ്റു കൊടുക്കാന്‍ രഘുരാമന് തയ്യാര്‍ ആയിരുന്നില്ല.ശ്രമം, കഠിനമായ ശ്രമം.<br />
ഫലം കണ്ടില്ല.<br />
രഘുരാമന് തളര്‍ന്ന് തുടങ്ങി.കര്‍ണ്ണന്റെ ജന്മമാണ് താന്‍.ആയോധനകലകള്‍ എല്ലാം അറിഞ്ഞിട്ടും ആവശ്യസമയത്ത് ഉപകാരപ്പെടാതെ പോകുന്ന ജന്മം.സുകന്യയുടെ കൂട്ടുകാരികള്‍ വിളിച്ച് തുടങ്ങി, അവളുടെ വീട്ടില്‍ ആലോചന തുടങ്ങിയത്രേ.എത്രനാളായാണ് ഒരുവാക്കും പറയാത്ത ഒരുവനായി കാത്തിരിക്കുന്നത്.സുകന്യ അവിടെ വിങ്ങി കരയുകയായിരുക്കും, അത് രഘുരാമനു അറിയാം, പക്ഷേ അവന് നിസ്സഹായകനാണ്.അച്ഛന്, അമ്മ, പെങ്ങള്, തുടങ്ങി പ്രണയകാലത്ത് അവന് കാണാത്ത തടസ്സങ്ങള്‍ അവനെ വരിഞ്ഞ് മുറുക്കി.തന്നെ കൊണ്ട് ഒരു ജോലി നേടി ഉടനെയൊന്നും അവളെ സ്വന്തമാക്കാന്‍ കഴിയില്ലെന്ന സത്യം അവനു മനസ്സിലായി.<br />
പാവം, അവളെങ്കിലും രക്ഷപ്പെടട്ടേ!!<br />
ഒടുവില്‍ കേട്ടു, അവളുടെ കല്യാണം തീരുമാനിച്ചു.മുംബൈയില്‍ ജോലി ചെയ്യുന്ന പയ്യന്.മനസ്സില്ലാമനസ്സോടെ ആണത്രേ അവള് സമ്മതിച്ചത്.നിശ്ചയ ദിവസം തീരുമാനിച്ച് പോലും.<br />
നന്നായി.<br />
അവള് രക്ഷപ്പെടട്ടേ.<br />
<br />
ദിവസങ്ങള്‍ കഴിയവേ രഘുരാമന്റെ മനസ്സിനു ഒരു ചാഞ്ചാട്ടം.സുകന്യ, അവള് തന്റെതാണ്.അവളെ നഷ്ടപ്പെട്ടാല്‍ പിന്നെ താന്‍ എങ്ങനെ ജീവിക്കും.രഘുരാമനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.അച്ഛനോടും അമ്മയോടും അവന് കരഞ്ഞ് പറഞ്ഞു.അവര്‍ക്ക് അവനെ മനസ്സിലാകുന്നുണ്ടായിരുന്നില്ല, ആരും അവനെ മനസ്സിലാക്കിയില്ല.സുകന്യയുടെ അമ്മയെ വിളിച്ച് അവന് അപേക്ഷിച്ചു, പക്ഷേ ആ അമ്മ നിസ്സഹായകയായിരുന്നു.<br />
"എത്ര നാള് അവളു കാത്തിരുന്നു, മോനു നേരത്തെ വിളിച്ച് കൂടായിരുന്നോ?"<br />
അമ്മയുടെ ചോദ്യം.<br />
രഘുരാമന് ചൂളി പോയി.<br />
എന്ത് മറുപടി പറയാന്‍??<br />
സുകന്യയുടെ വാക്കുകള്‍ ഓര്‍മ്മ വന്നു...<br />
"രഘു അമ്മയോട് ഒന്ന് സംസാരിക്കുമോ, ഞാന്‍ കാത്തിരിക്കാം, പ്ലീസ്സ്"<br />
ചെയ്തില്ല, അന്ന് ആ വാക്കുകള്‍ കേട്ടില്ല, വിധി.<br />
രഘുരാമന്റെ ഊണും ഉറക്കവും നഷ്ടമായി.സുകന്യ തനിക്ക് നഷ്ടപ്പെടുന്നു.ദൈവമേ, ഇനി എന്ത്? അവളില്ലാത്ത ഈ ലോകം.തന്നെ പ്രണയിച്ചവള്‍, തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചവള്‍, അവള് പോകുകയാണ്, എന്നേക്കുമായി.<br />
രഘുവിന്റെ അച്ഛനും അമ്മക്കും ഭയമായി.ഇങ്ങനെ പോയാല്‍ മകനെ തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് അവര്‍ ഭയന്നു.ഒരു ദിവസം അമ്മ അവനോട് പറഞ്ഞു:<br />
"ജോലി കിട്ടുന്ന വരെ നോക്കേണ്ട, നിനക്ക് അത്ര ഇഷ്ടമാണേല് നമുക്ക് ആലോചിക്കാം"<br />
അമ്മയെ ഒരു നിമിഷം നോക്കിയട്ട് അവന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:<br />
"വേണ്ടാ അമ്മേ, ഇന്ന് അവളുടെ നിശ്ചയമാ"<br />
<br />
രഘുരാമന്റെ ജീവിതം മാറുകയായിരുന്നു.മിണ്ടാട്ടമില്ല, പഴയ കളിയും ചിരിയുമില്ല.ഒരുനാള്‍ സുകന്യയുടെ ഫോണ്‍ വന്നു:<br />
"കല്യാണമാണ്, വരണം"<br />
രഘുരാമന് മിണ്ടിയില്ല.<br />
"രഘുവിനു എല്ലാം ഒരു തമാശ ആയിരുന്നു, അല്ലേ?"<br />
അവളുടെ ചോദ്യം.<br />
നെഞ്ചില്‍ എന്തോ കൊളുത്തി വലിക്കുന്ന പോലെ.<br />
"രഘു അമ്മയെ വിളിച്ചത് ഞാന്‍ അറിഞ്ഞു, അതും ഒരു തമാശ, അല്ലേ?"<br />
ഒരു വിങ്ങള്‍ തൊണ്ട വരെ വന്നു, ആര്‍ത്തനാദം പോലെ അവന് പറഞ്ഞു:<br />
"അങ്ങനെ പറയല്ലേടാ...."<br />
ബാക്കി പറയുന്നതിനു മുന്നേ അവള് ഫോണ്‍ വച്ചു.എത്ര നേരം ആ ഫോണും പിടിച്ച് നിന്നെന്ന് രഘുവിനു അറിയില്ലായിരുന്നു.എപ്പോഴോ ഫോണ്‍ അവന് താഴ്ത്തി വച്ചു.<br />
അവന്റെ മനസ്സ് മന്ത്രിച്ചു...<br />
"മോളേ, നിനക്ക് നല്ലത് വരട്ടെ"<br />
<br />
സുകന്യയുടെ കല്യാണനാള്.<br />
രാവിലെ രഘു അമ്പലത്തില്‍ പോയി അവള്‍ക്കായി പ്രാര്‍ത്ഥിച്ചു.കാറുമെടുത്ത് ഓഡിറ്റോറിയത്തിലേക്ക് പോയി.വിവാഹസ്ഥലം അടുക്കവേ അവന് കാര്‍ നിര്‍ത്തി.വയ്യ, ആ കല്യാണം കാണാന്‍ വയ്യ.ഈശ്വരാ, എന്റെ പെണ്ണ്...<br />
മരിക്കാനാണ് തോന്നിയത്.പക്ഷേ മരിച്ചാല്‍ ദുഃഖിക്കുന്ന ഒരുപാട് മുഖങ്ങള്‍ ഓര്‍മ്മ വന്നു.<br />
അച്ഛന്, അമ്മ, പെങ്ങള്, ബന്ധുക്കള്‍...<br />
ദുഃഖിക്കട്ടെ, എല്ലാവരും ദുഃഖിക്കട്ടെ.രഘുവിനു എല്ലാവരോടും വെറുപ്പ് ആയിരുന്നു.എപ്പോഴോ സുകന്യയുടെ മുഖവും അവന്റെ മനസ്സില്‍ വന്നു.താന്‍ മരിച്ചാല്‍ ജീവിതകാലം മുഴുവന്‍ അവള് വിഷമിക്കും, അത്...അത് മാത്രം രഘുവിനു ആലോചിക്കാന്‍ കഴിയില്ലായിരുന്നു.ഒരിക്കല്‍ അവള് ചോദിച്ച ചോദ്യം അവന് ഓര്‍ത്തു.ഏതോ മരണത്തെ കുറിച്ച് സംസാരിക്കവേ ആണ് അവള് അത് ചോദിച്ചത്...<br />
"പ്രണയിക്കുന്നവരില്‍ ഒരാള്‍ മരിച്ചാല്‍, മറ്റേ ആള് എന്ത് ചെയ്യും രഘു?"<br />
അന്ന് ആ ചോദ്യം രഘുവിനു ഒരു തമാശ ആയിരുന്നു.മണ്ടി പെണ്ണിന്റെ സില്ലി ക്വസ്റ്റ്യന്‍.പക്ഷേ ഇന്ന് താന്‍ മരിച്ചാല്‍ അവള് കരയുമോ?<br />
തീര്‍ച്ചയായും കരയും, പുറമേ കരഞ്ഞില്ലെങ്കിലും അകമേ കരയും.കാരണം അവള് സുകന്യയാണ്, തന്റെ പെണ്ണാണ്.<br />
രഘു തന്റെ സുഹൃത്തിനെ വിളിച്ചു, താന്‍ ഓഡിറ്റോറിയത്തിനു അരികിലുണ്ടെന്ന് അറിയിച്ചു.ഒരു പക്ഷേ കല്യാണ ചെറുക്കനു വരാന്‍ പറ്റാതെ കല്യാണം മുടങ്ങിയാല്‍ സുകന്യയെ തനിക്ക് ലഭിക്കുമെന്ന് അവന് വെറുതെ സ്വപ്നം കണ്ടു.മുഹൂര്‍ത്ത സമയം അടുക്കവേ നെഞ്ചിടിപ്പോടെ സുഹൃത്തിന്റെ ഫോണ്‍ പ്രതീക്ഷിച്ച് അവന് ഇരുന്നു.ആരും വിളിച്ചില്ല.<br />
എപ്പോഴോ സഹിക്കാന്‍ കഴിയാതെ അവന് തിരികെ വിളിച്ചു.<br />
"കല്യാണം ഭംഗിയായി കഴിഞ്ഞു, അവര്‍ ഊണു കഴിക്കുകയാ"<br />
സുഹൃത്തിന്റെ മറുപടി.<br />
ലോകം കീഴ്മേല്‍ മറിയുന്ന പോലെ രഘുവിനു തോന്നി.<br />
പതിഞ്ഞ സ്വരത്തില്‍ അവന് ചോദിച്ചു:<br />
"അവള്...സുകന്യ?"<br />
"അവള് ഹാപ്പിയാടാ...ഷീ ഈസ്സ് വെരി ഹാപ്പി"<br />
രഘുരാമന് കണ്ണുകള്‍ മുറുകെ അടച്ചു.<br />
നെഞ്ച് വിങ്ങുമ്പോഴും, കണ്ണുനീര് ഒഴുകുമ്പോഴും അവന് പ്രാര്‍ത്ഥിച്ചു...<br />
ദൈവമേ, അവള്‍ക്ക് നല്ലൊരു ജീവിതം കൊടുക്കണേ.<br />
<br />
അന്ന് മുതല്‍ രഘുരാമന് മറ്റൊരു മനുഷ്യനായിരുന്നു.ചിരിച്ചും കളിച്ചും നടന്ന അവന് തന്നിലേക്ക് മാത്രമായി ഒതുങ്ങി.വൈകുന്നേരം മദ്യത്തില്‍ അഭയം തേടി.എന്നും സുകന്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും, ചിങ്ങത്തിലെ മകം അവളുടെ പിറന്നാളാണ്, എല്ലാ വര്‍ഷവും അന്നേ ദിവസം അമ്പലത്തില്‍ പോയി അവള്‍ക്കായി പുഷ്പാജ്ഞലി നടത്തും, അവളുടെ വിവാഹ വാര്‍ഷികത്തിനു ബോധം പോകുവോളം കുടിക്കും.<br />
കാലം കടന്ന് പോയി.<br />
രഘുരാമന്റെ ജീവിതരീതി മാത്രം മാറിയില്ല.വീട്ടുകാര്‍ക്ക് എപ്പോഴോ അവനായി ഒരു ജീവിതം വേണമെന്ന് തോന്നി.അവര്‍ കണ്ട് പിടിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ അവന് താലി ചാര്‍ത്തി.ദിവസങ്ങള്‍ കടന്ന് പോകവേ രഘുരാമന് ആ പെണ്‍കുട്ടിയെ സ്നേഹിച്ച് തുടങ്ങി, അവളോട് ഒത്ത് ജീവിച്ച് തുടങ്ങി.വര്‍ഷങ്ങള്‍ കഴിയവേ അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വന്നു.സുകന്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം രഘുരാമന് തന്റെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ത്ഥിച്ച് തുടങ്ങി.<br />
<br />
കാലത്തിനൊപ്പം ടെക്നോളജിയും വളര്‍ന്നു.സോഷ്യല്‍ മീഡിയയില്‍ സുകന്യയുടെ പ്രൊഫൈല്‍ അയാള്‍ കണ്ടും.ഒരു ചിങ്ങത്തിലെ മകത്തിനു അയാള്‍ ഒരു മെസ്സേജ് അയച്ചു...<br />
പിറന്നാള്‍ ആശംസകള്‍.<br />
ഉടന്‍ മറുപടി വന്നു..<br />
യൂ ആര് മിസ്റ്റേക്കണ്‍ മിസ്റ്റര്‍ രഘുരാമന്, ഇറ്റ് ഈസ്സ് റ്റൂ വീക്ക്സ്സ് എഗോ.<br />
അവള് പറഞ്ഞത് ശരിയാണ്, രണ്ട് ആഴ്ച മുമ്പേ അവളുടെ ബര്‍ത്ത് ഡേ ആയിരുന്നു.പക്ഷേ ഇത് പിറന്നാള്‍ ആണ്, ചിങ്ങ മാസത്തിലെ മകം.വിശദമായി പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞില്ല, കാരണം രഘുരാമന് മാനസികമായി തകര്‍ന്ന് പോയിരുന്നു, അതിനു കാരണം അവളുടെ സംബോധനയാണ്...<br />
മിസ്റ്റര്‍ രഘുരാമന്!!!<br />
താന്‍ അവള്‍ക്ക് അന്യനായിരിക്കുന്നു.<br />
<br />
രഘുരാമന്റെ മകള്‍ മിടുക്കിയാണ്.രാത്രി ഉറക്കെ വായിച്ച് പഠിക്കുന്നത് അവള്‍ക്ക് ഒരു ശീലമാണ്.കട്ടിലില്‍ ഒരോന്ന് ആലോചിച്ച് കിടക്കവേ മകള്‍ പഠിക്കുന്നത് രഘുരാമന് കേട്ടു...<br />
"പഴയകാലം ഭൂതകാലം, നടക്കുന്ന കാലം വര്‍ത്തമാന കാലം, നടക്കാന്‍ പോകുന്ന കാലം ഭാവികാലം"<br />
ഭൂതം, ഭാവി, വര്‍ത്തമാനം...<br />
രഘുരാമന് തന്റെ ജീവിതത്തെ പറ്റി ആലോചിച്ചു, തന്റെ കുടുംബത്തെ താന്‍ സ്നേഹിക്കുന്നു, തന്റെ മകളെ താന്‍ സ്നേഹിക്കുന്നു, തന്റെ ഭാര്യയേയും താന്‍ സ്നേഹിക്കുന്നു.അപ്പോഴാണ് അയാള്‍ക്ക് അത് മനസ്സിലായത്.തന്റെ ഭാര്യയെ താന്‍ സ്നേഹിക്കുന്നു, എന്നാല്‍ പ്രണയിക്കുന്നില്ല.പ്രണയം അത് എല്ലാവരോടും തോന്നുന്ന വികാരമല്ല.<br />
ഭൂതം, വര്‍ത്തമാനം, ഭാവി...<br />
താന്‍ അവളെ പ്രണയിച്ചിരുന്നു.<br />
താന്‍ അവളെ പ്രണയിക്കുന്നു.<br />
താന്‍ അവളെ പ്രണയിക്കും.<br />
അവളെ മാത്രം...<br />
തന്റെ സുകന്യയെ.<br />
<br />
രഘുരാമനു അവളെ കുറിച്ച് എഴുതണമെന്ന് തോന്നി.എന്ത് എഴുതണമെന്ന് അവനു അറിയില്ലായിരുന്നു.ഒന്ന് മാത്രം അറിയാം, ഇനി എഴുതേണ്ടത് പ്രണയത്തെ കുറിച്ചാണ്, പ്രണയത്തെ കുറിച്ച് മാത്രം.രഘുരാമനു അറിയുകയില്ലായിരുന്നു, എങ്ങനെ തുടങ്ങണമെന്ന്.പ്രണയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാട് രംഗങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു.സുകന്യയെ ആദ്യമായി കണ്ടത്, അവളോട് ഒത്ത് സ്വപ്നങ്ങള്‍ പങ്ക് വച്ചത്, ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ചത്, കോളേജ് വരാന്തയിലൂടെ കൈ കോര്‍ത്ത് നടന്നത്, അങ്ങനെ ഓര്‍ക്കാന്‍ ഒരുപാട് രംഗങ്ങള്‍.എങ്കിലും രഘുരാമന്റെ മനസ്സില്‍ പെട്ടന്ന് ഓടി വന്നത് മറ്റൊരു രംഗമായിരുന്നു...<br />
<br />
ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പിന്നിലേക്ക് എടുക്കുന്ന ബസ്സ്.സൈഡ് സീറ്റില്‍ ഇരുന്ന് തന്നെ ഉറ്റു നോക്കുന്ന സുകന്യ.<br />
<br />
അയാള്‍ പതിയെ എഴുതി തുടങ്ങി...<br />
'പ്രണയിനി, നിനക്കായ്...'<br />
<br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com0tag:blogger.com,1999:blog-5734317524674128567.post-79196449667002071452014-07-22T00:08:00.002+05:302014-07-22T08:27:36.869+05:30ക്ഷേത്രശില്പി തിരക്കിലാണ്<span style="font-size: 115%;"><br />
എന്റെ വീട്ടില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് കൃഷ്ണപുരം ഗ്രാമം, അവിടെയാണ് എന്റെ അമ്മയുടെ കുടുംബവീട്.പഴയ ഒരു തറവാടാണ്, നാലുകെട്ടും കുര്യാലയും പറമ്പും പാടവുമെല്ലാമുള്ള ഒരു ടിപ്പിക്കല്‍ തറവാട്.അതിനോട് ചേര്‍ന്ന് കുടുംബ വകയായി ഒരു സര്‍പ്പക്കാവുണ്ട്.സര്‍പ്പദൈവങ്ങളുടെ പ്രതിഷ്ഠകള്‍ കൂടാതെ ആ കാവില്‍ നിലത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു കല്ല് ഉണ്ട്.കുട്ടിക്കാലത്ത് എല്ലാവരും അതിനു മുമ്പില്‍ നിന്ന് തൊഴുന്നത് കണ്ട്, ഈ കല്ലിനു എന്താ പ്രത്യേകത എന്ന് ഞാന്‍ ആലോചിച്ച് ഇരിക്കേ അമ്മുമ്മ എന്നോട് പറഞ്ഞു:<br />
"മനുക്കുട്ടാ, തൊഴുതോ, ദേവിയാ...."<br />
ഒന്ന് നിര്‍ത്തിയട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ അമ്മുമ്മ ഒരു കാര്യം കൂടി പറഞ്ഞു:<br />
"ഇരുപത് വര്‍ഷം മുമ്പ്, ഇവിടൊരു അമ്പലം പണിഞ്ഞ് ദേവിയെ പ്രതിഷ്ഠിച്ചോളാം എന്ന് പറഞ്ഞ് കാരണവന്മാരിട്ട കല്ലാ.ഇത്രനാളും ഒന്നും നടന്നില്ല, കുടുംബത്തില്‍ എല്ലാവരുടെയും ആഗ്രഹമാ, എന്നെങ്കിലും നടന്നാ മതിയാരുന്നു"<br />
എനിക്ക് ആകെ വിഷമമായി...<br />
അമ്മുമ്മ പലരോടും അമ്പലം പണിയണമെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുള്ളതാ, ചിലവും സമയ നഷ്ടവും ഓര്ത്താകാം ആര്‍ക്കും താല്പര്യമില്ലാരുന്നു.അല്ലേലും ഈ കാരണവന്മാര്ക്ക് ഒരു കല്ലും ഇട്ട്, ഒരു വാക്കും പറഞ്ഞിട്ടങ്ങ് പോയാ മതി, ആ വാക്ക് പാലിക്കാനായിട്ട് ഒരു അമ്പലം പണിഞ്ഞ് പ്രതിഷ്ഠ നടത്താന്‍ ആരെങ്കിലും മുന്‍കൈ എടുത്ത് വരുമോ, വന്നാല്‍ തന്നെ അതൊക്കെ അങ്ങനങ്ങ് നടത്താന്‍ പറ്റുമോ?<br />
അത് കൊണ്ട് കൂപ്പു കൈയ്യോടെ ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു:<br />
"ദേവീ, ആരും അമ്പലം പണിയുമെന്ന് തോന്നുന്നില്ല, ഞങ്ങളോട് ക്ഷമിക്കണെ"<br />
ആ പ്രാര്‍ത്ഥന നടത്തുമ്പോള്‍ സത്യമായും എനിക്ക് അറിയില്ലാരുന്നു, പിന്നെയും ഒരു ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം, അവിടൊരു അമ്പലം പണിഞ്ഞ് പ്രതിഷ്ഠ നടത്താനുള്ള സൌഭാഗ്യം ദേവി എനിക്കായി കാത്ത് വച്ചിരിക്കുകയാണെന്ന്.<br />
എന്നാല്‍ അതായിരുന്നു പരമമായ സത്യം!!<br />
<br />
താവഴിയായി പലതായി പിരിഞ്ഞെങ്കിലും, അംഗസംഖ്യയിലും സമ്പത്തിലും തുല്യശക്തികളായി നില്ക്കുന്ന മൂന്ന് വലിയ കുടുംബങ്ങള്‍ ചേര്‍ന്നതായിരുന്നു എന്റെ അമ്മയുടെ കുടുംബം.ഐടി കമ്പനികളില്‍ ജോലിക്കാരെക്കാള്‍ കൂടുതല്‍ മാനേജരുമ്മാരാണ് എന്ന് പറയുന്ന പോലെ, കുട്ടികളെക്കാള്‍ കൂടുതല്‍ കാരണവന്മാരായിരുന്നു മൂന്ന് കുടുംബത്തിലും ഉണ്ടായിരുന്നത്.<br />
ഒരോ കാരണവന്മാരും എന്റെ അറിവില്‍ ഒരോ മൂര്‍ത്തികളാ!!!<br />
ഉദാഹരണത്തിനു നമ്മള്, രക്തചാമുണ്ഡി, അഘോരന് എന്നൊക്കെ പറയാറില്ലേ, അതേ പോലെ ഉറഞ്ഞ് തുള്ളുന്ന വകുപ്പായിരുന്നു അവരെല്ലാം.<br />
കാവിലെയും കുര്യാലയിലേയും വാര്‍ഷിക പൂജക്ക് ഈ ജന്മങ്ങളെല്ലാം ഒത്ത് ചേരും, എന്നിട്ട് പ്രഖ്യാപിക്കും:<br />
"നമുക്ക് ഒരു ട്രസ്റ്റ് ഉണ്ടാക്കണം, ആ ട്രസ്റ്റിനു ഒരു അക്കൌണ്ട് വേണം, ആ അക്കൌണ്ടില്‍ എല്ലാവരും പൈസ ഇടണം, എന്നിട്ട് അടുത്ത വാര്‍ഷികത്തിനു മുമ്പേ അമ്പലം പണിയണം"<br />
ഇത് കേള്‍ക്കുമ്പോ എനിക്കങ്ങ് കോള്മയിര് കൊള്ളും.<br />
കാരണവന്മാര് സംഭവം തന്നെ!!!<br />
പക്ഷേ ഒന്നും സംഭവിക്കില്ല, അടുത്ത വര്‍ഷവും അവര്‍ ഇത് തന്നെ പ്രഖ്യാപിക്കും.ഒടുവില്‍ ഇത് കേട്ട് കേട്ട് എനിക്കങ്ങ് കോള്‍ മയി... [വേണ്ടാ, ഞാനയിട്ട് ഒന്നും പറയുന്നില്ല, നിങ്ങളങ്ങ് ഊഹിച്ചോ!!!]<br />
പക്ഷേ എന്റെ ചേച്ചിയുടെ മകന് അപ്പോ കുഞ്ഞാ, അവനു ശരിക്കും കോള്മയിര് കൊണ്ടു, ഞാനായിട്ട് തിരുത്താന്‍ പോയില്ല, സത്യം മനസ്സിലാക്കുമ്പോ അവനായിട്ട് ഒന്നും പറയാതെ നമ്മളങ്ങ് ഊഹിച്ചോ എന്ന് കരുതാനുള്ള മാനസികാവസ്ഥ അവനു കൊടുക്കണേ കാവിലമ്മേ, എന്ന് മാത്രം പ്രാര്‍ത്ഥിച്ചു.<br />
<br />
അങ്ങനെ കല്ല് ഇട്ടിട്ട് വര്‍ഷം നാല്‍പ്പത്തിയഞ്ച് കഴിഞ്ഞു, ഞാന്‍ മുപ്പത് കഴിഞ്ഞ ഒരു യുവാവുമായി.ഇതിനിടക്ക് ജീവിതപ്രശ്നങ്ങളില്‍ പെട്ട് വലഞ്ഞ ചിലര്‍ ജ്യോത്സ്യന്മാരെ സമീപിക്കുകയും, അവരെല്ലാം കുടുംബ കാവില്‍ അമ്പലം പണിയണമെന്ന പോംവഴി നിര്‍ദ്ദേശിക്കുകയും ചെയ്തു.അങ്ങനെ പലരും കാരണവന്മാരെ സമീപിച്ചു.<br />
ഒരാള്‍:<br />
"അമ്മാവാ, അമ്പലം പണിഞ്ഞാല്‍ മോനു ജോലിയാകുമത്രേ"<br />
കാരണവന്‍ കണ്ണുരുട്ടി:<br />
"അമ്പലം പണിഞ്ഞാല്‍ കുറേ മേശരിമാര്‍ക്കും, ആശാരിമാര്‍ക്കും, തിരുമേനിമാര്‍ക്കും ഒരു ജോലിയാകും, അല്ലാതെ നിന്റെ മോനു ജോലി ആവത്തില്ല"<br />
അവരുടെ വാ അടഞ്ഞു.<br />
മറ്റൊരാള്‍:<br />
"അമ്മാവാ, അമ്പലം പണിഞ്ഞാല്‍ മോള് പ്രസവിക്കുമത്രേ"<br />
ആ അപേക്ഷ കാരണവര്‍ തുറുപ്പിട്ട് വെട്ടി:<br />
"മോള് പ്രസവിക്കാന്‍ വേണ്ടി അമ്പലം പണിയണ്ടാ, ഗള്‍ഫിലുള്ള നിന്റെ മരുമോനോട് കുറേ ദിവസം നാട്ടില്‍ വന്ന് നില്ക്കാന് പറഞ്ഞാ മതി"<br />
ടപ്പ്!!<br />
അവരുടെയും വാ അടഞ്ഞു.<br />
ഒടുവില്‍ എനിക്ക് നന്നാവാന്‍ വേണ്ടി നോക്കിയപ്പോ ആരും സമ്മതിച്ചില്ലല്ലോ, അതു കൊണ്ട് ബാക്കിയുള്ളവര്‍ നന്നാവാന്‍ വേണ്ടി അമ്പലം പണിയേണ്ടാ എന്ന തീരുമാനത്തില്‍ എല്ലാവരും എത്തി ചേര്‍ന്നു.<br />
ദേവീ സങ്കല്പത്തിലിട്ട ആ കല്ല്, ഇതെല്ലാം കേട്ടും കണ്ടും, മഴയും വെയിലും കൊണ്ട്, കാവില്‍ നിശബ്ദമായി കിടന്നു.<br />
<br />
കൊല്ലവര്‍ഷം 1189 ധനുമാസം 17ആം തീയതി, അതായത് 2014 ജനുവരി 1.<br />
രണ്ടാമത്തെ കുടുംബത്തിലെ മൂന്നാമത്തെ മാമന്റെ ഒന്നാമത്തെ പുത്രന്റെ ഒരു കോള്‍:<br />
"മനു ചേട്ടനാണോ?"<br />
"അതേ"<br />
"ചേട്ടാ, നമുക്ക് അമ്പലം പണിയണം"<br />
തുടര്‍ന്ന് അവന് എന്നെ കുറേ അങ്ങ് പൊക്കി, അമ്പലം പണിയുന്ന കാര്യം ഞാന്‍ വിചാരിച്ചാല്‍ നടക്കുമെന്നും, ഞാന്‍ വിചാരിച്ചാലേ നടക്കു എന്നും, ഞാന്‍ നടക്കുമ്പോ വിചാരിക്കുമെന്നും ഒക്കെയുള്ള അവന്റെ ഡയലോഗ് കേട്ട് അറിയാതെ ഞാനങ്ങ് പൊങ്ങി എന്ന് പറയുന്നതാണ് അതിന്റെ സത്യം.അല്ലേലും പണ്ടേ ഞാന്‍ ഹനുമാന്‍സ്വാമിയുടെ ആരാധകനാ, ജാംബവാന് കുറച്ചൊന്ന് പൊക്കിയപ്പോ കടലു ചാടി ലങ്കയിലെത്തിയ കക്ഷിയാ അദ്ദേഹം.അതേ മനോഭാവമുള്ള എനിക്ക് തോന്നി, എന്നാ പിന്നെ ഒരു കൈ നോക്കാം.<br />
കേട്ടപ്പോഴേ അച്ഛന് പറഞ്ഞു:<br />
"മൂര്‍ത്തികള്‍ക്ക് ഇടയിലോട്ടാ ഇറങ്ങുന്നത്, കാര്യം നടക്കണേല് ഉഗ്രമൂര്ത്തിയാകണം"<br />
അച്ഛന്റെ ആജ്ഞ ഞാന്‍ ശിരസ്സാ വഹിച്ചു, കാരണവന്മാരെ വിളിച്ച് പറഞ്ഞു:<br />
"അമ്പലം പണിയാന്‍ പോകുവാ"<br />
ഒരു കാരണവര്‍ക്ക് സംശയം:<br />
"അതിനു ഞങ്ങള്‍ സമ്മതിക്കേണ്ടേ"<br />
"ഓ, എനിക്ക് അതിന്റെ ആവശ്യമില്ല"<br />
ഞാന്‍ തീര്‍ത്ത് പറഞ്ഞു.<br />
കാര്യം കേട്ട് അച്ഛന് എന്നെ ഉപദേശിച്ചു:<br />
"വെറുതെ ശത്രുത പിടിച്ച് പറ്റരുത്, ഉദാഹരണത്തിനു ഒരാള്‍ വെട്ടാന്‍ വന്നാല്‍ മാത്രം തിരിച്ച് വെട്ടാവൂ"<br />
ആ ആജ്ഞയും ഞാന്‍ ശിരസ്സാ വഹിച്ചു, കാരണവന്മാരെ വിളിച്ച് പറഞ്ഞു:<br />
"തടയാന്‍ വന്നാല്‍ ഞാന്‍ വീട്ടില്‍ കേറി വെട്ടും"<br />
അത് കേട്ട് അമ്മ തലയില്‍ കൈ വച്ച് കരഞ്ഞപ്പോ അച്ഛന് നിഷ്കളങ്കമായി പറഞ്ഞു:<br />
"ഞാന്‍ വെറുതെ ഒരു ഉദാഹരണം പറഞ്ഞതാ"<br />
"എന്നാലും അമ്മാവന്മാരെ വെട്ടി കൊണ്ട് വേണോ ഉദാഹരണം പറയാന്‍"<br />
അമ്മയുടെ കരച്ചിലിനു ശക്തി കൂടി.<br />
എന്തായാലും അതിനു ശേഷം അമ്പലക്കാര്യത്തില്‍ അച്ഛന് പോലും എന്നെ ഉപദേശിക്കാന്‍ വന്നില്ല, മാത്രമല്ല യുവജനങ്ങളെല്ലാം അകമഴിഞ്ഞ രീതിയില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.അങ്ങനെ അമ്പലം പണിയാന്‍ തീരുമാനമായി, പക്ഷേ അതിനു പൈസ മാത്രം പോരായിരുന്നു, മറ്റ് പല കാര്യങ്ങളും വേണ്ടി വന്നു.<br />
<br />
അഷ്ടമംഗല ദേവപ്രശ്നം.<br />
ഇതാണ് ആദ്യ പടി.ഇതിനായി നമ്മുടെ വീടിനെ പറ്റിയോ നാടിനെ പറ്റിയോ അറിവില്ലാത്ത രണ്ട് ജ്യോത്സ്യന്മാരെ കൊണ്ട് വരണം.കണ്ണൂര്‍ ഉള്ള രണ്ട് ജ്യോത്സ്യരെ ആയിരുന്നു ഞാന്‍ കൊണ്ട് വന്നത്.അവരോട് നാല്‍പ്പത്തിയഞ്ച് വര്‍ഷമായി കല്ലിട്ട് ദേവീ സങ്കല്പത്തില് പൂജിച്ച് വരുന്ന കഥ മാത്രം ഞാന്‍ സൂചിപ്പിച്ചു.<br />
അങ്ങനെ അവര്‍ കാവില്‍ വന്നു.വിളക്ക് കത്തിച്ച് വച്ച് പ്രശ്നം നോക്കാന്‍ തുടങ്ങി.കാരണവന്മാരും വല്യമ്മമാരും കുഞ്ഞമ്മമാരും അമ്മുമ്മമാരും മറ്റുള്ള ഐറ്റങ്ങളെല്ലാം തന്നെ ഭയഭക്തി ബഹുമാനത്തോടെ അവര്‍ക്ക് മുന്നില്‍ നിന്നു.<br />
കവടി നിരത്തിയട്ട് ജ്യോത്സ്യന് പറഞ്ഞു:<br />
"ശരിയാണ് കല്ലില്‍ ദേവീ സാന്നിദ്ധ്യം തെളിഞ്ഞു കാണുന്നു"<br />
"ഏത് കല്ലിലാണ് ജ്യോത്സ്യരേ?"<br />
ചോദ്യം മുന്നിലിരുന്ന കാരണവരുടെ വകയായിരുന്നു.<br />
ജ്യോത്സ്യന്മാര് ചുറ്റും നോക്കി, കരിങ്കല്ല്, ഇഷ്ടിക, വെട്ടുകല്ല് തുടങ്ങി ഒരുപാട് കല്ല് ചുറ്റും കിടക്കുന്നു, ഇതില്‍ ഏത് കല്ലാണെന്ന അങ്കലാപ്പ് അവര്‍ക്ക്.രണ്ട് പേരും ദയനീയമായി എന്നെ നോക്കി, ആ നോട്ടം കണ്ട് എന്റെ നെഞ്ചൊന്ന് കാളി...<br />
എന്റെ ഭഗവതി, ഗണപതിക്ക് വച്ചത് കാക്ക കൊണ്ട് പോയോ??<br />
കൂട്ടത്തില്‍ ഒരു ജ്യോത്സ്യന് മനോധൈര്യം സംഭരിച്ച് പറഞ്ഞു:<br />
"നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന കല്ലില്‍ തന്നെ"<br />
കിട്ടിയ അവസരത്തിനു യഥാര്‍ത്ഥ കല്ല് ചൂണ്ടി ഞാന്‍ പറഞ്ഞു:<br />
"അതായത് ഈ കല്ലില്‍"<br />
എല്ലാവര്ക്കും സന്തോഷമായി.<br />
<br />
ആദ്യത്തെ അബദ്ധത്തില്‍ നിന്നും ചുറ്റുമുള്ളതെല്ലാം കൂടിയ ഇനങ്ങളാണ് എന്ന തിരിച്ചറിവില്‍ വളരെ സൂക്ഷ്മതയോടായിരുന്നു പിന്നീടുള്ള ജ്യോത്സ്യന്മാരുടെ നീക്കം.അവര്‍ പറഞ്ഞു:<br />
"പരിഹാരക്രീയയുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ വഴിപാട് ചെയ്യണം, ആര് പോകും?"<br />
ആ ചോദ്യം കേട്ടതും എല്ലാവരുടെയും കണ്ണുകള്‍ എന്നിലേക്ക്...<br />
മനു പോകും!!!<br />
കൂട്ടത്തില്‍ ഒരു വല്യമ്മ മാത്രം വേണേല്‍ ഞാനൂടെ വരാം എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി, ആ നോട്ടം ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.കാരണം ഭൂതത്താന്മാര് കെട്ടിയ വലിയ മതിലുള്ള ക്ഷേത്രത്തില്‍ പോലും ഈ വല്യമ്മ ചെന്നാല്‍ അവിടുള്ള ദൈവങ്ങള്‍ ഈ മതില് ചാടി പിന്നിലുള്ള പാടത്ത് പോയി വെയില് കൊണ്ട് നില്ക്കും.അമ്മാതിരി പരാതികളാ കൈയ്യിലുള്ളത്.ഒടുവില്‍ വല്യമ്മ തിരിച്ച് ബസ്സ് കേറി എന്ന് ഉറപ്പായാല്‍ മാത്രമേ ദൈവങ്ങള്‍ തിരിച്ച് മതില് ചാടത്തുള്ളത്രേ.<br />
അത് കൊണ്ട് ഞാന്‍ തന്നേ പോകാം എന്ന തീരുമാനമായി.<br />
അവര്‍ ലിസ്റ്റ് തന്നു...<br />
പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്ന് തുടങ്ങി അങ്ങ് തിരുപ്പതി വരെ നീളുന്ന ലിസ്റ്റ്.മൊത്തം വായിച്ചിട്ട് ഞാന്‍ ചോദിച്ചു:<br />
"ഇതില്‍ കൈലാസം ഇല്ലല്ലോ?"<br />
പരസ്പരം നോക്കി ചിരിച്ചിട്ട് അവര്‍ പറഞ്ഞു:<br />
"ഹിമാലയസാനുക്കളിലെ മഞ്ഞ് വീഴ്ച കാരണം മനപൂര്‍വ്വം എഴുതാഞ്ഞതാ"<br />
അവരുടെ വക ഒരു ഔദാര്യം!!!<br />
നന്ദി രാജേട്ടാ, നന്ദി.<br />
<br />
ഒരോ അമ്പലത്തില്‍ പോകുമ്പോഴും കുടുംബത്തിലെ എല്ലാവരും രഹസ്യമായി വരും, എന്നിട്ട് ഞാന്‍ അമ്പലത്തില്‍ പോകുന്നത് എല്ലാവര്ക്കും വേണ്ടിയാണെന്ന് അറിയാമെന്നും എന്നാല്‍ കൂട്ടത്തില്‍ ഇച്ചിരി പുണ്യം കൂടുതല്‍ കിട്ടാനാകും ഒരു പത്ത് രൂപ അവരുടെ പേരില്‍ ഇട്ടേക്കണേ എന്നും പറഞ്ഞ് അത് എന്നെ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കും.<br />
തിരിച്ച് വരുമ്പോള്‍ ചോദിക്കും:<br />
"യാത്ര സുഖമായിരുന്നോ? നന്നായി തൊഴാന്‍ പറ്റിയോ? കാണിക്ക ഇട്ടോ?"<br />
"സുഖം, തൊഴുതു, ഇട്ടു" എന്റെ മറുപടി.<br />
അത് കേള്‍ക്കുമ്പോള്‍ അവര്‍ പറയും:<br />
"കണ്ടോ, ഞങ്ങള്‍ തന്ന പൈസ കൊണ്ട് പോയത് കൊണ്ടാ, സത്യമുള്ള പൈസയാ"<br />
മറുപടി പറയാതെ ഞാന്‍ അടുത്ത അമ്പലം ലക്ഷ്യമാക്കി യാത്രയാകും.<br />
<br />
അടുത്ത പടി ഹോമങ്ങളായിരുന്നു.<br />
മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ഹോമങ്ങള്‍, ഭക്തി സാന്ദ്രമായ നിമിഷങ്ങള്‍.കുറേ സ്വര്‍ണ്ണ രൂപങ്ങള്‍ മുന്നില്‍ നിരത്തി എന്തൊക്കെയോ പൂജകള്‍.മൂന്നാം ദിവസം വെളുപ്പിനെ ഈ സ്വര്ണ്ണരൂപങ്ങളെല്ലാം ഒരു ചുവന്ന പട്ടില്‍ കെട്ടി എന്റെ കൈയ്യില്‍ തന്നിട്ട് തന്ത്രി പറഞ്ഞു:<br />
"സൂക്ഷിക്കണം"<br />
ഒന്ന് തലയാട്ടിയട്ട് ഞാന്‍ പറഞ്ഞു:<br />
"ഇന്ന് ഞയറാഴ്ചയാ, ബാങ്കിന്റെ ലോക്കറില്‍ നാളെ കൊണ്ട് പോയി സൂക്ഷിച്ചു വച്ചോളാമേ"<br />
തന്ത്രി എന്നെ അടിമുടി ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു:<br />
"ഇത് എന്താണെന്നാ കരുതിയത്?"<br />
എന്താ??<br />
"തന്റെ കുടുംബത്തില്‍ ഇത് വരെ മരിച്ച എല്ലാവരെയും ആവാഹിച്ചതാ ഇപ്പൊ തന്റെ കൈയ്യില്‍ ഇരിക്കുന്നത്"<br />
എന്റമ്മേ!!!<br />
എന്റെ ഉള്ളം കാലില്‍ നിന്ന് ഒരു പെരുപ്പ് മേലോട്ട് കയറി.<br />
"സൂക്ഷിക്കണം, പിതാമഹന്മാര് മാത്രമല്ല, ദുഷ്ടശക്തികളും പ്രേതഭൂത പിശാചുക്കളുമെല്ലാം ഇതിലുണ്ട്.എത്രയും വേഗം തിരുവനന്തപുരത്തുള്ള തിരുവല്ലത്ത് പോയി ഇത് സമര്‍പ്പിക്കണം"<br />
അറിയാതെ തല കുലുക്കിയ എന്നെ നോക്കി അദ്ദേഹം പറഞ്ഞു:<br />
"ഒരിക്കല്‍ കൂടി പറയുവാ, സൂക്ഷിക്കണം, അല്ലാതെ സ്വര്‍ണ്ണമാണെന്ന് കരുതി ലോക്കറില്‍ കൊണ്ട് പോയി വയ്ക്കരുത്"</span><br />
<span style="font-size: medium;">അടിയന്!!!</span><br />
<br />
<span style="font-size: 115%;">
വണ്ടി എടുത്ത് യാത്രയായ എന്നെ കൃത്യം ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോ പോലീസ്സ് തടഞ്ഞു.ഇന്‍സ്പെക്ടര്‍ എന്നെ അടി മുടി ഒന്ന് നോക്കി...</span><br />
<span style="font-size: 115%;">
കാവി കൈലി, കളര്‍ഷര്‍ട്ട്, നെറ്റിയില്‍ കുറി, കൈയ്യില്‍ പൊതിഞ്ഞ് കെട്ടിയ പട്ട്.</span><br />
<span style="font-size: 115%;">
"എന്തോന്നാടാ ഇത്?"</span><br />
<span style="font-size: 115%;">
മടിക്കാതെ മറുപടി പറഞ്ഞു:</span><br />
<span style="font-size: 115%;">
"കുടുംബത്തിലെ പിതാമഹന്മാരെ ആവാഹിച്ചതാ"</span><br />
<span style="font-size: 115%;">
"എന്തോന്ന്?" ഇന്‍സ്പെക്ടര്‍ക്ക് അങ്കലാപ്പ്.</span><br />
<span style="font-size: 115%;">
"അത് മാത്രമല്ല, ഭൂതപ്രേത പിശാചുക്കളുമുണ്ട്"</span><br />
<span style="font-size: 115%;">
ഇന്‍സ്പെക്ടര്‍ ഉമിനീരിറക്കി, എന്നിട്ട് ചോദിച്ചു:</span><br />
<span style="font-size: 115%;">
"സ്വാമി എങ്ങോട്ടാണാവോ?"</span><br />
<span style="font-size: 115%;">
"തിരുവല്ലം"</span><br />
<span style="font-size: 115%;">
"ഊളമ്പാറ അല്ലല്ലോ?"</span><br />
<span style="font-size: 115%;">
"അല്ല"</span><br />
<span style="font-size: 115%;">
"എന്നാ പോയ്ക്കോ"</span><br />
<span style="font-size: 115%;">
അങ്ങനെ വണ്ടി തിരുവല്ലത്തേക്ക്...</span><br />
<br />
<span style="font-size: 115%;">
വൈകിട്ട് തിരിച്ചെത്തിയപ്പോ തന്ത്രി പറഞ്ഞു:</span><br />
<span style="font-size: 115%;">
"ഇനി ഇത്ര നാളും പിതൃക്കള്‍ക്കായി വിളക്ക് കത്തിച്ചിരുന്ന കൂടം തല്ലി പൊട്ടിച്ച് ചാക്കിലാക്കി ഒഴുകുന്ന വെള്ളത്തില്‍ കൊണ്ട് കളയണം"</span><br />
<span style="font-size: 115%;">
രാത്രി വരെ കാത്ത് നിന്നു, രാത്രിയില്‍ ഇത് ഒറ്റക്ക് ചുമന്ന് ഹൈവേക്ക് സമീപമുള്ള തോട്ടില്‍ കളയാന്‍ പോയ സമയത്ത് തന്നെ പോലീസ്സ് ജീപ്പ് വന്ന് സഡന്‍ബ്രേക്കിട്ടു.</span><br />
<span style="font-size: 115%;">
പുറത്തേക്ക് ഇറങ്ങിയ ഇന്‍സ്പെക്ടര്‍ എന്നെ കണ്ട് ഒന്ന് അമ്പരന്നു, അയാള്‍ കൈയ്യിലിരിക്കുന്ന ചക്ക് കെട്ട് കണ്ട് ചോദിച്ചു:</span><br />
<span style="font-size: 115%;">
"എന്താ ഇത്?"</span><br />
<span style="font-size: 115%;">
"പിതൃക്കളുടെ വാസസ്ഥലമായിരുന്നു, ഒഴുക്കി കളയാന്‍ വന്നതാ"</span><br />
<span style="font-size: 115%;">
സഹികെട്ട് ഇന്‍സ്പെക്ടര്‍ ചോദിച്ചു:</span><br />
<span style="font-size: 115%;">
"തനിക്ക് ഇത് തന്നാണോ പണി?"</span><br />
<span style="font-size: 115%;">
ഒന്നും മിണ്ടിയില്ല, ചാക്ക് കെട്ട് വെള്ളത്തിലേക്ക് വലിച്ച് എറിഞ്ഞു.</span><br />
<br />
<span style="font-size: 115%;">
ഇനി അമ്പലം പണിക്ക് കുറ്റിയടിക്കണം.സ്ഥാനം കാണാന്‍ വന്ന ആളോട് ഞാന്‍ ചോദിച്ചു:</span><br />
<span style="font-size: 115%;">
"ഏകദേശം അമ്പലം പണിയാന്‍ എത്രരൂപയാകും"</span><br />
<span style="font-size: 115%;">
"ഏകദേശം പണിയാന്‍ കുറച്ച് രൂപ മതി, പക്ഷേ മൊത്തം പണിയാന്‍ നല്ല രൂപയാകും"</span><br />
<span style="font-size: 115%;">
അങ്ങേരുടെ മറുപടി.</span><br />
<span style="font-size: 115%;">
എന്നേക്കാള്‍ വല്യ പെരുമ്പാമ്പോ??</span><br />
<span style="font-size: 115%;">
ഞാന്‍ ചോദ്യം മാറ്റി ചോദിച്ചു:</span><br />
<span style="font-size: 115%;">
"അമ്പലം പണിക്ക് എത്ര രൂപയാകും?"</span><br />
<span style="font-size: 115%;">
"ഏഴ് കോല് അമ്പലമാണേല് ഒന്നര ലക്ഷം, ഒമ്പതു കോലിനു മൂന്നര, പന്ത്രണ്ടിനു ആറ്, പതിനഞ്ചിനു പത്ത്"</span><br />
<span style="font-size: 115%;">
ഒന്ന് നിര്‍ത്തിയട്ട് അയാള്‍ ചോദിച്ചു:</span><br />
<span style="font-size: 115%;">
"ഇവിടെ എത്ര കോലാ വേണ്ടത്?"</span><br />
<span style="font-size: 115%;">
ബഡ്ജറ്റിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഇല്ലാത്തതിനാല്‍ പറഞ്ഞു:</span><br />
<span style="font-size: 115%;">
"എല്ലാ കോലിനും ഒരു കുറ്റ് വീതം അടിച്ചോ, കാശ് അനുസരിച്ച് ചെയ്തേക്കാം"</span><br />
<span style="font-size: 115%;">
"അത് പറ്റില്ല, ഒറ്റ കുറ്റിയേ അടിക്കു, എങ്ങോട്ടാ അടിക്കേണ്ടത്?"</span><br />
<span style="font-size: 115%;">
എന്റെ നെഞ്ചത്തോട്ട് അടി!!!</span><br />
<span style="font-size: 115%;">
പിന്നല്ല.</span><br />
<span style="font-size: 115%;">
ഒടുവില്‍ കുറേ സംസാരത്തിനു ശേഷം ഒമ്പത് കോല് അമ്പലത്തിനു കുറ്റിയടിച്ചു.</span><br />
<br />
<span style="font-size: 115%;">
തുടര്‍ന്ന് കല്ലിടീല്‍ ചടങ്ങ്.</span><br />
<span style="font-size: 115%;">
അമ്പലത്തിനു കല്ല് ഇട്ട അന്ന് ക്ഷേത്രം പണിക്ക് വന്ന ആളിനോട് ഞാന്‍ പറഞ്ഞു:</span><br />
<span style="font-size: 115%;">
"അടുത്ത മാസമാ പ്രതിഷ്ഠ, അതിനു മുമ്പേ പണി തീര്‍ത്ത് തരണം"</span><br />
<span style="font-size: 115%;">
അയാള്‍ എന്റെ ചെവിയില്‍ പറഞ്ഞു:</span><br />
<span style="font-size: 115%;">
"കല്ല് ഇടുന്നതിനു മുന്നേ പ്രതിഷ്ഠക്ക് ഡേറ്റ് എടുത്ത തന്നെ തന്തക്ക് വിളിക്കാത്തത് എന്റെ മര്യാദ, ഞാന്‍ ശ്രമിക്കാം"</span><br />
<span style="font-size: 115%;">
ഉവ്വ.</span><br />
<span style="font-size: 115%;">
അയാള്‍ വാക്ക് പാലിച്ചു...</span><br />
<span style="font-size: 115%;">
തന്തക്ക് വിളിച്ചുമില്ല, പറഞ്ഞ ഡേറ്റില്‍ അമ്പലം പണി പൂര്‍ത്തിയാക്കുകയും ചെയ്തു.</span><br />
<span style="font-size: 115%;">
പിന്നെ പൂജകള്‍...</span><br />
<span style="font-size: 115%;">
എല്ലാ മനസ്സും ദേവിയിലേക്ക്...</span><br />
<span style="font-size: 115%;">
വര്‍ഷങ്ങളായുള്ള പലരുടേയും ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം!!</span><br />
<span style="font-size: 115%;">
ഒടുവില്‍ ദേവിയുടെ അനുഗ്രഹത്താല്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ കര്‍മ്മവും നടത്തി.ചുറ്റും നിന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചു:</span><br />
<span style="font-size: 115%;">
"അമ്മേ മഹാമായേ, എന്നും സര്‍വ്വ ഐശ്വര്യത്തോടെ ഇവിടെ വാഴണേ, എല്ലാവരേയും കാക്കണേ, അമ്മേ കാവിലമ്മേ, കാക്കണേ"</span><br />
<span style="font-size: 115%;">
അമ്മ ചിരിച്ച് കൊണ്ടിരുന്നു...</span><br />
<span style="font-size: 115%;">
എല്ലാം ശുഭമായി!!</span><br />
<br />
<span style="font-size: 115%;">
അന്ന് അമ്പലത്തില്‍ നിന്ന് പോകുന്നതിനു മുമ്പേ തന്ത്രി പറഞ്ഞു:</span><br />
<span style="font-size: 115%;">
"ഒരു ചടങ്ങ് കൂടി ബാക്കിയുണ്ട്, ഇത്രേം നാളും പൂജിച്ചിരുന്ന കല്ല് പൊട്ടിച്ച് ഒഴുകുന്ന വെള്ളത്തില്‍ കളയണം"</span><br />
<span style="font-size: 115%;">
പഴയ അനുഭവമുള്ളത് കൊണ്ട് രാത്രിയില്‍ ചേട്ടനേയും കൂട്ടിയാണ് പോയത്.തോടിനു അരികില്‍ തന്നെ പോലീസ്സ് ജീപ്പ് കിടപ്പുണ്ടായിരുന്നു.അവരെ മൈന്‍ഡ് ചെയ്യാതെ കളയാന്‍ പോയപ്പോള്‍ ഇന്‍സ്പെക്ടര്‍ ചോദിച്ചു:</span><br />
<span style="font-size: 115%;">
"നേരത്തെ പൂജിച്ച് കൊണ്ടിരുന്ന എന്തെങ്കിലുമാണോ?"</span><br />
<span style="font-size: 115%;">
അത് കേട്ട് ചേട്ടനു അത്ഭുതം!!</span><br />
<span style="font-size: 115%;">
ചാക്ക് കണ്ടപ്പോ തന്നെ ഉള്ളിലെന്താണെന്ന് കണ്ടു പിടിക്കുന്നോ??</span><br />
<span style="font-size: 115%;">
സാറ് ആള് കൊള്ളാമല്ലോ!!!</span><br />
<span style="font-size: 115%;">
ചേട്ടന് ഭക്തിപൂര്‍വ്വം ചോദിച്ചു:</span><br />
<span style="font-size: 115%;">
"സാറ് സ്ക്കോട്ട്ലന്‍ഡ് യാര്ഡിലായിരുന്നോ, ചാക്ക് നോക്കി കണ്ട് പിടിക്കാന്‍?"</span><br />
<span style="font-size: 115%;">
അതിനു മറുപടി കൊടുക്കാനായാവണം ഇന്‍സ്പെക്ടര്‍ ചേട്ടനെ അടുത്തേക്ക് വിളിപ്പിച്ചു.തോട്ടിലേക്ക് കല്ല് അടങ്ങിയ ചാക്ക് വീണ ശബ്ദത്തില്‍ ഒരു അടിയുടെ ശബ്ദവും ചേട്ടന്റെ അലര്‍ച്ചയും മുങ്ങി പോയി.നാല്പത്തിയഞ്ച് വര്‍ഷം ദേവീസങ്കല്‍പ്പത്തില്‍ പൂജിച്ചിരുന്ന കല്ല് അങ്ങനെ ഒഴുക്ക് വെള്ളത്തിലേക്ക് താണു പോയി.ഇതേ സമയം അങ്ങ് കാവില്‍, പുതിയതായി പണി കഴിപ്പിച്ച അമ്പലത്തില്‍, സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി കാവിലമ്മ ചിരിച്ച് കൊണ്ടിരുന്നു.</span><br />
<br />അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com21tag:blogger.com,1999:blog-5734317524674128567.post-50857295641704172022014-03-06T08:29:00.000+05:302014-03-06T08:29:44.191+05:30അമ്മുക്കുട്ടി എന്ന ചെല്ലക്കുട്ടി<span style="font-size: 115%;"><br />
പ്രണയം ഒരു പ്രത്യേക വികാരമാണ്, എല്ലാ സ്നേഹവും പ്രണയമല്ല.അത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളു.ഇവിടെ എനിക്ക് പറയാനുള്ളതും ഒരു സ്നേഹത്തിന്റെ കഥയാണ്, കൈ വിട്ട് പോയ ഒരു സ്നേഹത്തിന്റെ കഥ.ആദ്യമേ പറയട്ടെ ആ സ്നേഹം അമ്മുവിനോട് ആയിരുന്നു, എന്നാല്‍ അത് ഒരിക്കലും ഒരു പ്രണയം ആയിരുന്നില്ല.<br />
ഈ കഥ പറയണമെങ്കില്‍ കുറച്ച് വര്‍ഷം പിന്നിലേക്ക് പോകണം, മനു എന്ന ഞാന്‍, ഗായത്രി എന്ന എന്റെ പെണ്ണിനെ അവളുടെ വീട്ടില്‍ പോയി കണ്ട ആ നാളുകളിലേക്ക്...<br />
ഫ്ലാഷ്ബാക്കിലേക്ക് ഒരു യാത്ര....<br />
<br />
പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടപ്പഴേ ഞാന്‍ എന്റെ ഡിമാന്റ് പറഞ്ഞു:<br />
"എനിക്ക് സ്ത്രീധനം വേണ്ടാ"<br />
ഭാവി അമ്മായിയപ്പനും അമ്മായിയമ്മക്കും അതങ്ങ് ഇഷ്ടപ്പെട്ടു.ഇങ്ങനൊരു മരുമകനെ എവിടെ കിട്ടാനാ, ഹോ മുജ്ജന്മപുണ്യം.<br />
എങ്കിലും അമ്മായി അമ്മ മൊഴിഞ്ഞു:<br />
"മോനായിട്ട് ഒന്നും വേണ്ടാന്ന് പറഞ്ഞത് ആ മനസ്സിന്റെ പുണ്യം, എന്നാലും ഞങ്ങടെ മനസ്സില്‍ ഒരു കൂട്ടമുണ്ട്"<br />
ഒരു കൂട്ടം!!!<br />
എന്തായിരിക്കും??<br />
എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.<br />
ദൂരെ വാതിലില്‍ ചാരി നിന്ന് എന്നെ ഒളികണ്ണിട്ട് നോക്കുന്ന ഗായത്രിയുടെ മുഖത്തൊരു നാണാം.വേണ്ടാ, വേണ്ടാന്ന് പറയല്ലേ, അച്ഛനും അമ്മയും സ്നേഹത്തോടെ തരുന്നതല്ലേ, അങ്ങ് സ്വീകരിച്ചോണേ എന്ന ഭാവം.<br />
ശ്ശോ, ഇത്ര നല്ല മനുഷ്യരെ ഞാനെങ്ങനാ വേദനിപ്പിക്കുന്നത്??<br />
ഒരു പക്ഷേ നാലഞ്ച് ഏക്കറ് തെങ്ങിന്‍തോപ്പായിരിക്കും, അതോ ഇനി അഞ്ചോ ആറോ കിലോ സ്വര്‍ണ്ണമാണോ?<br />
എന്തായാലും പുതിയ കാറാണേല്‍ അത് വേണ്ടാ എന്ന് തന്നെ പറയണം.ഓള്‍റെഡി ഒരു കാറ് ഉണ്ട്, ഇനി ഒരെണ്ണത്തിനു കൂടി ഇന്‍ഷുറന്‍സ്സും, ടാക്സ്സും, പിന്നെ ഇടക്കിടെ ഉള്ള പെട്രോളടിയും എല്ലാം ഭയങ്കര ഹെവിയാ.<br />
ചിന്തകള്‍ കാട് കേറുന്നു, അമ്മായി അമ്മ തന്നെ പറയട്ടെ, എന്താ ആ 'ഒരു കൂട്ടം' എന്ന്...<br />
എന്നാല്‍ ഒന്നും സംഭവിച്ചില്ല, അമ്മായിയമ്മ തുടര്‍ന്ന് ഒന്നും പറഞ്ഞില്ല.<br />
അന്ന് ഞാന്‍ ആകെ നിരാശനായി.<br />
<br />
വീട്ടിലെത്തി കാര്യം അവതരിപ്പിച്ചപ്പോ അമ്മ പറഞ്ഞു:<br />
"നിനക്ക് വേണ്ടങ്കില്‍ വേണ്ടാ, പക്ഷേ അവര്‍ക്ക് അവരുടെ കൊച്ചിനു കൊടുക്കുക എന്നൊരു കടമയുണ്ട്, അതിനു നീ എതിര് പറയരുത്, പറഞ്ഞാ അത് ദൈവദോഷമാ"<br />
ഈശ്വരാ!!!<br />
വേണ്ടാന്ന് ചാടി കേറി പറയാഞ്ഞത് നന്നായി.<br />
<br />
അങ്ങനെ കല്യാണമൊക്കെ ഉറപ്പിച്ചു, കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി.ഞാന്‍ സ്ത്രീധനം വേണ്ടാന്ന് പറഞ്ഞതും, എന്നാല്‍ അവര്‍ ഒരു കൂട്ടം ഒരുക്കി വച്ചതും എന്റെ കുടുംബത്തില്‍ പാട്ടായി.<br />
കേട്ടവര്‍ കേട്ടവര്‍ പരസ്പരം ചോദിച്ചു...<br />
എന്തായിരിക്കും??<br />
മറുപടി കിട്ടാതെ അവര്‍ സ്വയം ആശ്വസിച്ചു...<br />
എന്തും ആവാം!!!<br />
എന്തായാലും മനുവിന്റെ ഒരു ഭാഗ്യമാണ് ഭാഗ്യം.<br />
<br />
സ്വര്‍ണ്ണമാണെന്ന് കരുതി വല്യമ്മ പറഞ്ഞു:<br />
"കിട്ടിയാല്‍ ഉടനെ ലോക്കറില്‍ വച്ച് പൂട്ടണം"<br />
തെങ്ങിന് തോപ്പാണെന്ന് കരുതി അമ്മാവന് പറഞ്ഞു:<br />
"ചുറ്റും മതിലു കെട്ടി സൂക്ഷിക്കണം, നീ ബാംഗ്ലൂരില്‍ തിരക്കിലായിരിക്കുമല്ലോ, അപ്പോ മതില് കെട്ടിനകത്ത് കയറി എല്ലാം പരിശോധിക്കുന്ന കാര്യം ഞാനേറ്റു"<br />
ഞാന്‍ എല്ലാം സമ്മതിച്ചു, ആ ഒരു കൂട്ടത്തിനെ നേരിട്ട് കാണുന്നത് വരെ.<br />
<br />
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ, അത് പോലെ ആയിരുന്നു ഈ കാര്യത്തിനും.കല്യാണം വിളി നടക്കുന്നതിനു ഇടയില്‍ ഞാന്‍ അവളുടെ വീട്ടിലൊന്ന് പോയി, അവള്‍ക്ക് ഇടേണ്ട മോതിരത്തിന്റെ അളവ് വാങ്ങിക്കുവാന്‍.ഞാന്‍ മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോ അമ്മായിയമ്മ പറഞ്ഞു:<br />
"മോതിരത്തിന്റെ അളവ് ഇപ്പോ തരാം, അതിനു മുമ്പ് ഞാന്‍ അന്ന് പറഞ്ഞ ഒരു കൂട്ടം എന്താണെന്ന് അറിയേണ്ടേ?"<br />
വേണം, വേണം, വേണം...<br />
മനസ്സ് ഒരായിരം പ്രാവശ്യം ഇങ്ങനെ മന്ത്രിച്ചെങ്കിലും അത് എന്ത് തന്നെ ആയാലും എനിക്ക് ഒരു പോലെയാണെന്ന ഭാവത്തില്‍ ഞാനിരുന്നു.എന്റെ ആ ഭാവം കണ്ട് അമ്മായിയമ്മയും അമ്മായിയച്ഛനും പരസ്പരം നോക്കി ചിരിച്ചു, ഗായത്രി അഭിമാനപൂര്‍വ്വം എന്നെ നോക്കി.<br />
അപ്പോ എന്റെ മനസ്സ് മന്ത്രിച്ചു...<br />
മനു ഇതാണ് ആ നിമിഷം.<br />
ഇപ്പോ നിനക്ക് അറിയാന്‍ പറ്റും എന്താണ് ആ സൌഭാഗ്യമെന്ന്.<br />
നിങ്ങളോടായത് കൊണ്ട് സത്യം പറയട്ടെ അന്ന് അത് ഞാന്‍ അറിഞ്ഞ നിമിഷം ഇന്നും ഒരു ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.<br />
ആ നശിച്ച നിമിഷം...<br />
<br />
ഗായത്രിയുടെ അച്ഛനും അമ്മയും എന്നെ ആനയിച്ചത് ഒരു പട്ടിക്കൂട്ടിലേക്കായിരുന്നു.കൂട്ടില്‍ കിടന്ന ഒരു പെണ്‍പട്ടിയെ കാണിച്ച് അവര്‍ പറഞ്ഞു:<br />
"ഇത് അമ്മു, ഗായത്രിയുടെ പെറ്റാ, ഗായത്രിയെ കെട്ടി കൊണ്ട് പോകുമ്പോ മോന് ഒന്നും കൊണ്ടു പോയില്ലെങ്കിലും ഇവളെ കൂടി കൊണ്ട് പോകണം"<br />
ഉമിനീര് പോലും ഇറക്കാന്‍ കഴിയാതെ ഞാന്‍ ഒരു നിപ്പ് നിന്നു.<br />
ഈശ്വരാ, എന്താ ഈ കേട്ടത്??<br />
ഈ പട്ടിയെ ഞാന്‍ കൊണ്ട് പോകണമെന്നോ??<br />
ഇതൊന്നും സത്യമാകല്ലേ.<br />
"കൊണ്ട് പോകില്ലേ?" അമ്മായി അമ്മയുടെ ചോദ്യം വീണ്ടും.<br />
അപ്പോ സത്യമാണ്, പരമമായ സത്യം!!!<br />
എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കേ അങ്ങോട്ട് വന്ന ഗായത്രിയുടെ ചേട്ടന് ദീപു:<br />
"ദേ മോതിരത്തിന്റെ അളവ്"<br />
തുടര്‍ന്ന് അവന് രണ്ട് അളവുള്ള റിംഗുകള്‍ എന്റെ കയ്യിലേക്ക് വച്ച് തന്നു.<br />
ഇതെന്താണാവോ രണ്ട് അളവ്??<br />
ഒന്ന് ഗായത്രിയുടെയും മറ്റേത് ഈ പട്ടിയുടേയും ആയിരിക്കുമോ??<br />
അന്തം വിട്ട് ഞാന്‍ നില്‍ക്കേ അവന് പറഞ്ഞു:<br />
"ഒന്ന് മോതിര വിരലിന്റെ അളവ്, മറ്റേത് ചൂണ്ട് വിരലിന്റെത്"<br />
ഭാഗ്യം, രണ്ടും ഗായത്രിയുടെതാ.<br />
അപ്പോ പട്ടിക്ക് മോതിരം വേണ്ടാ.<br />
അന്ന് ആ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പേ ഞാന്‍ ആ പട്ടിക്കൂട്ടിലേക്ക് ഒന്ന് നോക്കി, അമ്മു അവിടെ വാലാട്ടി നില്ക്കുന്നുണ്ടായിരുന്നു, അവളുടെ മനസ്സ് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു...<br />
എന്റെ മനുവേട്ടന്!!!<br />
<br />
വീട്ടിലെത്തിയപ്പോ എല്ലാവരും എന്റെ ചുറ്റും കൂടി, കൂട്ടത്തില്‍ അമ്മ ചോദിച്ചു:<br />
"എന്താ തരുന്നതെന്ന് വല്ലോം പറഞ്ഞോ?"<br />
പറഞ്ഞു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി.<br />
"ലോക്കറില്‍ വച്ച് പൂട്ടാന്‍ പറ്റിയതാണോ?" വല്യമ്മ.<br />
"എന്റെ ലോക്കറില്‍ കൊള്ളില്ല" എന്റെ മറുപടി.<br />
"അങ്ങനാണേല്‍ കുറച്ച് നിന്റെ ലോക്കറില്‍ വയ്ക്ക്, ബാക്കി ഞങ്ങടെ ആരുടെയെങ്കിലും ലോക്കറില്‍ വയ്ക്കാം" വല്യമ്മയുടെ ഔദാര്യം.<br />
ഞാന്‍ ഒന്നും മിണ്ടിയില്ല.<br />
ഇവരോടൊക്കെ എന്ത് മറുപടി പറയാന്‍??<br />
തലയും കാലും എന്റെ ലോക്കറിലും, ഉടലും വാലും വല്യമ്മയുടെ ലോക്കറിലും വയ്ക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പറ്റിയ ഒരു അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ എന്നാതായിരുന്നു സത്യം.<br />
താടിക്ക് കൈയ്യും വച്ച് ഞാന്‍ അങ്ങനെ ഇരുന്നത് വല്യമ്മക്ക് തീരെ പിടിച്ചില്ല.<br />
"ഓ, നമ്മടെ ലോക്കറില്‍ വയ്ക്കാമെന്ന് പറഞ്ഞത് അവനു തീരെ പിടിച്ചില്ല"<br />
വല്യമ്മ അരങ്ങ് ഒഴിഞ്ഞു.<br />
അതൊടെ മതിലു കെട്ടി സൂക്ഷിക്കുന്നതാ നല്ലതെന്നും, അതാവുമ്പോ അമ്മാവനു ഇടക്കിടെ അകത്ത് കേറി നോക്കാമെന്നും ഉള്ള അമ്മാവന്റെ വാദം ശക്തമായി.അമ്മാവനു അങ്ങനെ തന്നെ വരണേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ മുറിയിലേക്ക് നടന്നു.<br />
സ്വല്പം കഴിഞ്ഞ് സത്യം ബോധ്യമായപ്പോള്‍ അമ്മ പറഞ്ഞു:<br />
"പട്ടിയോ, അതിനെ നമുക്ക് വേണ്ടാ"<br />
ഗായത്രിയുടെ സ്നേഹപൂര്‍വ്വമുള്ള നോട്ടം ഓര്‍മ്മ വന്നപ്പോ ഞാന്‍ ചോദിച്ചു:<br />
"അവര്‍ സ്നേഹത്തോടെ തരുന്നത് സ്വീകരിച്ചില്ലെങ്കില്‍ ദൈവദോഷമാണെന്ന് അമ്മയല്ലേ പറഞ്ഞത്?"<br />
അമ്മ ഒരു നിമിഷം സ്റ്റക്കായി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:<br />
"അതിനു ഞാന്‍ അറിഞ്ഞോ അത് പട്ടിയാണെന്ന്?"<br />
ഞാന്‍ വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു:<br />
"എന്ത് പറഞ്ഞാലും അതിനെ ഞാന്‍ കൊണ്ട് വരും"<br />
എന്റെ മറുപടി കേട്ടതും അമ്മ അലറി:<br />
"കല്യാണം കഴിഞ്ഞ് ആ പട്ടിയേം കൊണ്ട് ഈ വീട്ടില്‍ കയറിയാല്‍ നിന്റെ മുട്ടുകാല് ഞാന്‍ തല്ലി ഒടിക്കും"<br />
ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അമ്മയുടെ അലര്‍ച്ച കേട്ട അയലത്തെ ചേച്ചി ചോദിച്ചു:<br />
"അപ്പൊ കല്യാണം കഴിഞ്ഞ് ഗായത്രിയേയും കൊണ്ട് എങ്ങോട്ട് പോകാനാ മനുവിന്റെ പ്ലാന്‍?"<br />
അവരെ ഒന്ന് നോക്കിയട്ട് ഞാന്‍ പിറുപിറുത്തു:<br />
"അമ്മ പറഞ്ഞ പട്ടി ഗായത്രിയല്ല"<br />
<br />
അങ്ങനെ കല്യാണമായി.<br />
ഹൃദയവേദനയോടെ ആ 'ഒരു കൂട്ടം' എനിക്ക് വേണ്ടാ എന്ന് പറഞ്ഞ് ഗായത്രിയുമായി ഞാന്‍ വീട്ടിലേക്ക് യാത്രയായി.എല്ലാം എന്റെ വിധി എന്ന് സമാധാനിച്ച് അമ്മു കൂട്ടില്‍ തന്നെ കിടന്നു.പിന്നെ വല്ലപ്പോഴും ഗായത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ 'എന്നാലും എന്നോട് ഈ ചതി കാണിച്ചല്ലോ എന്റെ മനുവേട്ടാ' എന്ന ഭാവത്തില്‍ അമ്മു എന്നെ ഒരു നോട്ടം നോക്കുക പതിവായി.<br />
അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു..<br />
<br />
ഒരാഴ്ച മുമ്പേ ഞെട്ടിക്കുന്ന ആ വിവരം ഞാന്‍ കേട്ടു..<br />
അമ്മു ഇറങ്ങി പോയത്രേ!!!<br />
ശിവരാത്രിയുടെ വെടിക്കെട്ട് കേട്ട് പേടിച്ച് പോയതാണെന്ന് ഒരു മതം, അതല്ല ഒരു ആണ്‍പട്ടി സ്ഥിരമായി വരുമാരുന്നെന്നും അവന് കൈയ്യും കണ്ണും കാട്ടി മയക്കി കൊണ്ട് പോയതാണെന്നും മറ്റൊരു മതം.<br />
വീട്ടില്‍ ചെന്നപ്പോ അമ്മായിയമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു:<br />
"രണ്ട് കുട്ടികളെ വളര്‍ത്തി, അവറ്റകള് നന്നായി വളര്‍ന്നു, പക്ഷേ ഒരു പട്ടിയെ വളര്‍ത്തി, അത് ഒളിച്ചോടി പോയി"<br />
ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു:<br />
"സമയാസമയത്ത് കെട്ടിച്ച് വിട്ടില്ലെങ്കില്‍ ഏത് പട്ടിയും ഒളിച്ചോടും അമ്മേ"<br />
അകത്തെ ഹാളില്‍ ഹിറ്റ്ലര്‍ സിനിമയിലേ സോമന്റെ ഡയലോഗ്:<br />
"അവളൊന്ന് കരഞ്ഞിരുന്നെങ്കില്‍, നോ എന്ന് പറഞ്ഞിരുന്നെങ്കില്‍..."<br />
പിന്നെ ഒന്നും കേള്‍ക്കാനില്ല, മിക്കവാറും അച്ഛന് ടീവി ഓഫ് ചെയ്ത് കാണും.<br />
ആ പകല്‍ അങ്ങനെ തീര്‍ന്നു.<br />
<br />
അന്ന് രാത്രി.<br />
എല്ലാവരും ഉറങ്ങിയപ്പോള്‍ ടെറസ്സില്‍ കയറി അമ്മുവിന്റെ കൂട് നോക്കി ഞാന്‍ കുറേ നേരം നിന്നു.മനുഷ്യര്‍ അവഗണിക്കുന്നത് പട്ടിക്ക് മനസ്സിലാവുമോ എന്തോ?<br />
പലപ്പോഴും സ്നേഹത്തോടെ അത് വാലാട്ടുന്നതൊക്കെ മനസ്സില്‍ ഓര്‍മ്മ വന്നു.<br />
"കിടക്കുന്നില്ലേ?"<br />
ടെറസ്സിലേക്ക് കയറി വന്ന ഗായത്രിയുടെ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്.ഉറങ്ങാന്‍ പോകാനായി ടെറസ്സില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ പോയ ഞങ്ങള്‍ ഒരു കാഴ്ച കണ്ടു...<br />
ഇരുളില്‍ നിന്ന് പട്ടിക്കുട് ലക്ഷ്യമാക്കി വരുന്ന അമ്മു.<br />
ശബ്ദമുണ്ടാക്കാതെ അത് ആ പട്ടികൂട്ടില്‍ കയറി കിടന്നു.ഞാനും എന്റെ കൈയ്യില്‍ മുറുകെ പിടിച്ച് ഗായത്രിയും ആ കാഴ്ച നോക്കി നിന്നു.സ്വല്പം സമയത്തിനു ശേഷം അമ്മു പതിയെ പുറത്തെ ഇറങ്ങി, അവള് ആ കൂടിനു ചുറ്റും മണപ്പിച്ചു നടന്നു.ഈ സമയത്ത് അകലെ നിന്ന് എത്തിയ ഒരു ആണ് പട്ടി അവളുടെ സമീപത്തെത്തി മുഖത്ത് ഉരസ്സി.എന്നിട്ട് ആ ആണ് പട്ടി ഇരുട്ടിലേക്ക് മറഞ്ഞു.ഒഴിഞ്ഞ് കൂടിനെ ഒരിക്കല്‍ കൂടി ഒന്ന് നോക്കിയട്ട് അമ്മുവും ആ ആണ്‍പട്ടി പോയ ദിശ ലക്ഷ്യമാക്കി പാഞ്ഞു.<br />
ആ കാഴ്ച കണ്ട് നിന്ന ഗായത്രി എന്നോട് ചേര്‍ന്ന് നിന്ന് മന്ത്രിച്ചു:<br />
"അവഗണിക്കപ്പെടുന്നവരെ ദൈവം കൈവിടില്ല അല്ലേ?"<br />
ഇവടെ ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ ആ പട്ടിയേം കൊണ്ട് കുടുംബം നടത്താത്ത കൊണ്ടാ അതൊരു ആണ്പട്ടിയുടെ കൂടെ പോയതെന്ന്, കഷ്ടം.</span><br />
<span style="font-size: 115%;"><br /></span>
<span style="font-size: 115%;"><br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com23tag:blogger.com,1999:blog-5734317524674128567.post-84768121648712521142013-12-09T22:37:00.000+05:302018-12-09T22:38:43.699+05:30മനസ്സ് പ്രക്ഷുബ്ധമാണ്..<span style="font-size: 115%;"><br />പണ്ടൊക്കെ എന്ത് സുഖമായിരുന്നു...<br />ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..<br />ചം, ചം, ചം..<br /><br />"ഹായ് മനു, ആര് യൂ മാരീഡ്?"<br />"നോ, നോ, ഐയാം എ ബാച്ചി"<br />"ബാച്ചി?"<br />"യെസ്സ്, ബാച്ചി"<br />മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!<br />പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.<br /><br />ഓഫീസില്‍ ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്' ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര് പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പമുണ്ടായിരുന്നു.<br /><br />പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...<br />ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്‍ (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്‍ മൊട്ടായി വിരിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ഓഫീസില്‍ ഇനി ഞാന്‍ ഒരു മര്യാദരാമന് ആയിരിക്കും.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്റെ ദിവസങ്ങള്‍ തിരക്ക് പിടിച്ചതായി തുടങ്ങി.<br /><br />എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..<br />"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."<br />വൈകിട്ട് കൊണ്ട് വരാമേ!!!!<br /><br />ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍..<br />"ഡോക്കുമെന്റ് എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്‍ എവിടെ?"<br />ഇപ്പോ തയാറാക്കാമേ!!!!<br /><br />ഇടക്കിടെ എച്ച്. ആര് (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..<br />കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:<br />"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"<br />അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:<br />"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"<br />'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.<br /><br />വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ് കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ താഹ ഒരുക്കിയ മലയാളം പടം..<br />ഈ പറക്കും തളിക!!<br />ദിലീപിന്റെയും ഹരിശ്രീ അശോകന്റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:<br />"എച്ച്. ആറിലെ ആ പെണ്ണ് അത്ര സുന്ദരിയാണോ?"<br />ഗ്ലും!!!!<br />ഉരുള അറിയാതെ വിഴുങ്ങി പോയി!!!<br />കര്‍ത്താവേ, പണിയായോ??<br />"ആണോ ചേട്ടാ, സുന്ദരിയാണോ?"<br />ആയി, പണിയായി!!!<br />ശെടാ, ഒന്നും വേണ്ടായിരുന്നു.<br />ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:<br />"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"<br />ഇത് കേട്ടതും വാമഭാഗത്തിന്റെ മുഖമിരുണ്ടു.<br />"ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"<br />ഹാവു, പൂര്‍ത്തിയായി!!<br /><br />എന്താണാവോ ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന പഴംചൊല്ല്..<br />മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നോ??<br />അതോ നായരു പിടിച്ച പുലി വാലെന്നോ??<br />എന്തായാലും ഭേഷായി!!<br /><br />എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള് അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്‍ത്തത്തില്‍ വീട്ടിലേക്ക് കടന്ന് വന്ന അളിയന് ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:<br /><br />"എന്താദ്?"<br /><br />അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയ ടീവിയുടെ വക ആയിരുന്നു..<br /><br />"പറക്കും തളിക..<br />ഇത് മനുഷ്യരെ കറക്കും തളിക.."<br /><br />അത് കേട്ടിട്ടും മനസിലാവാത്ത അളിയന് വീണ്ടും തിരക്കി::<br />"എന്താ ചേട്ടാ കാര്യം?"<br />"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"<br />"എന്ത് തമാശ?"<br />ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന് കേള്‍ക്കേണ്ടാ!!<br /><br />ഇതാണ് ജീവിതം.<br /><br />കൊച്ചു കൊച്ചു ടെന്‍ഷനുകളുമായി എന്നും ഒരോ പുകിലുകള്.മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ പാമ്പായി എന്നെ കൊത്തി തുടങ്ങി.വന്ന് വന്ന് എല്ലാത്തിലും ടെന്‍ഷനായി.അങ്ങനെ വിഷമിച്ചിരിക്കെ സഹപ്രവര്‍ത്തകയായ ശാലിനി എന്റെ അരികില്‍ വന്നു..<br />"എന്താ മനു, എന്ത് പറ്റി?"<br />ഒട്ടും കുറച്ചില്ല, ഇച്ഛിരി കട്ടിക്ക് പറഞ്ഞു:<br />"മനസ്സ് പ്രക്ഷുബ്ധമാണ് ശാലിനി"<br />അര്‍ത്ഥം മനസിലായില്ലെങ്കിലും, ഞാന്‍ ടെന്‍ഷനിലാണെന്ന് അവള്‍ക്ക് മനസിലായി.അവള് എന്നെ ഉപദേശിച്ചു:<br />"മനു യോഗക്ക് പോ, മനസ്സ് ശാന്തമാകും, മാത്രമല്ല നല്ല കണ്ട്രോളും കിട്ടും"<br />ഓഹോ, എന്നാ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ!!<br /><br />അങ്ങനെ ശാലിനി സ്ഥിരമായി യോഗ ചെയ്യുന്നിടത്ത് എന്നെയും കൂട്ടി കൊണ്ട് പോയി.അവിടെ ശാലിനിയെ കൂടാതെ എന്റെ ഓഫീസിലെ കുറേ ലലനാമണികളും, സുന്ദരകുട്ടപ്പന്മാരും ഉണ്ട് എന്നത് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.<br /><br />യോഗ പഠിപ്പിക്കുന്ന രവീന്ദ്രന്മാഷ് ആഗതനായി.<br />ശാലിനി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ മാഷ് ചോദിച്ചു:<br />"ആസനം വല്ലതും അറിയാമോ?"<br />അയ്യേ!!!<br />എന്ത് വൃത്തികെട്ട ചോദ്യം!!!!<br />ശാലിനിയുടെ മുമ്പില്‍ വച്ച് എന്ത് മറുപടി നല്‍കുമെന്ന് കരുതി തല താഴ്ത്തി നിന്നപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു:<br />"പറയൂ, ആസനം വല്ലതും പരിചയമുണ്ടോ?"<br />"അത് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം മുഖം പരിചയമുണ്ട്, പക്ഷേ...."<br />"പക്ഷേ....?"<br />"ആസനം ഒന്നും പരിചയമില്ല"<br />ഠോ!!!<br />രവീന്ദ്രന് മാഷിന്റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!<br />അദ്ദേഹത്തിനു എന്നെ കുറിച്ച് നല്ല മതിപ്പായെന്ന് തോന്നുന്നു.<br /><br />അന്ന് അവിടുന്ന് ഇറങ്ങിയപ്പോള്‍ ശാലിനി എന്നോട് പറഞ്ഞു:<br />"സാറ് ആസനം എന്ന് പറയുന്നത് ക്രിയക്കാ"<br />"എന്ത് ക്രിയക്ക്?"<br />"യോഗയിലെ ഒരോ മുറകള്‍ക്ക്"<br />"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര് എന്തോന്നാ പറയുന്നത്?"<br />ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!<br />പാവം കൊച്ച്..<br />എന്റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!<br />അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും.<br /><br />യോഗാഭ്യാസത്തിന്റെ ആദ്യദിനങ്ങള്‍...<br />രവീന്ദ്രന് മാഷ് ക്രീയകള്‍ ഒരോന്ന് കാണിച്ച് തന്നു തുടങ്ങി..<br />നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും, ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.<br /><br />"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം"<br />"ഇതാണ് മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും"<br />"ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"<br /><br />മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:<br />"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"<br />അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു:<br />"ഇത് തനിക്ക് പറ്റിയതാ, ശവാസനം"<br />ശവം!!!<br /><br />വെളുപ്പാന്‍ കാലത്ത് സ്വന്തം ബഡ്റൂമില്‍ കിടന്നുറങ്ങേണ്ട ഞാന്‍, മാസം അഞ്ഞൂറ് രൂപ ഫീസു കൊടുത്ത് രവീന്ദ്രന് മാഷിന്റെ യോഗക്ലാസില്‍ പോയി ശവാസനം ചെയ്യാന്‍ തുടങ്ങി.അഞ്ഞൂറ് രൂപ പോയെങ്കിലെന്താ മനസ്സ് ശാന്തമായി.വിവരം അറിഞ്ഞപ്പോള്‍ അപ്പച്ചിയുടെ മോള് ഗായത്രിയോട് ചോദിച്ചു:<br />"മനുവിന്റെ ടെന്‍ഷന്‍ ഒക്കെ മാറിയോ?"<br />"ഉം. യോഗ ചെയ്തതില്‍ പിന്നാ"<br />അതോടെ ചേച്ചിയുടെ ചോദ്യം എന്റെ നേരെയായി:<br />"മനു, ഇവിടുത്തെ ചേട്ടനു അവിടൊരു അഡ്മിഷന് ശരിയാക്കാമോ?"<br />അഞ്ഞൂറ് രൂപ കൊടുത്ത് ശവാസനം ചെയ്യാന്‍ ഒരാള്‍ കൂടി!!<br />ചേച്ചിയെ നിരാശപ്പെടുത്താനായി പറഞ്ഞു:<br />"എന്റെ കൂടെ ജോലി ചെയ്യുന്ന ശാലിനിയാ അവിടെ എനിക്ക് അഡ്മിഷന് ശരിയാക്കിയത്, അവളോട് ചോദിച്ച് നോക്കട്ടെ, ഉറപ്പില്ല"<br />"ശരി, അത് മതി"<br /><br />ചേച്ചി പോയപ്പോള്‍ ഗായത്രി അരികിലെത്തി:<br />"ആരാ ഈ ശാലിനി?"<br />ഈശ്വരാ!!!!! <br />പുലിവാലായോ?? തേങ്ങാ വീണോ??<br />"അത് കൂടെ ജോലി ചെയ്യുന്ന പെണ്ണാ" അലക്ഷ്യമായ മറുപടി.<br />"അവടെ കൂടാണോ ഇത്ര നാളും യോഗക്ക് പോയത്?" ഒരു ക്ലാരിഫിക്കേഷന് ചോദ്ദ്യം.<br />യെസ്സ് ഓര് നോ?? എന്തോ പറയും??<br />സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!<br />"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"<br /><br />ഇങ്ങനെ കൊച്ച് കൊച്ച് കള്ളങ്ങളുമായി ജീവിതം വീണ്ടും മുമ്പോട്ട്.<br />മനസ്സ് ഇപ്പോഴും പ്രക്ഷുബ്ധമാണ്..<br /><br />ഒരോ പയ്യന്മാരെ കാണുമ്പോള്‍ അറിയാതെ ഞാനും ചോദിക്കും:<br />"ആര് യൂ മാരീഡ്?"<br />"നോ, നോ, ഐയാം എ ബാച്ചി"<br />ആണല്ലേ??<br />നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!</span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com143tag:blogger.com,1999:blog-5734317524674128567.post-5438288703762890312013-11-28T08:28:00.001+05:302013-11-28T08:29:51.251+05:30മധുമതി രാഘവം വീരഗാഥ<span style="font-size: 115%;"><br />
അല്ലേലും ചില മനുഷ്യര്‍ അങ്ങനെയാണ്, ഒരു സംഭവമായിരിക്കും.ഈ ഗണത്തില്‍ പെടുത്താവുന്ന ഒരാളായിരുന്നു എട്ടാം ക്ലാസ്സില്‍ ഞാന്‍ പരിചയപ്പെട്ട രാഘവന് മാഷ്.മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത് ഏത് സാഹചര്യത്തിലും സത്യം മാത്രം പറയുന്ന അദ്ദേഹത്തിന്റെ സവിശേഷ സിദ്ധിയായിരുന്നു.<br />
ഒരു റോള്‍ മോഡല്‍ ആക്കാന്‍ കൊള്ളാവുന്ന മനുഷ്യന്..<br />
അതായിരുന്നു അദ്ദേഹം..<br />
സത്യസന്ധനായ രാഘവന് മാഷ്.<br />
<br />
ഒരു ഫ്ലാഷ് ബാക്ക്.<br />
നവോദയില്‍ ഞാന്‍ പഠിച്ചിരുന്ന കാലം.<br />
എട്ടാം ക്ലാസ്സില്‍ കാല് വച്ച്, ഹൈസ്ക്കൂള് വിദ്യാര്‍ത്ഥി എന്ന ലേബല്‍ സമ്പാദിച്ച്, അറമാദിച്ച് നടക്കുന്ന നേരം.ക്ലാസ്സ് മുറികളിലേയും മൈതാനങ്ങളിലേയും എന്റെ പെര്‍ഫോമന്‍സ് കണ്ട ചില അദ്ധ്യാപകര്‍ക്ക് ഒരു ദൈവവിളിയുണ്ടായി...<br />
മനുവിനെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല!!!<br />
പ്രിന്സിപ്പാളിനോട് അവര്‍ തിരുവായ് കൊണ്ട് മൊഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു...<br />
കാരണം??<br />
മറുപടി ഒന്നിച്ചായിരുന്നു:<br />
"അവന് തരികിടയാ"<br />
അങ്ങനെ അച്ഛനും അമ്മയും പ്രിന്‍സിപ്പാളിനു മുന്നിലേക്ക് ആനയിക്കപ്പെട്ടു.<br />
"മനു ഈസ്സ് എ ബ്രിലൈന്‍ഡ് ബോയ്, ഐ തിങ്ക്....., നവോദയീന്ന് പഠിക്കേണ്ടതൊക്കെ അവന് പഠിച്ചു കഴിഞ്ഞുവെന്നാ"<br />
അമ്മക്ക് അത്ഭുതം:<br />
"അതിനു അവന് എട്ടിലെല്ലേ ആയുള്ളു?"<br />
പക്ഷേ അച്ഛനു എല്ലാം മനസിലായി, പുള്ളിക്കാരന് പറഞ്ഞു:<br />
"സാറ് എന്നാ ആ റ്റീ.സി ഇങ്ങ് തന്നേരെ"<br />
അങ്ങനെ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ക്രീസ്സീന്ന് ഇറങ്ങിയ പോലെ ഒരു നുള്ള് മണ്ണെടുത്ത് നെറ്റിയില്‍ വച്ച് ഞാനും പടിയിറങ്ങി.<br />
ഒരു ഇന്നിംഗ്സ്സ് അങ്ങനെ കഴിഞ്ഞു.<br />
<br />
മാവേലിക്കരയില്‍ തട്ടാരമ്പലത്തിനടുത്ത് മറ്റം എന്നൊരു സ്ഥലമുണ്ട്, അവിടൊരു കിടിലന്‍ സ്ക്കൂളുണ്ട്.നവോദയീന്ന് അച്ഛന് എന്നെ പറിച്ച് നട്ടത് ഈ സ്ക്കൂളിലേക്കായിരുന്നു.നവോദയീന്ന് വന്ന വിദ്യാര്‍ത്ഥി എന്ന പരിഗണനയില്‍, ഹെഡ്മിസ്ട്രസ്സും സാറന്മാരും എല്ലാം എന്നെ പ്രത്യേക രീതിയിലാണ് സ്വീകരിച്ചത്.അവിടുത്തെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേരാനുള്ള അവരുടെ അഭ്യര്‍ത്ഥനയെ, ഞാനൊരു മലയാളിയാണെന്നും, മലയാളം എന്റെ മാതൃഭാഷയാണെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി.അതാരുന്നു മലയാളം അദ്ധ്യാപകനായ രാഘവന് മാഷിനു എന്നോട് ഒരു പ്രത്യേക ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം.<br />
<br />
മറ്റം സ്ക്കൂളിലെ കലോത്സവം കഴിഞ്ഞ സമയത്താണ് ഞാന്‍ ജോയിന്‍ ചെയ്തത്.അന്ന് ലളിതഗാന മത്സരത്തിനും പദ്യപാരായണത്തിനും ഒന്നാം സ്ഥാനം നേടിയ മധുമതി പഠിക്കുന്ന ക്ലാസ്സില്‍ തന്നെയായിരുന്നു എനിക്കും സീറ്റ് കിട്ടിയത്.ക്ലാസ്സ് ലീഡറായും ക്ലാസിലെ ഒരു സംഭവമായും അവള് വിലസിയിരുന്ന ആ ക്ലാസ്സിലേക്ക് ഞാന്‍ വലതുകാല്‍ വച്ച് കയറി...<br />
എന്നെ കണ്ടതും കസേരയില്‍ ഇരുന്ന രാഘവന് മാഷ് പതിയെ എഴുന്നേറ്റു, തുടര്‍ന്ന് എന്നെ ചേര്‍ത്ത് പിടിച്ച് അവരോട് പറഞ്ഞു:<br />
"ഇത് മനു, നിങ്ങളെ പോലല്ല, ഭയങ്കര മിടുക്കനാ, നവോദയീന്ന് വന്നതാ"<br />
അങ്ങേര്‍ക്ക് എന്തിന്റെ കേടാന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല, മൂപ്പീന്നിന്റെ ആ ഒരു വാചകം കൊണ്ട് ക്ലാസ്സിലുള്ള പകുതി പേരും എന്റെ ശത്രുക്കളായി.ബാക്കി പകുതി തുടര്‍ന്നുള്ള എന്റെ പെരുമാറ്റം മൂലം ശത്രുക്കളായി, അത് വേറെ സത്യം.<br />
<br />
'ബയങ്കര' മിടുക്കനായ കൊണ്ടാവണം സാറ് എന്നെ ഫസ്റ്റ് ബഞ്ചില്‍ തന്നെ ഇരുത്തി.ലോക്ലാസ്സ് ടിക്കറ്റെടുത്ത് സ്ക്രീനിനു മുന്നിലിരുന്ന സിനിമ കാണുന്ന പ്രേക്ഷകന്റെ ദയനീയവസ്ഥ ആദ്യമായി ഞാന്‍ പഠിച്ചത് അവിടുന്നായിരുന്നു.<br />
ദിവസങ്ങള്‍ കഴിഞ്ഞ് പോയി...<br />
ഇടക്കിടക്കുള്ള ദിവസങ്ങളില്‍ മധുമതി ക്ലാസ്സില്‍ വരാറില്ല.<br />
ഇവളിത് എവിടെ പോകുന്നു??<br />
എന്റെ മനസ്സില്‍ ഒരു പെടപെടപ്പ്.<br />
ഞാനും മിടുക്കന്, ആ കുട്ടിയും മിടുക്കി, അപ്പോ സ്വഭാവികമായി നമ്മള് ഒന്ന് തിരക്കി പോകും...<br />
"മധുമതി എന്താ വരാത്തത്?"<br />
കേട്ടവര്‍ കേട്ടവര്‍ ഒരു കള്ളച്ചിരിയോടെ, 'ഉം...ഉം..' എന്ന ഒരു മൂളല്‍ മൂളി തല കുലുക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.മാത്രമല്ല പിന്നീട് മധുമതി ക്ലാസ്സില്‍ വരുന്ന ദിവസങ്ങളില്‍ 'ദേണ്ടടാ, മധുമതി' എന്ന ഭാവത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്നെ നോക്കിയപ്പോ എനിക്കങ്ങ് നാണമായി പോയി..<br />
ശ്ശോ, ആ കുട്ടി എന്ത് വിചാരിക്കുമോ എന്തോ???<br />
ഒടുവില്‍ ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു, എന്റെ അന്വേഷണത്തെ പറ്റിയറിഞ്ഞ് മധുമതി എന്റെ അരികിലേക്ക് വന്നു.ശരീരത്തിനു ഒരു തളര്‍ച്ച പോലെ, ഉമിനീര് വറ്റുന്ന പോലെ, ഇവളെന്തിനാ എന്റെ അടുത്തേക്ക് വരുന്നത്, ദേ എന്റെ കണ്ണിലോട്ട് നോക്കുന്നു...<br />
നവോദയിലെ തരികിടയുടെ മുട്ടുകള്‍ കൂട്ടി ഇടിച്ചു, ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു [പരമാവധി നിഷ്കളങ്കമായി, അതും മധുമതി ആരാണെന്ന് എനിക്ക് അറിയാത്ത രീതിയില്‍]:<br />
"എന്താ?"<br />
"കുട്ടി എന്നെ പറ്റി അന്വേഷിച്ചോ?"<br />
അവളുടെ മറുചോദ്യം.<br />
"ഇല്ല"<br />
"ഇല്ലേ?"<br />
"ഉവ്വ്"<br />
മധുമതിയുടെ മുഖത്ത് ഒരു നാണം കലര്‍ന്ന ചിരി പ്രത്യക്ഷപ്പെട്ടു, ശബ്ദം താഴ്ത്തി അവള് പറഞ്ഞു:<br />
"ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനായി ലളിത ഗാനത്തിനും പദ്യപാരായണത്തിനും പ്രാക്റ്റീസ്സ് ചെയ്യാന്‍ പോകുന്ന കൊണ്ടാ വരാത്തത്"<br />
"ആയിക്കോട്ടേ" എന്റെ മറുപടി.<br />
"മനു പാടില്ലേ?" അവളുടെ കിന്നാരം.<br />
"പാട്ടൊക്കെ പെണ്‍കുട്ടികള്‍ക്കാ നല്ലത്, ആണുങ്ങളെ വെറുതെ പ്രസംഗിക്കാനെ കൊള്ളാവു"<br />
ഇങ്ങനൊരു പുന്നാര മറുപടി ചൊല്ലി ഞാന്‍ തടിയൂരി.<br />
പിന്നെ കുറേനേരം നിശബ്ദത.<br />
ഒടുവില്‍ അവള് പറഞ്ഞു:<br />
"താങ്ക്സ്സ്"<br />
"എന്തിനു?" ഞാന്‍.<br />
"എന്നെ പറ്റി അന്വേഷിച്ചതിനു"<br />
ഇത്രയും പറഞ്ഞിട്ട് ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചിട്ട് അവള് പുറത്തേക്ക് ഓടി.<br />
മനസ്സില്‍ ഒരു കുളിര്‍മഴ!!!<br />
ഭാവനായകന്‍ മധു എന്നിലേക്ക് ആവാഹിക്കപ്പെട്ടു...<br />
മധുമതി, ഇനി നീ വരാത്ത ദിവസങ്ങളില്‍ ഞാന്‍ ഈ ക്ലാസ്സിലൂടെ പാടി പാടി നടക്കും.ഒരോ കുട്ടികളോടും ഞാന്‍ ചോദിക്കും...<br />
എവിടെ എന്റെ മധുമതി...<br />
എവിടെ എന്റെ മധുമതി???<br />
ഈ ചിന്തകളുമായി നിന്ന എന്റെ അരികിലേക്ക് ലാസ്റ്റ് ബഞ്ചിലെ സ്ഥിരം കക്ഷികളായ മൂന്ന് പേര് വന്ന് ചോദിച്ചു:<br />
"എന്തുവാ അവള് പറഞ്ഞത്?"<br />
'അത് തന്നെ' എന്ന അര്‍ത്ഥത്തില്‍ ഒന്ന് കണ്ണടച്ച് കാണിച്ച്, ചുണ്ടിലുള്ള പുഞ്ചിരി നന്നായി ഒന്ന് പ്രദര്‍ശിപ്പിച്ചിട്ട് ഞാനും ക്ലാസ്സിനു പുറത്തേക്ക് നടന്നു.<br />
പിന്നില്‍ നിന്ന മൂവര്‍ സംഘത്തിന്റെ കണ്ണില്‍ ഒരു നഷ്ടബോധമുണ്ടായിരുന്നു.<br />
<br />
അടുത്ത ദിവസം.<br />
കണക്ക് സാറ് ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കെ സ്ക്കൂളിലെ പ്യൂണ്‍ അങ്ങോട്ട് വന്നു.അയാള്‍ ഒരു കുറിപ്പ് എടുത്ത് സാറിന്റെ കയ്യിലേക്ക് കൊടുത്തു.അത് വായിച്ചിട്ട് സാര്‍ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി, എന്നിട്ട് എന്നെ വിളിച്ചു:<br />
"മനു ഇങ്ങ് വന്നേ"<br />
എന്താ സംഭവമെന്ന് അറിയാതെ ഞാന്‍ സാറിനു അരികിലേക്ക് ചെന്നു.<br />
"മധുമതിയും വാ"<br />
സാറിന്റെ ഘനഗംഭീര ശബ്ദം ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്.<br />
മധുമതി പതിയെ എഴുന്നേറ്റ് എന്റെ അരികില്‍ വന്നു.<br />
"രണ്ട് പേരും പോയി ഹെഡ്മിസ്ട്രസ്സിനെ കണ്ടിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി"<br />
സാറിന്റെ ഓര്‍ഡര്‍.<br />
എന്താ സംഭവമെന്ന് അറിയാതെ അമ്പരപ്പോടെ മധുമതി എന്നെ നോക്കി, ആ നോട്ടം നേരിടാനാകാതെ ഞാന്‍ തല കുനിച്ചു.ആദ്യം അവള് ക്ലാസ്സിനു പുറത്തേക്ക് ഇറങ്ങി, പുറകിനു ഞാനും.ഇറങ്ങുന്നതിനു മുമ്പ് ക്ലാസ്സിലുള്ള സഹപാഠികളെ ഞാനൊന്ന് നോക്കി, എല്ലാവരും അമ്പരന്ന് ഇരിക്കുകയാണ്, എന്നാല്‍ ലാസ്റ്റ് ബഞ്ചിലെ മൂവര്‍ സംഘത്തിന്റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.<br />
അതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി...<br />
ഇവന്മാര് എനിക്കിട്ട് പണിഞ്ഞു!!!<br />
<br />
നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി..<br />
ഞാന്‍ ഹെഡ്മിസ്ട്രസ്സിന്റെ റൂമിനു മുന്നില്‍ നില്‍ക്കുകയാണ്.മധുമതിയെ അകത്തേക്ക് വിളിച്ച് കയറ്റിയിട്ട് അര മണിക്കൂറോളമായ പോലെ.രാഘവന് മാഷും ഹെഡ്മിസ്ട്രസ്സും പിന്നെ വേറെ ആരൊക്കെയോ അകത്തുണ്ട്.<br />
പാവം മധുമതി.<br />
അവളുടെ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ടാവും.<br />
എനിക്ക് ഇതൊക്കെ നല്ല പരിചയമായ കൊണ്ട് അത്ര വിഷമം തോന്നിയില്ല.എന്നാലും അടുത്ത ദിവസം അച്ഛന് വന്ന റ്റീ.സി വാങ്ങി പോകണമെല്ലോന്ന് ആലോചിച്ചപ്പോ ഒരു ചെറിയ സങ്കടം.<br />
ഹെഡ്മിസ്ട്രസ്സിന്റെ മുറിയുടെ വാതില്‍ പതിയെ തുറന്നു, സുമംഗല ടീച്ചറും പ്യൂണ്‍ ചേട്ടനും പുറത്തേക്ക് ഇറങ്ങി.വരാന്തയില്‍ വളിച്ച ചിരിയുമായി നില്ക്കുന്ന എന്നെ ചൂണ്ടി പ്യൂണേട്ടന്‍ പറഞ്ഞു:<br />
"ഇതാ കക്ഷി"<br />
സുമംഗല ടീച്ചറിന്റെ മുഖത്ത് ഒരു വല്ലാത്ത ചിരി, ടീച്ചറെന്റെ കവളില്‍ പിടിച്ചോണ്ട് പറഞ്ഞു:<br />
"കൊള്ളാം കൊള്ളാം"<br />
അയ്യേ, ഇവരെന്താ ഇങ്ങനെ??<br />
ടീച്ചറെന്തിനാ കവിളില്‍ നുള്ളിയതെന്ന് ആലോചിച്ച്, നടന്ന് നീങ്ങുന്ന അവരെ നോക്കി നില്‍ക്കെ രാഘവന് മാഷിന്റെ സ്വരം...<br />
"മനു എന്ത് നോക്കി നില്‍ക്കുവാ?"<br />
ഈ ചോദ്യത്തോടെ ടീച്ചര്‍ പോയ ഭാഗത്തേക്ക് നോക്കിയ രാഘവന് മാഷും ആ പിന്നട കണ്ടു.<br />
ഭേഷ്!!! ഓസിനു ഒരു കുറ്റം കൂടി ആയി.<br />
എന്റെ ഗതി.<br />
<br />
ഹെഡ്മിസ്ട്രസ്സിന്റെ മുറി.<br />
കഥാപാത്രങ്ങളായി രാഘവന് മാഷും ഹെഡ്മിസ്ട്രസ്സും ഞാനും പിന്നെ മധുമതിയും മാത്രം.മധുമതി തല കുനിച്ച് ഒരേ നില്‍പ്പാണ്, രാഘവന് മാഷാണെങ്കില്‍ 'ടീച്ചര്‍ ചോദിക്ക്' എന്ന ഭാവത്തില്‍ ഹെഡ്മിസ്ട്രസ്സിനെ നോക്കുന്നു.<br />
ഒടുവില്‍ ഹെഡ്മിസ്ട്രസ്സ് ആമുഖമിട്ടു:<br />
"മനുവിനെ പറ്റി ഞങ്ങള്‍ ഇങ്ങനല്ല കരുതിയത്"<br />
തെറ്റ് പറ്റി പോയി!!!<br />
അതിനാല്‍ തന്നെ എനിക്ക് മറുപടിയില്ല.<br />
"മധുമതിയോട് മനു വല്ലതും പറഞ്ഞോ?"<br />
അടുത്ത ചോദ്യം.<br />
സത്യത്തില്‍ ഞാനൊന്നും പറഞ്ഞില്ല, ആ കൊച്ചാ ഇങ്ങോട്ട് വന്ന് സംസാരിച്ചത്, എന്നിട്ടിപ്പോ കുറ്റം മൊത്തം എന്റെയാണെന്ന രീതിയിലാ ടീച്ചറിന്റെ ചോദ്യം.<br />
എനിക്കാകെ സങ്കടം വന്നു, ഞാന്‍ പറഞ്ഞു:<br />
"ഇല്ല ടീച്ചര്‍"<br />
"ഒന്നും പറഞ്ഞില്ലേ?"<br />
"ഇല്ല"<br />
"മനു നല്ലൊരു പ്രാസംഗികനാണെന്ന് മധുമതിയോടു പറഞ്ഞില്ലേ?" ടീച്ചറിന്റെ ചോദ്യം.<br />
എപ്പോ??<br />
ഒന്നും മനസ്സിലാകാതെ ഞാന്‍ അന്തം വിട്ട് നിന്നപ്പോ മധുമതി അത് വിശദീകരിച്ചു:<br />
"ഞാന്‍ പെണ്‍കുട്ടി ആയതു കൊണ്ട് പാടുമെന്നും മനു ആണ്‍കുട്ടി ആയത് കൊണ്ട് പ്രസംഗിക്കുമെന്നും മനു പറഞ്ഞില്ലേ?"<br />
ആണ്‍കുട്ടികളെ വെറുതെ പ്രസംഗിക്കാനെ കൊള്ളാവൂന്ന് പറഞ്ഞതിനെ ചുവട് പിടിച്ചാണ് ഈ കണ്ടുപിടുത്തമെന്ന് മനസ്സിലാക്കിയപ്പോ ഞാന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായി.<br />
അവടെ കോപ്പിലെ കണ്ടുപിടുത്തും!!<br />
"നമ്മുടെ സ്ക്കൂളില്‍ പ്രസംഗിക്കുന്ന ആരുമില്ല, മനു ഒരു ഭാഷാ സ്നേഹിയായത് കൊണ്ടും, നല്ലൊരു പ്രാസംഗികനായത് കൊണ്ടും ജില്ലാതലത്തില്‍ പ്രസംഗിക്കാന്‍ മനു പോണം.രാഘവന് മാഷ് എല്ലാ സഹായവും ചെയ്യും"<br />
ഹെഡ്മിസ്ട്രസ്സിന്റെ ഉത്തരവ്.<br />
നേരെ ചൊവ്വേ നാല് പേര് കൂടി നില്ക്കുന്ന കണ്ടാ മുട്ടിടിക്കുന്ന ഞാന്‍ ജില്ലാതലത്തില്‍ പ്രസംഗിക്കണമെന്ന് കേട്ടപ്പോഴുണ്ടായ ഷോക്കില്‍ എനിക്കൊന്നും പറയാന്‍ പറ്റിയില്ല.എന്നെ പോലൊരു മിടുക്കനു ഇതൊക്കെ നിസ്സാരമെന്ന് കരുതി ആ യോഗം പിരിഞ്ഞു.<br />
ക്ലാസ്സില്‍ കയറുന്നതിനു മുന്നേ ആ എന്തിരവള് എന്നോട് ചോദിച്ചു:<br />
"മനുവിനു സന്തോഷമായോ?"<br />
പിന്നേ, ഭയങ്കര സന്തോഷമായി!!!<br />
ഇതിലും വലുത് എന്തോ വരാനിരുന്ന സമയമാണെന്നാ തോന്നുന്നത്.<br />
<br />
'ഓണം എന്ന ദേശിയ ഉത്സവം', 'ഗാന്ധിജി എന്ന മനുഷ്യസ്നേഹി','ഭാരതം എന്ന ഇന്ത്യ', ഇങ്ങനെ മൂന്ന് വിഷയങ്ങളെ കുറിച്ച് രാഘവന്മാഷ് എഴുതി തന്നാരുന്നു.ഈ വിഷയങ്ങളെല്ലാം നന്നായി പഠിച്ചാണ് ഞാന്‍ കലോത്സവ വേദിയിലെത്തിയത്.ഞാന്‍ ചെല്ലുന്നതിനു മുന്നേ തന്നെ എന്റെ വരവിനെ കുറിച്ച് അവിടെ എല്ലാവരും അറിഞ്ഞിരുന്നു.നവോദയില്‍ പഠിച്ചിരുന്ന ഒരു മിടുക്കന് വന്നിരിക്കുന്നു, അവന് പ്രസംഗികനാണ്.<br />
മക്കളെ കലാതിലകവും കലാപ്രതിഭയും ആക്കാന്‍ കച്ചകെട്ടി ഇറങ്ങിയ രക്ഷകര്‍ത്താക്കാള്‍ ആകാംക്ഷയോടെ ചോദിച്ചു...<br />
ആരാണ്....ആരാണവന്??<br />
എന്നെ ചൂണ്ടി എല്ലാവരും പറഞ്ഞു..<br />
ഇവന്...<br />
ഇവനാണ് ലവന്.<br />
ഞങ്ങ പറഞ്ഞ പ്രസംഗികന്‍!!!<br />
<br />
അങ്ങനെ പ്രസംഗ വേദിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു.<br />
അഞ്ച് മിനിറ്റ് അറമാദിക്കണം!!!<br />
ഇതാണ് രാഘവന് മാഷ് എനിക്ക് തന്ന ഉപദേശങ്ങളുടെ രത്നചുരുക്കം.അതായത് ആരൊക്കെ പറഞ്ഞാലും, എന്തൊക്കെ സംഭവിച്ചാലും അഞ്ച് മിനിറ്റ് സ്റ്റേജില്‍ തന്നെ നില്‍ക്കണം.ഒരു വേദിയെ ഫെയ്സ്സ് ചെയ്യാന്‍ പേടി ഉണ്ടായിരുന്നെങ്കിലും, അത് ഞാന്‍ തലകുലുക്കി സമ്മതിച്ചു.പ്രസംഗത്തിനു പത്ത് മിനിറ്റ് മുമ്പാണ് ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ കേട്ടത്, പ്രസംഗിക്കാനുള്ള വിഷയം അവര്‍ തരുമത്രേ.<br />
അതെങ്ങനെ ശരിയാകും??<br />
അപ്പോ ഞാന്‍ പഠിച്ചതൊന്നും വേണ്ടേ??<br />
കുറേ ചോദ്യങ്ങള്‍ ആരോ മനസ്സിലിരുന്ന് ചോദിച്ചു.<br />
മറുപടിയായി പ്രസംഗ വിഷയം കിട്ടി....<br />
'ലോഹങ്ങളിലെ ചെമ്പിന്റെ അംശത്തിന്റെ പ്രശ്നങ്ങള്‍'<br />
ഇത് എന്ത് വിഷയം??<br />
ഞാന്‍ മാത്രമല്ല, എന്റെ കൂടെ പ്രസംഗിക്കേണ്ട പത്ത് പേരും ഇതേ അവസ്ഥയിലായിരുന്നു.രാഘവന് മാഷ് പെട്ടന്ന് 'അലര്‍ജി, ചൊറി, ചിരങ്ങ്' എന്നിങ്ങനെ കുറേ ക്ലൂ തന്നിട്ട് അപ്രത്യക്ഷനായി.അങ്ങനെ പ്രസംഗിക്കാനായുള്ള കാത്തിരുപ്പ് തുടങ്ങി.ആറാം നമ്പരുകാരനായ ഞാന്‍, മൈല്‍ക്കുറ്റിയില്‍ ഓന്ത് ഇരിക്കുന്ന പോലെ ഒരു കസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു.<br />
ഒടുവില്‍ മത്സരം ആരംഭിച്ചു...<br />
<br />
ഒന്നാം നമ്പറുകാരനും രണ്ടാം നമ്പറുകാരനും എന്തൊക്കെയോ പറഞ്ഞു, മൂന്നാം നമ്പരുകാരന് സ്റ്റേജില്‍ നിന്ന് കരഞ്ഞു, നാലാമന് നാണം കെട്ടു, അഞ്ചാമന് അടിച്ചു കസറി.<br />
ഇനി ഞാനാണ്..<br />
ആറാമന്‍!!!<br />
"നമ്പര്‍ - സിക്സ്സ്"<br />
അനൌണ്സ്മെന്റ് ഒരു ഇരമ്പല്‍ പോലാ എന്റെ കാതില്‍ കേട്ടത്.അടുത്ത നിമിഷം സദസ്യര്‍ നിശബ്ദരായി.എല്ലാവരുടെയും നോട്ടം സ്റ്റേജിലേക്ക് കയറിയ എന്റെ നേര്‍ക്കായി.ആറാം നമ്പരുകാരനും നവോദയ പ്രോഡക്റ്റുമായ മനു എന്തോ മല മറിക്കുമെന്ന ഭാവം എല്ലാവരുടെയും മുഖത്ത്.വിധികര്‍ത്താക്കള്‍ വരെ എന്നെ ചിരിച്ച് കാണിച്ചു.ഞാന്‍ മൈക്കിനു മുന്നിലെത്തി.<br />
എന്ത് പറയും??<br />
ഞാന്‍ കുറേ നേരം ആലോചിച്ചു, എന്നിട്ട് അഭിസംബോധന ചെയ്യാന്‍ തുടങ്ങി:<br />
"പ്രിയപ്പെട്ട....."<br />
ഇത്രയും പറഞ്ഞപ്പോ ഒരു സംശയം...<br />
പ്രിയപ്പെട്ട സദസ്സിനെന്നാണോ അതോ അദ്ധ്യക്ഷനെന്നാണോ ആദ്യം പറയേണ്ടത്??<br />
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു:<br />
"പ്രിയപ്പെട്ട സദ്ധ്യക്ഷനു"<br />
സദസ്സില്‍ ഒരു ആരവം.<br />
പണ്ട് 'പ്രിയ സഹോദരി സഹോദരന്മാരേ' എന്ന് വിവേകാനന്ദന് അഭിസംബോധന ചെയ്തപ്പോ കരഘോഷം മുഴക്കിയ പോലെ ഒരു ശബ്ദമായിരിക്കുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്.എന്നാല്‍ ആയിരുന്നില്ല, ഞാന്‍ എന്നതാ പറഞ്ഞതെന്ന് അവര്‍ പരസ്പരം ചോദിച്ചതായിരുന്നു.ഇവര്‍ക്കൊന്നും മലയാളത്തില്‍ എന്റെ അത്രേം അവബോധം ഉണ്ടെന്ന് തോന്നുന്നില്ല.ദൂരെ ഒരു രക്ഷിതാവ് എന്തോ ബുക്ക് മറിച്ച് നോക്കുന്നത് കണ്ടു, അത് മലയാളം നിഘണ്ടു ആവാനാ ചാന്‍സ്സ്, ഞാന്‍ പറഞ്ഞ വാക്കിന്റെ അര്‍ത്ഥമായിരിക്കണം മൂപ്പീന്ന് തപ്പിയത്.<br />
കിട്ടുമോ എന്തോ??<br />
<br />
അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റോളം എന്റെ വായില്‍ ഒന്നും വന്നില്ല.ഘോരഘോരം ഞാന്‍ പ്രസംഗിക്കുന്ന കേട്ട് സായൂജ്യമടയാന്‍ വന്നവരൊക്കെ നിരാശരായി തുടങ്ങി.ഒടുവില്‍ നടത്തിപ്പുകാരിയായ ടീച്ചര്‍ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു:<br />
"തീര്‍ന്നെങ്കില്‍ മോന് ഇറങ്ങിക്കോ"<br />
ഞാന്‍ പതിയെ വാച്ചില്‍ നോക്കി, രണ്ട് മിനിറ്റേ ആയുള്ളു.രാഘവന് മാഷ് പറഞ്ഞത് അഞ്ച് മിനിറ്റ് നിക്കണമെന്നാ, ഈ ചിന്തയില്‍ ഞാന്‍ മറുപടി നല്കി:<br />
"തീര്‍ന്നില്ല, ഇനിയുമുണ്ട്"<br />
ഇനി എന്ത് പറയണമെന്ന് അറിയാതെ ആ ടീച്ചറൊന്ന് അമ്പരന്ന് നിന്ന്, എന്നിട്ട് പതിയെ ഇറങ്ങി പോയി.അവര്‍ ഇങ്ങനൊരുത്തനെ ആദ്യമായി കാണുവാണെന്ന് തോന്നുന്നു, പാവം.ഇപ്രകാരം നിശബ്ദനായി നിന്ന് ഞാന്‍ അഞ്ച് മിനിറ്റ് പൂര്‍ത്തിയാക്കി.ഒടുവില്‍ 'നന്ദി, നമസ്ക്കാരം' പറഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങിയപ്പോ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു, അവര്‍ക്കൊക്കെ എന്റെ പ്രകടനം അത്രക്ക് ബോധിച്ചെന്നാ തോന്നുന്നത്.മിക്കവാറും എനിക്കായിരിക്കും ഫസ്റ്റ്.<br />
എന്നാല്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു, എനിക്ക് ഒന്നും കിട്ടിയില്ല.പിന്നീട് എന്നെ കണ്ടപ്പോ മധുമതി പറഞ്ഞു:<br />
"പ്രസംഗം കേക്കാന്‍ പറ്റീല്ല, ഓടി വന്നപ്പോഴേക്കും തീര്‍ന്നാരുന്നു, കൈയ്യടി മാത്രമേ കേട്ടുള്ളു"<br />
അത് എന്തായാലും ഭാഗ്യമായി!!!<br />
പക്ഷേ എല്ലാം കേട്ട രാഘവന് മാഷ് മാത്രം അന്ന് എന്നോട് മിണ്ടിയേ ഇല്ല.മറ്റുള്ളവരുടെ മുന്നില്‍ ഞാനും സാറും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.<br />
അങ്ങനെ ആ മത്സരം കഴിഞ്ഞു, എന്നാല്‍ ഞാന്‍ ശരിക്കും ഈശ്വരനെ വിളിച്ചത് അടുത്ത അദ്ധ്യാപന ദിവസമായിരുന്നു...<br />
<br />
അന്ന്...<br />
സ്ക്കൂളിലെ അസംബ്ലി ഗൌണ്ട്.<br />
ആകാംക്ഷയോടെ നില്ക്കുന്ന കൂട്ടുകാരുടെ മുന്നില്‍ വച്ച് ഒരോ മത്സരാര്‍ത്ഥിയുടെയും അനുഭവം ഹെഡ്മിസ്ട്രസ്സ് ചോദിച്ച് അറിയുകായാണ്.എന്റെ നമ്പര്‍ എത്തിയപ്പോ ഞാന്‍ പറഞ്ഞു:<br />
"എല്ലാം രാഘവന് മാഷിന്റെ അനുഗ്രഹം, സാറ് പറഞ്ഞ് തന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു, അത്രമാത്രം"<br />
ഈ മറുപടി പാരയായി, എന്റെ പ്രസംഗത്തെ പറ്റി രണ്ട് വാക്ക് പറയാന്‍ ഹെഡ്മിസ്ട്രസ്സ് രാഘവന് മാഷിനെ വിളിച്ചു.സത്യസന്ധനായ രാഘവന് മാഷ് മൈക്ക് കയ്യിലെടുത്തു.ഇങ്ങേരിപ്പൊ എല്ലാം സത്യസന്ധമായി വിവരിക്കുമല്ലോ കര്‍ത്താവേന്ന് ഓര്‍ത്തപ്പോള്‍ എന്റെ ഹൃദയം പട പടാന്ന് ഇടിച്ച് തുടങ്ങി.<br />
എന്നെ ഒന്ന് നോക്കിയട്ട് അദ്ദേഹം സംസാരിച്ച് തുടങ്ങി:<br />
"മനുവിന്റെ പ്രസംഗത്തെ പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല"<br />
പാവം!!!<br />
"ശരിക്കും മനു അവിടെ നിന്ന് പ്രസംഗിക്കുകയായിരുന്നില്ല"<br />
സത്യം!!!<br />
"മനുവിന്റെ ഒരോ വാക്കും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്"<br />
അതും ശരിയാ, ആകെ ആറ് വാക്കേ ഞാന്‍ പറഞ്ഞിട്ടുള്ളു.<br />
"മനു ഒരു സാധാരണ വ്യക്തിയല്ല"<br />
ശരിയാണ്, ഇറങ്ങി പോകാന്‍ ഒരു ടീച്ചര്‍ പറഞ്ഞിട്ടും സ്റ്റേജില്‍ അഞ്ച് മിനിറ്റ് കുറ്റിയടിച്ച് നിന്ന ഞാന്‍ ഒരു അസാധാരണ വ്യക്തി തന്നെ.<br />
"മനുവിന്റെ സംബോധന അപ്രതീക്ഷിതമായിരുന്നു"<br />
പ്രിയപ്പെട്ട സദ്ധ്യക്ഷന്!!!<br />
"തീര്‍ന്നപ്പോഴുള്ള കയ്യടി എന്നെ അത്ഭുതപ്പെടുത്തി"<br />
തീര്‍ന്നല്ലോ എന്ന് ഓര്‍ത്തുള്ള കയ്യടി!!<br />
<br />
സാറ് ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോ ഹെഡ്മിസ്ട്രസ്സ് ചോദിച്ചു:<br />
"പിന്നെന്താ മനുവിനു ഫസ്റ്റ് കിട്ടാഞ്ഞത്"<br />
സാറ് ഒരു നിമിഷം നിശബ്ദനായി, എന്നിട്ട് പറഞ്ഞു:<br />
"ശരിക്കും മനു എന്താ പറഞ്ഞതെന്ന് വിധി കര്‍ത്താക്കള്‍ക്ക് പോലും മനസിലായില്ല"<br />
പരമമായ സത്യം!!!<br />
<br />
ഓര്‍മ്മകളില്‍ തങ്ങി നിന്ന്, ഒരു നിമിഷം നെടുവീര്‍പ്പിട്ടിട്ട് സാറ് മൈക്ക് കൈ മാറുമ്പോള്‍, ഇനിയുള്ള രണ്ട് വര്‍ഷങ്ങളിലും പ്രസംഗിക്കേണ്ടി വരുമോന്ന് ഓര്‍ത്ത് ഞാന്‍ ഞെട്ടി നില്‍ക്കുകയായിരുന്നു.എന്നാല്‍ അപ്പോഴും സഹപാഠികള്‍ക്ക് ഇടയില്‍ നിന്ന് മധുമതി കൈയ്യടിച്ചു കൊണ്ടേ ഇരുന്നു.</span><br />
<span style="font-size: 115%;"><br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com33tag:blogger.com,1999:blog-5734317524674128567.post-64196939856197348502013-10-03T08:44:00.002+05:302013-10-03T08:45:16.778+05:30മാവേലി ഒരു മനുഷ്യനല്ല<span style="font-size: 115%;"><br />
"അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്.നാടകത്തിന്റെ പേര്...<br />
മാവേലി ഒരു മനുഷ്യനല്ല.<br />
ജില്!!!!"<br />
<br />
നാടക അനൌണ്‍സ്മെന്റിന്റെ ഒരു റിഹേഴ്സല്‍ കാണിച്ച് കൊടുത്തിട്ട് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.പ്രസാദും വികാസും പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.അവരുടെ നിസംഗത എന്നെ ചൊടിപ്പിച്ചെങ്കിലും അത് മറച്ച് വച്ച് ഞാന്‍ ചോദിച്ചു:<br />
"മനസിലായോ?"<br />
രണ്ട്പേരും 'ഉവ്വ്' എന്ന് തലയാട്ടി.<br />
ദൈവമേ, ഇവരിത് കുളമാക്കുമെന്നാ തോന്നുന്നത്!!!<br />
ഏറ്റെടുത്തപ്പോ ഇത്ര വലിയ കുരിശാണെന്ന് വിചാരിച്ചില്ല.ഇനിയിപ്പോ ഒഴിയാനും പറ്റില്ല, വിജയിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്, പക്ഷേ ഈ രണ്ട് കുരങ്ങന്മാര് എന്താക്കി തീര്‍ക്കുമോ എന്തോ??<br />
ഒരു ചെറിയ പരാജയം പോലും പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറ് ക്ഷമിക്കുമെന്ന് തോന്നുന്നില്ല.അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഓഫീസില്‍ കൊണ്ട് പിടിച്ച് പണി നടക്കുമ്പോഴാ ഓണാഘോഷത്തിനിടയില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ റിഹേഴ്സലിനായി ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും രണ്ട് ദിവസം 'ഓണ്‍ ഡ്യൂട്ടി' എന്ന ഓമനപേരില്‍ അവധി അനുവദിച്ചു തന്നത്.നാളെയാണ് ഓണാഘോഷം, പക്ഷേ നാടകവും ഡയലോഗും ഇവന്മാരുടെ തലയില്‍ കയറിയെന്ന് എനിക്ക് ഒരു വിശ്വാസവുമില്ല.എന്റെ ഈ മനോവിഷമം ഇത് വായിക്കുന്ന നിങ്ങള്‍ക്ക് മനസിലാവാന്‍ ഒരു ചാന്‍സുമില്ല, അത് മനസിലാകണമെങ്കില്‍ നിങ്ങള്‍ ഇതിന്റെ കഥ അറിയണം.<br />
ഈ നാടകത്തിന്റെ കഥ...<br />
<br />
മഹാനായ മഹാബലി ചക്രവര്‍ത്തിയോട് വാമനന് മൂന്നടി മണ്ണ് യാചിക്കുന്നു.അസുരഗുരുവായ ശുക്രാചാര്യര്‍ വാമനന്റെ ചതി മനസിലാക്കി മഹാബലിയെ ദാനം കൊടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു.എന്നാല്‍ സത്യസന്ധനായ മഹാബലി ദാനം ചെയ്യാന്‍ തയ്യാറാകുന്നു.രണ്ടടി കൊണ്ട് ലോകം മൊത്തം അളന്ന വാമനന് മൂന്നാമത്തെ അടി മഹാബലിയുടെ തലയില്‍ വയ്ക്കുകയും, അദ്ദേഹത്തെ പാതാളലോകത്തില്‍ ഒന്നായ സുതലം എന്ന ലോകത്തിലേക്ക് കാല്പാദം തലയില്‍ വച്ച് അനുഗ്രഹിച്ച് യാത്രയാക്കുകയും ചെയ്യുന്നു.<br />
ഇതാണ് കഥ...<br />
വെരി സിംപിള്‍ സ്റ്റോറി!!<br />
ഇതില്‍ ഞാനാണ് മഹാബലി, വികാസ്സ് വാമനന്, പിന്നെ ശുക്രാചാര്യരായി പ്രസാദും.പക്ഷേ ഞാന്‍ കഥയും കഥാപാത്രങ്ങളേയും ഡയലോഗും എത്ര വിവരിച്ചിട്ടും പൊട്ടന്മാരുടെ തലയില്‍ അത് കേറുന്നില്ല എന്നതാണ് എന്റെ പ്രശ്നം.<br />
ഈ രംഗമാണ് നിങ്ങള്‍ മുകളില്‍ കണ്ടത്....<br />
<br />
നാടക അനൌണ്‍സ്മെന്റിന്റെ ഒരു റിഹേഴ്സല്‍ കാണിച്ച് കൊടുത്തിട്ട് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.പ്രസാദും വികാസും പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.അവരുടെ നിസംഗത എന്നെ ചൊടിപ്പിച്ചെങ്കിലും അത് മറച്ച് വച്ച് ഞാന്‍ ചോദിച്ചു:<br />
"മനസിലായോ?"<br />
രണ്ട്പേരും 'ഉവ്വ്' എന്ന് തലയാട്ടി.<br />
എന്നിട്ടും വിശ്വാസം ആകാതെ ഞാന്‍ പറഞ്ഞു:<br />
"പ്രസാദേ, നീയാണ് ശുക്രാചാര്യര്‍"<br />
അത് കേട്ട് തലകുലുക്കി കൊണ്ട് അവന് പറഞ്ഞു:<br />
"അറിയാം അണ്ണാ, ഞാനല്ലേ മഹാബലിയെ ചവുട്ടി താഴ്ത്തുന്നത്"<br />
മാങ്ങാതൊലി!!!<br />
വായില്‍ ചൊറിഞ്ഞ് വന്നത് ചവച്ചിറക്കി ഞാന്‍ പറഞ്ഞു:<br />
"എടാ കോപ്പേ, നീ അസുരഗുരുവാണ്, മഹാബലിയെ ചവുട്ടി താഴ്ത്തുന്നത് വാമനനാ"<br />
"അത് ആരാ അണ്ണാ?"<br />
ചോദ്യം വാമനനായി അഭിനയിക്കേണ്ട വികാസിന്റെ വകയായിരുന്നു.ഇവനോടൊക്കെ ഇനി എന്ത് മറുപടി പറയണമെന്ന് ആലോചിച്ച് നിന്ന എന്നോട് അവന് വീണ്ടും ചോദിച്ചു:<br />
"ആരാ അണ്ണാ വാമനന്?"<br />
വായില്‍ വന്നത് ഓര്‍ക്കാതെ പുറത്ത് ചാടി:<br />
"വാമനന് നിന്റെ അമ്മേടേ......"<br />
ചാടിയതിനെ ഇവിടെ വച്ച് വിഴുങ്ങി നാക്കിനെ വളച്ചെടുത്തു:<br />
"... നിന്റെ അമ്മേടേ വീടിനടുത്തുള്ള ഒരു മാമനാ"<br />
അതേയോ എന്ന അര്‍ത്ഥത്തില്‍ തലയാട്ടിയ അവനോട് ഞാന്‍ പറഞ്ഞു:<br />
"എന്റെ പൊന്നു വികാസേ, അത് നീയാണ്"<br />
എല്ലാം മനസിലായ മട്ടില്‍ അവന് തലയാട്ടി, അത് ശരി വയ്ക്കുന്ന രീതിയില്‍ പ്രസാദും.<br />
<br />
അന്ന് രാത്രിയില്‍ പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയുടെ താളം ആസ്വദിച്ച് കിടന്നപ്പോള്‍ ഗായത്രി പറഞ്ഞു:<br />
"മനുചേട്ടാ, എനിക്കൊരു സംശയം...."<br />
സാധാരണ സിനിമയിലൊക്കെ ഭാര്യമാരിങ്ങനെ പറയുന്നത് എന്തെങ്കിലും കുനുഷ്ട് കാര്യം വരുമ്പോഴാണല്ലോ കര്‍ത്താവേ എന്ന് മനസ്സ് മന്ത്രിച്ചു, എങ്കിലും ചോദിച്ചു:<br />
"എന്ത് സംശയം?"<br />
"മഹാബലി ഷര്‍ട്ടിടുമോ?"<br />
"ഇല്ല, എന്തേ?"<br />
"അപ്പോ ചേട്ടന് ഷര്‍ട്ടില്ലാതാണോ നാളെ അഭിനയിക്കാന്‍ പോകുന്നത്?"<br />
അപ്പോ അതാണ് കാര്യം.<br />
എന്തേലും നല്ല മറുപടി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടികളുള്ള ഓഫീസില്‍ ഇങ്ങനെ അഭിനയിക്കാന്‍ നാണമില്ലേന്നാവും അടുത്ത ചോദ്യം.<br />
ഒരു സെക്കന്‍ഡ് ഒന്ന് ആലോചിച്ചിട്ട് ഞാന്‍ മറുപടി നല്കി:<br />
"മഹാബലി ഷര്‍ട്ട് ഇടാന്‍ പാടില്ല, അത് ആ വലിയ മഹാനോട് ചെയ്യുന്ന അനാദരവാണ്."<br />
ഒന്ന് നിര്‍ത്തി ഇടം കണ്ണിട്ട് ഞാന്‍ അവളെ ഒന്ന് നോക്കി.ഏറ്റ മട്ടുണ്ട്, മുകളില്‍ കറങ്ങുന്ന ഫാനിനെ നോക്കി കിടക്കുവാ.<br />
ഒന്നു കൂടി ഉറപ്പിക്കാനായി പറഞ്ഞു:<br />
"ഞാന്‍ ഈ പറഞ്ഞത് സത്യമാണെന്ന് മനസിലാക്കണേല്‍ മഹാബലിയെ വാമനന് ചവുട്ടി താഴ്ത്തുന്ന ഏതേലും പടം മനസ്സില്‍ ഓര്‍ത്താല്‍ മതി"<br />
ഏറ്റു, അതേറ്റു.<br />
എനിക്ക് ഉറപ്പായി.<br />
"ചേട്ടാ, ഒരു സംശയം" വീണ്ടും അവള്.<br />
"എന്തേ?"<br />
"ഈ പടങ്ങളിലൊക്കെ വാമനന് കോണകം ഉടുത്താ നില്‍ക്കുന്നത്, നാളെ വികാസ്സും ഇങ്ങനാണോ നില്ക്കാന് പോകുന്നത്?"<br />
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!!<br />
പക്ഷേ ഈ ചോദ്യത്തിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല, തല വഴി പുതപ്പ് മൂടി കൂര്‍ക്കം വലിയുടെ ശബ്ദമുണ്ടാക്കി കിടന്നു.അല്ലേല്‍ തന്നെ ഇതിനൊക്കെ മറുപടി പറയാന്‍ പോയി ഒരു കുടുംബ കലഹമുണ്ടാക്കാന്‍ എനിക്ക് ടൈം ഇല്ലാരുന്നു.കാരണം നാളെ രാവിലെ പുറപ്പെടണം, പാലാരിവട്ടത്ത് നിന്ന് ശുക്രാചാര്യരായി അഭിനയിക്കുന്ന പ്രസാദിനെയും കൂട്ടി പത്ത് മണിക്ക് മുമ്പേ ഓഫീസിലെത്തണം.ഓഫീസ്സ് ഇരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ ഹാള്‍ വാടകക്ക് എടുത്തിട്ടുണ്ട്, അവിടെ വച്ചാണ് പരിപാടികള്‍.<br />
എല്ലാം ജോര് ആക്കണം!!!<br />
ചിന്തകള്‍ ഇത്രത്തോളമായപ്പോ ഗായത്രി പിറുപിറുക്കുന്നത് കേട്ടു:<br />
"ഇങ്ങേര്‍ക്കോ നാണമില്ല, അവറ്റകള്‍ക്കും അതില്ലേ?"<br />
വാമനനെ കുറിച്ചാണെന്ന് തോന്നുന്നു, മറുപടി പറഞ്ഞില്ല, കൂര്‍ക്കം വലിയുടെ ശബ്ദം കൂട്ടി.<br />
അപ്പോഴും പുറത്ത് മഴ തകര്‍ത്ത് പെയ്യുകയായിരുന്നു.<br />
<br />
രാവിലെ ഒരുങ്ങി പുറത്തിറങ്ങിയപ്പോ, കൊച്ചുവെളുപ്പാന്‍ കാലത്ത് കുളിച്ചൊരുങ്ങി നില്ക്കുന്ന പുതു പെണ്ണിനെ പോലെ തലേ ദിവസത്തെ മഴ മൊത്തം നനഞ്ഞ ബൈക്ക് അവിടെ ഇരിക്കുന്നു.കൈലേസ്സ് കൊണ്ട് സീറ്റ് തുടച്ച് ബൈക്കില്‍ കയറി ഇരുന്നു, കണ്ണാടിയില്‍ നോക്കി സൌന്ദര്യത്തിനു കോട്ടം തട്ടിയിട്ടില്ലെന്ന് ഉറപ്പ് വരുത്തി.തുടര്‍ന്ന് ബൈക്കില്‍ പാലാരിവട്ടത്തേക്ക്...<br />
അവിടെ കാത്ത് നിന്ന ശുക്രാചാര്യനേയും കൂട്ടി അടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി.<br />
"രണ്ട് ഊത്തപ്പം, രണ്ട് ചായ"<br />
ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ നിരന്നു.<br />
കഴിച്ചു കൊണ്ട് ഇരിക്കുമ്പോ വാമനന്റെ ഫോണ്‍:<br />
"എവിടാ?"<br />
"പാലാരിവട്ടം. ഊത്തപ്പം കഴിക്കുവാ, നീയോ?"<br />
"ഓഫീസിലാ, നിങ്ങള്‍ പെട്ടന്ന് വാ, ഒരു റിഹേഴ്സല്‍ കൂടി എടുക്കാം"<br />
ഫോണ്‍ കട്ട് ചെയ്ത് കാര്യം പറഞ്ഞപ്പോ ശുക്രാചാര്യന് പറഞ്ഞു:<br />
"ഡയലോഗ് എല്ലാം പഠിച്ചു, പക്ഷേ ഫോര്‍ട്ട് കൊച്ചിയിലെ മച്ചാന് ഭാഷയാ വരുന്നത്.ഈ ഗുരുവും രാജാവുമൊക്കെ സംസാരിക്കുന്ന സ്ലാങ്ങ് ശരിയാവുന്നില്ല"<br />
ഞാന്‍ അവനെ ആശ്വസിപ്പിച്ചു:<br />
"അതിനൊരു വഴിയുണ്ട്, ഇപ്പോ മുതല്‍ ആ സ്ലാങ്ങില്‍ സംസാരിച്ച് നോക്ക്, അപ്പോ ആ പ്രശ്നം വരില്ല"<br />
അപ്പോഴാണ് വെയിറ്റര്‍ അരികിലേക്ക് വന്നത്...<br />
"സാര്‍, എനിതിംഗ് എല്‍സ്?"<br />
ഇനിയെന്തെങ്കിലും വേണോന്നുള്ള അങ്ങേരുടെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ പ്രസാദിനെ നോക്കി.മറുപടിയായി അസുരഗുരു മൊഴിഞ്ഞു:<br />
"നോമിനു തിറുപ്പ്തിയായി"<br />
ഇത് കേട്ട് വെയിറ്റര്‍ അന്തംവിട്ട് അവന്റെ മുഖത്ത് നോക്കി, അത് കണ്ട ഭാവം നടിക്കതെ അവന് എന്നോട് ചോദിച്ചു:<br />
"നോമിനോ..??"<br />
മറുപടി പറയാതെ തരമില്ല, ഞാനും പറഞ്ഞു:<br />
"നോമിനും തിറുപ്പ്തിയായി"<br />
പിന്നെ വെയിറ്റര്‍ ഒന്നും ചോദിച്ചില്ല, അയാള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.<br />
ഞങ്ങള്‍ ഓഫീസിലേക്ക്...<br />
<br />
ബൈക്ക് പാലാരിവട്ടം ബൈപ്പാസ് ക്രോസ്സ് ചെയ്ത്, ചെമ്പുമുക്കും, വാഴക്കാലയും, പടമുകളും കടന്ന്, സിവില്‍ സ്റ്റേഷനു മുമ്പിലുള്ള സിഗ്നലിനു സമീപമെത്തി.<br />
പ്രശ്നങ്ങള്‍ തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.<br />
മേല്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ മുന്നില്‍ അവതരിച്ചത് ഒരു കാക്കിയിട്ട പോലീസ്സുകാരന്റെ രൂപത്തിലായിരുന്നു, അയാള്‍ പറഞ്ഞു:<br />
"അങ്ങോട്ട് നീക്കി നിര്‍ത്ത്, ബുക്കും പേപ്പറുമൊന്ന് പരിശോധിക്കണം"<br />
"ഇപ്പോഴോ?" അറിയാതെ ഞാന്‍ ചോദിച്ചു പോയി.<br />
"പിന്നെ നിന്റെ സൌകര്യത്തിനാണോടാ, പന്ന &%##**....## മോനേ"<br />
അയാളുടെ മറുപടി.<br />
നോമിനു തിറുപ്പ്തിയായി!!!<br />
ഞാന്‍ പ്രസാദിനെ നോക്കി...<br />
നോമിനോ??<br />
നോമിനും തിറുപ്പ്തിയായി!!!!<br />
അവന്റെ മുഖഭാവം അത് വിളിച്ച് പറയുന്നുണ്ടായിരുന്നു.<br />
<br />
"ഇനി എന്ത് ചെയ്യുമെടാ?"<br />
പ്രസാദിന്റെ ചോദ്യത്തില്‍ ഒരു ദീനതയുണ്ടായിരുന്നു.<br />
"നമ്മള് ഓണാഘോഷത്തിനു പോകുന്നവരാണെന്ന് പറഞ്ഞ് നോക്കാം, വേറെ വഴിയൊന്നും ഞാന്‍ കാണുന്നില്ല"<br />
"അത് പറഞ്ഞാ വിടുമോ?" പ്രസാദിനു ആകാംക്ഷ.<br />
"പോലീസുകാരന് മലയാളിയല്ലേ, വിടും, ഉറപ്പ്."<br />
എനിക്ക് ആ വിശ്വാസമുണ്ടായിരുന്നു.<br />
അതിന് പ്രകാരം ഞാനും പ്രസാദും പോലീസുകാരനു അരികിലേക്ക് നടന്നു.രണ്ട് കോളേജ് പിള്ളാരെ തടഞ്ഞ് സംസാരിച്ച് കൊണ്ടിരുന്ന അയാളോടായി പ്രസാദ് പറഞ്ഞു:<br />
"സാര്‍, ഒരു അപേക്ഷയുണ്ട്..."<br />
പോലീസുകാരന് തല ഉയര്‍ത്തി നോക്കിയപ്പോ എന്നെ ചൂണ്ടി അവന് പറഞ്ഞു:<br />
"സര്, ഇദ്ദേഹത്തെ എത്രയും വേഗം പറഞ്ഞ് വിടണം.കാരണം ഇദ്ദേഹം മഹാബലിയാണ്"<br />
പോലീസ്സുകാരന്റെ കണ്ണ് തള്ളി!!!<br />
രണ്ട് അവന്മാരെ വാഹന പരിശോധനക്ക് പിടിച്ചപ്പോ ദേ ഒരുത്തന് പറയുന്നു മറ്റവന് മഹാബലിയാണെന്ന്.പോലീസുകാരന് ആകെ തെറ്റിദ്ധരിച്ച മട്ടുണ്ട്.അതിനാല്‍ അങ്ങേര് എന്നെ സൂക്ഷിച്ച് നോക്കിയപ്പോ ഞാന്‍ പറഞ്ഞു:<br />
"ആക്ച്വലി, സാര്‍ ഉദ്ദേശിക്കുന്ന മഹാബലിയല്ല ഞാന്‍"<br />
പോലീസുകാരന് തല ചൊറിഞ്ഞ് തുടങ്ങി.<br />
അയാള്‍ ചോദിച്ചു:<br />
"ഞാന്‍ ഉദ്ദേശിക്കുന്ന മഹാബലിയല്ലേ താന്‍?"<br />
ആ ചോദ്യത്തെ തുറുപ്പ് ഗുലാനിട്ട് പ്രസാദ് വെട്ടി:<br />
"ആണ് സാര്‍, സാര്‍ ഉദ്ദേശിക്കുന്ന മഹാബലി തന്നാ ഇവന്"<br />
പോലീസുകാരന് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.വട്ടാണോ, അതോ കഞ്ചാവാണോ എന്നായിരിക്കണം അങ്ങേര് മനസ്സില്‍ ഓര്‍ത്തത്.സംഭവം ഇത്രയുമായപ്പോ പ്രസാദ് ഇടക്ക് കയറി പറഞ്ഞു:<br />
"സാറിനോടായ കൊണ്ട് സത്യം പറയാം, സാറായിട്ട് ആരോടും പറയരുത്, ഞാനാണ് സാക്ഷാല്‍ ശുക്രാചാര്യന്"<br />
ഇപ്പോ പോലീസുകാരനു അനക്കമില്ല.<br />
അങ്ങേര് തലക്ക് അടി കിട്ടിയ പോലെ ഒരേ നില്‍പ്പ്.<br />
ബോധം വീണ്ടു കിട്ടയപ്പോഴാകണം, ദയനീയമായി അയാള്‍ ചോദിച്ചു:<br />
"ഏത് ശുക്രാചാര്യന്?"<br />
"സാര്‍, അസുരഗുരുവായ ശുക്രാചാര്യന്, അതാണ് ഞാന്‍"<br />
പ്രസാദ് നല്ല കോണ്‍ഫിഡന്റായി മറുപടി നല്കി.<br />
ഇത്രയുമായപ്പോഴേക്കും സംഭവം കൈ വിട്ട് പോകുകയാണെന്ന് എന്റെ മനസ്സ് പറഞ്ഞു, അത് ശരിയായിരുന്നു.പോലീസുകാരന് ഞങ്ങളോടായി പറഞ്ഞു:<br />
"ഒരു കാര്യം ചെയ്യ്, ഗുരുവും ബലിയും അങ്ങോട്ട് മാറി നില്ക്ക്, ഞാന്‍ ഇപ്പോ വരാം"<br />
ഞങ്ങള്‍ തിരിച്ച് നടക്കുമ്പോ, കോളേജ് പിള്ളാരോടായി പോലീസുകാരന് പറഞ്ഞു:<br />
"നിങ്ങള്‍ പോയ്ക്കോ, ഇന്നത്തേക്ക് രണ്ട് മുട്ടന്‍ സ്രാവുകളെ കിട്ടിയട്ടുണ്ട്"<br />
അതോടെ എനിക്ക് ഉറപ്പായി, സംഭവം കോംപ്ലിക്കേറ്റഡാണ്!!!<br />
പൊട്ടന് പ്രസാദിനു അപ്പോഴും ഒന്നും മനസിലായില്ല, അവന് എന്നോട് ചോദിച്ചു:<br />
"നീ മഹാബലിയാണെന്ന് അറിഞ്ഞിട്ടും ഇങ്ങേരെന്താ നമ്മളെ വിടാത്തത്?"<br />
ഞാന്‍ മറുപടി പറഞ്ഞില്ല, പകരം രൂക്ഷമായി അവനെ ഒന്ന് നോക്കി.<br />
"ഓ, വാമനന് കൂടെ ഇല്ലാത്ത കൊണ്ടാവും, അല്ലേ?"<br />
വീണ്ടും അവന്റെ ചോദ്യം.<br />
കശ്മലന്!!!<br />
ഇവന് ഗുണം പിടിക്കില്ല.<br />
<br />
ഞങ്ങളെ നിര്‍ത്തി മുഷിയിപ്പിക്കാതെ പോലീസുകാരന് പെട്ടന്ന് അരികിലേക്ക് വന്നു, എന്നിട്ട് ചോദിച്ചു:<br />
"നിങ്ങളില്‍ ആരാ മഹാബലിയെന്നാ പറഞ്ഞത്?"<br />
പ്രസാദ് എന്നെ ചൂണ്ടി:<br />
"ഇവനാണ് സാര്‍"<br />
പോലീസുകാരന് എന്നെ അടിമുടി നോക്കിയപ്പോള്‍ സൈഡില്‍ നിന്നൊരു സ്വരം:<br />
"രാമകൃഷ്ണാ, എന്താ പ്രശ്നം?"<br />
തല തിരിച്ച് നോക്കിയപ്പോള്‍ കുറച്ച് മാറി പോലീസ്സ് ജീപ്പില്‍ ചാരി നില്ക്കുന്ന എസ്സ്.ഐ സാര്‍.അദ്ദേഹത്തെ നോക്കി രാമകൃഷ്ണന് എന്ന പോലീസ്സുകാരന് പറഞ്ഞു:<br />
"മഹാബലിയും ശുക്രാചാര്യനുമാണ് സാര്‍, പാതാളത്തീന്ന് വരുന്ന വഴിയാ, റോഡ് നിയമങ്ങളെ പറ്റി വലിയ പിടിയില്ലെന്ന് തോന്നുന്നു"<br />
"അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലടോ, കഴിഞ്ഞ വര്‍ഷം വന്നിട്ട് ഇപ്പോഴല്ലേ വീണ്ടും വരുന്നത്.ട്രാഫിക്കിന്റെയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും തലപ്പത്ത് മാറ്റം വന്നത് അവര്‍ അറിഞ്ഞു കാണാന്‍ വഴിയില്ല"<br />
പോലീസുകാരനും എസ്സ്.ഐയ്യും കൂടി മാറി മാറി വാരുന്നത് നോക്കി, ഇവരെ ഇനി എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തും എന്ന് ആലോചിച്ച് നിന്ന എന്നോട് എസ്സ്.ഐ പറഞ്ഞു:<br />
"മാവേലി ആ ബുക്കും പേപ്പറുമെടുത്ത് ഇങ്ങ് വാ"<br />
ആശ്വാസം!!!<br />
ബുക്കും പേപ്പറും കാണിച്ചാല്‍ രക്ഷപ്പെടാമല്ലോ, ഒറിജിനല്‍ കൈയ്യില്‍ ഇല്ലെങ്കിലും എല്ലാത്തിന്റെയും ഫോട്ടോസ്റ്റാറ്റ് ബൈക്കില്‍ ഉണ്ട്, പിന്നെ ഏതോ ഒരു അവകാശ നിയമപ്രകാരം ഒറിജിനല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ കാണിച്ചാല്‍ മതിയത്രേ.<br />
ഈ ധൈര്യത്തില്‍ ബൈക്കിന്റെ ടാങ്ക് കവറില്‍ കൈയ്യിട്ട് ബുക്കും പേപ്പറും എടുക്കാന്‍ ശ്രമിച്ചു.കൈയ്യെത്തി സാധനം എടുക്കുന്ന വരെ ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നു, പക്ഷേ സംഭവം കൈയ്യില്‍ കിട്ടയതോടെ ഞാന്‍ അടിമുടി തകര്‍ന്നു.തലേദിവസത്തെ മഴ മുഴുവന്‍ നനഞ്ഞു ബുക്കും പേപ്പറും കൂടി ചേര്‍ന്ന് ഒരു ഉണ്ട പോലെ ആയിരിക്കുന്നു.<br />
കടവുളേ, വാട്ട് കാന്‍ ഐ ഡൂ???<br />
ഇനി എന്നാ ചെയ്യാന്‍ പറ്റും??<br />
എസ്സ്.ഐ കാത്തിരിക്കുന്നു...<br />
<br />
മുന്നിലേക്ക് നീട്ടിയ ഉണ്ടയിലേക്ക് എസ്സ്.ഐ കുറേ നേരം നോക്കി നിന്നു, എന്നിട്ട് ചോദിച്ചു:<br />
"ഇതെന്തുവാ കൂവേ, കൊഴക്കട്ടയോ?"<br />
"അല്ല സാര്‍, ബുക്കും പേപ്പറുമാ.ആര്.സി ബുക്കും, ടാക്സ്സും, ഇന്‍ഷുറന്‍സ്സും, പുകയുടെ പേപ്പറും എല്ലാം ഇതിലുണ്ട്"<br />
"ഇതീന്ന് ആ ഇന്‍ഷുറന്‍സിന്റെ പേപ്പര്‍ എടുത്ത് കാണിച്ചിട്ട് മഹാബലി പോയ്ക്കോ"<br />
എസ്സ്.ഐയുടെ ഔദാര്യം.<br />
ഇപ്പോ തന്നെ എടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാ പേപ്പറും കീറി പോകും.ഒന്ന് ഉണങ്ങാതെ രക്ഷയില്ല, അതിനാല്‍ പറഞ്ഞു:<br />
"നനഞ്ഞ് ഇരിക്കുവാണ് സാര്‍, ഉണങ്ങാതെ എടുക്കാന്‍ പറ്റില്ല, സമയമെടുക്കും"<br />
"ഞങ്ങള്‍ക്ക് തിരക്കില്ല" എസ്സ്.ഐയുടെ മറുപടി.<br />
തകര്‍ന്നു!!!<br />
നടുറോഡില്‍ ഒരു കൊഴക്കട്ടയെടുത്ത് കൈയ്യില്‍ പിടിച്ച് സൂര്യപ്രകാശം കൊള്ളിക്കുന്ന മഹാബലിയേയും ശുക്രാചാര്യനെയും നോക്കി കൊണ്ട് അനേകം യാത്രക്കാര്‍ ആ വഴി കടന്ന് പോയി.<br />
ഇടക്ക് വികാസിന്റെ ഫോണ്‍:<br />
"എടാ, ഓണസദ്യക്ക് സമയമായി, സൊബാസ്റ്റ്യന്‍ സാര്‍ ആകെ ചൂടിലാ, നിങ്ങള്‍ എവിടാ?"<br />
"ഒരു കൊഴക്കട്ട പ്രശ്നത്തിലാ" സിംപോളിക്കായി പ്രശ്നം ബോധിപ്പിച്ചു.<br />
അതിനുള്ള മറുപടി ഞങ്ങളോട് പറയാതെ സാറിനോട് പറയുന്നത് എനിക്ക് ഫോണിലൂടെ വ്യക്തമായി കേള്‍ക്കാമായിരുന്നു:<br />
"നേരത്തെ ഊത്തപ്പമായിരുന്നു സാര്‍, ഇപ്പോ കൊഴക്കട്ട, അവരു തിന്നോണ്ടിരിക്കുവാ"<br />
തെണ്ടി!!<br />
കാര്യം അറിയാതെ ഡയലോഗ് വിടുന്നു.<br />
വിശദീകരിക്കാന്‍ നിന്നില്ല, ഫോണ്‍ കട്ട് ചെയ്തു.<br />
<br />
എസ്സ്.ഐ പറഞ്ഞത് സത്യമായിരുന്നു, അവര്‍ക്ക് ഒട്ടും തിരക്കില്ലായിരുന്നു.ഒരുപാട് ബൈക്ക് യാത്രക്കാരെ കേറ്റി വിട്ടെങ്കിലും രാവിലെ അവരെ കളിയാക്കാന്‍ വന്നവരാണ് ഞങ്ങള്‍ എന്ന ധാരണയില്‍ ഞങ്ങളെ മാത്രം വിട്ടില്ല.ഒടുവില്‍ കാല് പിടിച്ച്, ഫൈനും അടച്ച്, ബൈക്കെടുത്ത് ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ സമ്മാനദാന ചടങ്ങ് നടക്കുകയാണ്.<br />
വികാസ്സ് അടുത്ത് വന്ന് പറഞ്ഞു:<br />
"സൊബാസ്റ്റ്യന്‍ സാര്‍ ആകെ ചൂടിലാണ്"<br />
നേരെ സാറിന്റെ അടുത്തേക്ക്...<br />
"സാര്‍, ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ തയ്യാറാണ്"<br />
സാറ് കസേരയെടുത്ത് തലക്കടിച്ചില്ല എന്നേയുള്ളു, പക്ഷേ ആ നോട്ടം അത് വ്യക്തമാക്കുന്നുണ്ടായിരുന്നു.ഒടുവില്‍ സത്യം ബോധിപ്പിച്ചപ്പോ സാര്‍ പറഞ്ഞു:<br />
"സമ്മാനദാനം വരെ കഴിഞ്ഞു.നിങ്ങള്‍ അവതരിപ്പിച്ചോ, പക്ഷേ സദസ്സില്‍ ഉള്ളവരോട് ഇരിക്കണമെന്ന് കംപല്‍ ചെയ്യാന്‍ സാദ്ധ്യമല്ല, ഇരിക്കുന്നവര്‍ കാണട്ടേ"<br />
അങ്ങനെ ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ തയ്യാര്‍ എടുക്കുന്നതിനായി മേക്കപ്പ് റൂമിലേക്ക് കയറി.<br />
<br />
ഒരുക്കം പൂര്‍ത്തിയായപ്പോള്‍ ഞാന്‍ അനൌണ്‍സ്സ് ചെയ്തു:<br />
"അടുത്ത ബെല്ലോടു കൂടി നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന നാടകം ആരംഭിക്കുന്നതാണ്.നാടകത്തിന്റെ പേര്...<br />
മാവേലി ഒരു മനുഷ്യനല്ല.<br />
ജില്!!!!"<br />
കര്ട്ടന് പൊങ്ങിയപ്പോ ഒരു സൈഡില്‍ കത്തുന്ന കണ്ണുകളോടെ നില്ക്കുന്ന സൊബാസ്റ്റ്യന്‍ സാര്‍ മാത്രമേയുള്ളു, ബാക്കി കസേരയെല്ലാം ഒഴിഞ്ഞ് കിടക്കുന്നു.ഐ.ടി ഫീല്‍ഡിലെ ഓണാഘോഷത്തിനു സമ്മാനദാനം കഴിഞ്ഞ് കലാസ്നേഹികള്‍ കാത്തിരിക്കുമെന്ന് കരുതിയ എന്നെ പറഞ്ഞാ മതിയല്ലോ.<br />
ഇനി എന്ത്??<br />
ശൂന്യമായ സദസ്സിനെ നോക്കി മഹാബലിയും ശുക്രാചാര്യരും വാമനനും അന്തം വിട്ട് നിന്നു.ഒടുവില്‍ വാമനന് സൊബാസ്റ്റ്യന്‍ സാറിനോടായി ചോദിച്ചു:<br />
"സാറ് മാത്രമല്ലേ കാണാനുള്ളു, ഇനി ഞാന്‍ മൂന്നടി ചോദിക്കണോ?"<br />
"വേണ്ടടാ, ചോദിക്കാതെ തന്നെ നിനക്കൊക്കെ അത് ഞാന്‍ തരാം"<br />
സാറിന്റെ മറുപടി.<br />
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ സാറ് മിക്കവാറും തല്ലാനാണ് സാധ്യത!!!<br />
എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടണം.<br />
എന്ത് പറയണമെന്ന് ആലോചിച്ച് നില്‍ക്കെ ഹാള്‍ ക്ലീന്‍ ചെയ്യുന്നവരെയും കൂട്ടി വന്ന സെക്യൂരിറ്റിക്കാരന് പറഞ്ഞു:<br />
"ഒന്നു പുറത്തോട്ട് ഇറങ്ങിയിരുന്നെങ്കില്‍ ഇവിടം ഞങ്ങള്‍ക്ക് ക്ലീന്‍ ആക്കാമായിരുന്നു"<br />
ഉര്‍വ്വശി ശാപം ഉപകാരം!!!<br />
ഓലക്കുടയും ചൂടി പുറത്തേക്ക് ഇറങ്ങിയപ്പോ ക്ലീന്‍ ചെയ്യാന്‍ വന്നവരില്‍ ഒരുവന് ചോദിച്ചു:<br />
"സാറാണോ മഹാബലി?"<br />
രാവിലെ മുതലുള്ള സംഭവങ്ങളുടെ ആകെ തുകയായി ഒരിക്കല്‍ കൂടി വായില്‍ വന്നത് ഓര്‍ക്കാതെ പുറത്ത് ചാടി:<br />
"അല്ലെടാ, മഹാബലി നിന്റെ അമ്മേടേ......"<br />
ചാടിയതിനെ ഇവിടെ വച്ച് വിഴുങ്ങി നാക്കിനെ വളച്ചെടുത്തു:<br />
"... നിന്റെ അമ്മേടേ വീടിനടുത്തുള്ള ഒരു മാമനാ"<br />
തന്നേ??<br />
തന്നടേ, തന്നെ.</span><br />
<span style="font-size: 115%;"><br /></span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com30tag:blogger.com,1999:blog-5734317524674128567.post-61488784393627524772013-08-15T00:26:00.001+05:302018-12-09T22:46:57.810+05:30സത്യം വദ ധര്‍മ്മം ചര<span style="font-size: 115%;"><br />
[ഇതൊരു നര്‍മ്മ കഥയല്ല, എന്റെയും ഏതാനും കൂട്ടുകാരുടെയും ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരു ഏട് മാത്രമാണ്, എന്നാല്‍ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണ്]<br />
കഥ, അല്ല ഏട്, തുടങ്ങുന്നു..<br />
<br />
അലക്കുകാരനു അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറഞ്ഞ പോലാ എന്റെ അവസ്ഥ.ജോലിയോട് ജോലി, എന്നാ എന്നതാ ജോലീന്ന് ചോദിച്ചാ, ഉള്ളി അടര്‍ത്തിയ പോലാ, അവസാനം വരുമ്പോ ശൂന്യമാ.<br />
അങ്ങനെയിരിക്കെ ഒരു നാള്..<br />
ഫോണിലേക്ക് ഒരു അപരിചിതന്റെ കാള്‍.<br />
അറ്റന്‍ഡ് ചെയ്തപ്പോ മറുതലക്ക് ഗംഭീരശബ്ദം:<br />
"മനുവേ, ഞാനാ പ്രതാപ്, നവോദയിലെ നിന്റെ പഴയ ഗഡി"<br />
ഓര്‍മ്മകള്‍ കുറച്ച് പിന്നിലേക്ക്...<br />
വള്ളിനിക്കറുമിട്ട ഒരു കൊച്ചന് മുന്നില്‍ നിന്ന് ചിരിക്കുന്ന ദൃശ്യം മുന്നില്‍ തെളിഞ്ഞ് വന്നു.മൂക്ക് തുടച്ചു കൊണ്ട് അവന് പറഞ്ഞു:<br />
"എന്നെ എല്ലാരും മോനേന്നാ വിളിക്കുന്നത്, പച്ചേങ്കി വേറെ ഒരു പേരുണ്ട്, പ്രതാപന്"<br />
ആര്‍ക്കൈവ് ഫോള്‍ഡറില്‍ നിന്ന് അവന്റെ ബയോടേറ്റാ തപ്പി എടുത്ത് ഓര്‍മ്മകള്‍ നേരെയാക്കിയപ്പോള്‍ അവന് പറഞ്ഞു:<br />
"എടാ, നമ്മാളാരുന്നു നവോദയിലെ ഫസ്റ്റ് ബാച്ച്, സോ ഒരു ഗെറ്റ് റ്റുഗതര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, നീ വരണം"<br />
"സോറീടാ, പറ്റില്ല. പണിയൊണ്ട്" ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.<br />
<br />
പത്ത് മിനിറ്റിനുള്ളില്‍ അടുത്ത കോള്‍.<br />
അന്ന് കൂടെ പഠിച്ച ഒരു സുന്ദരി കുട്ടിയുടെതാണ്:<br />
"മനു, നിന്നെ കാണണമെന്ന് അതിയായ മോഹം.ഗെറ്റ് റ്റുഗതറിനു നീ വരില്ലേ?"<br />
കൂടുതല്‍ ആലോചിക്കാതെ മറുപടി പറഞ്ഞു:<br />
"പിന്നെ, തീര്‍ച്ചയായും വരും"<br />
"നിനക്ക് തിരക്ക് ഒന്നുമില്ലല്ലോ?" വീണ്ടും അവള്.<br />
"എന്ത് തിരക്ക്, എന്തായാലും വരും" ഞാന്‍ ഉറപ്പ് നല്കി.<br />
അല്ലേലും പെണ്‍കുട്ടികളെ നിരാശപ്പെടുത്തുന്നത് എനിക്ക് പണ്ടേ ഇഷ്ടമല്ല.<br />
പെട്ടന്ന് പ്രതാപിനെ വിളിച്ചു:<br />
"അളിയാ, നീ പറഞ്ഞിട്ട് എങ്ങനാ വരാതിരിക്കുന്നത്, ഞാന്‍ വരാം"<br />
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അവന് ചോദിച്ചു:<br />
"അവള് വിളിച്ചാരുന്നു, അല്ലേ?"<br />
മറുപടി പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.<br />
<br />
പരിപാടിയുടെ തലേദിവസം സുന്ദരിക്കുട്ടിയെ ഞാന്‍ അങ്ങോട്ട് വിളിച്ചു.ആ ഫോണ്‍വിളിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു, പഠിച്ചിരുന്ന കാലത്ത് കൂടെ പഠിച്ച രണ്ട് പെണ്‍കുട്ടികളെ കാണുമ്പോ എന്തെന്നില്ലാത്ത ഒരു പരവേശവും നെഞ്ചിടുപ്പും ഉണ്ടാകാറുണ്ടായിരുന്നു.വലുതാവുമ്പോ ഇതിലൊന്നിനെ കെട്ടണമെന്ന് ഒരു പ്ലാനുമുണ്ടായിരുന്നു, അവരില്‍ ആരെങ്കിലും വരുമോന്ന് അറിയണം.അവര്‍ ഇത് വരെ കെട്ടിയട്ടില്ലെങ്കില്‍ എന്തേ കെട്ടാഞ്ഞതെന്ന് തിരക്കണം, ഇനി കെട്ടി കുട്ടികളുള്ളതാണെങ്കില്‍ ആ കൊച്ചിന്റെ തലക്ക് കൈ വച്ച് എനിക്ക് പിറക്കാതെ പോയ മോനാണ് നീയെന്ന് പറയണം.<br />
ഇങ്ങനെ വന്‍ പ്ലാനിംഗില്‍ ഫോണ്‍ വിളിച്ചിട്ട് ഞാന്‍ ചോദിച്ചു:<br />
"നമ്മടെ അശ്വതിയും, രേവതിയും വരുമോ?"<br />
"എന്തിനാ?"<br />
"വെറുതേ!!"<br />
കുറേ ആലോചിച്ചിട്ട് അവള് മറുപടി നല്കി:<br />
"എനിക്കറിയില്ല, നീ എന്തായാലും നിന്റെ ഫാമിലിയുമായി വാ"<br />
ഫാമിലിയുമായി വരാനോ??<br />
എന്തിന്??<br />
അതിന്റെ ഒരു ആവശ്യവുമില്ല.<br />
ഞാന്‍ തീരുമാനിച്ചു.<br />
<br />
അന്നേ ദിവസം രാവിലെ ഭാര്യയെയും കുട്ടിയേയും കൂട്ടി എറണാകുളത്ത് നിന്ന് യാത്ര തിരിക്കുമ്പോള്‍, എത്രയും വേഗം ഫാമിലിയെ വീട്ടില്‍ ആക്കിയിട്ട് നവോദയിലേക്ക് പോകുന്നത് മാത്രമായിരുന്നു എന്റെ ചിന്ത.<br />
ചേര്‍ത്തലയില്‍ നിന്ന് ആലപ്പുഴയിലേക്ക് പ്രവേശിച്ചപ്പോള്‍ അറിയാതെ വായില്‍ പഴയൊരു കവിത ഓര്‍മ്മ വന്നു..<br />
<br />
"ഒരു വട്ടം കൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം<br />
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം<br />
അടരുന്ന കായ്കനികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്തതിലൊന്ന് തിന്നുവാന്‍ മോഹം<br />
തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചെന്ത് മധുരമെന്ന് ഓതുവാന്‍ മോഹം"<br />
<br />
നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ!!!<br />
കംപ്ലീറ്റ് നൊസ്റ്റാള്‍ജിയ.<br />
അശ്വതി വരുമോ??<br />
രേവതി വരുമോ??<br />
എന്താവുമോ എന്തോ??<br />
<br />
വീട്ടിലെത്തിയതും എത്രയും വേഗം സ്ക്കൂളിലെത്തിയാ മതിയെന്ന ചിന്തയായി എനിക്ക്.പക്ഷേ നേരത്തെ ചെന്നിട്ട് ഒരു കാര്യവുമില്ലല്ലോ, സമയമാവണ്ടേ?<br />
എന്തു ചെയ്യും??<br />
കുറേ ആലോചിച്ചപ്പോഴാണ് ഓട്ടോഗ്രാഫ് പടത്തിലെ നായകന് ചേരനെ ഓര്‍മ്മ വന്നത്.പിന്നെ സമയം കളഞ്ഞില്ല, കോട്ടും സ്യൂട്ടുമിട്ട്, സൈക്കിളുമെടുത്ത് വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്ന് കറങ്ങി, കൂടേ ആ പാട്ടും പാടി...<br />
<br />
"ഞാപകം വരുതേ ഞാപകം വരുതേ ഞാപകം വരുതേ<br />
പുക്കിഷമാക നെഞ്ചില്‍ പുതഞ്ച നിനവുകളെല്ലാം ഞാപകം വരുതേ"<br />
ആഹാ, പെര്‍ഫെക്റ്റ്!!!<br />
തിരികെ വീട്ടിലേക്ക്..<br />
<br />
സ്ക്കൂളില്‍ ചെല്ലണ്ടേതിനു കൃത്യം അരമണിക്കൂര്‍ മുന്നേ വീട്ടില്‍ അടഞ്ഞ കിടന്ന എന്റെ റൂമില്‍ തട്ടി, ഗായത്രിയോട് ഞാന്‍ പറഞ്ഞു:<br />
"മോളേ, ഗായൂ, ഞാന്‍ സ്കൂളിലേക്ക് പോകുകയാണ്.ഇനി കുറച്ച് സമയമെല്ലോ ഉള്ളു, അതിനുള്ളില്‍ ഒരുങ്ങി വരാന്‍ നിനക്ക് പറ്റില്ലല്ലോ, അല്ലേ? കഷ്ടമായി പോയി, നീയൂടെ വരണ്ടതായിരുന്നു..."<br />
ഇത്രേം പറഞ്ഞപ്പോഴേക്കും ആ വാതില്‍ തുറന്നു.അവിടെ ഒരുങ്ങി നില്ക്കുന്ന ഗായത്രിയെയും കുഞ്ഞിനെയും കണ്ട് ഞാനൊന്ന് ഞെട്ടി, അറിയാതെ ചോദിച്ചു പോയി:<br />
"നീയെന്താ ഒരുങ്ങി നില്‍ക്കുന്നത്?"<br />
"നമുക്ക് സ്ക്കൂളില്‍ പോണ്ടേ?" അവളുടെ മറുചോദ്യം.<br />
മിണ്ടാതെ പോയി കാറിന്റെ ഫ്രണ്ട് ഡോര്‍ തുറന്ന് കൊടുത്തു.<br />
തുടര്‍ന്ന് കാറില്‍ സ്ക്കൂളിലേക്ക്...<br />
<br />
കാര്‍ പാര്‍ക്ക് ചെയ്ത് അകത്തേക്ക് കയറിയപ്പോള്‍ മുന്നില്‍ ആ വാചകം വെണ്ടക്ക അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു..<br />
സത്യം വദ ധര്‍മ്മം ചര.<br />
"ഇതിന്റെ അര്‍ത്ഥമെന്താ?" ഗായത്രിയുടെ ചോദ്യം.<br />
ഓര്‍മ്മകള്‍ മനസ്സില്‍ അലയടിച്ചു...<br />
പ്രിന്‍സിപ്പാള്‍ ക്ലാസിലുണ്ട്, അദ്ദേഹമാണ് ആദ്യമായി ഈ വാചകം ഞങ്ങളോട് പറയുന്നത്:<br />
"സത്യം വദ ധര്‍മ്മം ചര, ആര്‍ക്കെങ്കിലും പറയാമോ എന്താ ഇതിന്റെ അര്‍ത്ഥമെന്ന്?"<br />
ആരും മിണ്ടുന്നില്ല!!<br />
അവസാനം സാറിന്റെ നോട്ടം എന്നിലേക്കായി.ഇപ്പോ ഈ ചോദ്യം എന്നോട് ചോദിക്കും, മറുപടി പറയണം അല്ലേല്‍ മാനം പോകും.പക്ഷേ എന്ത് മറുപടി?<br />
ആലോചന അത്രയും ആയപ്പോഴേക്കും സാറിന്റെ ചോദ്യമെത്തി:<br />
"മനു പറയൂ, എന്താണ് സത്യം വദ ധര്‍മ്മം ചര എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്?"<br />
വായില്‍ തോന്നിയത് കോതക്ക് പാട്ട്, ഞാന്‍ മറുപടി പറഞ്ഞു:<br />
"സത്യത്തെ വധിക്കുക, ധര്‍മ്മത്തെ ചെരക്കുക"<br />
പറഞ്ഞ് കഴിഞ്ഞ് ഞാന്‍ ചുറ്റുമൊന്ന് നോക്കി, ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോന്ന് അറിയാന്‍.<br />
ഇല്ല, ആര്‍ക്കും എതിര്‍പ്പില്ല!!!<br />
സാറ് മാത്രം നിശബ്ദനായി നില്‍പ്പുണ്ട്, കുറേ കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:<br />
"മനു ഇരുന്നോളു"<br />
അന്ന് പിന്നെ സാറ് ക്ലാസ്സെടുത്തില്ല, നിര്‍വ്വികാരനായി പുറത്തേക്ക് നോക്കി ഒറ്റ ഇരുപ്പായിരുന്നു.<br />
എന്താണോ എന്തോ??<br />
"എന്താ ചേട്ടാ ഇതിന്റെ അര്‍ത്ഥം?" ഗായത്രിയുടെ ചോദ്യമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.<br />
ഭാഗ്യം!! ഇപ്പോ എനിക്ക് അര്‍ത്ഥമറിയാം, ഞാന്‍ വിശദീകരിച്ചു:<br />
"സത്യം പറയുക, ധര്‍മ്മം ചെയ്യുക."<br />
സത്യം വദ ധര്‍മ്മം ചര.<br />
<br />
ഭൂമി ദേവിയെ നമസ്ക്കരിച്ച്, വലതുകാല്‍ വച്ച് ഞാന്‍ ആ സരസ്വതി മണ്ഡപത്തിലേക്ക് കയറി.ആദ്യം കണ്ടതേ ഒരു കൂട്ടുകാരി തന്റെ കുഞ്ഞിനെയും എടുത്ത് നില്ക്കുന്നതാ.ഒരു ചെറിയ കുശലപ്രശ്നം അവളോട് നടത്തിയട്ട് കുഞ്ഞിനോട് ചോദിച്ചു:<br />
"എന്തുട്ടാ പേര്?"<br />
കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചിട്ട് അവന് പറഞ്ഞു:<br />
"ഛോട്ടാ ബീം"<br />
താങ്ക്യൂ.<br />
പിന്നെ ഒരു കുട്ടിയേയും പരിചയപ്പെടാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല!!!<br />
"ഹായ്" ഒരു ശബ്ദം.<br />
അത് അവളുടെ ഹസ്സ്ബന്റായിരുന്നു, ഒരു ബഡാ ബീം.<br />
അടി കൊള്ളാതിരിക്കാന്‍ രണ്ട് കരണത്തും കൈ വച്ച് ഞാന്‍ പറഞ്ഞു:<br />
"ഹായ്"<br />
<br />
തുടര്‍ന്ന് കുശലപ്രശ്നങ്ങളും സ്നേഹാന്വേഷണങ്ങളും നിറഞ്ഞ കുറേ നിമിഷങ്ങള്‍...<br />
അശ്വതിയും, രേവതിയും വരില്ല എന്നറിഞ്ഞതിലുള്ള ഞെട്ടലില്‍ കുറേ നിമിഷങ്ങള്‍....<br />
സൂര്യനു ശക്തി കൂടിയപ്പോള്‍ വെയിലു കൊണ്ട് കറുത്ത് പോകാതിരിക്കാനായി തണലത്തോട്ട് മാറി നിന്ന കുറേ നിമിഷങ്ങള്‍...<br />
ഓര്‍മ്മകളുമായി നിമിഷങ്ങളുടെ വേലിയേറ്റം!!!<br />
എവിടെ നെല്ലിമരം??<br />
എവിടെ കിണര്‍??<br />
കണ്ണുകള്‍ മോഹസാക്ഷാത്ക്കാരത്തിനായി ചുറ്റും തിരഞ്ഞു.<br />
പക്ഷേ...<br />
നെല്ലിമരം നിന്നിടത്ത് ടെന്നീസ്സ് കോര്‍ട്ട്, കിണറ് നിന്നിടത്ത് കൊടിമരം, സ്ക്കൂള് ആകെ മാറിയിരിക്കുന്നു.<br />
മാറ്റം പ്രകൃതി നിയമമാണ്!!<br />
ആ മാറ്റങ്ങള്‍ കാണാഞ്ഞായി ഞങ്ങള്‍ അവിടെല്ലാം ഒന്നു ചുറ്റി.<br />
<br />
ലേഡീസ്സ് ടൊയിലറ്റിനു മുന്നിലെത്തിയപ്പോ പ്രതാപന് ചോദിച്ചു:<br />
"മനു, ഓര്‍മ്മയുണ്ടോ ഇവിടം?"<br />
ഞാന്‍ ചുറ്റുപാടും നോക്കി, നോട്ടം കൂട്ടത്തില്‍ കൃഷ്ണനുണ്ടോന്ന് ആയിരുന്നു.അത് മനസിലാക്കിയട്ടാകാം പ്രതാപന് പറഞ്ഞു:<br />
"ഇല്ല, അവന് വന്നില്ല."<br />
ഓര്‍മ്മകള്‍ കുറേ വര്‍ഷം പിന്നിലേക്ക്...<br />
<br />
ഒമ്പതില്‍ പഠിക്കുന്ന കാലം.<br />
അന്ന് വൈകുന്നേരം കൃഷ്ണനാണ് ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്, പ്രതാപനും വേറെ രണ്ട് ഫ്രണ്ട്സും കൂടി ഫസ്റ്റ് ഷോ കാണാന്‍ മതിലു ചാടി.വേറെ ഒരു കശ്മലന് ഇത് മനോജ് സാറിനെ അറിയിച്ചു, സാര്‍ അവര്‍ തിരികെ വരുമ്പോ കൈയ്യോടെ പിടികൂടാന്‍ ഇരിക്കുവാണത്രേ.<br />
രക്ഷിക്കണം, കൂടെ നിക്കുന്ന കൃഷ്ണന്റെ ജീവന് കൊടുത്തെങ്കിലും കൂട്ടുകാരെ രക്ഷിക്കണം.<br />
പക്ഷേ എങ്ങനെ??<br />
ഒടുവില്‍ ഒരു ഐഡിയ മനസ്സില്‍ തെളിഞ്ഞു.അവര്‍ തിരിച്ച് മതിലു ചാടി ഹോസ്റ്റലില്‍ എത്തുന്ന വരെയുള്ള സമയത്ത് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക.ഞങ്ങടെ സ്ക്കൂളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡോര്‍മെറ്ററി ഒരേ കോമ്പൌണ്ടിലാണ്, പക്ഷേ മെയിന്‍ സ്വിച്ച് ലേഡീസിന്റെ ഡോര്‍മെറ്ററിക്ക് അരികിലുള്ള അവരുടെ ബാത്ത് റൂമിന്റെ പുറകിലാണ്.<br />
രാത്രിയില്‍ അവിടെ പോയി സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനമായി.<br />
<br />
ഫസ്റ്റ് ഷോ കഴിഞ്ഞ് മതിലു ചാടേണ്ട ഏകദേശ സമയം ആയപ്പോള്‍ ഞാനും കൃഷ്ണനും ലേഡീസ്സ് ബാത്ത് റൂമിന്റെ പിന്നിലെത്തി.മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും പെട്ടന്ന് കരണ്ട് പോയത് കൊണ്ട് ഏതോ ഒരു ബാത്ത് റൂമില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കൊച്ച് അലറുകയും ചെയ്തത് ഒരുമിച്ചായിരുന്നു.ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ട് അടുത്ത് കണ്ട ടൊയിലറ്റിലേക്ക് ഞാനും കൃഷ്ണനും ഓടി കയറി.<br />
ശാസമടക്കി പിടിച്ച നിമിഷങ്ങള്‍!!<br />
പുറത്ത് ഓടി കൂടിയവരുടെ ശബ്ദങ്ങള്‍.<br />
"എന്താ എന്ത് പറ്റി?" അത് പ്രതാപന്റെ ശബ്ദമാണ്.<br />
ഭാഗ്യം, അവര്‍ തിരിച്ച് സുരക്ഷിതരായി എത്തിയിരിക്കുന്നു.<br />
"ഹേയ്, കുഴപ്പമൊന്നുമില്ല, എല്ലാരും തിരികെ പോയ്ക്കോ" മനോജ് സാറീന്റെ സ്വരം.<br />
എല്ലാവരും തിരികെ നടക്കുന്ന ശബ്ദങ്ങള്‍.<br />
"അല്ല സാറേ, അങ്ങനങ്ങ് പോയാലോ? ബാത്ത് റൂമിലോ ടൊയിലറ്റിലോ വേറേ ഏതെങ്കിലും പെണ്‍കൊച്ച് ബോധം കെട്ട് കിടപ്പുണ്ടോന്ന് നോക്കണ്ടേ?"<br />
പ്രതാപന്റെ ഈ ചോദ്യം ഒരു ഞെട്ടലോടാണ് ഞാനും കൃഷ്ണനും കേട്ടത്.<br />
ഒരോ ടൊയിലറ്റിലും തട്ടി തുറക്കുന്ന ശബ്ദങ്ങള്‍.<br />
ടക്ക്..ടക്ക്..ടക്ക്..<br />
ഞങ്ങള്‍ ഒളിച്ചിരിക്കുന്ന ടൊയിലറ്റില്‍ ആരോ മുട്ടുന്നു.<br />
"സാറേ, ഇതിനകത്ത് ആരോ ഉണ്ട്" പ്രതാപന്റെ ശബ്ദം.<br />
ദ്രോഹി, കൊലക്ക് കൊടുത്തേ അടങ്ങു!!!<br />
<br />
"ആരാ? ആരാ?"<br />
പലരുടെയും ചോദ്യങ്ങള്‍.<br />
പെണ്ണുങ്ങളുടെ സ്വരത്തില്‍ മറുപടി പറഞ്ഞു:<br />
"മായയാ"<br />
"അതിനു ഞാനിവിടെ ഉണ്ടല്ലോ?" പുറത്ത് നിന്ന് മായയുടെ സ്വരം.<br />
രക്ഷയില്ല!!!<br />
പതിയെ കതക് തുറന്ന് കൃഷ്ണന് പുറത്തിറങ്ങി.<br />
"നീയോ?" മനോജ് സാറിനു അത്ഭുതം.<br />
"നീയെങ്ങനെ ഇതിനകത്ത് എത്തി?"<br />
അതാ സാര്‍ പറഞ്ഞത്, എല്ലാം ഒരു മായയാ!!!<br />
കൃഷ്ണന് മിണ്ടാതെ നിന്നു.<br />
"പറയെടാ, നീ ഇതിനകത്ത് എന്തിനാ കേറിയത്?" സാറിന്റെ ചോദ്യത്തിനു ഒരു ഘനം.<br />
അത് കൊണ്ട് തന്നെ നല്ല മണി മണി പോലെ കൃഷ്ണന് മറുപടി നല്കി:<br />
"ഞാന്‍ കേറിയതല്ല സാര്‍, മനു എന്നെ വലിച്ചു കയറ്റിയതാ"<br />
തകര്‍ന്നു!!!<br />
കൂടുതല്‍ ചോദ്യം വരുന്നതിനു മുന്നേ വാതില്‍ തുറന്ന് പുറത്ത് ഇറങ്ങി.എല്ലാവരും എന്നെ സൂക്ഷിച്ച് നോക്കി...<br />
ദേ, ഒരു വൃത്തികെട്ടവന്!!<br />
<br />
"എന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞത്?"<br />
ഗായത്രിയുടെ ചോദ്യമാണ് ഓര്‍മ്മയില്‍ നിന്ന് ഉണര്‍ത്തിയത്.<br />
"ഓ, മനു പണ്ട് ലേഡീസ്സ് ടൊയിലറ്റില്‍ കയറിയ കാര്യം ആലോചിച്ച് നില്‍ക്കുവാരുന്നു"<br />
പ്രതാപന്റെ ഈ മറുപടി ഒരു ഞെട്ടലോടാണ് കേട്ടത്, ഞാനും ഗായത്രിയും.<br />
"ആണോ ചേട്ടാ?" ഗായത്രിയുടെ ചോദ്യം.<br />
ആകാംക്ഷയോടെ എന്റെ മറുപടി നോക്കി നില്ക്കുന്ന മറ്റ് സുഹൃത്തുക്കളുടെ കുടുംബാംഗങ്ങള്‍.<br />
ആ ചോദ്യത്തിനു ശ്യാമയായിരുന്നു മറുപടി നല്‍കിയത്:<br />
"ആണോന്നോ, ഹും! മനു മാത്രമല്ല, കൂടെ വേറൊരാളും ഉണ്ടായിരുന്നു"<br />
അയ്യേ!!!<br />
ഗായത്രിയുടെ രൂക്ഷമായ നോട്ടം!!<br />
മറ്റു കുടുംബാംഗങ്ങളുടെ സൂക്ഷ്മമായ നോട്ടം...<br />
ദേ, ഒരു വൃത്തികെട്ടവന്!!!<br />
<br />
ഒടുവില്‍ എല്ലാവരെയും സത്യം ബോധിപ്പിച്ച്, ഫുഡ് കഴിക്കാന്‍ കയറി.എല്ലാവര്ക്കും ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ബിരിയാണി.കര്‍ക്കടക മാസത്തിലെ നൊയമ്പ് ആയതിനാല്‍ ഞാന്‍ മാത്രം പട്ടിണി കിടന്നു, ബാക്കി എല്ലാവരും തിന്നു - എല്ലടക്കം.<br />
തുടര്‍ന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ മനസില്‍ എവിടെയോ ഒരു നൊമ്പരം,<br />
ഇനി എന്നാണ്, ഇങ്ങനൊരു കൂടി കാഴ്ച??<br />
തീരുമാനം ദൈവത്തിനു വിട്ടു കൊണ്ട് കാറില്‍ നേരെ എറണാകുളത്തേക്ക്..<br />നെല്ലിമരവും കിണറുമെല്ലാം ഓര്‍മ്മകള്‍ മാത്രം.ഇതൊക്കെ ഇങ്ങനെ ആവുമെന്ന് കവിക്ക് നേരത്തെ അറിയാമെന്ന് തോന്നുന്നു.<br />
മോഹങ്ങള്‍, അത് എന്നും വെറുതെയാണ്...<br />
<br />
"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും<br />
വെറുതെ മോഹിക്കുവാന്‍ മോഹം"<br />
<br />
ഗായത്രിയും മോളും ഒരു സൈഡിലിരുന്നു ഉറങ്ങി തുടങ്ങിയിരിക്കുന്നു.മനസ്സിലെ നൊമ്പരം ഇപ്പോഴും മാറിയിട്ടില്ല.പഴയ കുറേ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും തികട്ടി തികട്ടി വരുന്നു.കണ്ണുനീര്, അത് സന്തോഷത്തിന്റെയാണോ ദുഃഖത്തിന്റെയാണോന്ന് അറിയില്ല, എങ്കിലും അത് കാഴ്ചകളെ മറക്കാതിരിക്കാന്‍ ഞാന്‍ കൈയ്യുയര്‍ത്തി കണ്ണു തുടച്ചു.<br />
അപ്പോഴും ഒഴിഞ്ഞ വയറും, നിറഞ്ഞ മനസ്സുമായി ഇരിക്കുന്ന എന്നെയും വഹിച്ചു കൊണ്ട്, കാര്‍ എറണാകുളം ലക്ഷ്യമാക്കി പായുകയായിരുന്നു.<br />
<br />
</span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com32tag:blogger.com,1999:blog-5734317524674128567.post-55333913962575723182013-07-15T02:26:00.001+05:302013-07-15T02:26:44.274+05:30ഹൃദയപൂര്‍വ്വം പഞ്ചവര്‍ണ്ണം<span style="font-size: 115%;">
<br />
"പാന്ഥര്‍ പെരുവഴിയമ്പലം തന്നിലെ<br />
താന്തരായ് കൂടി വിയോഗം വരും പോലെ<br />
നദ്യാ ഒഴുകുന്ന കാണ്ഡങ്ങള്‍ പോലെയും<br />
എത്രയും ചഞ്ചലം ആലയ സംഗമം"<br />
[രാമായണം - ലക്ഷ്മണോപദേശം]<br />
<br />
ഒരു സത്രത്തില്‍ കണ്ടുമുട്ടി വേര്‍പിരിയുന്ന യാത്രികരെ പോലെ, അല്ലെങ്കില്‍ നദിയിലൂടെ ഒഴുകി വരുന്ന കൂട്ടത്തില്‍ കൂട്ടിമുട്ടിയും വേര്‍പെട്ടും ഒഴുകുന്ന വിറക് കഷ്ണങ്ങളെ പോലെ, സ്ഥിരതയില്ലാത്തതാണ് നമ്മുടെ ഈ ജീവിതം.ഏകദേശം ഇത് പോലെ തന്നെയാണ് ഇന്നത്തെ പ്രൈവറ്റ് കമ്പനികളില്‍ തൊഴിലെടുക്കുന്ന യുവാക്കളുടെ ജീവിതവും.<br />
<br />
പണ്ടൊക്കെ ഏതെങ്കിലും ഗവണ്മെന്റ് സ്ഥാപനത്തില്‍ ജോലി കിട്ടിയാല്‍ അട്ട കടിച്ച പോലെ അവിടെ തൂങ്ങി കിടക്കുമായിരുന്നു, ഇനി ഗള്‍ഫിലായിരുന്നെങ്കിലോ കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിതം ഹോമിച്ച് അവിടെ തന്നെ അടിഞ്ഞ് കൂടുമായിരുന്നു.എന്നാല്‍ ഇന്ന്, പ്രത്യേകിച്ച് ഐ.ടി മേഖലയില്‍ ഇതല്ല സ്ഥിതി.ഒരു കമ്പനിയില്‍ സ്ഥിരമായി നില്‍ക്കാതെ അടുത്ത കമ്പനിയിലേക്ക് ചാടുന്നവനാണ് മിടുക്കന് എന്നൊരു മിഥ്യാ ധാരണ ഇവിടെ പരക്കെയുണ്ട്.<br />
<br />
രാമായണത്തില്‍ ഒരു ഭാഗമുണ്ട്, കിഷ്കിധാ കാണ്ഡത്തിന്റെ അവസാനം അംഗദന് അടക്കമുള്ള വാനരപ്പട ലങ്കയിലാണ് സീതയുള്ളതെന്ന് കണ്ടെത്തുന്നു, പക്ഷേ ഉറപ്പ് വേണമെങ്കില്‍ സമുദ്രം ചാടി കടക്കണം.അതിനു ആര്‍ക്ക് സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ ഒരോരുത്തരും പറഞ്ഞ മറുപടി വ്യത്യസ്ഥമായിരുന്നു...<br />
ഒരു കുരങ്ങന് : "ഒരു പത്തടി ചാടാം"<br />
വേറൊരാള്: "ഇരുപതടി ചാടാം"<br />
തുടര്‍ന്ന് മറ്റുള്ളവര്‍:<br />
"മുപ്പതടി"<br />
"അമ്പതടി"<br />
"എഴുപതടി"<br />
ആ കഥ അവിടെ നിക്കട്ടെ, പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പാണ്, ആ കൂട്ടത്തില്‍ ഐ.ടി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു കുരങ്ങന് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവന് ഇങ്ങനെ മറുപടി പറഞ്ഞേനേ:<br />
"ആക്ച്ച്വലി, ഒറ്റയടിക്ക് ചാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല, ഒരു ആറ് മാസം ഇടവിട്ട് ചാടി ചാടി പോയാ മതിയെങ്കി...ഐ വില്‍ റീച്ച് ലങ്ക"<br />
ഇത് സത്യമാണ്...<br />
ഇടക്കിടെ ചാടാന്‍ ഞങ്ങളോളം മിടുക്കര്‍ ആരുമില്ല.<br />
ഇക്കരെ നിക്കുമ്പോ ഞങ്ങള്‍ക്ക് എന്നും അക്കരെ പച്ചയാണ്!!!<br />
<br />
ഇങ്ങനെ കൂടെ ജോലി ചെയ്യുന്നവരൊക്കെ കമ്പനി ചാടുമ്പോള്‍ അവരെ യാത്രയാക്കേണ്ടത് മറ്റുള്ളവരുടെ കടമായാണ്, പ്രത്യേകിച്ച് അവന്റെ ടീമിലുള്ളവരുടെ കടമ.പ്രോജക്റ്റ് മാനേജരുടെ അനുഗ്രഹത്തോടെ ഒരു ഗിഫ്റ്റ് വാങ്ങിച്ച്, ഹൃദയപൂര്‍വ്വം ആ വ്യക്തിക്ക് അത് സമ്മാനിച്ച്, സന്തോഷത്തോടെ യാത്രയാക്കുന്നതാണ് കീഴ്വഴക്കം.ഇത് തന്നെയായിരുന്നു രണ്ട് ദിവസം മുമ്പ് ഓഫീസില്‍ അരങ്ങേറിയ സംഭവത്തിന്റെ കാതലും.<br />
<br />
സിജില്‍, അതാണ് അവന്റെ പേര്.ആറടി ഉയരവും എണ്‍പത് കിലോ തൂക്കവുമുള്ള ഒരു സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ്.ഞങ്ങടെ കമ്പനിയിലെ ഡയറക്റ്റ് സ്റ്റാഫ് അല്ല, വേറൊരു കമ്പനിയില്‍ നിന്ന് കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ വന്നവനാണ്.അതിയാനു ബാംഗ്ലൂരില്‍ ഒരു ഐടി കമ്പനിയില്‍ ജോലിയായി, അവിടേക്ക് പോകാന്‍ അവന് തയ്യാറുമായി.ഇവന് ഞങ്ങളുടെ ടീമിലല്ല, അവന്റെ ടീമില്‍ അവന് മാത്രമേയുള്ളു.ഞങ്ങടെ കൂട്ടത്തില്‍ നിന്ന് സുധീഷ് മാത്രമാണ് അവനൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളത്.പിന്നെ അവനുമായി കോണ്ടാക്റ്റ് ഉള്ളത് ടെസ്റ്റിംഗ് ടീമിന്റെ ലീഡ് മനേഷിനാണ്.എല്ലാത്തിനും തുടക്കവും ഇവരിലൂടെയായിരുന്നു.<br />
<br />
സിജില്‍ പോകുന്നതിന്റെ തലേ ദിവസം.<br />
സുധീഷാണ് ആവശ്യം മുന്നോട്ട് വച്ചത്:<br />
"സിജില്‍ നാളെ പോകുവാ, യാത്രയാക്കേണ്ടേ?"<br />
മനേഷ് പിന്താങ്ങി:<br />
"വേണം, വേണം..."<br />
തുടര്‍ന്ന് എന്നോട് ഒരു അപേക്ഷയും:<br />
"മനു, നീ ഒന്ന് സംസാരിക്ക്"<br />
ഇത് കോഡാണ്, പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറിനോട് സംസാരിക്കാനുള്ള കോഡ്.നല്ലൊരു കാര്യത്തിനല്ലേ എന്ന ചിന്തയോടെ ഞാന്‍ സാറിന്റെ ക്യാബിനിലേക്ക് പോയി.എച്ച്.ആര് മാഡവും സാറും തമ്മില്‍, അമേരിക്കയില്‍ തേയിലക്ക് വില കുറഞ്ഞതിനെ പറ്റിയോ എന്തോ സംസാരിച്ച് നില്ക്കുന്ന സമയത്ത് തല ഉള്ളിലേക്കിട്ട് ഞാന്‍ പറഞ്ഞു:<br />
"നാളെ സിജില്‍ പോകുവാണ്, ഒരു ഗിഫ്റ്റ് കൊടുക്കേണ്ടേ?"<br />
മിസ്റ്റര്‍ സൊബാസ്റ്റ്യന്‍ തല ഉയര്‍ത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി, നോ മറുപടി.ചോദ്യം മനസിലാകാഞ്ഞിട്ടാണോ ഇദ്ദേഹം മിണ്ടാത്തത് എന്ന് ആലോചിച്ച് നില്‍ക്കേ സ്ഥലം കാലിയാക്കി കൊള്ളാന്‍ എച്ച്.ആര് സിഗ്നല്‍ തന്നു, ഞാന്‍ പതിയെ സ്ക്കൂട്ടായി.<br />
<br />
"എന്തായി ഗിഫ്റ്റ്?" മനേഷിന്റെ ചോദ്യം.<br />
"ഒന്നും പറഞ്ഞില്ല" എന്റെ മറുപടി.<br />
"സിജില്‍ കോണ്ട്രാക്റ്റ് എംപ്ലോയി ആയതു കൊണ്ടാണോ?"<br />
സുധീഷിന്റെ ആ ചോദ്യത്തിനു ഞാന്‍ കൈ മലര്‍ത്തി...<br />
എനിക്ക് അറിയില്ല!!<br />
രഹസ്യത്തിന്റെ ചുരുളഴിയാതെ സമയം ഇഴഞ്ഞ് നീങ്ങി...<br />
മീറ്റിംഗ് കഴിഞ്ഞ് ക്യാബിനു വെളിയില്‍ വന്ന എച്ച്.ആര് എന്നോട് രഹസ്യമായി പറഞ്ഞു:<br />
"നാളെ ഞാനടക്കം മാനേജുമെന്റിലെ എല്ലാവരും ലീവാണ്.സൊബാസ്റ്റ്യന്‍ സാര്‍ മാത്രമേ ഓഫീസിലുള്ളു.നമുക്ക് വളരെ വേണ്ടപ്പെട്ട ഒരു വി.ഐ.പി നാളെ ഇവിടെ വരുന്നുണ്ട്, അദ്ദേഹത്തെ ഒറ്റക്ക് സ്വീകരിക്കേണ്ടി വരുമെന്ന ടെന്ഷനിലാ സാറ്"<br />
അപ്പോ അതാണ് കാര്യം.<br />
ആ പാവം മനുഷ്യനെ ഞാന്‍ വെറുതെ സംശയിച്ചു.<br />
മനേഷിനു അരികിലെത്തി ഞാന്‍ പ്രഖ്യാപിച്ചു:<br />
"നമ്മള് നാളെ ഗിഫ്റ്റ് കൊടുക്കുന്നു"<br />
തുടര്‍ന്ന് എല്ലാവരുടെയും കൈയ്യില്‍ നിന്ന് പൈസ പിരിച്ച് സുധീഷിനെ ഏല്‍പ്പിച്ചിട്ട് ഉപദേശിച്ചു:<br />
"ഗിഫ്റ്റ് എന്തുവായാലും മനോഹരമായിരിക്കണം, ഒരു പഞ്ചവര്‍ണ്ണ കിളിയേ പോലെ മോഹിപ്പിക്കുന്നതാവണം"<br />
അവന് തല കുലുക്കി.<br />
ആ ദിവസം അങ്ങനെ കഴിഞ്ഞു.<br />
<br />
അടുത്ത ദിവസം.<br />
ഇന്നാണ് സിജില്‍ പോകുന്നത്.<br />
രാവിലെ ഗിഫ്റ്റ് വാങ്ങി വരാമെന്ന് ഏറ്റ സുധീഷ് എന്നോട് പറഞ്ഞു:<br />
"ഒരു ചെറിയ പ്രശ്നമുണ്ട്..."<br />
"എന്തേ?"<br />
"എറണാകുളം മൊത്തം തപ്പിയിട്ടും പഞ്ചവര്‍ണ്ണ കിളിയെ കിട്ടിയില്ല"<br />
ഒരു നിമിഷത്തേക്ക് ഞാന്‍ മിണ്ടിയില്ല.<br />
സ്വല്പം ആലങ്കാരികമായി ഉപദേശിച്ചത് കേട്ട് എറണാകുളം മൊത്തം പഞ്ചവര്‍ണ്ണ കിളിയെ അന്വേഷിച്ച എന്റെ സുഹൃത്തിന്റെ മുഖത്ത് നോക്കി നിന്നപ്പോള്‍, പുതിയൊരു മലയാളം സിനിമയിലെ രണ്ട് വരി പാട്ട് മനസില്‍ മുഴങ്ങി...<br />
ഹോ...ഹോ... ഒരു കിളി പോയി!!!<br />
ഞങ്ങള്‍ക്ക് ഇടയിലെ നിശബ്ദതക്ക് വിരാമമിട്ട് കൊണ്ട് അവന് വീണ്ടും പറഞ്ഞു:<br />
"പകരം അഞ്ച് വര്‍ണ്ണമുള്ള ഒരു ബാഗ് വാങ്ങി"<br />
അവന് നീട്ടിയ ഗിഫ്റ്റ് കണ്ട് തലക്ക് വീണ്ടും മന്ദിപ്പ്.ചുവപ്പ്, പച്ച, നീല, മഞ്ഞ, ഓറഞ്ച്, ഇത്രയും നിറങ്ങള്‍ തലങ്ങും വിലങ്ങും പൂശിയ ഒരു ബാഗ്.വെറുതെ കൊടുത്താല്‍ പോലും സാമാന്യ ബോധമുള്ളവന് തലക്ക് അടിക്കുന്ന സാധനം.<br />
"ഹൌ ഈസ്സ് ഇറ്റ്?" സുധീഷിന്റെ ചോദ്യം.<br />
വായില്‍ വന്ന മറുപടി പറഞ്ഞില്ല, പറഞ്ഞാല്‍ മലയാള സിനിമയിലാണെങ്കില്‍ ഒരു 'ബീപ്' ശബ്ദം മാത്രമേ കേള്ക്കു.<br />
മൌനം വിദ്വാനു ഭൂക്ഷണം.<br />
<br />
സൊബാസ്റ്റ്യന്‍ സാറിന്റെ ക്യാബിനിലേക്ക് തലയിട്ട് ഞാന്‍ ഓര്‍മ്മിപ്പിച്ചു:<br />
"സാര്‍, സിജിലിനു ഗിഫ്റ്റ്...."<br />
അത്രയും പറഞ്ഞപ്പോഴാണ് സാറിനു അടുത്തിരിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടത്, ഇതായിരിക്കണം എച്ച്.ആര് പറഞ്ഞ വി.ഐ.പി.<br />
രണ്ട് പേരും എന്നെ രൂക്ഷമായി നോക്കി.<br />
എന്റെ സമയ ദോഷത്തെ മനസ്സാ ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും സ്ക്കൂട്ടായി.<br />
<br />
"സൊബാസ്റ്റ്യന്‍ സാര്‍ വന്നില്ലെങ്കില്‍, മനു നീ കൊടുക്കണം"<br />
സുധീഷ് പ്രഖ്യാപിച്ചു.<br />
"ഞാന്‍ എന്തിനു കൊടുക്കണം, നീയല്ലേ അവന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളത്?"<br />
എന്റെ ചോദ്യം ന്യായമായിരുന്നു.<br />
"തല ഇരിക്കുമ്പോ എങ്ങനാടാ വാലാടുന്നത്?" സുധീഷിന്റെ മറുചോദ്യം.<br />
"അങ്ങനാണേല്‍ മനേഷ് കൊടുക്കട്ടേ" ഞാന്‍ വീണ്ടും വാദിച്ചു.<br />
"അതെങ്ങനാടാ ശരിയാകുന്നത്? അവന് പോകുന്നത് ബാംഗ്ലൂര്‍ക്ക് അല്ലേ, നീ വന്നതും ബാംഗ്ലൂരില്‍ നിന്ന്....അതായത് ബാംഗ്ലൂരും ബാംഗ്ലൂരും...മച്ചാ മച്ചാ...അപ്പോ നീയല്ലെ മനു കൊടുക്കേണ്ടത്?"<br />
"അങ്ങനൊക്കെയുണ്ടോ?" എനിക്ക് ആകെ കണ്‍ഫ്യൂഷനായി.<br />
"ഇന്നാള് മനുവല്ലേ കമ്പനിയില്‍ നിന്ന് പോകുന്നവര്‍ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്?"<br />
ചോദ്യം ടീമിലെ ഒരു പെണ്‍കുട്ടിയുടെ വകയാണ്.<br />
ഇതിനു വേറൊരു മറുവശമുണ്ട്.കുറേ നാള് മുമ്പേ ഓഫീസില്‍ നിന്ന് ഒരു പെണ്‍കുട്ടി പോയാരുന്നു, അന്ന് അവള്‍ക്ക് ഗിഫ്റ്റ് കൊടുത്തത് അവളുടെ ടീമിലുള്ള മറ്റൊരു പെണ്‍കുട്ടിയാണ്.ഗിഫ്റ്റ് വാങ്ങിയ ശേഷം പോകുന്ന പെണ്‍കുട്ടി, ഗിഫ്റ്റ് കൊടുത്തവളുടെ കവിളിലൊരു മുത്തം കൊടുത്തു.ഇത് കണ്ട എന്റെ നിഷ്കളങ്ക മനസ്സ് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് [പാല് പോലെ ശുദ്ധമായ ഉദ്ദേശത്തോടെ മാത്രം] ഒന്ന് പ്രഖ്യാപിച്ച് പോയി.അതാണ് ഇപ്പോ കുരിശ് ആയിരിക്കുന്നത്.<br />
എല്ലാവരും നിര്‍ബന്ധിക്കുന്നു...<br />
മനു ഗിഫ്റ്റ് കൊടുക്കണ്മം.<br />
അങ്ങനെ ഒടുവില്‍ ഞാന്‍ സമ്മതിച്ചു...<br />
ഞാന്‍ ഗിഫ്റ്റ് കൊടുക്കാം!!!<br />
<br />
കോണ്‍ഫ്രണ്‍സ്സ് റൂമില്‍ വച്ച് ടീമിന്റെ മൊത്തം സാന്നിദ്ധ്യത്തില്‍ ഹൃദയപൂര്‍വ്വം പഞ്ചവര്‍ണ്ണം ഞാന്‍ കൈമാറി.അപ്പോഴാണ് ഫോട്ടോ എടുത്തില്ലെന്ന് ആരോ ഓര്‍മ്മിപ്പിച്ചത്.അത് കേട്ടപാതി ആസ്ഥാന ഫോട്ടോഗ്രാഫര്‍ ജസ്റ്റിന് അവതരിച്ചു.ഓര്‍മ്മ വന്നത് കിലുക്കത്തിലെ ജഗതിയെയാണ്...<br />
"ഐയാം നിശ്ചല്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.<br />
വെല്‍ക്കം ടു ഊട്ടി, നൈസ് റ്റു മീറ്റ് യൂ."<br />
ഒരിക്കല്‍ കൂടി ഗിഫ്റ്റ് കൈമാറി.<br />
ക്ലിക്ക്!!!<br />
ഫ്ലാഷടിച്ചു.<br />
ആ സമ്മാനദാനം അങ്ങനെ കഴിഞ്ഞു.എല്ലാം നല്ലരീതിയില്‍ നടന്ന സന്തോഷത്തോടെ ഞങ്ങള്‍ സീറ്റിലേക്ക് മടങ്ങി.<br />
എന്നാല്‍ എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഇവിടെയായിരുന്നു...<br />
<br />
പ്ലീസ്സ് കം.<br />
പത്ത് മിനിറ്റ് കഴിഞ്ഞപ്പോ സൊബാസ്റ്റ്യന്‍ സാറിന്റെ മെസ്സേജ്.<br />
എന്ത് കുരിശെന്ന് ആലോചിച്ച് ഞാന്‍ ക്യാബിനിലേക്ക് ചെന്നു.വി.ഐ.പി അവിടെ ഇല്ല, എന്നെ കണ്ടതും മുഖത്ത് ഒരു ചിരി വരുത്തി സാര്‍ പറഞ്ഞു:<br />
"സിജിലിനു ഗിഫ്റ്റ് കൊടുക്കേണ്ടേ, ടീമിനെ എല്ലാം കോണ്ഫ്രണ്സ് ഹാളിലോട്ട് വിളിക്ക്, നമുക്ക് ആ ചടങ്ങ് അങ്ങ് നടത്തിയേക്കാം"<br />
അത് കേട്ടതും എനിക്ക് സപ്തനാഡികളും തളരുന്ന പോലെ തോന്നി.പത്ത് മിനിറ്റ് മുമ്പേ ഞാന്‍ ടീമിനെ സാക്ഷി നിര്‍ത്തി കൊടുത്ത ഗിഫ്റ്റ് കൊടുക്കാന്‍ അദ്ദേഹം തയ്യാറാണെന്ന്.ഭൂമി രണ്ടായി പിളര്‍ന്ന് അങ്ങ് താഴേക്ക് പോണേന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.<br />
എന്റെ അനങ്ങാപ്പാറ നയം കണ്ടാകണം, സൊബാസ്റ്റ്യന്‍ സാര്‍ വീണ്ടും പറഞ്ഞു:<br />
"മനു പെട്ടന്നാട്ടേ, നമുക്ക് ഗിഫ്റ്റ് കൊടുക്കേണ്ടേ?"<br />
അത് കൂടി കേട്ടതോടെ ഞാന്‍ അവിടെ നിന്നങ്ങ് ചത്തു, പിന്നെ മറുപടി പറഞ്ഞത് എന്റെ ശവമായിരുന്നു:<br />
"ആ ഗിഫ്റ്റ് കൊടുത്തു സാര്‍"<br />
"വാട്ട്???!!!!" സാര്‍ ചാടി എഴുന്നേറ്റു, എന്നിട്ട് ചോദിച്ചു:<br />
"ആരാ കൊടുത്തത്?"<br />
ഞാനായിരുന്നു സാര്‍, ആ ഭാഗ്യവാന്!!!<br />
"എടോ ആരാ കൊടുത്തതെന്ന്?"<br />
"ഞാനാണ് സാര്‍"<br />
"താനോ? താനെന്തിനാ കൊടുത്തത്?"<br />
എനിക്ക് മറുപടിയില്ല.<br />
"അങ്ങനെ കൊടുക്കുവാണേല്‍ തന്നെ സുധീഷല്ലെ കൊടുക്കേണ്ടത്?"<br />
എന്ത് പറയാന്‍??<br />
തലയിരിക്കുമ്പോ വാലാടില്ലന്ന് പറഞ്ഞാലോ??<br />
വേണ്ട.<br />
"പോട്ടേ, അറ്റ്ലീസ്റ്റ് മനേഷിനെ കൊണ്ടെങ്കിലും കൊടുപ്പിക്കേണ്ടേ?"<br />
മനേഷിന്റെ ന്യായം തികട്ടി വന്നു...<br />
ഞാന്‍ ബാംഗ്ലൂരീന്ന് വന്നു, അവന് ബാംഗ്ലൂരിലേക്ക് പോണു, മച്ചാ..മച്ചാ...<br />
സാമദ്രോഹി!!!<br />
<br />
കുറേ നേരം നിശബ്ദത.<br />
ഒടുവില്‍ സാര്‍ ചോദിച്ചു:<br />
"ഇവിടിരുന്ന വി.ഐ.പി ആരാണെന്ന് അറിയാമോ?"<br />
ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു.<br />
"എടോ അതാണ് സിജിലിനെ കോണ്ട്രാക്റ്റില് വിട്ട കമ്പനിയുടെ എം.ഡി.അവനുള്ള ഗിഫ്റ്റ് അദ്ദേഹത്തെ കൊണ്ട് കൊടുപ്പിക്കാനായിരുന്നു എന്റെ പ്ലാന്‍.ഞാനതു പറഞ്ഞതും അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി"<br />
"അതെന്തിനാണ് സാര്‍?"<br />
"എടോ ഫ്രഷ് ആകാന്‍, ഇപ്പോ അയാള്‍ വരും, എന്ത് മറുപടി പറയും?"<br />
സാര്‍ ആകെ പരിഭ്രാന്തിയിലാണ്, ഞാന്‍ പതിയെ ചോദിച്ചു:<br />
"കൊടുത്ത ഗിഫ്റ്റ് തിരിച്ച് വാങ്ങി ഒന്നൂടെ കൊടുത്താലോ സാര്‍?"<br />
സാര്‍ മറുപടി പറയുന്നതിനു മുന്നേ വി.ഐ.പി അകത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു:<br />
"ഐയാം റെഡി"<br />
ആ വാക്ക് ഒരു വെള്ളിടി പോലാ എന്റെ ചെവിയില്‍ കേട്ടത്.ദയനീയമായി സാറിനെ നോക്കിയപ്പോ അദ്ദേഹം പറഞ്ഞു:<br />
"അറേഞ്ച് ദ മീറ്റിംഗ്"<br />
ഓക്കേ സാര്‍.<br />
<br />
നേരെ സിജിലിന്റെ അടുത്ത് ചെന്നു.<br />
"സിജിലേ, ആ ഗിഫ്റ്റ് ഒന്ന് തിരിച്ച് തരണം"<br />
"എന്തിനാടാ?"<br />
"നിനക്ക് സമ്മാനിക്കാനാ"<br />
അവന് അന്തം വിട്ട് തല ഉയര്‍ത്തിയപ്പോ ഞാന്‍ കാര്യം ചെവിയില്‍ വിശദീകരിച്ചു.അങ്ങനെ ഗിഫ്റ്റ് ശരിയായി.കോണ്ഫ്രണ്സ് ഹാളില്‍ വച്ച് കൈ മാറാനായി വി.ഐ.പിയെ ഏല്‍പ്പിച്ചപ്പോ അദ്ദേഹം അതിനെ അമ്പരന്ന് നോക്കി, എന്നിട്ട് ചോദിച്ചു:<br />
"വാട്ടീസ്സ് ദിസ്സ്?"<br />
ദിസ്സ് ഈസ്സ് പഞ്ചവര്‍ണ്ണ കിളി!!<br />
ഹോ...ഹോ...ഒരു കിളി പോയി.<br />
സമ്മാനദാനം കെങ്കേമമായി നടന്നു.ജസ്റ്റിന് പുറത്തേക്ക് പോയതിനാല്‍ അവന്റെ ക്യാമറയില്‍ മനേഷാണ് ഫോട്ടോ എടുത്തത്.ഫോട്ടോ ഒന്ന് അയച്ച് തരണമെന്ന് പറഞ്ഞു കൊണ്ട് വി.ഐ.പി ബാഗ് കൈ മാറിയപ്പോള്‍ ടീമിലുള്ള ഒരു പെണ്‍കുട്ടി ആശ്ചര്യപ്പെട്ടു:<br />
"ഹോ, മുമ്പേ കൊടുത്ത പോലത്തെ ഒരു ബാഗ്"<br />
"ശരിയാ, അതാണെന്നേ തോന്നു" അടുത്തവളുടെ അഭിപ്രായം.<br />
ഞാന്‍ സുധീഷിനോട് ചെവിയില്‍ ചോദിച്ചു:<br />
"ഇവറ്റകളെന്താ പൊട്ടികളാണോ?"<br />
കുറേ നേരം ആലോചിച്ചിട്ട് അവന് മറുപടി നല്കി:<br />
"രണ്ടും ഒരേ പോലത്തെ ബാഗ് ആയതു കൊണ്ടുള്ള സംശയമാ, നീ ക്ഷമിക്ക്"<br />
ഹത് ശരി.<br />
കടിച്ചതിനെക്കാള്‍ വലുതാ പൊനത്തിലുള്ളത്.<br />
അങ്ങനെ ആ ചടങ്ങ് കഴിഞ്ഞു.<br />
<br />
വി.ഐ.പി തിരികെ പോകാന്‍ സമയമായി.<br />
അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷന് വരെ കൊണ്ട് വിടേണ്ട ചുമതല എനിക്കാണ്.അങ്ങനെ ഞാനും വി.ഐ.പിയും സൊബാസ്റ്റ്യന്‍ സാറും സാറിന്റെ ക്യാബിനില്‍ ഇരിക്കുമ്പോ ജസ്റ്റിന് അകത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു:<br />
"സാര്‍ ഗിഫ്റ്റ് കൊടുക്കുന്ന ഫോട്ടോ അയക്കാന്‍ മനേഷ് പറഞ്ഞാരുന്നു, അത് അയച്ചിട്ടുണ്ട്"<br />
ആകാംക്ഷയോടെ മെയില്‍ തുറന്ന സൊബാസ്റ്റ്യന്‍ സാറും ഞാനും ആ ഫോട്ടോ കണ്ട് ഞെട്ടി...<br />
അത് ഞാന്‍ സിജിലിനു ഗിഫ്റ്റ് കൊടുക്കുന്ന ഫോട്ടോ ആയിരുന്നു!!!<br />
"യ്യോ!!!!"<br />
വി.ഐ.പിയുടെ കണ്ണ് തള്ളി.<br />
"ഇത് സിജിലല്ലേ?" വി.ഐ.പിയുടെ ചോദ്യം.<br />
"അതേ സാര്‍"<br />
"അത് താനല്ലേ?"<br />
"അതേ സാര്‍"<br />
"അപ്പോ ഞാനെന്തിയേ?"<br />
നല്ല നയണ്‍ വണ്‍ സിക്സ്സ് മാര്‍ക്ക് ക്വസ്റ്റ്യന്‍!!<br />
ആകാംക്ഷയോടെ അദ്ദേഹം വീണ്ടും ചോദിച്ചു:<br />
"എടോ ഞാനെവിടാ?"<br />
നിഷ്കളങ്കമായി മറുപടി നല്കി:<br />
"സാറല്ലേ, ഇപ്പോ ഞങ്ങടെ മുമ്പി ഇരിക്കുന്നത്"<br />
അദ്ദേഹം കുറേ നേരം തല ചൊറിഞ്ഞു, എന്നിട്ട് സൊബാസ്റ്റ്യന്‍ സാറിനോട് ചോദിച്ചു:<br />
"ഇതാര്?"<br />
"ലവന്"<br />
"ലതാര്?"<br />
"ഇവന്"<br />
"അപ്പോ ഞാനെന്തിയേ?"<br />
എന്നെ ഒന്ന് നോക്കിയട്ട് സാര്‍ ചോദിച്ചു:<br />
"സാറല്ലേ, ഇപ്പോ ഞങ്ങടെ മുമ്പി ഇരിക്കുന്നത്"<br />
വി.ഐ.പി കൈയ്യെടുത്ത് സ്വന്തം തലയില്‍ രണ്ട് പ്രാവശ്യമടിച്ചു.ഇത് കണ്ട് ജസ്റ്റിന് രഹസ്യമായി ചോദിച്ചു:<br />
"മൂപ്പര്‍ക്ക് വട്ടാണോ?"<br />
"മിണ്ടരുത്" ഞാന്‍ നിര്‍ദ്ദേശിച്ചു.<br />
<br />
വി.ഐ.പിയുടെ ചോദ്യം ജസ്റ്റിനോടായി:<br />
"ഗിഫ്റ്റ് കൊടുത്തത് ആരാ?"<br />
ജസ്റ്റിന് എന്റെ നേരെ ചൂണ്ടി:<br />
"ഇവനല്ലേ?"<br />
അത് കേട്ടതും വി.ഐ.പി ചൂടായി:<br />
"അതെങ്ങനാ, അത് ഞാനല്ലേ?"<br />
ഇപ്പോ ജസ്റ്റിന് തല ചൊറിഞ്ഞ് തുടങ്ങി, ചിലമ്പിച്ച സ്വരത്തില്‍ അവന് ചോദിച്ചു:<br />
"എന്തോന്നാടേ?"<br />
"നീ വാ പറയാം"<br />
അവനെയും കൂട്ടി പുറത്തിറങ്ങി.സത്യം ബോധിപ്പിച്ചപ്പോ അവന് പറഞ്ഞു:<br />
"ഹോ വല്ലാത്ത ചതി തന്നെ, അങ്ങേര് സത്യമറിഞ്ഞാ എന്താകും സ്ഥിതി?"<br />
ഞാന്‍ മറുപടി പറഞ്ഞില്ല, പകരം തിരികെ ക്യാബിനിലേക്ക് കയറി..<br />
<br />
ക്യാബിനില്‍ ഒരു മൂകനാടകത്തിന്റെ പ്രതീതി.<br />
സൊബാസ്റ്റ്യന്‍ സാര്‍ സത്യമെല്ലാം ബോധിപ്പിച്ചെന്നാ തോന്നുന്നത്, വി.ഐ.പി എന്നെ രൂക്ഷമായി നോക്കുന്നു.ഞാന്‍ തല കുനിച്ച് അവിടെ നിന്നു...<br />
"മനു സാറിനെ ഒന്ന് ഡ്രോപ്പ് ചെയ്യ്"<br />
സൊബാസ്റ്റ്യന്‍ സാറിന്റെ വാക്കുകള്‍ തീ കോരി ഇടുന്ന പോലെ തോന്നി.റെയില്‍വേ സ്റ്റേഷന് വരെ ഇയാടെ കൂടെ എങ്ങനെ പോകും?<br />
എന്തായാലും പോയല്ലേ പറ്റു.<br />
യാത്ര ആരംഭിച്ചു...<br />
വഴിയിലെല്ലാം വി.ഐ.പി മിണ്ടിയില്ല.ചെറിയ കുറ്റബോധത്തോടെയും ടെന്‍ഷനോടെയും ഞാന്‍ വണ്ടി ഓടിച്ചു.<br />
ശ്ശോ, ഒന്നും വേണ്ടായിരുന്നു.<br />
റെയില്‍വേ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി ഒരു കുറ്റവാളിയെ പോലെ ഞാന്‍ തല കുനിച്ചിരുന്നു.വണ്ടിയില്‍ നിന്ന് ഇറങ്ങിയ വി.ഐ.പി കുറേ നേരം എന്തോ ആലോചിച്ചിരുന്നു, എന്നിട്ട് ചോദിച്ചു:<br />
"ഗിഫ്റ്റ് കൊടുത്തത് ഞാന്‍, പക്ഷേ ഫോട്ടോയില്‍ വന്നപ്പോ താന്‍, അത്ഭുതം തന്നെ അല്ലേ?"<br />
ങ്ങേ!!!<br />
ഈ പൊട്ടനു ഇപ്പോഴും കാര്യം മനസിലായില്ലേ??<br />
എന്റെ മനസ്സിലൊരു കുളിര് മഴ പെയ്തു!!!<br />
"മനുവിനു എന്ത് തോന്നുന്നു?"<br />
വി.ഐ.പിയുടെ ചോദ്യം, ഒന്ന് ആലോചിച്ചിട്ട് ഞാന്‍ മറുപടി നല്കി:<br />
"കര്‍ത്താവിന്റെ അത്ഭുത പ്രവര്‍ത്തി ആകാനാ സാര്‍ ചാന്‍സ്"<br />
അദ്ദേഹം തല കുലുക്കിയപ്പോ ഞാന്‍ വണ്ടി മുന്നോട്ട് എടുത്തു.കുറേ ദൂരം മുന്നോട്ട് പോയിട്ട് കണ്ണാടിയിലൂടെ അദ്ദേഹത്തെ ഞാന്‍ നോക്കി...<br />
അങ്ങേര് അവിടെ തന്നെ നില്‍ക്കുകയായിരുന്നു...<br />
അയാളുടെ കണ്ണുകളില്‍ അപ്പോഴും ആ സംശയം ബാക്കി ഉണ്ടായിരുന്നു...<br />
ശ്ശെടാ, എന്നാലും....ഇതെങ്ങനെ സംഭവിച്ചു??<br />
<br />
</span>അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.com29